'അമ്മ'യുമായി സഹകരണത്തിന് ഇല്ലെന്ന് തീർത്ത് പറഞ്ഞ് ആക്രമണത്തിനിരയായ നടി; ഒത്തുതീർപ്പ് ചർച്ച നടത്തി സിനിമയിലെ വനിതാ കൂട്ടായ്മയെ തളർത്താൻ നീക്കം നടത്തിയത് ജഗദീഷ്; ട്രഷറർ ചർച്ച നടത്തിയത് മോഹൻലാലിന്റെ അനുമതി ഇല്ലാതെ; ദിലീപ് പുറത്തെങ്കിലും മനസ് മാറ്റാതെ നിലപാടിൽ ഉറച്ച് പീഡനത്തിന് ഇരയായ അഭിനേത്രി; നീതിക്കായി പോരാടുക പാർവ്വതി അടക്കമുള്ളവരുമായി ചേർന്നു തന്നെ; താരസംഘടനയിൽ വീണ്ടും തർക്കങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: താരസംഘനടയായ 'അമ്മ' യുമായി ഇടഞ്ഞ് രാജിവെച്ച ആക്രമിക്കപ്പെട്ട നടി തിരികെ സംഘടനയിലേക്ക് എത്തുന്നുവെന്ന പ്രചരണങ്ങൾ പച്ചക്കളം. ആക്രമത്തിനിരയായ നടിയെ അമ്മയിലേക്ക് തിരിച്ചു കൊണ്ടു വരാൻ ചരട് വലികൾ നടത്തിയത് സംഘടനയുടെ ട്രഷറർ കൂടിയായ ജഗദീഷായിരുന്നു. ദിലീപ് പുറത്തല്ലേ ഇനി സംഘടനയിലേക്ക് തിരിച്ചു വന്നുകൂടേ എന്ന് നടിയോട് ജഗദീഷ് തിരക്കി. എന്നാൽ 'അമ്മ'യുമായി സഹകരിക്കാൻ തന്റെ മനസ്സ് പാകപ്പെട്ടിട്ടില്ലെന്ന മറുപടിയാണ് നടിയിൽ നിന്നുണ്ടായത്. ഈ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തായത് 'അമ്മ'യിൽ പൊട്ടിത്തെറിക്കും കാരണമായിട്ടുണ്ട്. അമ്മ പ്രസിഡന്റ് മോഹൻലാൽ അറിയാതെയായിരുന്നു ജഗദീഷിന്റെ നീക്കം. ഇതിൽ ലാൽ തീർത്തും അതൃപ്തനാണ്.
നടിയെ തിരിച്ചു കൊണ്ടു വരുന്നതിന് മോഹൻലാലും അനുകൂലമാണ്. പോയവരെല്ലാം മടങ്ങിവരണമെന്നാണ് ആവശ്യം. എന്നാൽ സംഘടനയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം മറുപടി പറയേണ്ടി വരുന്നത് മോഹൻലാലാണ്. അതുകൊണ്ട് തന്നെ വിവാദങ്ങളിൽ ചെന്ന് ചാടരുതെന്ന് എല്ലാ ഭാരവാഹികളോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ലംഘനം ജഗദീഷ് നടത്തിയെന്നാണ് ഉയരുന്ന ആരോപണം. നേരത്തെ സിദ്ദിഖും ജഗദീഷും തമ്മിൽ പരസ്യ ഏറ്റുമുട്ടൽ ഈ വിഷയത്തിൽ നടന്നിരുന്നു. വളരെ പാടുപെട്ടാണ് മോഹൻലാൽ എല്ലാം ഒത്തുതീർപ്പിലാക്കിയത്. അതുകൊണ്ട് തന്നെ നടിയുമായി ജഗദീഷ് ചർച്ച നടത്തിയത് അമ്മയിലെ വലിയൊരു വിഭാഗത്തിന് ഇഷ്ടമായിട്ടില്ല. ദിലീപ് രാജിവച്ചെങ്കിലും താരസംഘടനയിൽ ഇപ്പോഴും ദിലീപിനെ പിന്തുണയ്ക്കുന്നവരാണ് ബഹുഭൂരിപക്ഷവും. അതും ജഗദീഷിന്റെ നീക്കങ്ങൾക്കെതിരെ വികാരമുയരാൻ കാരണമാണ്.
ജനുവരിയിൽ നടക്കുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ അക്രമത്തിന് ഇരയായ നടിയെ തിരിച്ചെടുക്കുന്ന കാര്യത്തിൽ അന്തിമതീരുമാനമുണ്ടായേക്കുമെന്നാണ് പുറത്തു വന്ന റിപ്പോർട്ട്. നടി ആക്രമിക്കപ്പെട്ട കേസിന്റെ പ്രതിസ്ഥാനത്തുള്ള നടൻ ദിലീപിന്റെ രാജി ആവശ്യം ഉയർത്തിയാണ് താരം സംഘടന വിട്ടത്. എന്നാൽ നടി ഉയർത്തിയ ആ വിഷയത്തിന് ദിലീപിന്റെ രാജിയോടെ പരിഹാരമായെന്നാണും അതുകൊണ്ട് സംഘടനയിലേക്ക് മടങ്ങി വരണമെന്നുമായിരുന്നു ജഗദീഷ് നടിയോട് ആവശ്യപ്പെട്ടത്. ദിലീപിനോട് രാജി ചോദിച്ചുവാങ്ങിയതാണെന്ന് പ്രസിഡന്റ് മോഹൻലാൽ തന്നെ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജഗദീഷ് അക്രമത്തിനിരയായ നടിയോടെ സംസാരിച്ചതെന്നാണ് സൂചന. എന്നാൽ ഇത്തരമൊരു നീക്കത്തിന് അമ്മ ജഗദീഷിനെ ചുമതലപ്പെടുത്തിയില്ലെന്നാണ് മറുനാടന്‍ ലഭിച്ച സൂചന.
അതേസമയം സംഘടനയ്ക്കകത്തും വനിതാ സംഘടനയായ ഡബ്ല്യൂസിസിയുമായും മുറുമുറുപ്പ് രൂക്ഷമായ സമയത്തും നടി മഞ്ജു വാര്യരുടെ മൗനം പാലിച്ചിരുന്നു. ഡബ്ല്യൂസിസിയുടെ പ്രവർത്തനങ്ങളിൽ നിന്ന് മഞ്ജു വിട്ടു നിൽക്കുന്നത് അവർ അമ്മയ്ക്കൊപ്പമുണ്ടെന്ന സൂചന പുറത്ത് നൽകാൻ കഴിഞ്ഞു. ഈ സാഹചര്യത്തിൽ അക്രമത്തിനിരയായ നടി തിരിച്ചെത്തിയാൽ അമ്മ പ്രതിസന്ധി തരണം ചെയ്യുമെന്നാണ് ജഗദീഷിനോട് അടുപ്പമുള്ളവരുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ചർച്ച നടന്നത്. അക്രമത്തിനിരയായ നടിയെ സംഘടനയുമായി സഹകരിപ്പിക്കണമെന്ന ആഗ്രഹം പൃഥ്വിരാജ് അടക്കമുള്ളവർക്കും ഉണ്ട്. ഇതെല്ലാം പരിഗണിച്ചായിരുന്നു ജഗദീഷിന്റെ നീക്കം. എന്നാൽ ആക്രമിക്കപ്പെട്ട നടിയോശടാപ്പം രാജിവെച്ച ഗീതുമോഹൻദാസിന്റെയും റിമ കല്ലിങ്കലിന്റെയും, രമ്യ നമ്പീശന്റെയും കാര്യത്തിൽ അമ്മ വിട്ടു വീഴ്ചയ്ക്ക് തയ്യാറല്ല. ഇതും നടിയുടെ സംഘടനയിലേക്കില്ലെന്ന നിലപാടിന് കാരണമാണ്.
നേരത്തെ ഡബ്ലുസിസി അംഗങ്ങൾ ഉയർത്തിയ ആരോപണങ്ങൾക്കുള്ള മറുപടിയെ ചൊല്ലി താരസംഘടനയിൽ തർക്കം ഉടലെടുത്തിരുന്നു. ജഗദീഷും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖും തമ്മിലായിരുന്നു് ഭിന്നത. സിദ്ദിഖ് നടത്തിയ വാർത്താ സമ്മേളനം അമ്മയുടെ ഔദ്യോഗിക തീരുമാനപ്രകാരം ആയിരുന്നില്ലെന്നും ജഗദീഷ് മാധ്യമങ്ങളെ അറിയിച്ചു. വാർത്താ സമ്മേളനത്തിന് മുമ്പ് സിദ്ദിഖ് ഔദ്യോഗിക വാർത്താക്കുറിപ്പ് വായിക്കേണ്ടിയിരുന്നുവെന്നും അതുകൊണ്ടാണ് ചിലകാര്യങ്ങളിൽ അദ്ദേഹത്തിന് അവ്യക്തത ഉണ്ടായതെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി. അച്ചടക്കമുള്ള അംഗമെന്ന നിലയിൽ സിദ്ദിഖിന് മറുപടി നൽകുന്നില്ല. അമ്മയുടെ വക്താവ് താനാണെന്നും ജഗദീഷ് പറഞ്ഞു. ഡബ്ലുസിസിയുടെ ആരോപണത്തിനെതിരെ അമ്മയുടെ ഔഗ്യോഗിക നിലപാട് എന്ന പേരിൽ ജഗദീഷ് പുറത്തിറക്കിയ വാർത്താക്കുറിപ്പിനെ ചൊല്ലിയായിരുന്നു തർക്കം. ജഗദീഷിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും തങ്ങൾ പറയുന്നതാണ് അമ്മയുടെ ഔദ്യോഗിക നിലപാടെന്നും കെ.പി.എസി.ലളിതക്കൊപ്പം വാർത്താസമ്മേളനം നടത്തിയ സിദ്ദിഖ് പറഞ്ഞിരുന്നു. അമ്മയുടെ പത്രക്കുറിപ്പിനെച്ചൊല്ലി സിദ്ദീഖും ജഗദീഷും വിരുദ്ധനിലപാടുകൾ പറഞ്ഞതിനെക്കുറിച്ച് പാർവതിയും വിമർശിച്ചിരുന്നു.
ഡബ്ല്യുസിസി മുന്നോട്ട് വെച്ച് ആരോപണങ്ങളും ആവശ്യങ്ങളും ചർച്ച ചെയ്യാൻ ഉടൻ ജനറൽ ബോഡി വിളിക്കുമെന്ന് ജഗദീഷിന്റെ പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു. ഈ മാസം 24-ന് ചേരുന്ന യോഗത്തിൽ ജനറൽ ബോഡി എന്ന് നടക്കുമെന്ന കാര്യം തീരുമാനിക്കുമെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ ജനറൽ ബോഡി കൂടുന്നില്ലെന്നും പത്രക്കുറിപ്പിലെ കാര്യം അറിയില്ലെന്നുമായിരുന്നു സിദ്ദിഖിന്റെ മറുപടി. ഈ പ്രശ്നം വളരെ പാടുപെട്ടാണ് മോഹൻലാൽ പരിഹരിച്ചത്. അനാവശ്യ ഇടപെടൽ നടത്തരുതെന്ന് ജഗദീഷിനോടും ഉപദേശിച്ചിരുന്നു. മുമ്പ് അമ്മയുടെ ട്രഷറായിരുന്നു ജഗദീഷ്. പിന്നീട് ആ സ്ഥാനം ദിലീപ് ഏറ്റെടുത്തു. ദിലീപ് പുറത്തായതോടെയാണ് ജഗദീഷ് വീണ്ടുമെത്തിയത്. നേരത്തെ പത്തനാപുരം തെരഞ്ഞെടുപ്പിൽ ഗണേശ് കുമാറിന് വേണ്ടി പ്രചരണത്തിന് മോഹൻലാൽ എത്തിയിരുന്നു. അന്ന് എതിർസ്ഥാനാർത്ഥിയായിരുന്ന ജഗദീഷ് പരസ്യ പ്രതികരണവുമായെത്തുകയും ചെയ്തു.
ഈ പിണക്കെല്ലാം മാറ്റി വച്ചാണ് ജഗദീഷിനെ മോഹൻലാൽ അമ്മയിൽ ഭാരവാഹിയാക്കിയത്. എന്നിട്ടും സ്വന്തം നിലയിൽ ജഗദീഷ് മുന്നോട്ട് പോകുന്നുവെന്ന പരിഭവം മോഹൻലാലിനുണ്ട്. അമ്മയിലെ നിയന്ത്രണം തനിക്ക് നഷ്ടമായാൽ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് മോഹൻലാൽ പലവട്ടം അറിയിച്ചിട്ടുണ്ട്. ഇത് കൂടി മുഖവിലയ്ക്കെടുക്കാതെയാണ് അമ്മയിലെ പല ഭാരവാഹികളും മുന്നോട്ട് പോകുന്നത്. സിനിമയിലെ വനിതാ കൂട്ടായ്മയുമായി സഹകരിച്ചാണ് പീഡനത്തിന് ഇരയായ നടിയുടെ മുന്നോട്ട് പോക്ക്. ഇതിനെ തകർക്കുകയും അതിലൂടെ താരസംഘടനയിൽ താരമാകാനുമായിരുന്നു ജഗദീഷ് ചർച്ച നടത്തിയതെന്നാണ് സൂചന. എന്നാൽ വനിതാ കൂട്ടായ്മയെ വിശ്വസിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് നടിയുടെ തീരുമാനം.
Stories you may Like
- താളവട്ടത്തിന് 37 വർഷങ്ങൾ തികയുമ്പോൾ: സഫീർ അഹമ്മദ് എഴുതുന്നു
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- 'കമലദള'ത്തിന്റെ മുപ്പത്തിരണ്ട് വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
- പൊട്ടിച്ചിരിയുടെ ബോക്സ് ഓഫീസ് കിലുക്കത്തിന് 32 വയസ്
- 'ദൈവത്തെക്കാൾ വലുതല്ല ഒരു മോഹൻലാലും'; നടനെതിരെ സൈബർ ആക്രമണം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍