ഇടയലേഖനത്തെ നേരിടാൻ അരയന്മാരുടെ അരമന ഉപരോധം; വിഴിഞ്ഞത്തെ തർക്കത്തിൽ അദാനിക്ക് വേണ്ടി ഹിന്ദു ഐക്യവേദിയുടെ ഇടപെടൽ; പ്രതിരോധിക്കുമെന്ന് ലത്തീൻ സഭ; തുറമുഖ പദ്ധതിയെ ചൊല്ലി കടലിന്റെ മക്കളിൽ ചേരിപ്പോര്
തിരുവനന്തപുരം: മത്സ്യബന്ധനത്തിന്റെ പേരിൽ തീരദേശ ഹൈന്ദവ രക്ഷാ സമിതിയും ലത്തീൻ സമുദായം തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാകുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയെ ചോദ്യം ചെയ്ത് ലത്തീൻ സഭ രംഗത്ത് എത്തിയതിന്റെ അടുത്ത ദിവസം സഭാ ആസ്ഥാനത്തേക്ക് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ അരയസമുദായാംഗങ്ങൾ ധർണ്ണ നടത്തി. എല്ലാ മുഖ്യധാര പത്രങ്ങളും ഈ വാർത്ത നൽകിയില്ല. എന്നാൽ ഹിന്ദു ഐക്യവേദിയുടെ ധർണ്ണയ്ക്കെതിരായ പ്രതിഷേധം പത്രങ്ങളിൽ വാർത്തയാകുകയും ചെയ്തു. ഇതിന് തുടർന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വസ്തുതകൾ പുറത്തു വന്നത്.
വിഴിഞ്ഞത്തിൽ തീരവാസികളുടെ എതിർപ്പ് നേരത്തെ പുറത്തുവന്നിരുന്നു. റിസോർട്ട് മാഫിയയുടെ ഇടപെടലുകളും ചർച്ചയായി. അപ്പോഴും ലത്തീൻ സഭ നിലപാട് പരസ്യമാക്കിയിരുന്നില്ല. എന്നാൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം അദാനി ഏറ്റെടുക്കുമെന്ന് വ്യക്തമായതോടെ ലത്തീൻ സഭ പരസ്യ നിലപാട് എടുത്തു. മത്സ്യബന്ധനത്തെ ഇല്ലാതാക്കുന്ന പദ്ധതി വേണ്ടെന്ന് വ്യക്തമാക്കി ഇടയലേഖനവും വന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുള്ള ക്രൂരതയാണ് തുറമുഖ പദ്ധതിയെന്നാണ് പ്രചരണം. ഇതിനെ സമർത്ഥമായി പ്രതിരോധിക്കാൻ തുറമുഖ പദ്ധതിയെ അനുകൂലിക്കുന്നവരും സജീവമായി. ഇതോടെയാണ് വിഴഞ്ഞം ഉൾപ്പെടെയുള്ള തീരങ്ങളിൽ ലത്തീൻ സമുദായാംഗങ്ങളുടെ കുത്തകയെ തുറന്നുകാട്ടാൻ ഹിന്ദു ഐക്യവേദി രംഗത്ത് എത്തിയത്. ഇതോടെ വിവാദം കൊഴുക്കുകയാണ്. എന്ത് വിലകൊടുത്തും തുറമുഖ പദ്ധതി യാഥാർത്ഥ്യമാക്കുമെന്നാണ് സംഘ പരിവാർ സംഘടനകളുടെ നിലപാട്.
സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലിൽ നിന്ന് മത്സ്യബന്ധനത്തിന് എത്തുന്നവരെ ലത്തീൻ സമുദായത്തിൽ പെട്ട മത്സ്യബന്ധനത്തൊഴിലാളികൾ പീഡിപ്പിക്കുന്നതായിട്ടാണ് ഹിന്ദു ഐക്യവേദിയുടെ പിന്തുണയുള്ള തീരദേശ ഹൈന്ദവ രക്ഷാ സമിതിയുടെ ആരോപണം. എന്നാൽ വിഴിഞ്ഞം തുറുമുഖത്തിന്റെ സംസ്ഥാന വർഗീയതയിലൂടെ ഭീകരാന്തരീക്ഷം സൃഷ്ിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ലത്തീൻ കാത്തലിക് വിഭാഗത്തിന്റെ നിലപാട് . കൊല്ലം, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികൾ അടക്കം കൊല്ലി വല ഉപയോഗിച്ച് നടത്തുന്ന മത്സ്യബന്ധനം സർക്കാർ നിരോധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഹൈന്ദവ മത്സ്യബന്ധന സംഘനകൾ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തിയിരുന്നു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വർഷങ്ങളായി ഇരുവിഭാഗവും തമ്മിൽ നിലനിന്നിരുന്ന ഭിന്നത പ്രതിഷേധ മാർച്ചിലൂടെ മറനീക്കി വന്നു. അടക്കംകൊല്ലി വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിച്ചത് സർക്കാർ വിവിധ സംഘനകളുമായി നടത്തിയ സംയുക്ത ചർച്ചയ്ക്ക് ശേഷമാണ്.
വിഴിഞ്ഞം തുറുമുഖം കേന്ദ്രീകരിച്ച് ലത്തീൻ സമുദായംഗങ്ങൾ മത്സ്യബന്ധനത്തിന്റെ മറവിൽ നടത്തുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തറിയാതിരിക്കാനാണ് സർക്കാരിനെ സ്വാധീനിച്ച് ഇത്തരമൊരു നിരോധനം ഏർപ്പെടുത്തിയതെന്ന് ഹിന്ദു ഐക്യവേദി സെക്രട്ടറി ഭാർഗവ റാം ആരോപിക്കുന്നു. വിഴിഞ്ഞം തീരത്ത് മത്സ്യബന്ധനം നടത്തിയിരുന്ന ആറു മത്സ്യത്തൊഴിലാളികളെ ക്രൂരമായി മർദ്ദിച്ച് കഴക്കൂട്ടം ഫാത്തിമമാതാ പള്ളിയിൽ പൂട്ടിയിട്ടതും തിരുവനന്തപുരത്തെ ബിഷപ്പുമാരുടെ നിർദ്ദേശപ്രകാരമായിരുന്നുവെന്നാണ് തീരദേശ ഹൈന്ദവരക്ഷാസമിതിയുടെ ആരോപണം. മതത്തിന്റെ പേരിൽ കടൽ വിഭജിക്കാനുള്ള ലത്തീൻ വിഭാഗക്കാരുടെ നീക്കം അനുവദിക്കില്ലെന്നും പറയുന്നു. ഇതിൽ വ്യക്തമാകുന്നത് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വസ്തുതകൾ തന്നെയാണ്.
ഉപജീവനത്തിന് മത്സ്യബന്ധനം നടത്തുന്ന തൊഴിലാളുകളെ മാനസികമായോ, ശാരീരികമായോ പീഡിപ്പിക്കുന്നത് തുടർന്നാൽ ശക്തമായി നേരിടുമെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആഹ്വാനം. കരുനാഗപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്ത് മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളെ മർദ്ദിക്കുകയും ബന്ദികളാക്കി പട്ടിണിക്കിട്ട സംഭവത്തിൽ പൊലീസും നടപടിയെടുക്കാതെ മാറിനിൽക്കുകയാണെന്നും രക്ഷാസമിതി ഭാരവാഹികൾ പറയുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ ലത്തീൻ സമുദായത്തിന്റെ വോട്ടുബാങ്ക് ലക്ഷ്യമിട്ട് ഹൈന്ദവ മത്സ്യത്തൊഴിലാളികൾക്കെതിരെ നടത്തുന്ന അക്രമങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതു തടയാനുള്ള ലത്തീൻവിഭാഗത്തിന്റെയും പദ്ധതിക്കെതിര് നിൽക്കുന്നവരും ചേർന്നുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണിതെന്നും ഹിന്ദു ഐക്യവേദി ആരോപിക്കുന്നു.
എന്നാൽ കടലിൽ മത്സ്യബന്ധനം നടത്തുന്നതിന് ആരും എതിരല്ല. മത്സ്യകുഞ്ഞുങ്ങളെ അടക്കം കൊല്ലുന്ന അടക്കം കൊല്ലി വലകൾ ഉൾപ്പെടെയുള്ള അനധികൃത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിന് എല്ലാ മത്സ്യബന്ധനത്തൊഴിലാളി സംഘടനകളും എതിരാണ്. വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി സംസ്ഥാനത്ത് വർഗീയത സൃഷ്ടിക്കാനുള്ള ശ്രമമാണ് മത്യബന്ധനത്തിന്റെ പേരിൽ ചില സംഘടനകൾ നടത്തുന്നതെന്നും ലത്തീൻ വിഭാഗ സംഘടനകൾ ആരോപിക്കുന്നു. സർക്കാരും -സംഘടനകളും സംയുക്തമായി എടുത്ത തീരുമാനമാണിത്. ഇതിന്റെ പേരിൽ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തിയത് പ്രശ്നം ഊതിപ്പെരുപ്പിക്കാൻ മത്സ്യബന്ധനത്തൊഴിലാളികളുടെ പേരിൽ പെട്ടെന്നുണ്ടാക്കിയ സംഘടനയാണെന്നും ലത്തീൻ സമുദായ രാഷ്ട്രീയ കാര്യ സമിതി ആരോപി്ക്കുന്നു.
അതേസമയം വിഴിഞ്ഞം പദ്ധതിക്കെതിരെ കഴിഞ്ഞ ഞായറാഴ്ച ലത്തീൻ കാത്തലിക് പള്ളികളിൽ ഇടയലേഖനം വായിച്ചിരുന്നു. തീരദേശജനതയെ വെല്ലുവിളിച്ച് പദ്ധതി നടപ്പാക്കാനുള്ള ശ്രമം എന്തുവില കൊടുത്തും തടസപ്പെടുത്തുമെന്നാണ് ഇടയലേഖനം ആഹ്വാനം ചെയ്തത്. പരിസ്ഥിതി നിയമവും തീരദേശ നിയമവും ലംഘിച്ചു കൊണ്ട് മുന്നോട്ട് പദ്ധതി തീരദേശമേഖലയിലെ ജനങ്ങളെ പാടേ അവഗണിച്ചു കൊണ്ടാണ് നടപ്പിലാക്കാൻ പോകുന്നു. 32 തീരദേശ മേഖലകളിലായി അരലക്ഷത്തോളം പേർക്ക് നഷ്ടമാകുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകി അവരെ പുനരധിവസിക്കണമെന്നും ഇടയലേഖനത്തിൽ ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞത്തിനെതിരെ ലത്തീൻ സഭയും വിഴിഞ്ഞത്തിനുകൂലമായി ഹൈന്ദവസംഘടനകളും നിലപാടെടുത്തതോടെ മത്സ്യബന്ധനത്തിന്റെ പേരിൽ പരസ്യമായി കൊമ്പുകോർക്കുകയാണ് ഇരുസംഘടനകളും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍