തരൂരിനേയും ശ്രേയംസിനേയും ബിനീഷ് കോടിയേരിയേയും പടിക്ക് പുറത്ത് നിർത്തും; കൂളിങ് പിരീഡ് വിനായകുമ്പോൾ അതിവിശ്വസ്തരിലൂടെ പിൻസീറ്റ് ഡ്രൈവിങ്; പത്തനംതിട്ടക്കാരൻ സാജൻ വർഗ്ഗീസിനേയും ആലപ്പുഴയിലെ ശ്രീജിത്തിനേയും നേതൃത്വം ഏൽപ്പിക്കാൻ നിയമാവലി ഭേദഗതിയും; ടിസി മാത്യുവിന്റെ വിശ്വസ്തരെ ജില്ലാ കമ്മറ്റിയിലും അടുപ്പിക്കില്ല; കേരളാ ക്രിക്കറ്റിന്റെ സമ്പൂർണ്ണ അധിപനാകാൻ ജയേഷ് ജോർജ് നടത്തുന്നത് ചട്ടവിരുദ്ധ നീക്കങ്ങളോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളാ ക്രിക്കറ്റിലേക്ക് ടി സി മാത്യു പിടിമുറുക്കാതിരിക്കാൻ കരുതലോടെ കരുക്കൾ നീക്കി ജയേഷ് ജോർജും സംഘവും. ലാധാ കമ്മറ്റി റിപ്പോർട്ട് അനുസരിച്ച് കേരളാ ക്രിക്കറ്റിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തണം. കൂളിങ് പിരീഡുള്ളതിനാൽ നിലവിലെ ഭാരവാഹികളിൽ പലർക്കും മത്സരിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ സമാവാക്യങ്ങൾ രൂപപ്പെടുത്തി കെസിഎയിൽ പിടിമുറുക്കാൻ ടിസി മാത്യു കരുനീക്കം സജീവമാക്കിയത്.
മാതൃഭൂമിയുടെ ജോയിന്റെ എംഡിയും മുൻ എം എൽ എയുമായ എംവി ശ്രേയാംസ് കുമാറും കെസിഎയുടെ തലപത്തെത്താൻ ആഗ്രഹിക്കുന്നുണ്ട്. തിരുവനന്തപുരം എംപിയായ ശശി തരൂരും ക്രിക്കറ്റിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇവരുടെ സാധ്യതകളെ തടയിടാനും ഇവരൊന്നും അടുത്ത കാലത്തൊന്നും കെസിഎ ഭാരവാഹിയാകാതിരിക്കാൻ കൂടി വേണ്ടിയാണ് ജയേഷ് ജോർജ് പക്ഷം കരുനീക്കം നടത്തുന്നത്. കെസിഎയിലേക്ക് ഉടൻ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. അതിന് മുന്നോടിയായി ഭരണ ഘടന പൊളിച്ചെഴുതും. കെസിഎ പ്രസിഡന്റായി പത്തനംതിട്ടക്കാരൻ സാജൻ വര്‍ഗ്ഗീസിനെ കൊണ്ടു വരാനാണ് നീക്കം. സെക്രട്ടറിയായി ആലപ്പുഴക്കാരൻ ശ്രീജിത്തിനേയും. തന്നെ പുറത്താക്കാൻ കരുക്കൾ നീക്കിയത് ശ്രീജിത്താണെന്ന് ടിസി മാത്യു ആരോപിച്ചിരുന്നു. ജയേഷ് ജോർജും ശ്രീജിത്തും തമ്മിലെ കൂട്ടുകെട്ട് തുറന്ന് കാണിക്കുകയും ചെയ്തു. ഇത് ശരിവയ്ക്കുന്ന തരത്തിൽ ശ്രീജിത്തിനെ തന്റെ പകരക്കാരനാക്കാനാണ് ജയേഷ് ജോർജ് കരുന്നീക്കം നടത്തുന്നത്.
നിലവിൽ കെസിഎയുടെ ജനറൽ കൗൺസിൽ യോഗത്തിൽ ആറു തവണ പങ്കെടുത്തവർക്ക് മാത്രമേ കെസിഎയുടെ ഭാരവാഹിയാകാൻ കഴിയൂവെന്നതാണ് ചട്ടം. കെസിഎയുടെ ഭാരവാഹികൾക്ക് പുറമേ ജില്ലയിൽ നിന്നുള്ള പ്രസിഡന്റ്, സെക്രട്ടറി, പിന്നെ കെസിഎ അംഗം എന്നിവരുൾപ്പെടുന്നതാണ് ജനറൽ കൗൺസിൽ. ഈ ജനറൽ കൗൺസിലാണ് കെസിഎയുടെ ഏറ്റവും ഉയർന്ന ഘടകം. അതായത് കെസിഎ അംഗമാകുന്നവർക്കും നിശ്ചിത കാലം കഴിഞ്ഞാൽ കെസിഎയുടെ ഭാരവാഹിയായി മാറാം. ഇത് മാറ്റി മറിക്കും. നിയമാവലി ഇതിനായി മാറ്റാനാണ് തീരുമാനം. പുതിയ ഭേദഗതിയിലൂടെ കെസിഎ ജനറൽ കൗൺസിൽ യോഗമെന്നത് സെൻട്രൽ കൗൺസിൽ യോഗമാക്കി മാറ്റും. സെൻട്രൽ കൗൺസിലിൽ കെസിഎ ഭാരവാഹികലും ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നിവർ മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ടിസി മാത്യുവിനെ വെട്ടിവീഴ്ത്താൻ സെൻട്രൽ കൗൺസിൽ എന്ന ഭേദഗതി മുന്നോട്ട് കൊണ്ടു വരുന്നത്.
കെസിഎയുടെ നിയമാവലി ജില്ലാ അസോസിയേഷനുകൾക്കും ക്ലബ്ബുകൾക്കും വരെ ബാധകമാകും. നിലവിൽ ഭൂരിഭാഗം ജില്ലാ കമ്മറ്റികളും ടിസി മാത്യുവിന് എതിരാണ്. എന്നാൽ തെരഞ്ഞെടുപ്പ് നടന്നാൽ സമവാക്യം മാറാൻ ഇടയുണ്ട്. പുതിയ ചില പേരുകാർ ജില്ലകളിലേക്ക് ഭാരവാഹിയായെത്താൻ സാധ്യതയുണ്ട്. ഇതെല്ലാം മനസ്സിലാക്കി ജയേഷ് ജോർജിന്റെ ഭരണ ഘടനാ ഭേദഗതി. നിലവിൽ 879 ക്ലബ്ബുകളാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ളത്. ഈ ക്ലബ്ബുകൾക്ക് വരെ ഭേദഗതി നിർദ്ദേശത്തിൽ നോട്ടീസ് നൽകണം. അതിന് ശേഷം 30 ദിവസം കഴിഞ്ഞേ ഭേദഗതി പാടൂള്ളൂവെന്നാണ് ചട്ടം. എന്നാൽ ഏഴ് ദിവസത്തെ നോട്ടീസ് നൽകി അതിവേഗ ഭേദഗതിക്കാണ് ജയേഷ് ജോർജ് പക്ഷത്തിന്റെ ശ്രമം. ഇതിനെതിരെ ചില ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇത് മുഖവിലയ്ക്കെടുക്കാതെ മുന്നോട്ട് പോകാനാണ് ശ്രമം.
നിലവിൽ കോട്ടയത്തെ റോങ്ക്ളിനാണ് കെസിഎ പ്രസിഡന്റ്. ഇടക്കി ജില്ലാ അസോസിയേഷനെ കെസിഎ സസ്പെന്റ് ചെയ്തു. ഇതോടെ ഇടുക്കിക്കാരൻ വിനോദിന് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. തുടർന്നാണ് റോങ്ക്ളിൻ പ്രസിഡന്റായത്. എന്നാൽ ജയേഷുമായി യോജിച്ച് പോകാൻ റോങ്ക്ളിന് കഴിഞ്ഞില്ല. ഐപിഎൽ മത്സരം കേരളത്തിൽ നിന്ന് അകറ്റിയ നടപടിയെ പോലും റോങ്ക്ളിൻ ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പത്തനംതിട്ടയെ ഒപ്പം നിർത്താൻ സാജൻ വർഗ്ഗീസിനെ കെസിഎയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്തിക്കാൻ ജയേഷ് ജോർജ് നീക്കം ശക്തമാക്കിയത്. ഇതിനെതിരെ കൊച്ചിയിൽ പോലും പ്രതിഷേധം ശക്തമാണ്. കൊച്ചിക്കാരൻ കാർത്തിക് വർമ്മയെ പ്രസിഡന്റാക്കണമെന്ന ആവശ്യം കൊച്ചിയിൽ സജീവമാണ്. ഇതിനെ അട്ടിമറിക്കാൻ കൂടി വേണ്ടിയാണ് പുതിയ ഭരണഘടനാ ഭേദഗതിയെന്ന സംശയം ബലപ്പെടുന്നുണ്ട്.
സിപിഎമ്മുമായി അടുത്ത് നിൽക്കുന്ന വ്യക്തിയാണ് കാർത്തിക് വർമ്മ. തലശ്ശേരിയിൽ നിന്ന് ബിനീഷ് കോടിയേരിയും ക്രിക്കറ്റിൽ സജീവമായി കെസിഎയിൽ എത്താൻ കരുനീക്കം സജീവമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബിനീഷ് കോടിയേരിയും കാർത്തിക് വർമ്മയും ചേർന്ന് കെസിഎയെ ഹൈജാക് ചെയ്യുമോ എന്ന ഭയം ജയേഷ് ജോർജിനുണ്ട്. നിലവിലെ ഭരണഘടന ഭേദഗതി ചെയ്യുന്നതിലൂടെ ബിനീഷ് കെസിഎ അംഗമായി എത്തുന്നില്ലെന്ന് ഉറപ്പിക്കാനും ജയേഷ് ജോർജും കൂട്ടരും ആഗ്രഹിക്കുന്നു. അങ്ങനെ ടിസി മാത്യുവിനേയും മറ്റ് എതിരാളികളേയും വെട്ടിനിരത്താനുള്ള തന്ത്രമായാണ് ഭരണ ഘടനാ ഭേദഗതിയിലൂടെ ജയേഷ് ജോർജും സംഘവും ശ്രമിക്കുന്നത്. വയനാട് നിന്നുള്ള നാസർ മച്ചാനെ കെസിഎയുടെ വൈസ് പ്രസിഡന്റാക്കി വയനാടിന്റെ പിന്തുണ ഉറപ്പിക്കാനും നീക്കമുണ്ട്.
അഞ്ച് ഭാരവാഹികളാണ് നിലവിലെ ഭരണഘടന പ്രകാരം കെസിഎയ്ക്കുള്ളത്. ഇതിൽ ജോയിന്റെ സെക്രട്ടറിയുടേയും ട്രഷറുടേയും കാര്യത്തിൽ തീരുമാനമായിട്ടില്ല. ജയേഷ് ജോർജിനെ പിന്തുണയ്ക്കുന്ന ജില്ലകൾക്ക് ഈ സ്ഥാനം നൽകും. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളാണ് ഇപ്പോൾ ജയേഷ് ജോർജിന് ശക്തമായ പിന്തുണയുള്ളത്. തൃശൂരിലും ഇടുക്കിയിലും അസോസിയേഷനുകൾക്ക് സസ്പെൻഷനാണ്. അതുകൊണ്ട് തന്നെ രണ്ട് ജില്ലകളെ കൂടി ഒപ്പം നിർത്തണം.
അങ്ങനെ കൂടെ നിൽക്കാമെന്ന് ഉറപ്പുകൊടുക്കുന്നവർക്ക് ജോയിന്റെ സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങൾ നൽകും. ഇതിനാണ് ചർച്ചകൾ നടക്കുന്നത്. ഇന്ന് വയനാട് കെസിഎയിലെ ചിലർ ഒത്തുകൂടുന്നുണ്ട്. ഈ ചർച്ചകളിൽ ഇതിന്റെ വ്യക്തമായ ചിത്രം ഉരുത്തിരിയും.
Stories you may Like
- കൊച്ചിയിൽ പുതിയ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കാൻ കെസിഎ
- വിൻഡീസ് പര്യടനത്തിൽ ജയേഷ് ജോർജ് ഇന്ത്യൻ ടീം മാനേജർ
- കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത
- കാര്യവട്ടം ഗ്രീൻഫീൽഡിലെ കൂട്ടായ്മ കൊച്ചിയിലെ ഹരിതശോഭ നശിപ്പിക്കാൻ!
- ലോകകപ്പിൽ കാര്യവട്ടത്തെ തഴഞ്ഞതല്ലെന്ന് ജയേഷ് ജോർജ്
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍