പണി കൊടുക്കാൻ വേണ്ടി ജേക്കബ് തോമസിനെ കൊണ്ട് കൊല്ലന്റെ ആലയിൽ പ്രതിഷ്ഠിച്ചിട്ടും പണി കിട്ടുന്നത് പിണറായിക്ക് തന്നെ; ആരും തിരിഞ്ഞു നോക്കാത്തതു കൊണ്ട് അഴിമതിയുടെ കൂത്തരങ്ങായി കിടന്ന കേരളാ മെറ്റൽസിന്റെ അഴിമതി ഫയലുകൾ ഓരോന്നു ചികഞ്ഞ് എടുത്ത് സർക്കാരിന് മുട്ടൻ പണി കൊടുക്കാൻ രണ്ടും കൽപ്പിച്ചിറങ്ങി ഡിജിപി; പണി ഉറപ്പായതോടെ നിയമനത്തിന് അംഗീകാരം നൽകാതെ വ്യവസായ മന്ത്രി; ജേക്കബ് തോമസിന്റെ നിയമനത്തെ ചൊല്ലി ജയരാജനും പിണറായിയും തമ്മിൽ ഭിന്നത
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ അവഗണയിൽ മനം മടുത്ത് സ്വയം വിരമിക്കാൻ ഡിജിപി ജേക്കബ് തോമസ് തയ്യാറെടുക്കുന്നുവെന്ന വാർത്ത പച്ചക്കള്ളം. ഷൊർണൂർ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് സിഎംഡി ആയി ജേക്കബ് തോമസിനെ നിയമിച്ചത് പ്രതികാരം തീർക്കാനാണ്. ചുമതലയേറ്റ ഉടനെ ജേക്കബ് തോമസ് മാധ്യമങ്ങളോട് പങ്കുവെച്ച വികാരം പോലെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നീക്കങ്ങശളും. 'നൂറ്റിയൊന്നു വെട്ടിയാലും വായ്ത്തല പോകാത്ത വാക്കത്തി ഉണ്ടാക്കാമെന്നായിരുന്നു' ജേക്കബ് തോമസ് പറഞ്ഞത്. ഇതാണ് സംഭവിക്കാൻ പോകുന്നതും. ആരും തിരിഞ്ഞു നോക്കാത്ത സ്ഥാപനമായിരുന്നു സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ്. എല്ലാം ആർക്കോ തോന്നിയ പടി നടന്ന വ്യവസായ വകുപ്പിന് കീഴിലെ സ്ഥാപനം. അഴിമതിയുടെ കൂത്തരങ്ങായിരുന്നു ഇവിടെ. അതുകൊണ്ടാണ് സ്ഥാപനം ഗതിപിടിക്കാതെ പോയത്. ഈ അഴിമതിക്ക് പിന്നിലെ കാരണങ്ങളും കാരണക്കാരേയും കണ്ടെത്താൻ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് സിഎംഡി ഉപയോഗിക്കാനാണ് ജേക്കബ് തോമസിന്റെ തീരുമാനം. ഇതറിഞ്ഞതോടെ വ്യവസായ വകുപ്പ് അതീവ ജാഗ്രതയിലാണ്. സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസിൽ നിന്ന് ജേക്കബ് തോമസിനെ ഒഴിവാക്കാനാണ് വ്യവസായ മന്ത്രി ഇപി ജയരാജന്റെ ശ്രമം.
പിണറായി വിജയനാണ് സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനം ജേക്കബ് തോമസിന് കൊടുക്കാനായി കണ്ടെത്തിയത്. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് അനുസരിച്ച് വിജിലൻസ് ഡയറക്ടറുടെ തസ്തികയ്ക്ക് സമാനമായതുകൊടുക്കുകയും വേണമായിരുന്നു. ഇതിന് വേണ്ടി ആർക്കും വേണ്ടാത്ത ഷൊർണ്ണൂരിലെ സ്ഥാപനത്തിലെ കസേരയെ വിജിലൻസ് ഡയറക്ടർക്ക് സമാനമായി ഉയർത്തി. എന്നാൽ ഇതിന്റെ സാഹചര്യമൊന്നും ജേക്കബ് തോമസിന് കൊടുത്തതുമില്ല. അതായത് പദവി കടലാസിൽ മാത്രം ഒതുക്കി. ഈ സർക്കാർ ഉത്തരവിന്റെ ബലത്തിലാണ് ഷൊർണ്ണൂരിൽ എത്തി ജേക്കബ് തോമസ് ചുമതലയേറ്റത്. എന്നാൽ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് കമ്പനി നിയമ പ്രകാരമുള്ള സ്ഥാപനമാണ്. ഇതിൽ സി എം ഡിയാകണമെങ്കിൽ കമ്പനി നിയമ പ്രകാരം ബോർഡിലെ ഡയറക്ടറാക്കണം. എങ്കിൽ മാത്രമേ സി എം ഡിയാകാൻ കഴിയൂ. ഇത് ചെയ്യേണ്ടത് വ്യവസായ വകുപ്പാണ്. ഇങ്ങനെ ജേക്കബ് തോമസിനെ കമ്പനി ഡയറക്ടറാക്കാൻ മന്ത്രി ഇപി ജയരാജൻ തയ്യാറല്ല. അഴിമതി കണ്ടെത്തുമോ എന്ന ഭയമാണ് കാരണം. അതുകൊണ്ട് തന്നെ ജേക്കബ് തോമസിന് സർക്കാർ ഉത്തരവുണ്ടെങ്കിലും സാങ്കേതിക അർത്ഥത്തിൽ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് ഭരണം കൈയാളാനുമാകുന്നില്ല.
പണി കൊടുക്കാൻ വേണ്ടി പിണറായി ജേക്കബ് തോമസിനെ കൊണ്ട് കൊല്ലന്റെ ആലയിൽ പ്രതിഷ്ഠിച്ചതാണെന്ന് ഏവർക്കും അറിയാം. എന്നിട്ടും പണി കിട്ടുന്നത് പിണറായിക്കാണെന്നതാണ് വസ്തുത. ഇതാണ് ജയരാജനേയും വെട്ടിലാക്കുന്നത്. ആരും തിരിഞ്ഞു നോക്കാത്തതു കൊണ്ട് അഴിമതിയുടെ കൂത്തരങ്ങായി കിടന്ന മെറ്റൽസിന്റെ അഴിമതി ഫയലുകൾ ഓരോന്നു ചികഞ്ഞ് എടുക്കുകയാണ് ജേക്കബ് തോമസ്. ഇതിലൂടെ സർക്കാരിന് മുട്ടൻ പണി കൊടുക്കാൻ രണ്ടും കൽപ്പിച്ചിറങ്ങിയിരിക്കുകയാണ് ഡിജിപി എന്നും വ്യവസായ വകുപ്പ് തിരിച്ചറിയുന്നുണ്ട്. ഷൊർണ്ണൂരിലെ ജേക്കബ് തോമസിന്റെ നീക്കങ്ങൾ അറിയാൻ ചാര സംവിധാനം പോലും സിപിഎം ഉണ്ടാക്കിയിട്ടുണ്ട്. ഇവരിൽ നിന്നാണ് അഴിമതി പുറത്തു കൊണ്ടു വരാൻ മുൻ വിജിലൻസ് ഡയറക്ടർ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് വ്യവസായ വകുപ്പ് അറിയുന്നത്. അഴിമതി കണ്ടെത്തി അത് സർക്കാരിൽ റിപ്പോർട്ട് ചെയ്ത് വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് നീക്കം.
പണി ഉറപ്പായതോടെയാണ് ജേക്കബ് തോമസിന്റെ നിയമനത്തിന് അംഗീകാരം നൽകാതെ വ്യവസായ മന്ത്രി നീക്കങ്ങൾ നടത്തുന്നത്. കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ജേക്കബ് തോമസിനെ ഉൾക്കൊള്ളിക്കില്ലെന്ന് വ്യവസായ മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അങ്ങനെ ജേക്കബ് തോമസിന്റെ നിയമനത്തെ ചൊല്ലി ജയരാജനും പിണറായിയും തമ്മിൽ ഭിന്നത ഉടലെടുക്കുകയാണ്. വിജിലൻസ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ബന്ധു നിയമന വിവാദം അന്വേഷിച്ചിരുന്നു. ജയരാജനെതിരെയാണ് റിപ്പോർട്ട് നൽകിയത്. ഇതോടെയാണ് പിണറായി സർക്കാരിന്റെ പ്രതികാരം ജേക്കബ് തോമസിന് മേൽ പതിച്ചത്. കേരളത്തിലെ ഏറ്റവും മുതിർന്ന ഐപിഎസുകാരനെ സസ്പെന്റ് ചെയ്തതും ഇതിന്റെ ഭാഗമായുള്ള ഗൂഢാലോചനയാണെന്നായിരുന്നു ആരോപണം. സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരിൽ ഏറ്റവും സീനിയറായ ജേക്കബ് തോമസിന് ഒരു വർഷത്തിലേറെ സേവന കാലാവധി ഇനിയും ബാക്കിയുണ്ട്.
രണ്ടു വർഷം നീണ്ട സസ്പെൻഷന് ശേഷമാണ് കേന്ദ്ര അഡ്മിനിസട്രേറ്റീവ് ട്രിബ്യൂണൽ വിധിയുടെ പിൻബലത്തിൽ ജേക്കബ് തോമസ് സർവീസിൽ തിരിച്ചെത്തിയത്. തിരിച്ചെത്തിയ ജേക്കബ് തോമസിനെ ഷൊർണൂർ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് സിഎംഡി ആയാണ് തസ്തിക അനുവദിച്ചത്. തീർത്തും അപ്രധാനമായ ഈ തസ്തികയിൽ ആദ്യമായാണ് ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ നിയമിക്കപ്പെടുന്നത്. ഇത് ജയരാജന് കീഴിൽ ജേക്കബ് തോമസിനെ നിയമിച്ച് പ്രതികാരം തീർക്കാനുള്ള പിണറായി തന്ത്രമായി വിലയിരുത്തലുകളെത്തി. സ്വയം വിരമിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ മേയിൽ ജേക്കബ് തോമസ് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഈ അപേക്ഷയെ എതിർത്തു. മാത്രമല്ല, ജേക്കബ് തോമസിനെതിരെ വിശദമായ റിപ്പോർട്ട് കേന്ദ്രത്തിനു നൽകുകയും ചെയ്തിരുന്നു. സർവീസിലിരിക്കെ മൂന്നുമാസം മുമ്പ് നോട്ടീസ് നൽകിയില്ലെന്ന കാരണത്താൽ കേന്ദ്രം അപേക്ഷ തള്ളുകയായിരുന്നു. ഇതിനിടെയാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള കാറ്റ് വിധിയെത്തിയത്. അങ്ങനെ ഷൊർണ്ണൂരിൽ നിയമിച്ചു. സർവീസിൽ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവിൽ വിജിലൻസ് ഡയറക്ടറുടെ പദവിയോടെയാണ് നിമയനമെന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും, അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഒരു ഓഫീസിലാണ് ജേക്കബ് തോമസിനെ നിയമിച്ചത്. ടെലിഫോൺ, ഔദ്യോഗിക വാഹനം, ഡ്രൈവർ, പ്യൂൺ, സുരക്ഷ തുടങ്ങിയവ ഒന്നും സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന് അനുവദിച്ചില്ല. സംസ്ഥാന സർക്കാറിന്റെ പ്രതികാര നടപടിയാണിതെന്ന് ജേക്കബ് തോമസിനും അറിയാം. അപ്പോഴും ഷൊർണ്ണൂരിൽ തുടരാനും ഈ സ്ഥാപനത്തെ തകർത്ത അഴിമതിയെ കുറിച്ച് പഠിക്കാനുമാണ് തീരുമാനം.
ഓഫീസിൽ പോകാൻ കാറില്ല. അതുകൊണ്ട് തന്നെ ഡ്രൈവറുമില്ല. ഓഫീസ് മുറിയിൽ ആരെയെങ്കിലും വിളിക്കാൻ ലാൻഡ് ഫോണുമില്ല. വെറും മേശയും കസേരയും മാത്രം. ചായ കൊടുക്കാനോ മേശ തുടക്കാനോ പ്യൂണുമില്ല. അതായത് ചായ കുടിക്കണമെങ്കിൽ പുറത്ത് പോകണം. ഓഫീസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറഞ്ഞ് ചെയ്യിക്കാൻ കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമില്ല. റിസപ്ഷൻ പോലും ഇല്ലാത്തതിനാൽ ആർക്കും എത് സമയവും ആരോടും ചോദിക്കാതെ കേരളത്തിലെ മുതിർന്ന ഡിജിപിക്ക് അടുത്തേക്ക് കയറി ചെല്ലാം. ഈ ഓഫീസിൽ ചെയ്യാനുള്ളത് എന്ത് പണിയെന്ന് ആർക്കുമൊട്ടറിയില്ല താനും. ഇങ്ങനെ കാലം മുമ്പോട്ട് പോകുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. എന്നാൽ ഷൊർണ്ണൂരിലെ ഈ കസേരയിലും ഒരുപാട് ചെയ്യാനുണ്ടെന്ന് ജേക്കബ് തോമസ് തെളിയിക്കാനുള്ള യാത്രയിലാണ്. ജേക്കബ് തോമസ് കൃത്യസമയത്ത് ഓഫീസിൽ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാനും സർക്കാർ സംവിധാനമൊരുക്കിയിട്ടുണ്ട്. ഓഫീസ് സമയം പാലിച്ചില്ലെങ്കിൽ അതിന്റെ പേരിൽ നടപടി എടുക്കാം. ഈ സ്ഥാപനത്തിൽ ജേക്കബ് തോമസ് ഒന്നും ചെയ്തില്ലെന്ന് വരുത്തി സർവ്വീസ് ബുക്കിൽ കളങ്കം രേഖപ്പെടുത്താനും നീക്കമുണ്ട്. അതിന് വേണ്ടി കൂടിയാണ് ആരുമില്ലാത്ത സ്ഥാപനത്തിലെ നിയമനം. ഇതെല്ലാം മനസ്സിലാക്കിയാണ് കൃത്യമായി ഓഫീൽ വരാനും ഫയലുകൾ പഠിക്കാനും ജേക്കബ് തോമസ് തയ്യാറാകുന്നതെന്നാണ് സൂചന.
വിജിലൻസ് കേസിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഡി.ജി.പി. ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർക്കു തുല്യമായ തസ്തികയിൽ തിരിച്ചെടുത്ത് വിവാദം അവസാനിപ്പിക്കുന്ന തട്ടിപ്പ് രീതിയാണ് സർക്കാർ കൈക്കൊണ്ടത്. സസ്പെൻഷനെതിരേ ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചപ്പോൾ, അദ്ദേഹത്തെ ഡി.ജി.പി. പദവിക്കു തുല്യമായ തസ്തികയിൽ നിയമിക്കണമെന്നായിരുന്നു വിധി. തുടർന്ന്, താരതമ്യേന ചെറിയസ്ഥാപനമായ ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു. ട്രിബ്യൂണൽ വിധി പാലിക്കുന്നതിനായി ഈ തസ്തിക വിജിലൻസ് ഡയറക്ടറുടേതിനു തുല്യമായ കേഡർ തസ്തികയാക്കി. ഇതും പണിയാകുന്നത് പിണറായിക്ക് തന്നെയാണ്. സ്രാവുകൾക്കൊപ്പമാണ് നീന്തലെന്ന് വളരെ മുമ്പേ ജേക്കബ് തോമസ് തിരിച്ചറിഞ്ഞിരുന്നു. അപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വസിച്ചാണ് മുന്നോട്ട് പോയത്. എന്നാൽ ഇപി ജയരാജനെതിരായ വിജിലൻസ് കേസ് എല്ലാം തകിടം മറിച്ചു. സ്പോർട്സ് കൗൺസിൽ അഴിമതി കൂടി വിജിലൻസ് ഡയറക്ടറുടെ മുന്നിൽ എത്തിയപ്പോൾ ജേക്കബ് തോമസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് അധികാര കേന്ദ്രം തിരിച്ചറിഞ്ഞു. ഇതോടെ വിജിലൻസ് ഡയറക്ടർ സ്ഥാനം പോയി. ആദ്യം അവധി. അവിടെ നിന്ന് ഐഎംജിയുടെ ഡയറക്ടർ സ്ഥാനം. അതിലും തീർന്നില്ല പക. അഴിമതിക്കെതിരെ ഉറച്ച നിലപാടുമായി മുന്നോട്ട് പോയ ജേക്കബ് തോമസിനെ സർവ്വീസിൽ നിന്ന് തന്നെ സസ്പെന്റ് ചെയ്തു. ഇതിന് പ്രതികാരം തീർക്കാൻ കിട്ടുന്ന ഓരോ അവസരവും ഉപയോഗിക്കാനാണ് ജേക്കബ് തോമസിന്റെ തീരുമാനം.
വിജിലൻസ് ഡയറക്ടറായിരിക്കെ ഉന്നത സിപിഎം നേതാക്കൾക്കും ഐഎഎസ് ഉന്നതർക്കുമെതിരെ അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തിയതോടെയാണ് ജേക്കബ് തോമസിനെതിരെ പിണറായി സർക്കാർ തിരിഞ്ഞത്. ആദ്യം വിജിലൻസ് സ്ഥാനത്തു നിന്നും നിർബന്ധിത അവധി എടുപ്പിച്ചു. പിന്നീട് പദവിയിൽ നിന്നും മാറ്റുകയും ചെയ്തു. ഇതിന് ശേഷം സർക്കാർ വിമർശനത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ബാർ കോഴ അടക്കമുള്ള അഴിമതികളിൽ അതിശക്തമായ നിലപാടാണ് ജേക്കബ് തോമസ് സ്വീകരിച്ചത്. ഇതെല്ലാം വലിയ ആവേശത്തോടെ മലയാളികൾ ഏറ്റെടുത്തു. ബാർ കോഴയിൽ യുഡിഎഫ് സർക്കാരിന്റെ നിലപാടുകളും വിജിലൻസ് എഡിജിപി ആയിരിക്കെ ജേക്കബ് തോമസ് ചെവിക്കൊണ്ടില്ല. ഇതുകൊണ്ട് തന്നെ കോൺഗ്രസും മുസ്ലിം ലീഗും കേരളാ കോൺഗ്രസുമെല്ലാം ജേക്കബ് തോമസിന് എതിരാണ്. ഈ സാഹചര്യം കൂടി മനസ്സിലാക്കിയാണ് ജേക്കബ് തോമസിനെ പിണറായി സർക്കാർ പീഡിപ്പിക്കുന്നത്. ജേക്കബ് തോമസിനെ ആരെന്തു ചെയ്താലും പ്രതിപക്ഷം ചോദിക്കില്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണം.
നേരത്തെ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സിഎംഡിയായി നിയമിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ് രംഗത്ത് വന്നിരുന്നു. ഇരുമ്പുണ്ടാക്കുന്നത് താൻ പഠിച്ചിട്ടില്ലെന്നും ഡിജിപി റാങ്കിലുള്ളയാൾ ഇടപെടേണ്ട ക്രമസമാധാന പ്രശ്നം ഇരുമ്പുണ്ടാക്കുന്നിടത്തുണ്ടോ എന്ന് തനിക്കറിയില്ലെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. എന്നാൽ ഇവിടെ ഇരുമ്പു പോയിട്ട് തുരുമ്പ് പോലും ഇല്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. ആരു വിചാരിച്ചാലും രക്ഷപ്പെടുത്താനാകാത്ത സ്ഥാപനം. ഇതിലേക്ക് എന്തിനാണ് ജേക്കബ് തോമസിനെ വിടുന്നതെന്ന് ആർക്കും മനസ്സിലാകുന്നില്ല. കോടതി വിധി അനുസരിക്കേണ്ട ബാധ്യത തീർക്കാൻ വേണ്ടി മാത്രമുള്ള നടപടിയാണ് ഇതെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ. ഇത്തരമൊരു മുങ്ങുന്ന കപ്പലിലെ ചെയർമാൻ പദവിയെയാണ് ജേക്കബ് തോമസിന് വേണ്ടി വിജിലൻസ് ഡയറക്ടർ പദവിയായി ഉയർത്തുന്നത്.
1981ൽ പി.സി. ചാക്കോ വ്യവസായ മന്ത്രിയായിരിക്കെയാണു ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് സ്ഥാപനം സർക്കാർ ഏറ്റെടുത്തത്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം സമീപകാലത്തു നടത്തിയ പ്രധാന ബിസിനസ് ഭാഗ്യക്കുറി വകുപ്പിനു നറുക്കെടുപ്പു യന്ത്രം നൽകിയതാണ്. അതാകട്ടെ ഇവിടെ നിർമ്മിച്ചതല്ല, സ്വകാര്യ സ്ഥാപനത്തിൽ നിന്നു വാങ്ങി നൽകുകയായിരുന്നു. ഇതിനു ചെറിയ കമ്മിഷനും കിട്ടി. ഇതൊന്നും കൊണ്ട് പിടിച്ചു നിൽക്കാൻ കഴിയാത്തതു കൊണ്ടാണ് പെട്രോൾ കച്ചവടം തുടങ്ങുന്നത്. ഇവിടേക്കാണ് സാക്ഷാൽ ജേക്കബ് തോമസ് ഐപിഎസിനെ സർക്കാർ നിയമിക്കുന്നത്. മെറ്റൽ ഇൻഡസ്ട്രീസിന്റെ ചെയർമാൻ, എംഡി സ്ഥാനത്തെത്തുന്ന ആദ്യ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണു ജേക്കബ് തോമസ്.
ഇതിനു മുൻപു രാഷ്ട്രീയ നിയമനങ്ങളാണ് ഏറെയും നടന്നിട്ടുള്ളത്. മുസ്ലിം ലീഗിൽ നിന്നു മരയ്ക്കാർ മാരായമംഗലം ചെയർമാനായി. ഒ.കെ മൊയ്തു, മുഹമ്മദ് അനൂപ് നഹ എന്നിവർ എംഡിമാരായി. ഇടതുപക്ഷത്തു നിന്നു സിപിഎമ്മിലെ മുൻ എംപി എസ്.ശിവരാമനും കോൺഗ്രസ് എസിലെ മുൻ എംഎൽഎ വി.കെ ബാബുവും ചെയർമാന്മാരായി. സിഡ്കോ എംഡിയായിരിക്കെ വിജിലൻസ് കേസുകളിൽ ഉൾപ്പെട്ട സജി ബഷീർ മെറ്റൽ ഇൻഡസ്ട്രീസിന്റെ എംഡി സ്ഥാനം കൂടി വഹിച്ചിരുന്നു. ഡിജിപി ജേക്കബ് തോമസിനെ മെറ്റൽ ഇൻഡസ്ട്രീസ് തലവനായി സർക്കാർ നിയമിച്ചതിലൂടെ പകപോക്കലിന്റെ മറ്റൊരു രാഷ്ട്രീയമാണ് പിണറായി സർക്കാർ പയറ്റിയത്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്