മമ്മൂട്ടി ബ്രാൻഡ് അംബാസഡർ ആയ സ്ഥാപനം ഇങ്ങനെ നിക്ഷേപകരെ വഞ്ചിച്ച് മുങ്ങും എന്നൊന്നും കരുതിയില്ല; ആദ്യം ഡിപ്പോസിറ്റ് ചെയ്തത് 13 ലക്ഷം; വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന്.. അതും കൂടി ഇവിടെ ഇട്ടാൽ ലാഭം സഹിതം തിരികെ തരാം എന്നും വാഗ്ദാനം; അവതാർ ഗോൾഡിൽ ഇട്ട 40 പവൻ കൂടി പോയി; പോയപ്പോൾ ഒരുമിച്ച് പോയത് അബൂബക്കറിന് മാത്രമല്ല ആയിരത്തോളം പേർക്ക്; പോപ്പുലർ പോലെ 200 ഓളം കോടി രൂപയുടെ തട്ടിപ്പും സിബിഐക്ക് വിടണമെന്ന് നിക്ഷേപകർ
എം മനോജ് കുമാർ
തിരുവനന്തപുരം: ആയിരത്തോളം നിക്ഷേപകർക്ക് ഇരുനൂറു കോടിയോളം നഷ്ടമായ അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നിക്ഷേപക തട്ടിപ്പ് കേസ് ഇഴയുന്നു. അഞ്ച് വർഷമായിട്ടും ഇതുവരെ നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുകയോ അവതാർ ഗോൾഡ് ഉടമകളുടെ സ്വത്തുക്കൾ പിടിച്ചെടുക്കുന്ന നടപടികളോ വന്നിട്ടില്ല. പോപ്പുലർ നിക്ഷേപതട്ടിപ്പ് കേസ് പോലെ ഈ കേസും സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടു നിക്ഷേപകർ 2017-ൽ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും സർക്കാർ നിലപാടാണ് നിക്ഷേപകർക്ക് തിരിച്ചടിയായത്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്ന് സർക്കാർ കോടതിയിൽ നിലപാട് എടുക്കുകയായിരുന്നു. 1998 മുതൽ തട്ടിപ്പിന് തുടക്കമിട്ടു 2016 തുടക്കത്തോടെ അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പൂട്ടി ഉടമകൾ മുങ്ങുമ്പോൾ 200 കോടിയോളം രൂപയാണ് ഉടമകളായ അബ്ദുള്ള സഹോദരങ്ങളായ അബ്ദുൽ നാസർ, ഫൈസൽ ബാബു എന്നിവർ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്തത്.
മറയാക്കിയത് കേരളത്തിലും ഗൾഫിലുമുള്ള 12 ഓളം ബ്രാഞ്ചുകൾ
കേരളത്തിലും ഗൾഫിലുമായുള്ള 12 ഓളം ജൂവലറി ഷോറൂമുകളാണ് ഇവർ തട്ടിപ്പിനു മറയാക്കിയത്. ലാഭവീതം തരാമെന്നു പറഞ്ഞു ലക്ഷങ്ങളുടെ നിക്ഷേപങ്ങളും നിക്ഷേപകരുടെ കയ്യിലുണ്ടായിരുന്ന സ്വർണ്ണവും ഇവർ കൈവശമാക്കി. പിന്നീട് ജൂവലറി ഷോ റൂമുകൾ പൂട്ടി മുങ്ങുകയും ചെയ്തു. രണ്ടായിരം കോടിയോളം രൂപ നിക്ഷേപകരെ തട്ടിച്ച് മുങ്ങിയ പോപ്പുലർ ഫിനാൻസ് ഗ്രൂപ്പിന്റെ തട്ടിപ്പ് സർക്കാർ കണ്ണും അടച്ച് സിബിഐയ്ക്ക് വിട്ടു. ലീഗ് എംഎൽയും ലീഗ് കാസർകോട് ജില്ലാ ചെയർമാനുമായ എംസി കമറുദ്ദീൻ നടത്തിയ ഫാഷൻ ഗോൾഡ് ജൂവലറി തട്ടിപ്പ് അന്വേഷിക്കുന്നത് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്. മമ്മൂട്ടി ബ്രാൻഡ് അംബാസഡറായിരുന്ന അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് 200 കോടി തട്ടിപ്പ് നടത്തിയപ്പോൾ ഇതേ ഇടത് സർക്കാർ സിബിഐ അന്വേഷണത്തെ ഹൈക്കോടതിയിൽ എതിർക്കുകയാണ് ചെയ്തത്. ഇത് ഇരട്ടത്താപ്പാണെന്നും ഗോൾഡ് ആൻഡ് ഡയമണ്ട്സ് നിക്ഷേപക തട്ടിപ്പ് കേസും സിബിഐയ്ക്ക് വിടണമെന്നാണ് നിക്ഷേപകർ ആവശ്യപ്പെടുന്നത്.
അന്വേഷണം പ്രഹസനമാക്കി ക്രൈംബ്രാഞ്ച്
തൃശൂർ മലപ്പുറം ജില്ലകളിലെ ജൂവലറികൾ വഴിയാണ് കൂടുതൽ നിക്ഷേപങ്ങളും ഉടമകൾ സ്വീകരിച്ചത്. എറണാകുളം പാലക്കാട് ഇടുക്കി ആലപ്പുഴ എന്നീ ജില്ലയിൽ നിന്നുള്ള നിക്ഷേപകരും ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. തൃശൂരിൽ രണ്ടു ഷോ റൂമുകൾ ഇവർ തുറന്നിരുന്നു. മലപ്പുറം ഇടപ്പാളിലും കൊച്ചിയിലും, ദുബായിലും അബുദാബിയിലും ഇവർക്ക് ഷോപ്പുകൾ ഉണ്ടായിരുന്നു. ഒടുവിൽ ഉടമകൾ മുങ്ങിയപ്പോഴാണ് ഇരുനൂറു കോടിയോളം രൂപയുടെ തട്ടിപ്പുകൾ ആണ് ഇവർ നടത്തിയത് എന്ന് നിക്ഷേപർക്ക് മനസിലായത്. നിക്ഷേപതട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമായപ്പോൾ പ്രതികൾ ഇപ്പോഴും ജാമ്യത്തിൽ ഇറങ്ങി സുഖജീവിതം നയിക്കുകയാണ്. ക്രൈംബ്രാഞ്ച് സത്വര നടപടികൾ സ്വീകരിക്കാത്തത് കാരണം കേസുകളിൽ ഇതുവരെ കുറ്റപത്രസമർപ്പണം പോലും നടന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.
ജൂവലറികൾ അബ്ദുള്ളയും കൂട്ടരും പേര് മാറ്റി നടത്തുവെന്ന് നിക്ഷേപകർ
ആയിരത്തോളം നിക്ഷേപകർ നെഞ്ച് പൊള്ളി തെരുവിൽ അലയുമ്പോൾ അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പേരിൽ നിക്ഷേപകരുടെ കോടികൾ തട്ടിയ അബ്ദുള്ളയും കൂട്ടരും സുഖവാസം നടത്തുകയാണ് എന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. കേസിൽ നാല് വർഷമായിട്ടും ഒരു പുരോഗതിയും വന്നില്ല. ക്രൈംബ്രാഞ്ച് സംഘം ഉടമകളുടെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യുകയോ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടിയും സ്വീകരിച്ചിട്ടില്ല. അബ്ദുള്ളയും സഹോദരങ്ങളും ആണെങ്കിൽ ജൂവലറി സ്ഥാപനങ്ൾ പേരുമാറ്റി എല്ലാം നടത്തിക്കൊണ്ടു പോവുകയും ചെയ്യുന്നുവെന്ന് നിക്ഷേപകർ ആരോപിക്കുന്നു. വൻ വഞ്ചനയിൽ കുടുങ്ങിയ നിക്ഷേപകർ നീതി തേടി അലയുകയാണ്.
കണ്ണ് മഞ്ഞളിച്ചത് മമ്മൂട്ടിയെ മറയാക്കിയുള്ള കസർത്തുകളിൽ
അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡർ മെഗാ സ്റ്റാർ മമ്മൂട്ടിയായിരുന്നു. ഇവരുടെ ദുബായ് ഷോപ്പുകൾ ഉദ്ഘാടനം ചെയ്തതും മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയെ മുന്നിൽ നിർത്തി അബ്ദുള്ളയും കൂട്ടരും നടത്തിയ കണ്ണ് മഞ്ഞളിക്കുന്ന ഷോയിൽ കുടുങ്ങിയാണ് നിക്ഷേപർക്ക് കാശ് നഷ്ടമായത്. പലരും തങ്ങൾ മാത്രമാണ് തട്ടിപ്പിൽ കുരുങ്ങിയത് എന്നാണ് കരുതിയത്. പക്ഷെ പരാതികൾ വിവിധ ജില്ലകളിൽ നിന്ന് ഒരേപോലെ പ്രവഹിച്ചപ്പോഴാണ് 200 കോടിയോളം രൂപയാണ് മമ്മൂട്ടിയെ മുന്നിൽ നിർത്തി ഉടമകൾ കളിച്ച കളിയിൽ നിക്ഷേപകർക്ക് നഷ്ടമായതെന്നു പലരും മനസിലാക്കുന്നത്. ലക്ഷങ്ങളാണ് ഇവർ പല നിക്ഷേപകരിൽ നിന്നും കവർന്നത്. പ്രവർത്തന ലാഭം വർഷാവർഷം ലാഭവീതമായി നൽകാമെന്നാണ് ഇവർ നിക്ഷേപകർക്ക് ഉറപ്പ് നൽകിയത്.
വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് എന്ന് ചോദിച്ചപ്പോൾ:
നിക്ഷേപകമായി ലക്ഷങ്ങൾ സ്വീകരിക്കുമ്പോൾ ഇവർ കണ്ണ് വെച്ചത് നിക്ഷേപകരുടെ വീടുകളിലെ ഗോൾഡും കൂടിയായിരുന്നു. ലക്ഷങ്ങൾ ഇവർക്ക് സ്വന്തം കയ്യിൽ നിന്ന് നഷ്ടമായപ്പോൾ 50 ഉം നൂറും പവൻ സ്വർണ്ണവും ഇവർ ഒരേസമയം നിക്ഷേപകരിൽ നിന്നും കവർന്നു. ആവശ്യം വരുമ്പോൾ ഒരു മാസം മുൻപ് പറഞ്ഞാൽ നിലവിലെ ഗോൾഡും ലാഭവിഹിതമായ ഗോൾഡും കൂടി തിരികെ നൽകാമെന്നാണ് പറഞ്ഞത്. നിക്ഷേപകർക്ക് കയ്യിലിരുന്ന ലക്ഷങ്ങളും സ്വർണ്ണമായി ഉണ്ടായിരുന്ന നീക്കിയിരിപ്പും ഒരേ സമയം നഷ്ടമായി. നൂറു സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഒരു കേസ്. എന്ന രീതിയിൽ പൊലീസ് ഈ കേസ് കൈകാര്യം ചെയ്തപ്പോൾ നിക്ഷേപകർക്ക് പൊലീസിലുള്ള വിശ്വാസം കൂടി നഷ്ടമായി. ഒടുവിൽ കേസ് ഇഴയുന്നത് കണ്ടു മനംമടുത്താണ് ഇവർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ കേസിൽ സർക്കാർ നിലപാട് കാരണം വന്നത് ക്രൈംബ്രാഞ്ച് അന്വേഷണവും. ഫലവത്തായ അന്വേഷണം ഈ കേസിൽ വരാത്തതിനാൽ ഇപ്പോഴും കേസ് ഇഴയുകയാണ്. വഞ്ചന നടത്തിയ അബ്ദുള്ളയും കൂട്ടരും സുഖ ജീവിതം നയിക്കുകയും ചെയ്യുന്നു.
കേസുകൾ രജിസ്റ്റർ ചെയ്യാതെ പൊലീസിന്റെ കള്ളക്കളി
വിവിധ പൊലീസ് സ്റ്റെഷനുകളിലായി അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെതിരെ നിരവധി പേർ പരാതികളുമായി വന്നെങ്കിലും പൊലീസ് ഗൗനിച്ചില്ല. പരാതികളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലും പൊലീസ് മടിക്കുകയും ചെയ്തു. ഇതെല്ലാം തട്ടിപ്പ് നടത്തി മുങ്ങാൻ അബ്ദുള്ളയ്ക്ക് കൂട്ടർക്കും അവസരം നൽകുകയും ചെയ്തു. 2016-ൽ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ 260 പരാതികൾ വന്നപ്പോൾ പൊലീസ് രജിസ്റ്റർ ചെയ്ത് വെറും മുപ്പത് കേസുകൾ മാത്രമാണ് എന്നാണ് സമരസമിതി ആരോപിച്ചത്. മലപ്പുറം ചങ്ങരംകുളം സ്റ്റേഷനിൽ 140 പരാതികൾ വന്നപ്പോൾ അതിൽ ആദ്യം രജിസ്റ്റർ ചെയ്തത് അഞ്ചു കേസുകൾ മാത്രവും.
പൊലീസ് നടപടി തട്ടിപ്പ് വീരർക്ക് രക്ഷപ്പെടാനുള്ള അവസരമായി മാറി പലപ്പോഴും. 2016 തുടക്കത്തിൽ തന്നെ ഉടമകൾ ജൂവലറികൾ പൂട്ടി മുങ്ങി. ഇതോടെയാണ് ഫെബ്രുവരിയിൽ നിക്ഷേപകർ പ്രത്യക്ഷ സമരത്തിനു ഇറങ്ങിയത്. തൃശൂർ കളക്ടർക്ക് നിക്ഷേപകർ കൂട്ടം ചേർന്ന് പരാതി നൽകിയപ്പോഴാണ് കേസ് എടുത്തത്. പക്ഷെ അപ്പോഴും നിക്ഷേപകരുടെ സ്വർണവും പണവും തിരികെ ലഭിച്ചില്ല. അന്വേഷണം എഴയുന്നത് മനസിലാക്കിയാണ് നിക്ഷേപകർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ പരാതി നൽകിയത്. പക്ഷെ അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെ സഹായിക്കുന്ന സമീപനം സർക്കാർ സ്വീകരിച്ചപ്പോൾ അന്വേഷണം ക്രൈംബ്രാഞ്ച് തലത്തിൽ ഒതുങ്ങുകയും ചെയ്തു. പക്ഷെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമായപ്പോൾ നിക്ഷേപകരുടെ ഭാവിയാണ് ഇരുളടഞ്ഞിരിക്കുന്നത്.
തട്ടിപ്പിനെക്കുറിച്ച് സമരസമിതി കൺവീനർ അബൂബക്കർ മറുനാടനോട് പറഞ്ഞത്:
ഷോ കാണിച്ച് നിക്ഷേപം വാങ്ങുക എന്നതായിരുന്നു അബ്ദുള്ളയുടെയും കൂട്ടരുടെ ലക്ഷ്യം. ഇത് തിരിച്ചറിയാൻ ഞങ്ങൾ വൈകിപ്പോയി-അബൂബക്കർ മറുനാടനോട് പറഞ്ഞു. 13 ലക്ഷംരൂപയും നാല്പത് പവനോളം സ്വർണവുമാണ് എനിക്ക് നഷ്ടമായത്. ഈ പണം തിരികെ വാങ്ങിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഇതിന്നിടയിൽ 2016 ആദ്യം ഇവർ എല്ലാ ഷോ റൂമുകളും പൂട്ടി മുങ്ങുകയും ചെയ്തു. നടൻ മമ്മൂട്ടിയായിരുന്നു ബ്രാൻഡ് അംബാസഡർ. മമൂട്ടി ബ്രാൻഡ് അംബാസഡർ ആയ സ്ഥാപനം ഇങ്ങനെ നിക്ഷേപകരെ വഞ്ചിച്ച് മുങ്ങും എന്നൊന്നും കരുതിയില്ല.
ആദ്യം 13 ലക്ഷമാണ് ഡിപ്പോസിറ്റ് ചെയ്തത്. വീട്ടിലെ ഗോൾഡ് എന്തിനു വെറുതെ വെച്ചിരിക്കുന്നു. അതും കൂടി ഇവിടെ നിക്ഷേപിക്കൂ. ഗോൾഡ് ആവശ്യം വരുമ്പോൾ ലാഭം സഹിതം തിരികെ തരാം എന്നും പറഞ്ഞു. ഇതോടെയാണ് വീട്ടിലെ നാല്പത് പവൻ സ്വർണം കൂടി കൊണ്ടുപോയി അവതാർ ഗോൾഡിൽ നിക്ഷേപിച്ചത്. പോയപ്പോൾ മുഴുവൻ ഒരുമിച്ച് പോയി. പരാതി നൽകാനും സമരസമിതി രൂപീകരിക്കാനും ഇടയായപ്പോഴാണ് 200 ഓളം കോടി രൂപയുടെ തട്ടിപ്പ് ആണെന്ന് മനസിലാകുന്നത്. സി ബി ഐ അന്വഷിച്ചാൽ നീതി കിട്ടും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു-അബൂബക്കർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്