കാരണം കാണിക്കൽ നോട്ടീസ് തനിക്ക് കിട്ടുന്നതിന് മുമ്പ് പത്രത്തിൽ അടിച്ചുവന്നു; ലക്ഷ്യം മാനഹാനിയുണ്ടാക്കുക തന്നെയെന്ന് വ്യക്തം; എട്ട് വർഷം മുമ്പത്തെ അവധിക്കാര്യത്തിൻ മേലുള്ള ചീഫ് സെക്രട്ടറിയുടെ നടപടി ശുപാർശയെ നിയമപരമായി നേരിടാനുറച്ച് ജേക്കബ് തോമസ്; ഡിജിപിയുടെ ആദ്യ പ്രതികരണം മറുനാടൻ മലയാളിക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സിഎംഡിയും ഡിജിപിയുമായ ജേക്കബ് തോമസിനെതിരെ നടപടിയെടുക്കാനുള്ള നീക്കം സജീവമാണ്. അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസും ഡിജിപി സെൻകുമാർ നൽകി കഴിഞ്ഞു. നേരത്തെ ഫയർഫോഴ്സ് മേധാവി സ്ഥാനം ഒഴിഞ്ഞ ശേഷം നടത്തിയ ചില പാർമർശങ്ങളിൽ അച്ചടക്ക നടപടിക്ക് ശ്രമം നടത്തിയിരുന്നു. എന്നാൽ അത് എന്തുകൊണ്ടോ നടക്കാതെ പോയി. എന്നിട്ടും പകമാറാതെയുള്ള നീക്കങ്ങൾ ജേക്കബ് തോമസിനെതിരെ സജീവമാണ്. അതിന്റെ ഭാഗമായാണ് പുതിയ കാരണം കാണിക്കൽ നോട്ടീസ്. എന്നാൽ ഇതിനെ നിയമപരമായി നേരിടാനാണ് ജേക്കബ് തോമസിന്റെ തീരുമാനം.
എനിക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിട്ടില്ല. ഇക്കാര്യത്തെ കുറിച്ച് അറിയുകയുമില്ല. എന്നാൽ തനിക്കെതിരെ അത്തരമൊരു നോട്ടീസ് തയ്യാറാക്കിയിട്ടുണ്ടെങ്കിൽ അത് എനിക്ക് ലഭിക്കും മുമ്പേ മംഗളം പത്രത്തിൽ അടിച്ചു വന്നു. ഇതിന് പിന്നിലുള്ള വികാരം തനിക്ക് മനോഹാനിയുണ്ടാക്കുകയാണ്. അല്ലാത്ത പക്ഷം പത്രത്തിന് ലഭിക്കുന്നതിന് മുമ്പ് കാരണം കാണിക്കൽ നോട്ടീസ് തനിക്ക് കിട്ടുമായിരുന്നു-മറുനാടൻ മലയാളിയോടെ പുതിയ വിവാദത്തെ കുറിച്ച് ജേക്കബ് തോമസ് പ്രതികരിച്ചത് ഇങ്ങനെയാണ്. നടപടികളെ നിയമപരമായി നേരിടുമെന്നും ജേക്കബ് തോമസ് പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ടുയരുന്ന വാർത്തകളോട് മറ്റ് തലത്തിൽ ഈ ഘട്ടത്തിൽ പ്രതികരിക്കാനും അദ്ദേഹം തയ്യാറല്ല. എന്നാൽ വർഷങ്ങൾക്ക് മുമ്പുണ്ടായ ക്ലോസ് ചെയ്ത ഫയൽ പൊടിതട്ടിയെടുക്കുന്നതിന് പിന്നിൽ ജേക്കബ് തോമസിനെ സസ്പെന്റ് ചെയ്യുകയെന്ന ലക്ഷ്യമാണുള്ളതെന്ന് പൊലീസിലെ ഒരു വിഭാഗം വിമർശനം ഉയർത്തിക്കഴിഞ്ഞു.
ഫയർഫോഴ്സ് മേധാവി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നുള്ള വിവാദങ്ങളിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ പരസ്യ പ്രസ്താവനകളിൽ ജേക്കബ് തോമസ് നിയമനടപടിക്ക് അനുമതി തേടിയിരുന്നു. എന്നാൽ അത് അംഗീകരിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിൽ വ്യക്തിപരമായി നീങ്ങാൻ ജേക്കബ് തോമസ് തയ്യാറെടുക്കുന്നുവെന്ന് സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ പുതിയ നീക്കമെന്നും വിലയിരുത്തലുണ്ട്. പൊലീസ് ഉദ്യോഗസ്ഥനെ സമ്മർദ്ദത്തിൽപ്പെടുത്തി കാര്യസാധ്യത്തിനാണ് ശ്രമെന്നാണ് ആക്ഷേപം. എന്നാൽ ഇക്കാര്യങ്ങളിൽ പരസ്യ പ്രതികരണത്തിന് ജേക്കബ് തോമസ് ഈ ഘട്ടത്തിൽ തയ്യാറുമല്ല.
സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്ത് മാസംതോറും ഒന്നരലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്നമുള്ള ആരോപണത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ നടപടി എടുക്കാൻ സർക്കാർ ഒരുങ്ങുന്നത്. എട്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം കുത്തിപ്പൊക്കിയാണ് ഇപ്പോൾ സർക്കാറിന് തലവേദനയായ ഉദ്യോഗസ്ഥനെ ഒതുക്കാൻ ശ്രമം ആരംഭിച്ചത്. ഗവേഷണം നടത്താനെന്ന പേരിൽ മൂന്നു തവണയായി ഒമ്പതു മാസത്തെ അവധിയെടുത്ത ജേക്കബ് തോമസ് കൊല്ലം ടി.കെ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അദ്ധ്യാപകനായി ജോലി നോക്കി എന്നാണ് ആരോപണം. ഇതിനുള്ള പ്രതിഫലമായി മാസംതോറും 1,69,500 രൂപ കൈപ്പറ്റുകയും ചെയ്തെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇത് വിജിലൻസിന്റെ രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയെന്നുമാണ് റിപ്പോർട്ട്.
എന്നാൽ ഐഎഎസ് ഉദ്യോഗസ്ഥനായ കെ എം എബ്രഹാം സമാനമായ രീതിയിൽ സർക്കാരിൽ നിന്ന് ലീവെടുത്തിട്ടുണ്ട്. അതേ രീതിയാണ് ജേക്കബ് തോമസും പിന്തുടർന്നത്. ജേക്കബ് തോമസ് അഴിമതിക്കാരനാണെന്ന് വരുത്തുന്ന ഹർജി ലോകായുക്തയിൽ കോൺഗ്രസ് നേതാവ് നൽകിയിരുന്നു. ഇതിലെ ഭൂമി കൈയേറ്റവും മറ്റും തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് പുതിയ നീക്കം. അനധികൃതമായി ശമ്പളം വാങ്ങിയ കേസിൽ വിജിലൻസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ജേക്കബ് തോമസ് കള്ളക്കളി നടത്തിയെന്നാണ് ചീഫ് സെക്രട്ടറിയുടെ ഇപ്പോഴത്തെ ആരോപണം. പണം തിരിച്ചടച്ച് അച്ചടക്ക നടപടികളിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ, ഇത് ഗുരുതരമായ പെരുമാറ്റ ദൂഷ്യവും തികഞ്ഞ അച്ചടക്ക ലംഘനവുമാണ് ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ റിപ്പോർട്ടിൽ പറയുന്നു.
ചീഫ് സെക്രട്ടറി ജിജി തോംസന്റെ റിപ്പോർട്ടിന്മേൽ നടപടി വേണ്ടെന്ന നിലപാടിലാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ. സർവീസ് ചട്ടം ലംഘിക്കുകയും സർക്കാരിനെ കബളിപ്പിക്കുകയും ചെയ്ത ഡി.ജി.പിക്കെതിരേ നടപടിയെടുത്തില്ലെങ്കിൽ പൊലീസിന്റെ മനോവീര്യം തകർക്കുമെന്നു ചീഫ് സെക്രട്ടറി ജിജി തോംസൺ ഫയലിൽ കുറിച്ചു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് തള്ളി. അച്ചടക്ക നടപടിക്ക് മുന്നോടിയായുള്ള കാരണം കാണിക്കൽ നോട്ടിസ് ജേക്കബ് തോമസിനു നൽകാനായി കഴിഞ്ഞ ദിവസം രാത്രി തയ്യാറായി. ചീഫ് സക്രട്ടറി സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാർ മുഖാന്തിരം കാരണംകാണിക്കൽ നോട്ടീസ് ജേക്കബ് തോമസിന് കൈമാറാൻ ശ്രമവും തുടങ്ങി. ഇന്ന് രാവിലെ ഓഫീസിലെത്തുമ്പോൾ അദ്ദേഹത്തിന് അത് ലഭിക്കും.
പണം തിരിച്ചടച്ച സ്ഥിതിക്ക് നടപടി വേണ്ടെന്നായിരുന്നു ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഈ ഫയലിൽ രേഖപ്പെടുത്തിയത്. 2008 ഡിസംബർ പത്തിനാണ് ഗവേഷണ സംബന്ധമായ ആവശ്യങ്ങൾക്കായി ജേക്കബ് തോമസ് അവധി അപേക്ഷ നൽകിയത്. മൂന്നുമാസത്തിനുശേഷം വീണ്ടും അദ്ദേഹം അവധി ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകി. അതിനുശേഷം 2009 ജൂലൈ 20ന് അസാധാരണ അവധിക്കു അപേക്ഷ നൽകി. ഗവേഷണത്തിനുള്ള പ്രബന്ധം തയാറാക്കുന്നതിനായി നിരവധി പേരെ കാണേണ്ട ആവശ്യമുണ്ടെന്നു അദ്ദേഹം സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, ഈ കാലയളവിൽ അദ്ദേഹം അദ്ധ്യാപകനായി ജോലിചെയ്യുകയായിരുന്നെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
കുടുങ്ങുമെന്നുറപ്പായപ്പോൾ തുക തിരിച്ചടച്ചു. പക്ഷേ, അഖിലേന്ത്യാ സർവീസ് നിയമ പ്രകാരം ഗുരുതര അച്ചടക്ക ലംഘനമാണ് ജേക്കബ് തോമസ് നടത്തിയത്. വിജിലൻസ് റിപ്പോർട്ട് ഡെമോക്ലസിന്റെ വാളുപോലെ തലയ്ക്കുമേൽ തൂങ്ങിയപ്പോഴാണ് പണം തിരിച്ചടച്ച് രക്ഷപ്പെടാൻ ജേക്കബ് തോമസ് ശ്രമിച്ചതെന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ട്. പണം തിരിച്ചടച്ചെങ്കിലും അത് ചെയ്ത് തെറ്റിനു പരിഹാരമാകുന്നില്ല. കീഴുദ്യോഗസ്ഥർക്ക് മാതൃകയാകേണ്ടവർ സേനയുടെ മനോവീര്യം തകർക്കുന്നത് ഗുരുതരമായ കുറ്റമാണ് ചീഫ് സെക്രട്ടറി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ നിയമപരമായി പ്രവർത്തിക്കുന്നവരെ തകർക്കുന്ന നീക്കങ്ങളാണ് സേനയുടെ ആത്മബലത്തെ തകർക്കുകയെന്നതാണ് പൊലീസിലെ വലിയൊരു വിഭാഗം പറയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍