തങ്കുബ്രദർ മുഖ്യധാരാ മാദ്ധ്യമങ്ങൾക്ക് ദൈവപുത്രന് തുല്യനോ? സുവിശേഷകന്റെ ഗുണ്ടകൾ മർദ്ദിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സഹിതം വാർത്താസമ്മേളനം നടത്തിയിട്ടും പ്രസിദ്ധീകരിക്കാതെ പത്രമുത്തശ്ശിമാർ; ആഘോഷമാക്കാനുള്ള അവസരം വേണ്ടെന്ന് വച്ച് ചാനലുകളും
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: മാദ്ധ്യമപ്രവർത്തകനും സ്ഥാപനങ്ങൾക്കും പണം നൽകി വായടപ്പിക്കാനുള്ള വിരുതിൽ തങ്കുബ്രദർ എന്ന ആത്മീയ വ്യാപാരിക്ക് വളരെയധികം മിടുക്കുണ്ട്. പത്രങ്ങൾക്കും ചാനലുകൾക്കും പരസ്യം നൽകുകയാണ് ഇതിന്റെ മാർഗ്ഗം. ആത്മീയ വിരുന്നിന്റെ പേരിൽ വിശ്വാസത്തെ മറയാക്കി പണപ്പിരിവു നടത്തുന്ന തങ്കുബ്രദറിന് എതിരായി വാർത്താസമ്മേളനം വിളിച്ച് തെളിവുകൾ നൽകിയിട്ടും വാർത്ത നൽകാതെ മലയാളത്തിലെ പത്രമുത്തച്ഛിമാർ ആത്മീയ വ്യാപാരിയോടുള്ള കൂറ് ആവർത്തിച്ചു തെളിയിച്ചു. വ്യാഴാഴ്‌ച്ച രാവിലെ കോട്ടയം പ്രസ് ക്ലബിൽ വച്ച് നടന്ന വാർത്താസമ്മേളന വാർത്തയാണ് മുഖ്യധാരാ മാദ്ധ്യമങ്ങൾ മുക്കിയത്.
മുണ്ടക്കയം സ്വദേശിയും, മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്നു പി കെ രാജൻ, ഭാര്യ ബീനാ രാജൻ എന്നിവരാണ് ആത്മീയ വിരുന്നിൽ നടക്കുന്ന ക്രമക്കേടുകളെ കുറിച്ച് തെളിവുകൾ സഹിതം വാർത്താസമ്മേളനം നടത്തിയത്. അഞ്ച് വർഷത്തോളം വർഷമായി സ്വർഗീയ വിരുന്നിന്റെ ശുശ്രൂഷകരായിരുന്ന ഇവർ ഏതാനും മാസങ്ങൾക്കു മുമ്പ് സ്വർഗീയ വിരുന്നിൽ മാറിയതോടെയാണ് ഇവർക്കെതിരെ തങ്കു ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടായിരുന്നു വാർത്താസമ്മേളനം.
2000 രൂപാ ഫീസ് നൽകിയായിരുന്നു രാജൻ വാർത്താസമ്മേളനം നടത്തിയത്. എന്നാൽ, സ്വർഗീയ വരുന്നിന്റെ തലവൻ തങ്കു പാസ്റ്റർക്കെതിരെയായതിനാൽ മനോരമയും മംഗളവും മാതൃഭൂമിയും ഇത് വാർത്തയാക്കിയില്ല. വീഡിയോ സഹിതം നടത്തിയ വാർത്താസമ്മേളനം ആയിരുന്നതിനാൽ ചാനലുകൾക്കും ഇക്കാര്യം വാർത്തായാക്കാമായിരുന്നു. എന്നാൽ മാദ്ധ്യമ ധർമ്മം ഉയർത്തിപ്പിടിക്കുന്നു എന്ന് പറയുന്ന റിപ്പോർട്ടർ ചാനലിൽ പോലും ഇക്കാര്യം വാർത്തായായില്ല. മാദ്ധ്യമവും, ജന്മഭൂമിയും ഒഴികെയുള്ള മിക്ക മാദ്ധ്യമങ്ങളും ഇക്കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു. തങ്കുവിന്റെ ഗുണ്ടകൾ ദേഹോപദ്രവം ഏൽപിക്കാൻ ശ്രമിച്ചതിന്റെയും, ഭീഷണിപ്പെടുത്തിയതിന്റെയും ദൃശ്യങ്ങൾ തെളിവായി നൽകി നടത്തിയ വാർത്താ സമ്മേളനം മുഖ്യാധാരാ മാദ്ധ്യമങ്ങൾ ബോധപൂർവ്വം അവഗണിക്കുകയായിരുന്നു.
ഹെവൻലി ഫീസ്റ്റ് അഥവാ സ്വർഗ്ഗീയ വിരുന്നു എന്നറിയപ്പെടുന്ന സുവിശേഷ പ്രഘോഷക കേന്ദത്തിലാണ് യുക്തിക്കു നിരക്കാത്ത അധിക്രമങ്ങൾ നടക്കുന്നതെന്ന് വെളിപ്പെടുത്തിയായിരുന്നു 5 വർഷമായി സ്വർഗീയ വിരുന്നിന്റെ ശുശ്രൂഷകരായിരുന്ന രാജനും ബീനയും രംഗത്തെത്തിയത്. തങ്കുബ്രദറിന്റെ തട്ടിപ്പുകൾ അറിയാവുന്നവരാണ് എന്നതിനാൽ പ്രതികരിച്ചതിന്റെ പേരിൽ തങ്ങൽക്കെതിരെ പ്രതികാര നടപടിയുമായി ഇവർ രംഗത്തെത്തുകയായിരുന്നു എന്നാണ് ഇവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്.
സ്വർഗീയ വിരുന്നിന്റെ പേരിൽ വൻ തോതില് പണം പിരിക്കുന്നതായും, ആരാധനയ്‌ക്കെത്തുന്നവരിൽ നിന്നും സ്‌ത്രോത്ര കാഴ്ചയ്ക്കു പുറമെ വിവിധ ആവശ്യങ്ങൾ പറഞ്ഞ് കവറുകൾ നൽകി അതിലൂടെ പണം സമാഹരിക്കുകയാണെന്നും ഇവർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. മിഷൻ മന്ത്, ഫെയ്ത്ത് സീഡ്, കിങ്ഡം സീഡ് തുടങ്ങിയ വിവിധ പേരുകളിലാണ് കവറുകളിൽ എഴുതുന്നത്. ഇത്തരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിശ്വാസികളിൽ നിന്ന് ഓരോ ആഴ്ചയും ലക്ഷക്കണക്കിന് രൂപയാണ് ശേഖരിക്കുന്നത്. സ്വർഗിയ വിരുന്ന് സഭയിൽ ആത്മീയതയ്ക്ക് എതിരായ പല കാര്യങ്ങളും നടക്കുന്നുണ്ടെന്നും ഇവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇത് ചോദ്യം ചെയ്യുന്നവരെ ഗുണ്ടകളെ വിട്ട് നിശബ്ദരാക്കുകയാണ് തങ്കു ബ്രദർ ചെയ്തതെന്നാണ് ആരോപണം. വിശ്വാസികൾക്ക് വീടുകളും, ഫ്‌ലാറ്റുകളും, നൽകണമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരാൾക്ക് പോലും വീട് നൽകിയിട്ടില്ല. ഇത്തരത്തിൽ പരുന്തുംപാറയിലും, മണർകാടും സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ട്. കൂടാതെ വിശ്വാസികളിൽ നിന്ന് പിരിക്കുന്ന പണം ഉപയോഗിച്ചാണ് ഇയാൾ കോടികൾ മുടക്കി തിരുവഞ്ചിയൂരിലെ വാട്ടർ സപ്ലെ റോഡിലെ ആറ്റുതീരത്ത് ആഡംബര സൗധം പണിയുന്നത്. ഇത്തരം അനീതികൾ ചോദ്യം ചെയ്ത് സഭ വിട്ടു പോയ രാജനെയും, ഭാര്യയെയും ബുധനാഴ്ച രാത്രി 11 മണിയോടെ വെള്ള നിറത്തിലുള്ള റിറ്റ്‌സ് കാറിൽ രാജന്റെ വീട്ടിലെത്തിയ ഗുണ്ടകൾ ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രശ്‌നങ്ങൾ പറഞ്ഞ് തീർക്കാനെന്ന പേരിലെത്തിയ ഇവർ രാജനെയും, ഭാര്യയെയും ഭീഷണിപ്പെടുത്തുന്നതും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും അടക്കമുള്ള വീഡിയോ ക്ലിപ്പുകളും രാജൻ മാദ്ധ്യമപ്രവർത്തകർക്ക് നല്കി.
സ്വർഗീയ വിരുന്നിലെ വിശ്വാസികൾ രാജൻ ബ്രദറിന്റെ കൂട്ടായ്മയിൽ പങ്കെടുത്താൽ കൈയും കാലും വെട്ടിക്കളയുംമെന്നും, ഇപ്പോൾ പറയുന്നത് മര്യാദയുടെ ഭാഷയിലാണെന്നും ഇനി ഇങ്ങനെ ആയിരിക്കുക ഇല്ലെന്നു പറയുന്നത് വീഡിയോ ദൃശ്യങ്ങളിൽ വളരെ വ്യക്തമായി കാണാം. ഞങ്ങൾ വന്നത് പോലെ തന്നെ വീട്ടിൽ പോയി കിടന്നുറങ്ങുമെന്നും, ഞങ്ങളെ അയച്ചവർ ഞങ്ങൾക്ക് പിന്തുണ തരുമെന്നും ഗുണ്ടകൾ പറയുന്നുണ്ട്. രാജന്റെ ഭാര്യയെ എടീയെന്നും മറ്റും വിളിക്കുന്നതോടൊപ്പം, രാജന്റെ കൈയിൽ ബലമായി പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
അതിനിടെ അതിക്രമത്തെ കുറിച്ച് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ രാജനിൽ നിന്ന് പരാതി വാങ്ങുവാനും കേസ് രജിസ്റ്റർ ചെയ്യുവാനും പൊലീസ് മടിച്ചെന്ന ആരോപണവും ശക്തമാണ്. ആദ്യം കേസെടുക്കാൻ മടിച്ച പൊലീസ താൻ നിലപാടിൽ ഉറച്ചു നിന്നതോടെയാണ് കേസെടുത്തതെന്നും പി കെ രാജൻ പറഞ്ഞു. തീർത്തും ദുർബലമായ വകുപ്പുകൾ ചേർത്താണ് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. തങ്കപ്പൻ പാസ്റ്ററിന്റെ ഡ്രൈവറും, കാര്യസ്ഥനുമായ ഇവർ കൊലക്കേസടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന മുൻകാല ചരിത്രങ്ങൾ പോലും പൊലീസ് പരിഗണിച്ചില്ലെന്ന രാജൻ പരാതിപ്പെട്ടു.
8 വർഷങ്ങൾക്കു മുമ്പ് കട്ടപ്പന സ്വദേശിനിയായ പെൺകുട്ടിയെ കൈവയ്പ് ശുശ്രൂഷയ്‌ക്കെന്ന പേരിൽ തങ്കുപാസ്റ്റർ പീഡിപ്പിക്കാൻ ശ്രമിച്ചത് വൻവിവാദമായിരുന്നു. വൻ തോതിൽ മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ഹിന്ദു ഐക്യവേദി, എസ്എൻഡിപിഎന്നിവ അടക്കമുള്ള ഹൈന്ദവ സംഘടനകൾ വളരെക്കാലമായി പ്രക്ഷോഭം നടത്തിവരികയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വൻ തോതിലുള്ള സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും, ശുശ്രൂഷകനെ മർദ്ദിക്കാൻ ശ്രമിച്ചതിന്റെയും, ഭീഷണിപ്പെടുത്തിയതിന്റെയും തെളിവുകളും പുറത്തുവന്നിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് കോട്ടയം പട്ടണത്തിൽ പൊട്ടിയ ഒരു ചിട്ടി കഥയിലെ കേന്ദ്ര കഥാപാത്രമായിരുന്നു തങ്കു ബ്രദർ എന്നാണ് നാട്ടുകാർ പറയുന്നത്. അന്ന് മാത്യു കുരുവിള എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേർ. കോട്ടയം സിഎംഎസ് കോളേജിൽ നിന്നും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട പ്രീ ഡിഗ്രി മാത്രം കൈമുതലായുള്ള തങ്കു സഹോദരന്റെ പേരിന് മുൻപിലുള്ള ഡോക്റ്റർ പദവി പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്. തങ്കു ബ്രദറിലേക്കുള്ള ജീവിതയാത്രയുടെ തുടക്കത്തിൽ കോളേജ് രാഷ്ട്രീയത്തിലെ സജീവ എസ്എഫ്‌ഐ പ്രവർത്തകനിൽ നിന്നുമായിരുന്നു., ചിട്ടി നടത്തിപ്പുകാരനായി ജീവിതം കരുപ്പിടിവിക്കുവാൻ തങ്കുബ്രദർ ശ്രമിച്ചു. ചിട്ടി എട്ടുനിലയിൽ പൊളിയുകയും, അവസാനം വിദേശത്തേക്ക് നാടുവിടുകയുമായിരുന്നു തങ്കു.
ചിട്ടി പൊട്ടിയതിനെ തുടർന്ന് വിദേശത്തേക്ക് പോയ ഇയാൾ വർഷങ്ങൾക്ക് ശേഷം തങ്കു ബ്രദറായി പുനരവതരിച്ചു എന്നാണ് നാട്ടുകാർ പറയുന്നത്. ദൈവവഴിയിൽ ആയതോടെ പൂർവാശ്രമ കഥകളൊക്കെ ബ്രദർ മറന്നു എന്നാണ് നാട്ടുകാരുടെ പരാതി. രോഗശാന്തിയുടെ പേരിൽ കൺവെൻഷനുകൾ സംഘടിപ്പിച്ച് ബ്രദർ വളർന്നു. ആറ് വർഷം കോണ്ട് തങ്കു ബ്രദർ കോടീശ്വരനായി. കോട്ടയത്തെ സ്വർഗീയ വിരുന്നിന്റെ ആസ്ഥാനം പടർന്ന് പന്തലിച്ചു. ഇതിനിടയിലെപ്പോഴോ മാത്യു കുരുവിള ഡോ. മാത്യു കുരുവിളയായി. കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് പണം നിക്ഷേപിക്കാൻ പന്തലിൽ പ്രത്യേകം പെട്ടി സ്ഥാപിച്ചാണ് ഇവിടെ പ്രാർത്ഥന നടക്കുന്നത്.
കുറച്ച് വർഷങ്ങൾക്ക് മുൻപ് കോട്ടയത്തുള്ള സ്വർഗ്ഗീയ വിരുന്നിൽ കേരളാ പൊലീസ് ക്രൈം ബ്രാഞ്ച് കയറിയിറങ്ങിയപ്പോൾ പുറംലോകമറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. അനധികൃത സ്വത്ത് വിവരങ്ങളുടെ വിശദ്ധമായ കണക്കുൾക്കൊപ്പം വിദേശത്തുനിന്നും സ്വീകരിക്കപ്പെടുന്ന അനധികൃത ഫണ്ട് വിവരങ്ങളും അവയുടെ വ്യാപ്തിയും കണ്ട് കേരളജനത ഞെട്ടി. ക്രൈംബ്രാഞ്ച് ഫയൽ ചെയ്ത അന്നത്തെ കേസുകളിൽ പലതും ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നതാണ് സത്യം. തായ്‌വാൻ അടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്നും തങ്കു ബ്രദർ സ്വീകരിക്കുന്ന കണക്കിൽപെടാത്ത പണത്തിന്റെ സ്രോതസിനെക്കുറിച്ച് ഐബി സൂക്ഷമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
വിഘടിച്ച് നിൽക്കുന്ന വിവിധ ക്രിസ്ത്യൻ സമുദായങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനായി അശ്രാന്തപരിശ്രമം നടത്തുകയാണ് താനൈന്നാണ് തങ്കു ബ്രദറിന്റെ പക്ഷം. അതിനടെ കേരളത്തിലെ ആം ആദ്മി പാർട്ടിയെ നയിക്കാൻ തങ്കു ബ്രദറിന് താൽപ്പമുണ്ടെന്ന വിധത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇങ്ങനെ രാഷ്ട്രീയ നീക്കങ്ങൾ കൂടി നടത്തുന്നതിന് ഇടെയാണ് അഞ്ച് വർഷത്തോളം കാലം തങ്കുബ്രദറിനൊപ്പം പ്രവർത്തിച്ചിരുന്നവർ തന്നെ തട്ടിപ്പുകളുടെ കഥകൾ എണ്ണിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ മാതാ അമൃതാനന്ദമയിക്കെതിരെ വെളിപ്പെടുത്തലുമായി മുൻ ശിഷ്യ രംഗത്തെത്തിയപ്പോൾ അത് ഏറ്റെടുക്കാൻ കൈരളി ചാനലെങ്കിലും രംഗത്തെത്തിയിരുന്നു. എന്നാൽ, ഇത്തവണ കൈരളി ചാനലും തങ്കുബ്രദരിന് എതിരായ ആക്ഷേപത്തെ ഏറ്റുപിടിക്കാൻ തയ്യാറായില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍