പുരുഷന്മാർ മാത്രമല്ല യുദ്ധമുഖത്ത് മലയാളി വനിതകളടക്കം 'ജിഹാദിന്' ഇറങ്ങി പുറപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന സന്ദേശം പുറത്ത്; കേരളക്കരയിൽ നിന്ന് മാത്രം പത്തിലേറെ സ്ത്രീകളും 18 കുട്ടികളും ഐ.എസിൽ എത്തിയെന്നും വ്യക്തം; തന്നെപ്പോലെ നിരവധിപേർ ഉണ്ടെന്ന് വ്യക്തമാക്കി ഷജിൽ വെടിയേറ്റ് മരിച്ച നിമിഷങ്ങൾ പൊട്ടിക്കരഞ്ഞ് വിവരിക്കുന്ന ഭാര്യ ഹഫ്സിയയുടെ ശബ്ദസന്ദേശം മറുനാടന്‍
എം പി റാഫി
കോഴിക്കോട്: 'പരിശുദ്ധ രക്തസാക്ഷിത്വത്തിനായി ഞങ്ങളും കാത്തിരിക്കുന്നു...' ഐ.എസിൽ (ഇസ്ലാമിക് സ്റ്റേറ്റ്) യുദ്ധത്തിനിടെ കൊല്ലപ്പെട്ട ഭർത്താവിന്റെ അന്ത്യനിമിഷങ്ങൾ വിവരിച്ച് ഐഎസ് ക്യാമ്പിലെ യുദ്ധമുഖത്ത് നിന്ന് മലയാളി യുവതി. കണ്ണൂരിൽ നിന്ന് യുവസംഘം ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതിന് അന്വേഷണസംഘം പ്രധാന തെളിവുകളിലൊന്നായി കണക്കാക്കുന്ന യുവതിയുടെ ശബ്ദ രേഖ മറുനാടൻ മലയാളിക്ക് ലഭിച്ചു.
സിറിയയിൽ ഐ.എസിനോടൊപ്പം ചേർന്ന് യുദ്ധം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട കണ്ണൂർ ഏച്ചൂർ സ്വദേശി ഷജിൽ വെടിയേറ്റ് മരിച്ച നിമിഷങ്ങൾ പരിഭ്രാന്തയായി പൊട്ടിക്കരഞ്ഞ് ഭാര്യ ഹഫ്സിയ വീട്ടുകാരെ അറിയിക്കുന്നതാണ് ശബ്ദ സന്ദേശം. നിരവധി മലയാളി യുവതികളും കുഞ്ഞുങ്ങളും ഐ.എസിലുണ്ടെന്ന് പറയുന്ന ശബ്ദ സന്ദേശത്തിൽ ഞങ്ങളും 'ശഹീദ്' ആകാൻ കാത്തിരിക്കുകയാണെന്ന് യുവതി പറയുന്നു.
പുരുഷന്മാർ മാത്രമല്ല യുദ്ധമുഖത്ത് ഉള്ളതെന്നും മലയാളി വനിതകളടക്കം 'ജിഹാദി' നായി ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടെന്നും ഈ ശബ്ദ സന്ദേശം വ്യക്തമാക്കുന്നു. ഐ.എസിലേക്ക് പോയ സ്ത്രീകൾ തിരിച്ചെത്തുമെന്ന് ബന്ധുക്കളിൽ ചിലരെങ്കിലും കരുതിയിരുന്നു.എന്നാൽ രക്തസാക്ഷിത്വത്തിനായി കാത്തിരിക്കുന്നുവെന്ന യുവതിയുടെ സന്ദേശത്തോടെ ഐ എസിലെത്തിയ സ്ത്രീകളുടെ 'ജിഹാദി'നോടുള്ള മനോഭാവമാണ് പ്രകടമാക്കുന്നത്. തീവ്രവാദ സംഘത്തിലേക്ക് സ്ത്രീകൾ പോകുന്നുവെന്ന വാർത്തകൾ മലയാളികൾ നേരത്തേ വിശ്വസിച്ചിരുന്നില്ല.
പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങി സ്ത്രീകൾ പുരുഷന്മാരോടൊപ്പം ഐ.എസിൽ പോകാൻ നിർബന്ധിതരാകുന്നു എന്നാണ് ഉയർന്നിരുന്ന വാദം. എന്നാൽ കേരളക്കരയിൽ നിന്ന് മാത്രം പത്തിലേറെ സ്ത്രീകളും 18 കുട്ടികളും ഐ.എസിലുണ്ട് യെന്നത് ഞെട്ടിപ്പിക്കുന്ന കണക്കാണ്. പുതുതായി രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണം മുന്നോട്ടു പോയാൽ ഈ എണ്ണം കൂടുമെന്നാണ് സൂചന.
തൃക്കരിപ്പൂർ ഉടുംബുംതല അബ്ദുൽ റാഷിദിന്റെ ഭാര്യ സോണി സെബാസ്റ്റ്യൻ എന്ന ആഴിശ, പടന്ന അഷ്ഫാഖ് മജീദിന്റെ ഭാര്യ ഷംസിയ, ഡോ.ഇജാസിന്റെ ഭാര്യ റുഫൈല, സഹോദരൻ ഷിഹാസിന്റെ ഭാര്യ അജ്മല, പാലക്കാട് യാക്കര സ്വദേശി യഹിയയുടെ ഭാര്യ മെറിൻ മറിയം, സഹോദരൻ ഈസയുടെ ഭാര്യ നിമിഷ ഫാത്തിമ, കണ്ണൂർ പാപ്പിനിശേരി ടി.വി ശമീറിന്റെ ഭാര്യ ഫൗസിയ, വളപട്ടണം റിഷാലിന്റെ ഭാര്യ ഹുദ തുടങ്ങിയവരാണ് അഫ്ഗാൻ, സിറിയ മേഖലയിൽ കഴിയുന്ന സ്ത്രീകൾ. കണ്ണൂർ സംഘത്തിൽ മാത്രം 5 സ്ത്രീകളുണ്ടെന്നാണ് അറിയുന്നത്. ഷജിലിന്റെ ഭാര്യ ഹഫ്സിയയെ കൂടാതെ, ഫൗസിയ, ഹുദ, മെറിൻ മറിയം എന്നിവരെല്ലാം ഭർത്താവ് മരിച്ച യുവതികളാണ്.
ഹഫ്സിസിയയുടെ ശബ്ദ സന്ദേശം ഐഎസിനൊപ്പം യുദ്ധം ചെയ്യാൻ കണ്ണൂരിൽ നിന്നു പോയവർ സിറിയയിൽ എത്തിയതിനുള്ള തെളിവായാണ് പൊലീസ് കാണുന്നത്. കണ്ണൂർ സംഘത്തിൽ നിന്ന് ഐ.എസിലെത്തിയ മറ്റ് നാലു പേർ കൂടി ബന്ധുക്കൾക്ക് അയച്ച ശബ്ദ സന്ദേശം അന്വേഷണ സംഘത്തിന് ലഭിച്ചു. ഷജിലിന്റെ ഭാര്യയും രണ്ടു കുട്ടികളും സിറിയയിലാണുള്ളത്. വെടിയേറ്റ ഷജിൽ വാഹനത്തിനടുത്തേക്കു നടന്നു വന്നതായും പിന്നീടു മരിച്ചതായും ഭാര്യ ഹഫ്സിയ പറയുന്നു.
ഷജിൽ മരിച്ചതായി നേരത്തേ തന്നെ നാട്ടിൽ വിവരം ലഭിച്ചിരുന്നു. ഭർത്താവു കൊല്ലപ്പെട്ട ധാരാളം മലയാളി യുവതികളും അവരുടെ കുട്ടികളും സിറിയയിലുണ്ടെന്നും ഷജിലിന്റെ ഭാര്യ പറയുന്നുണ്ട്. പരിഭ്രാന്തയായി പൊട്ടിക്കരഞ്ഞു കൊണ്ടാണു ഹഫ്സിയ സംസാരിക്കുന്നത്. എന്നാൽ ഞങ്ങളും ശഹീദാകാൻ കാത്തിരിക്കുന്നുവെന്ന് സന്ദേശത്തിൽ പറയുന്നു.യുദ്ധമുഖത്ത് സ്ത്രീകളുമുണ്ടെന്ന് വ്യക്തമാക്കുകയാണ് ഹഫ്സിയ സന്ദേശത്തിലൂടെ.
ദുൽഹിജ്ജ മാസം 12നാണ് ( സെപ്തംതംബർ 3 ന്) ഷജിൽ കൊല്ലപ്പെട്ടത്. ഭർതൃവീട്ടുകർക്ക് അയച്ച സന്ദേശം ഷജിലിന്റെ മാതാവിനെ കേൾപ്പിക്കണമെന്ന് പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. 'ഇഷ്ടപ്പെട്ട ആൾക്കാരെ അള്ളാഹുവിന്റെ അടുത്തേക്ക് വേഗം വിളിക്കും. അള്ളാന്റെ ശത്രുക്കളോട് പോരാടി എന്റെ ഷജിലിനെ അള്ളാഹുവിളിച്ചു. അള്ളാഹുവിന് സ്തുതി. പരിശുദ്ധമായ രക്തസാക്ഷിത്വം എന്റെ ഷജിലിന് ലഭിച്ചു. കാലിന് പരിക്ക് പറ്റിയ ശേഷവും ഷജിൽ വാഹനം വരെ കൂളായി നടന്ന് വന്നിരുന്നെന്നും വേദനയൊന്നും ഉണ്ടായില്ലെന്നും
കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു.
വേദന ഉണ്ടാകില്ലെന്നത് അള്ളാഹു വിന്റെ വാഗ്ദാനമാണ്. ഒരു ഉറുമ്പ് കടിയുടെ വേദന പോലും 'ശഹീദിന് ' ഉണ്ടാകില്ല. എന്റെ കൂടെ ഇതുപോലെ നിരവധി കുടുംബങ്ങളുണ്ട്. ഭർത്താവും മക്കളുമൊക്കെ ' ശഹീദാ 'യവരാണ് അവരും. അൽഹംദുലില്ലാഹ്.. എത്രയും പെട്ടെന്ന് പരിശുദ്ധമായ രക്തസാക്ഷിത്വം ലഭിച്ച് ഷജിലിന്റെ അടുത്ത് എത്തണം. ഉമ്മയെ അറിയിക്കണം. എപ്പോഴും നിങ്ങളെയൊക്കൊ പറ്റി പറയാറുണ്ട്.' - ഹഫ്സിയ ശബ്ദ സന്ദേശത്തിൽ പറയുന്നു.
ഷജിലിന്റെ ഭാര്യ അയച്ച ശബ്ദ സന്ദേശം കൂടാതെ ഷജിലിന്റെ സുഹൃത്ത് വളപട്ടണം സ്വദേശി മനാഫ് സിറിയയിൽ നിന്നു നാട്ടിലെ സുഹൃത്തുമായി സംസാരിക്കുന്നതിന്റെ സൗണ്ട് ക്ലിപ്പും കിട്ടിയിട്ടുണ്ട്. ഷജിൽ മരിച്ചതിനാൽ, നാട്ടിലെ സുഹൃത്തിനു ഷജിൽ കൊടുക്കാനുണ്ടായിരുന്ന പണം താൻ തിരിച്ചു തരുമെന്നു പറഞ്ഞാണു മനാഫ് വിളിച്ചത്. സുഹൃത്തിന്റെ ഗൾഫിലെ അക്കൗണ്ടിലേക്കു പണമിടാമെന്നു മനാഫ് പറഞ്ഞെങ്കിലും അക്കൗണ്ട് നമ്പർ കൊടുക്കാൻ സുഹൃത്ത് തയാറായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ചെറുവത്തലമൊട്ടയിലെ ഖയ്യൂം സിറിയയിൽ നിന്നു വീട്ടുകാരെ വിളിച്ചു സംസാരിച്ചതിന്റെ ക്ലിപ്പും പൊലീസിനു കിട്ടി. സിറിയയിലെ യുദ്ധമേഖലയിലാണുള്ളത്, ഏതു സമയത്തും കൊല്ലപ്പെട്ടേക്കാം എന്നു ഖയ്യൂം പറയുന്നുണ്ട്. ഐഎസിന്റെ യൂണിഫോം ധരിച്ചു വലിയ തോക്കുമായി ഖയ്യൂം നിൽക്കുന്ന ചിത്രം ടെലിഗ്രാം ആപ്പിലെ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ചിത്രവും ഇവർ അയച്ച ഐ എസ് ക്യാമ്പിൽ നിന്നുള്ള മറ്റ് ഫോട്ടോകളും മറുനാടൻ മലയാളിക്ക് ലഭിച്ചു.
കഴിഞ്ഞ ദിവസം കണ്ണൂരിൽ അറസ്റ്റിലായ സംഘത്തിലെ റാഷിദ്, മിഥിലാജ് എന്നിവർ സിറിയയിൽ പോയി വന്നതിന്റെ തെളിവുകളും രേഖകളും ലഭിച്ചു. പിടിയിലായ മനാഫ് റഹ്മാൻ ഭാര്യയും അഞ്ചു കുട്ടികളുമൊത്തു സിറിയയിലേക്കു പോകാൻ ശ്രമിക്കുന്നതിനിടെ മംഗലാപുരത്തു തടഞ്ഞു തിരിച്ചയച്ചിരുന്നു. അവരുടെ പാസ്പോർട്ടും പൊലീസിനു ലഭിച്ചിട്ടുണ്ട്. തലശ്ശേരിയിലെ രണ്ടു ട്രാവൽ ഏജൻസികൾ വഴിയാണു വിമാനടിക്കറ്റ് ബുക്ക് ചെയ്തതെന്നും കണ്ടെത്തി.
നിലവിൽ കണ്ണൂരിൽ 16 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ താലിബാൻ ഹംസ അടക്കമുള്ള അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സിറിയയിൽ വെച്ച് കൊല്ലപ്പെട്ട ഷജിൽ അടക്കമുള്ളവരാണ് മറ്റ് അഞ്ച് പേർ. ബാക്കിയുള്ളവർക്കായി അന്വേഷണം നടന്നു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം വണ്ടൂരിൽ 8 പേർക്കെതിരെയും കേസെടുത്ത് അന്വേഷണം നടന്നു വരികയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍