വിയ്യൂരിൽ മൊബൈലും പവർ ബാങ്കും ലഹരിയും; കണ്ണൂരിൽ കഞ്ചാവ് എത്തുന്നത് പച്ചക്കറി വണ്ടിയിൽ; കോട്ടയത്ത് കോൾഗേറ്റിൽ എത്തിയത് എംഡിഎംഎ; തിരുവനന്തപുരത്ത് പരോളിൽ പോകുന്നവർ തിരിച്ചെത്തുന്നത് ബക്കാഡിയും മോർഫിസും അടക്കമുള്ള മദ്യവുമായി; തടവറകളെല്ലാം റിസോർട്ടുകളായി! ജയിൽ വകുപ്പിൽ തടവുപുള്ളികൾ താരങ്ങളാകുമ്പോൾ
വിനോദ് പൂന്തോട്ടം
തൃശൂർ: സംസ്ഥാനത്തെ ജയിലുകളിൽ ലഹരി മാഫിയ പിടിമുറിക്കിയി്ട്ടും നടപടി ശക്തമാക്കാതെ ജയിൽ വകുപ്പ്. ജയിലിന് മുന്നിലെ സുരക്ഷ പരിശോധനകളിൽ വെള്ളം ചേർക്കുന്നതുകൊണ്ടാണ് കഞ്ചാവ് മാത്രമല്ല എം ഡി എം എ അടക്കമുള്ള ലഹരി വസ്തുക്കൾ തടവുകാർക്ക് യഥേഷ്ടം കിട്ടുന്നത്. സെന്ററൽ ജയിലുകളിലാണെങ്കിൽ പുറത്ത് പോയി വരുന്ന തടവുകാരെ രണ്ട് തരത്തിലുള്ള പരിശോധനകൾ പൂർത്തിയാക്കിയാണ് ജയിലിനുള്ളിലേക്ക് കടത്തി വിടുന്നത്.
പൊലീസും ജയിൽ വകുപ്പും പരിശോധിച്ച് കടത്തി വിട്ട തടവുകാരാണ് പിന്നീട് ലഹരി ഉപയോഗത്തിൽ പ്രതികൂട്ടിൽ നിന്നിട്ടുള്ളത്. കഞ്ചാവും സിന്തറ്റിക് ഡ്രഗ്സും മലദ്വാരത്തിൽ വച്ചാണ് നേരത്തെ തടവുകാർ കടത്തിയിരുന്നതെങ്കിൽ ഇന്ന് ജയിലിലെ ഒരു വിഭാഗം വാർഡന്മാരെ കയ്യിലെടുത്താണ് കടത്ത്. യാതൊരു സുരക്ഷാ പരിശോധനയും അവർക്കില്ലാത്തതിനാൽ കടത്ത് ആരും അറിയാറില്ല. സെന്ററൽ ജയിൽ ഒഴികെയുള്ള ജയിലുകളിലാണെങ്കിൽ പരിശോധന തന്നെ പേരിനുമാത്രവുമാണ്. ഇതും ജയിലിനുള്ളിൽ ലഹരി കടത്ത് കൂടാൻ കാരണമായി. പ്രമാദമായ കേസിൽപ്പെട്ട് കഴിയുന്ന തടവുകാർക്കെല്ലാം സ്വാധീനം അനുസരിച്ച് ജയിലിനുള്ളിൽ ലഹരി ലഭിക്കുന്നുണ്ടെന്നാണ് വിവരം. എംപ്ലോയിമെന്റ് വഴി താൽക്കാലിക നിയമനം കിട്ടി എത്തിയ വാർഡന്മാരിൽ ചിലരും തടവുകാർക്ക് ഒത്താശ ഒരുക്കുന്നുണ്ടെന്ന് ആക്ഷേപം ഉണ്ട്.
വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ ലഹരിമൂത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയത് കഴിഞ്ഞ ദിവസമാണ്. ലഹരിയുടെ ഉറവിടം തേടി അധികൃതർ സെല്ലുകൾ പരിശോധിച്ചപ്പോൾ എഫ് ബ്ലോക്കിൽ ഒരു സംഘത്തിന്റെ സെല്ലിൽ നിന്നു പിടികൂടിയത് 2 മൊബൈൽ ഫോണുകളും ഒരു പവർബാങ്കും ഡേറ്റാ കേബിളും ഒരു പൊതി കഞ്ചാവും. സെല്ലിലെ തടവുകാരായ വൈശാഖ്, പ്രതീഷ് എന്നിവരെ അതിസുരക്ഷാ ജയിലിലേക്കു മാറ്റി. ഇതേ സെല്ലിൽ കഴിയുന്ന പ്രശാന്ത് എന്ന ശിക്ഷാത്തടവുകാരനെതിരെ കേസെടുക്കുകയും ചെയ്തു. . തൃശൂർ മുളങ്കുന്നത്തുകാവ് വരടിയം സ്വദേശികളാണു ജയിലിൽ ഏറ്റുമുട്ടിയ രണ്ടു സംഘങ്ങളിലുമുള്ളത്. കഞ്ചാവു വിൽപന സംഘത്തിലെ കണ്ണിയും ഇരട്ടക്കൊലക്കേസ് പ്രതിയുമായ വരടിയം സിജോയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരുസംഘം ഗുണ്ടകൾ വിയ്യൂർ സെൻട്രൽ ജയിലിൽ ഡി ബ്ലോക്കിൽ കഴിയുന്നുണ്ട്.
സിജോയുടെ സംഘത്തിൽപ്പെട്ട ഒരു വിഭാഗം എഫ് ബ്ലോക്കിലും ഉണ്ട്.. കഴിഞ്ഞ ദിവസം വൈകിട്ട് കാന്റീനിനു സമീപത്തായി ഇരു സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഡി ബ്ലോക്കിലെ സംഘത്തിലൊരാൾക്കു മാരകമായി മർദനമേറ്റു. രണ്ടു സംഘങ്ങളും ലഹരി മൂത്ത അവസ്ഥയിലായിരുന്നുവെന്നു മറ്റ് അന്തേവാസികൾ ഗാർഡുമാരെ അറിയിച്ചു. ഇതോടെയാണു സെല്ലുകൾ പരിശോധിക്കാൻ തീരുമാനിച്ചത്. എഫ് ബ്ലോക്കിലെ സെല്ലിൽ പുതപ്പിനടിയിൽ ഒളിപ്പിച്ച നിലയിലാണു ഫോണുകളും പവർബാങ്കും കഞ്ചാവും കണ്ടെത്തിയത്. സിജോയുടെ സംഘത്തിൽപ്പെട്ട വൈശാഖിനും പ്രതീഷിനുമൊപ്പം മറ്റൊരു കേസിൽ ശിക്ഷയനുഭവിക്കുന്ന പ്രശാന്ത് ഈ സെല്ലിലുണ്ടായിരുന്നു. അടിപിടിയും കഞ്ചാവും ജയിൽ അധികൃതർ പൊലീസിനു റിപ്പോർട്ട് ചെയ്തിട്ടില്ല. 2 മൊബൈൽ ഫോണുകൾ കണ്ടെടുത്തു എന്ന വിവരം മാത്രമേ കൈമാറിയിട്ടുള്ളൂ.
എംഡിഎംഎയുമായി കോട്ടയം നഗരത്തിൽ നിന്നു പിടിയിലായ കാരാപ്പുഴ പുന്നപ്പറമ്പിൽ ഗോകുൽ കഴിഞ്ഞയാഴ്ച കോട്ടയം ജയിലിൽ കോൽഗേറ്റ് ടൂത്ത്പേസ്റ്റിനകത്ത് ലഹരി മരുന്ന് എത്തിച്ച കേസിലും പ്രതിയാണ് . സബ് ജയിലിൽ കഴിഞ്ഞിരുന്ന കൂട്ടാളി സുന്ദറിനു ടൂത്ത് പേസ്റ്റിൽ ലഹരി എത്തിക്കാൻ കരുവാക്കിയത് അയാളുടെ ഭാര്യയെ തന്നെ. കയ്യിൽ എം ഡി എം എ കൊടുത്തയച്ചത് അറിഞ്ഞില്ല എന്ന സുന്ദറിന്റെ ഭാര്യയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ പൂർണമായും വിശ്വസിച്ചിട്ടില്ല. ട്യൂബിനകത്തെ പേസ്റ്റ് കളഞ്ഞ ശേഷം പകരം എംഡിഎംഎ നിറയ്ക്കുകയായിരുന്നു. ജയിലിലെ പരിശോധനയ്ക്കിടെ ഇതു കണ്ടെത്തി. ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണു ഗോകുലാണു കൊടുത്തയച്ചതെന്നു വ്യക്തമായത്.
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ കഴിഞ്ഞ മാസം ഏറ്റുമുട്ടിയിരുന്നു. വിയ്യൂർ ജയിലിൽനിന്ന് കണ്ണൂരിലെത്തിച്ച തടവുകാരാണ് സംഘർഷത്തിനു തുടക്കമിട്ടത്. ഒന്നാം ബ്ലോക്കിൽ വച്ചായിരുന്നു സംഘർഷം. തൃശൂർ, എറണാകുളം ജില്ലയിലെ കാപ്പ തടവുകാരായ ലാലു, ബിജു, അമൽ, അനൂപ് എന്നിവർ ചേർന്ന് കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനായ തൃശൂർ സ്വദേശി പ്രമോദിനെ ആക്രമിക്കുകയായിരുന്നു. ലഹരി മൂത്തായിരുന്നു ആക്രമണെമന്നാണ് വിവരം.
എന്നാൽ തടവുകാർ ലഹരിയിലാറാടിയ വിവരം ജയിൽ അധികൃതർ മറച്ചുവെച്ചുവെന്നാണ് അറിയുന്നത്. എല്ലാ തടവുകാരെയും വൈകിട്ട് ബ്ലോക്കുകളിൽ അടക്കുന്നതിന് മുൻപ് ദേഹപരിശോധന നടത്തുന്നത് നിർബന്ധമാക്കിയിട്ടുണ്ടങ്കിലും ജയിലിൽ ലഹരി എത്തിക്കുന്നതിൽ വാർഡന്മാരിൽ ഒരു വിഭാഗവും കൂട്ടു നിൽക്കുന്നതിനാൽ പരിശോധനകൾ ഫലപ്രദമായി നടക്കുന്നില്ലായെന്നാണ് ആക്ഷേപം. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് പച്ചക്കറി കൊണ്ടുവന്ന ഓട്ടോറിക്ഷയിൽ എത്തിച്ച കഞ്ചാവ് പിടികൂടുകയും സൂപ്രണ്ട് സസ്പെൻഷനിലാവുകയും ചെയ്തത് ഇതിന് തെളിവാണ്.
സംഭവത്തിനുശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ അസിസ്റ്റന്റ് സൂപ്രണ്ടിന് സെക്യൂരിറ്റി ഓഫീസർ എന്ന ചുമതലകൂടി നൽകിയിട്ടുണ്ട്. രാത്രി എല്ലാ ബ്ലോക്കുകളിലും സൂപ്രണ്ടുമാർ മിന്നൽ പരിശോധന നടത്തണം. ഡി.ഐ.ജി.മാർ ഇടയ്ക്കിടെ ജയിലുകളിൽ പരിശോധന നടത്തണമെന്നും പുതിയ ഉത്തരവിൽ നിർദ്ദേശിക്കുന്നു്ണ്ട്. എന്നിട്ടും കാര്യങ്ങൾ പഴയ പടി തന്നെയാണന്നാണ് വിവരം. ജയിലിൽ എത്തുന്ന സന്ദർശകർ എത്തിച്ചുകൊടുക്കുന്നതിന് പുറമേ, പ്രത്യേക ബ്ലോക്കുകളിൽ പുറത്തുനിന്ന് മയക്കുമരുന്നുകൾ എറിഞ്ഞുകൊടുക്കുന്നുമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പരോളിൽ പുറത്തുവരുന്ന തടവുകാരാണ് ഇതിന് ഏർപ്പാട് ചെയ്യുന്നത്. ലഹരിക്കടിപ്പെട്ടവർ ജയിലിലെത്തിയാൽ അക്രമാസക്തരാവുന്നത് പതിവാണ്. ഇതാണ് കഴിഞ്ഞ ദിവസം വിയ്യൂർ സെന്ററൽ ജയിലിൽ കണ്ടതും.
തിരുവനന്തപുരം സെന്ററൽ ജയിലിലാണെങ്കിൽ പുറത്തെ പണിക്ക് പോകുന്ന തടവുകാർ തന്നെ ബക്കാഡിയും മോർഫിസുമൊക്കെ അകത്ത് എത്തിക്കും. ജയിൽ വളപ്പിൽ തന്നെ റോഡിനോടു ചേർന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തടവുകാർക്ക് ലഹരി വസ്തുക്കൾ തന്നെ എത്തിച്ചു കൊടുക്കാൻ ആളുണ്ട്.ആറു മാസം മുൻപ് പുറത്തു പണിക്ക് പോയ തടവുകാരനിൽ നിന്നും മദ്യം പിടിച്ചതോടെയാണ് ലഹരി കടത്തിന്റെ വഴികൾ തന്നെ ജയിൽ അധികൃതർ അറിയുന്നത്.
എന്നിട്ടും മദ്യവും കഞ്ചാവും അടക്കമുള്ള സാധനങ്ങൽ ഇപ്പോഴും ജയിലിൽ നിർബാധം കടത്തുന്നുണ്ട്. അത്രയ്ക്ക് ശക്തമാണ് ജയിലിനുള്ളിലെ ലഹരി മാഫിയ. കഴിഞ്ഞ നവംബറിൽ പുതിയ ജയിൽ മേധാവിയായി എ ഡി ജി പി ബൽറാം കുമാർ ഉപാദ്ധ്യ എത്തിയെങ്കിലും ഇനിയും ജയിൽ വിഷയങ്ങളിൽ അദ്ദേഹം കാര്യമായി ഇടപെട്ടു തുടങ്ങിയിട്ടില്ല. ചുമതലയേറ്റ ശേഷം പരീക്ഷ സംബന്ധിയായി ലീവെടുത്ത അദ്ദഹം തിരിച്ച് എത്തിയിട്ടും ജയിലുകൾക്കുള്ളിലെ മാഫിയകളെ ഒതുക്കാൻ രംഗത്ത് ഇറങ്ങിയിട്ടില്ല.
കൂടാതെ പല കാര്യങ്ങളും ജയിൽ സൂപ്രണ്ടുമാർ മുകളിലോട്ടു അറിയിക്കാറുമില്ല. ദക്ഷിണ - മധ്യ- ഉത്തര മേഖല ഡി ഐ ജി മാർ പല വിഷയങ്ങളും ജയിൽ മേധാവിയെ ധരിപ്പിക്കാറില്ല. അതുകൊണ്ട് തന്നെ ജയിലിനുള്ളിലെ യഥാർത്ഥ ചിത്രം പലപ്പോഴും ജയിൽ എഡിജിപി അറിയാതെ പോകുകയാണ്. ഇതിനിടെ കണ്ണൂർ സെന്ററൽ ജയിലിൽ പച്ചക്കറി വണ്ടിയിൽ കഞ്ചാവ് കടത്തിയത് ജയിൽ വകുപ്പിന് തന്നെ ചീത്തപ്പേരുണ്ടാക്കിയതിനാൽ ഉത്തര മേഖലാ ഡിഐ ജി മുൻ കൈ എടുത്ത് ലഹരി പിടിക്കാൻ ജയിലിനുള്ളിൽ തന്നെ ചാരന്മാരെ നിയോഗിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ അതും എങ്ങും എത്തിയില്ല. തടവുകാർക്കിടയിൽ നിന്ന് സ്വഭാവശുദ്ധിയുള്ളവരെ ചാരന്മാരാക്കാൻ കണ്ടെത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് ഉണ്ടായില്ലെന്നാണ് വിവരം. ജയിലുകളിൽ യഥേഷ്ടം ലഹരി എത്തുകയും ഉന്നത ഉദ്യോഗസ്ഥർ നിസംഗത പാലിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം ഗുരുതരമാണ്. ഇങ്ങനെ പോയാൽ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ ജയിലുകൾ ലഹരി മാഫിയ ഭരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്