ഒറ്റ രാത്രി കൊണ്ട് ഓംബുഡ്സ്മാൻ മാറ്റിയത് ദുബായ് ക്ലബ്ബിലെ പങ്കാളിത്തത്വത്തിൽ എതിർ വിധി ഒഴിവാക്കാൻ; ബിനീഷ് കോടിയേരിയെ മുമ്പിൽ നിർത്തി ജില്ലകളിൽ എല്ലാം പിടിമുറുക്കിയത് തന്ത്രങ്ങളിലൂടെ; എതിരാളികൾക്ക് സസ്പെൻഷൻ കൊടുത്ത് ഒഴിവാക്കിയും പഴയ ഗുരു ടിസി മാത്യുവിനെ വെട്ടിനിരത്തിയും ആധിപത്യം കൈയിലൊതുക്കി; കെസിഎയിൽ സിപിഎമ്മിനൊപ്പമെങ്കിൽ മുംബൈയിൽ അമിത് ഷാ പക്ഷത്തും; ബിസിസിഐയിൽ ജയേഷ് ജോർജ് എത്തുന്നത് 'ഒതുക്കൽ രാഷ്ട്രീയത്തിന്റെ' കരുത്തിൽ
എം മനോജ് കുമാർ
കൊച്ചി: കേരളാ ക്രിക്കറ്റിലെ അധികാര കേന്ദ്രമാണ് ഇന്ന് ജയേഷ് ജോർജ്. ബിസിസിഐയുടെ അടുത്ത ജോയിന്റ് സെക്രട്ടറി. ഈ പദവിയിലേക്ക് എത്താൻ ചില തടസ്സങ്ങൾ ജയേഷ് ജോർജിന് മുമ്പിലുണ്ട്. ഈ തടസ്സങ്ങളും വെട്ടിനീക്കിയാണ് ജയേഷ് ജോർജിന്റെ മുന്നേറ്റം. കേരളാ ക്രിക്കറ്റിലെ എല്ലാമെല്ലാമായിരുന്ന എസ് കെ നായരെ ടിസി മാത്യു വെട്ടിനിരത്തുമ്പോൾ കൂടെ നിന്ന വിശ്വസ്തനായിരുന്നു ജയേഷ് ജോർജ്. ലോധാ റിപ്പോർട്ടിലെ നിയമ കുരുക്കുകൾ കാരണം ജയേഷ് ജോർജിനെ ടിസി മാത്യുവിന് കെസിഎയുടെ സെക്രട്ടറിയാക്കേണ്ടി വന്നു. ഇതോടെ ടിസിയെ വെട്ടിമലർത്തി ജയേഷ് കേരളാ ക്രിക്കറ്റിലെ അതികായനായി. പിന്നീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ പിന്തുണയോടെ കെ സി എയിലെ അവസാനവാക്കായി. ബിസിസിഐയിലെത്തുമ്പോൾ അമിത് ഷാ പക്ഷത്തിനൊപ്പം നിന്ന് ബിസിസിഐയുടെ ജോയിന്റ് സെക്രട്ടറി പദത്തിലേക്കും. ഈ പദവി ഉറപ്പിക്കാൻ രായ്ക്കുരാമായനം കേരളത്തിലെ ക്രിക്കറ്റ് ഓബുഡ്സ്മാനേയും ജയേഷ് ജോർജ് മാറ്റി.
ക്രിക്കറ്റിലെ പരാതികളിൽ തീരുമാനം എടുക്കാൻ ഓബുഡ്സ്മാനെ നിയമിച്ചത് ലോധാ ശുപാർശ പ്രകാരമാണ്. ഈ ഓബുഡ്സ്മാന്റെ കണ്ടെത്തലുകളെ ആയുധമാക്കിയാണ് ടിസി മാത്യുവിനെ കേരളാ ക്രിക്കറ്റിൽ നിന്ന് ജയേഷ് വെട്ടിനിരത്തിയത്. തുടക്കത്തിൽ കെസിഎയുടെ നിലപാടുകൾക്കൊപ്പം പോയ ഹൈക്കോടതി റിട്ടേ ജസ്റ്റീസ് രാംകുമാർ കാര്യങ്ങൾ തിരിച്ചറിഞ്ഞു. ദുബായിലെ ക്രിക്കറ്റ് അക്കാദമിയിൽ ജയേഷ് ജോർജിന് ഓഹരി പങ്കാളിത്തമുണ്ടെന്ന ആരോപണം ഇതിനിടെ ഉയർന്നു. ഇത് ഓബുഡ്സ്മാനുമുന്നിലെത്തി. ഈ പരാതിയിൽ കഴമ്പുണ്ടെന്ന് ഓബുഡ്സ്മാൻ കണ്ടെത്തിയെന്നാണ് സൂചന. ലോധാ ശുപാർശയിലെ ഇരട്ട താൽപ്പര്യങ്ങളിൽ വരുന്ന കാര്യമാണ് ഇത്. അതുകൊണ്ട് തന്നെ ബിസിസിഐയുടെ ചുമതലകൾ വഹിക്കാൻ ജയേഷിന് കഴിയാത്ത സാഹചര്യമുണ്ടാകുമായിരുന്നു. ഇത് തന്റെ മുമ്പോട്ട് പോക്കിന് വിനായകുമെന്ന് തിരിച്ചറിഞ്ഞാണ് കെസിഎയിലെ ഭൂരിപക്ഷം ഉപയോഗിച്ച് രാംകുമാറിനെ ഓബുഡ്സ്മാൻ പദവിയിൽ നിന്ന് ജയേഷ് നീക്കിയത്. പകരം കണ്ണൂരിൽ നിന്നുള്ള ജസ്റ്റീസ് ജ്യോതീന്ദ്രനാഥിനെ നിയോഗിക്കുകയും ചെയ്തു. രാംകുമാറിനെ മാറ്റത്തെ കുറിച്ച് അറിയിച്ചുമില്ല.
അതീവ രഹസ്യമായി ഓബുഡ്സ്മാന്റെ ഓഫീസിലെ രേഖകൾ കെസിഎ മാറ്റാനും ശ്രമിക്കുന്നുണ്ട്. ഇന്ന് രാവിലെയാണ് പൂട്ടു തുറന്ന് ഓബുഡ്സ്മാൻ ഓഫീസിലെ രേഖകൾ മാറ്റാൻ നീക്കം നടത്തിയത്. പഴയ ഓബുഡ്സ്മാന്റെ നിഗമനങ്ങൾ പുതിയ ആളെ സ്വാധീനിക്കാതിരിക്കാനാണ് ഇതെന്നാണ് ആരോപണം. ബിസിസിഐയുടെ പദവിയിലേക്കുള്ള യാത്രയെ തടസ്സപ്പെടുത്താതിരിക്കാനാണ് ഇത്. കെസിഐയിൽ തന്നെ എതിർക്കുന്നവർക്ക് സസ്പെൻഷൻ നൽകിയും മറ്റും മൃഗീയ ഭൂരിപക്ഷം ജയേഷ് ജോർജ് നേടിയിരുന്നു. കണ്ണൂരിൽ നിന്നുള്ള കെസിഎ അംഗമാണ് ബിനീഷ് കോടിയേരി. ബിനീഷിനെ കൂടെ നിർത്തിയാണ് എതിരാളികളെ ജയേഷ് വെട്ടിനിരത്തിയത്. തൃശൂരിൽ നിന്ന് മത്സരിക്കാനൊരുങ്ങിയവരെ ഗുണ്ടാ സംഘങ്ങൾ ഭീഷണിപ്പെടുത്തിയെന്നും പരാതികൾ ഉയരുന്നു. അങ്ങനെ എതിരാളികളെ നാമവശേഷമാക്കിയാണ് ജയേഷിന്റെ മുമ്പോട്ടു പോക്ക്.
ബിസിസിഐയിലോ കെസിഎയിലോ ഭാരവാഹിയാകുന്നവർ മറ്റ് ഒന്നിലും പങ്കാളിയാകാൻ പാടില്ലെന്നാണ് വ്യവസ്ഥ. കോച്ചായി ടീമുകൾക്കൊപ്പം പോകുന്നതിന് പോലും വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് ദുബായിലെ അക്കാഡമിയിലെ ജയേഷിന്റെ ഡയറക്ടർ സ്ഥാനം ചർച്ചയായത്. ഇതിന്റെ രേഖകൾ മറുനാടന്‍ ലഭിച്ചു. ഈ രേഖയ്ക്കൊപ്പമുള്ള പരാതിയിൽ ഓബുഡ്സ്മാൻ എതിർ തീരുമാനം എടുക്കാനുള്ള മനസ്സിലാക്കിയാണ് ജയേഷിന്റെ കളിയെന്നാണ് ആരോപണം. കേരളത്തിൽ ബിനീഷാണ് കൂടെയുള്ളത്. ബിസിസിയിൽ പോകുമ്പോൾ അമിത് ഷാ പക്ഷത്തും. ഈ വിചിത്ര കോമ്പിനേഷനാണ് ജയേഷിനെ മുമ്പോട്ട് നയിക്കുന്നതെന്നാണ് കെസിഎക്കാരുടെ പക്ഷം. കെസിഎ എന്നും തമിഴ്നാട്ടിലെ ശ്രീനിവാസൻ പക്ഷത്തോടൊപ്പമാണ് നിന്നിരുന്നത്. എസ് കെ നായർ ബിസിസിഐ സെക്രട്ടറിയായതും ടിസി മാത്യു വൈസ് പ്രസിഡന്റായതും ഈ ഗ്രൂപ്പിന്റെ പിന്തുണയോടെയാണ്. എന്നാൽ ജയേഷ് കളം മാറി കളിച്ചു. കേരളത്തിൽ സിപിഎം നേതാവിന്റെ മകനൊപ്പം നിൽക്കുന്ന ജയേഷ് ഡൽഹിയിൽ അമിത് ഷായ്ക്കൊപ്പം നിൽക്കുന്നു. അങ്ങനെ തന്ത്രങ്ങിലൂടെ നീങ്ങുമ്പോൾ തിരിച്ചടിയുണ്ടാകാതിരിക്കാനാണ് ഓബൂഡ്സ്മാനെ നീക്കുന്നത്.
എസ്.കരുണാകരൻ നായർ, ടി.സി.മാത്യു എന്നിവരാണ് ഇതിന് മുൻപ് ബിസിസിയിൽ ഭാരവാഹികളായ മലയാളികൾ. കെ.സി.എയുടെ ജോ. സെക്രട്ടറി, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ജയേഷ് ജോർജ് നേരത്തെ രണ്ടു തവണ ഇന്ത്യ എ ടീമിന്റെ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. ബിസിസിഐ പ്രസിഡന്റായി ഇന്ത്യ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി എത്തിയേക്കും. ഞായറാഴ്ച മുംബൈയിൽ ചേർന്ന യോഗത്തിലാണ് ബിസിസിഐ അംഗങ്ങൾ എതിരില്ലാതെ ഗാംഗുലിയുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. ഐപിഎൽ ഗവേർണിങ് കൗൺസിൽ ചെയർമാനായി എൻ ശ്രീനിവാസന്റെ പിന്തുണയുള്ള ബ്രിജേഷ് പട്ടേലുമെത്തുമെന്നാണ് സൂചന. സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള ആളുകളെ അന്തിമമായി തീരുമാനിക്കുന്നതിനായി ഇന്ന് രാവിലെ വീണ്ടും യോഗം ചേരും. ബിസിസിഐയുടെ ഒക്ടോബർ 23ന് നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയും ഇന്നാണ്.
കഴിഞ്ഞമാസം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി ഗാംഗുലി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ തലപ്പത്തിരിക്കാൻ അദ്ദേഹത്തിന്റെ നിലവാരത്തിലുള്ള ഒരാൾ വേണമെന്ന തോന്നലിലാണ് അംഗങ്ങൾ ഗാംഗുലിയെ തിരഞ്ഞെടുത്തത്. ബിസിസിഐ ഭരണഘടനയനുസരിച്ച്, അടുത്ത വർഷം ജൂലൈയിൽ ഗാംഗുലി തന്റെ സ്ഥാനമൊഴിയേണ്ടിവരും. ഗാംഗുലി ബിസിസിഐയുടേ തലപ്പത്തേക്ക് പോകുന്നതോടെ ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വരും.
ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായുടെ പേരാണ് ബിസിസിഐ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. അരുൺ ധുമലാണ് ട്രഷറർ. ധനകാര്യ സഹമന്ത്രിയും മുൻ ബിസിസിഐ പ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ ഇളയ സഹോദരനാണ് അരുൻ ധുമൽ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍