തദ്ദേശത്തിലെ ബലാബലത്തിന് കോൺഗ്രസ് ചാനലിനെ പ്രതീക്ഷിക്കേണ്ട! എന്ന് സ്വന്തം വോട്ടറുമായി മുന്നോട്ട് പോകാൻ സാങ്കേതിക തടസ്സം; സുധീരൻ-ഹസ്സൻ പോരിൽ ജയ്ഹിന്ദിൽ പ്രതിസന്ധി രൂക്ഷം; പ്രചരണച്ചൂടിൽ ശമ്പളം നൽകാനും ആരുമില്ല
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തുമ്പോഴാണ് കേരളത്തിലെ ചാനൽ രാഷ്ട്രീയം മറനീക്കി പുറത്ത് വരുന്നത്. തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരെ സ്വാധീനിക്കുക തന്നെയാണ് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലുള്ള ടിവി ചാനലുകളുടെ മുഖ്യ ലക്ഷ്യം. സിപിഎമ്മിന് കൈരളിയും കോൺഗ്രസിന് ജയ്ഹിന്ദും സംഘപരിവാറിന് ജനം ടിവിയുമെന്നാണ് വിശ്വാസം. കേരളത്തിൽ അട്ടിമറികൾ നടത്തി ചുവടുറപ്പിക്കാൻ ജനം ടിവിയുമായി ആർഎസ്എസ് എത്തിയതോടെ ചാനൽ പോരിന് ത്രികോണം കൈവരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തരമൊരു മത്സരത്തിന് കോൺഗ്രസിന്റെ ജയ്ഹിന്ദ് ചാനൽ ഉണ്ടാകില്ല. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരിൽ നട്ടം തിരിയുന്ന സാഹചര്യത്തിലാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രണ്ട് പ്രത്യേക പരിപാടികൾ ജയ്ഹിന്ദ് ചാനൽ വേണ്ടെന്ന് വച്ചു. സാങ്കേതിക കാരണങ്ങളാലാണ് തീരുമാനമെന്നാണ് ഔദ്യോഗിക അറിയിപ്പ്.
തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാരുടെ മനസ്സ് അറിയാനുള്ള ജയ്ഹിന്ദ് ടിവിയിലെ രണ്ട് പരിപാടികളായിരുന്നു ബലാബലവും എന്ന് സ്വന്തം വോട്ടറും. രാഷ്ട്രീയ പാർട്ടികളുടെ നിലപാട് വിശദീകരണവും ശക്തി ദൗർബ്ബല്യവും കോൺഗ്രസിന് അനുകൂലമായി മാറ്റിയെടുക്കുകയായിരുന്നു ബലാബലത്തിന്റെ ലക്ഷ്യം. എന്ന് സ്വന്തം വോട്ടറിലൂടെ ജനങ്ങളുടെ മനസ്സിനെ അടുപ്പിക്കുകയായിരുന്നു രണ്ടാമത്തെ പിരിപാടിയുടെ ഉദ്ദേശ ലക്ഷ്യം. ഇതു രണ്ടുമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വേണ്ടെന്ന് വയ്ക്കുന്നത്. സാങ്കേതിക കാരണങ്ങളാലാണെന്ന് പറയുമ്പോഴും സാമ്പത്തിക പ്രശ്നമാണ് പരിപാടി റദ്ദാക്കാൻ കാരണം. ചാനൽ ചെയർമാനായ കെപിസിസി അധ്യക്ഷൻ വി എം സുധീരനും ചാനൽ എംഡി എംഎം ഹസ്സനും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇതിന് വഴിവച്ചത്. ചാനലിലേക്കുള്ള ഫണ്ട് ഒഴുക്കിന് സുധീരൻ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ശമ്പളം പോലും മുടങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഈ മാസം ഇതുവരെ ജീവനക്കാർ ശമ്പളം നൽകാൻ ജയ്ഹിന്ദിന് കഴിഞ്ഞില്ല.
ഈ സാഹചര്യത്തിലാണ് കേരളം മുഴുവൻ ചുറ്റിക്കറങ്ങി ചെയ്യേണ്ട രണ്ട് തെരഞ്ഞെടുപ്പ് പരിപാടികൾ ജയ്ഹിന്ദ് വേണ്ടെന്ന് വയ്ക്കുന്നത്. സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയ ശേഷം രാഷ്ട്രീയമായി വലിയ ഇടപെടലുകൾ മതിയെന്നാണ് ഹസ്സന്റെ പക്ഷം. അതു തന്നെയാണ് ബലാബലവും എന്ന് സ്വന്തം വോട്ടറും വേണ്ടെന്ന് വയ്ക്കുന്നതിലൂടെ പ്രതിഫലിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസുകാർ നിർബന്ധമായും വീക്ഷണം പത്രത്തിന്റെ വരിക്കാരാകണമെന്നാണ് സുധീരന്റെ നിർദ്ദേശം. ഇതേ കെപിസിസി അധ്യക്ഷൻ തന്നെ എല്ലാ ജില്ലാ കമ്മറ്റികളോടും ജയ്ഹിന്ദിനായി രണ്ട് കോടി രൂപ വീതം പിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും ചില്ലി കാശുപോലും നൽകിയില്ല. പിന്നെ എന്തിന് പണം മുടക്കണമെന്ന് ജയ്ഹിന്ദ് ടിവിയിലെ ഉന്നതൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
മാനേജ്മെന്റിലെ ഉന്നതരും ഹസ്സനെയാണ് പിന്തുണയ്ക്കുന്നത്. ചാനൽ സിഇഒയുടെ ധൂർത്തിനെതിരേയും മറ്റും സുധീരൻ നിലപാട് എടുത്തിരുന്നു. രണ്ട് മാസം മുമ്പ് ചാനലിന്റെ പ്രവർത്തനത്തിൽ അതൃപ്തി അറിയിക്കാൻ സിഇഒയെ സുധീരൻ നേരിട്ട് വിളിച്ചിരുന്നു. അപ്പോഴും രൂക്ഷ ഭാഷയിലായിരുന്നു വിമർശനം. അതിന് ശേഷമാണ് ഓണത്തിന് ശമ്പളം നൽകാനുള്ള തുക പോലും ജയ്ഹിന്ദിലേക്ക് എത്തിയത്. ചാനൽ ചുടങ്ങി വർഷങ്ങളായിട്ടും സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നില്ലെന്നാണ് സുധീരന്റെ പക്ഷം. ചാനൽ തുടങ്ങി നാല് കൊല്ലം കൊണ്ട് സിപിഎമ്മിന്റെ കൈരളി ടിവി ലാഭത്തിലായി. അറേബ്യ ഉൾപ്പെടെ നാല് ചാനലുകൾ കൈരിളിക്കുണ്ട്. ഈ വളർച്ച എന്തുകൊണ്ട് ജയ്ഹിന്ദിനുണ്ടാകുന്നില്ലെന്നതാണ് ചോദ്യം. ഇഷ്ടക്കാരെ തിരുകി കയറ്റി പ്രൊഫഷണലിസം ഇല്ലാതാക്കിയെന്നാണ് സുധീരന്റെ നിലപാട്.
ചില നിയമനങ്ങളേയും സുധീരൻ ചോദ്യം ചെയ്തു. ജീവനക്കാരുടെ യോഗ്യതാ പരിശോധനയ്ക്ക് നിർദ്ദേശം നൽകി ആറു മാസമായിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. വ്യാജ സർട്ടിഫിക്കറ്റുണ്ടെന്ന് ആരോപണമുള്ള ഉന്നതനെതിരേയും നടപടിയെടുത്തില്ല. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ ഇടപെടിലൂടെ ഫണ്ട് ഒഴുക്ക് സുധീരൻ തടഞ്ഞത്. ഇതോടെ ഹസ്സനും സുധീരനും തമ്മിൽ ഭിന്നത മൂർച്ഛിച്ചു. കോൺഗ്രിസൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പക്ഷത്തുള്ള ഹസ്സൻ പലപ്പോഴും സുധീരനെ ഗ്രൂപ്പ് പോരിന്റെ ഭാഗമായി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതും ജയ്ഹിന്ദിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു. അതിനിടെ ശമ്പളം കിട്ടാതെ ജീവനക്കാർ ദുരിതത്തിലാണ്. എന്തു ചെയ്യണമെന്ന് ആർക്കും അറിയില്ല. ഉത്തരവാദിത്തപ്പെട്ട ആരേയും ചോദിക്കാനും കിട്ടുന്നില്ല. എല്ലാ ശരിയാകുമെന്ന അക്കൗണ്ട്സ് വിഭാഗത്തിന്റെ മറുപടി മാത്രമാണുള്ളത്.
രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റാകുമ്പോഴാണ് ഹസ്സന്റെ നേതൃത്വത്തിൽ ജയ്ഹിന്ദ് തുടങ്ങുന്നത്. പിന്നാലെ ചാനലിന്റെ നിയന്ത്രണം കെപിസിസിക്കായി. ചെന്നിത്തലയുടെ കാലത്ത് ഹസ്സനുമായി നല്ല ബന്ധമുണ്ടായിരുന്നു. അന്ന് ചാനലും സുഗമമായി മുന്നോട്ട് പോയി. എന്നാൽ സുധീരൻ എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഇതോടെ ജയ്ഹിന്ദ് ജീവനക്കാരുടെ കഷ്ടകാലവും തുടങ്ങി. തെരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി എംഎം ഹസ്സൻ സജീവമായതോടെ ഈ മാസം ശമ്പളം വൈകിയപ്പോൾ പരാതി കേൾക്കാനും അദ്ദേഹമില്ല. സിഇഒയും കൈമലർത്തുന്നു. ന്യൂസ് വിഭാഗം തലവൻ അമേരിക്കൻ പര്യടനത്തിലും. ഇതോടെ ദുഃഖം ആരോട് പറയുമെന്ന വിഷമത്തിലാണ് ജീവനക്കാർ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍