കാർ വിൽക്കുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് എടുത്തില്ലെങ്കിൽ ബുക്ക് ചെയ്ത കാർ കിട്ടുകയില്ലേ? പോപ്പുലറിന്റെ തട്ടിപ്പ് തുറന്നുകാട്ടി കാർ വാങ്ങിയ ആൾ; ബുക്കിങ് സമയത്ത് നിങ്ങൾ അറിയാതെ ഒപ്പിട്ടു കൊടുക്കുന്നത് ഒരു ചതിക്കുള്ള സമ്മതമാകും: കാർ ബുക്ക് ചെയ്യുമ്പോഴേ നിങ്ങളറിയാതെ ലാഭം ഉണ്ടാക്കുന്ന കാർ വിൽപ്പന കമ്പനികളുടെ കെണിയിൽ വീഴാതിരിക്കാൻ ഈ സംഭാഷണം കേട്ടിരിക്കുക
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബൈക്ക് വാങ്ങുമ്പോൾ ഹെൽമറ്റ് കൂടി നൽകണമെന്ന കേരള സർക്കാറിന്റെ ഉത്തരവ് ലംഘിച്ച് വിൽക്കുന്ന ഹെൽമെറ്റിന് പണം പ്രത്യേകം ഈടാക്കി ലാഭം കൊയ്യുന്നവരാണ് കേരളത്തിലെ വാഹന ഡീലർമാർ. കാർ വിൽപ്പനക്കാരുടെ കാര്യവും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. ഹെൽമറ്റിന്റെ സ്ഥാനത്ത് ഇവരുടെ തട്ടിപ്പ് ഇൻഷുറൻസിൽ പിടിച്ചാണ്. നിങ്ങളൊരു കാർ വാങ്ങാൻ തീരുമാനിച്ച് ബുക്ക് ചെയ്യുമ്പോൾ ഒപ്പം നിർബന്ധപ്പൂർവം ഇൻഷുറൻസും എടുപ്പിക്കയാണ് കാർ ഡീലർമാർ ചെയ്യുന്നത്. ഇല്ലാത്തപക്ഷം കാർ വിട്ടുനൽകാതെ വിസമ്മതിക്കുകയാണ് ചെയ്യുന്നത്.
കേരളത്തിലെ പ്രമുഖ കാർ ഡീലർമാരും ഇത്തരത്തിൽ ചതിയിലൂടെ ഉപഭോക്താക്കളെ ഇൻഷുറൻസ് എടുപ്പിക്കുന്നു എന്ന വിവരമാണ് അറിയുന്നത്. ബുക്കിങ് സമയത്ത് ശ്രദ്ധിക്കാത്ത പക്ഷം നിങ്ങൾ അറിയാതെ ഒപ്പിട്ടു കൊടുക്കുന്നത് ചതിക്കുള്ള സമ്മതപത്രമാകും. കാർ വാങ്ങുന്ന ആൾ അറിയാതെ ലാഭമുണ്ടാക്കുന്ന കാർവിൽപ്പന കമ്പനികളുടെ കെണിയിൽ വീഴാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ തീർച്ചയായും കേട്ടിരിക്കേണ്ട സംഭാഷണാണ് മറുനാടൻ ഇവിടെ നൽകുന്നത്.
കേരളത്തിലെ പ്രമുഖ വാഹന ഡീലർമാരിൽ ഒരാളായ പോപ്പുലറിൽ നിന്ന് വാഹനം വാങ്ങുമ്പോൾ അവരുടെ തന്നെ ഇൻഷ്വറൻസ് വാഹനത്തിന് എടുക്കണമെന്ന് കടുംപിടിത്തം വെളിവാക്കുന്നതാണ് ഈ വീഡിയോ. ഇങ്ങനെ ഇൻഷുറൻസ് എടുക്കാത്ത പക്ഷം കാർ വിട്ടുനൽകാൻ വിസമ്മതിക്കുകയാണ് ഇവർ ചെയ്യുന്നത്. അതിലും ചെലവുകുറഞ്ഞ് പുറത്തുനിന്ന് ഇൻഷ്വറൻസ് കിട്ടുമെന്നിരിക്കെ പോപ്പുലറിലെ ഇൻഷ്വറൻസ് വേണ്ടെന്ന് പറഞ്ഞാൽ എങ്കിൽ വാഹനം തരാനാവില്ലെന്ന നിലപാടാണ് സ്വീകരിക്കുക. പോപ്പുലർ ഓഫീസ് എക്സിക്യുട്ടീവും അവിടെ വാഹനം ബുക്കുചെയ്ത കസ്റ്റമറും തമ്മിലുള്ള സംഭാഷണം ഈ തട്ടിപ്പിന് തെളിവായി മാറുന്നു.
മാരുതിയുടെ വാഹനം ബുക്ക്ചെയ്ത കസ്സ്റ്റമറാണ് താൻ പുറമെ നിന്നുള്ള ഇൻഷ്വറൻസ് എടുത്തോളാമെന്നും തനിക്ക് പോപ്പുലർ വാഹനം മാത്രം തന്നാൽ മതിയെന്നും പറയുന്നത്. ഏഴായിരം രൂപയിലേറെ കുറഞ്ഞ ചെലവിൽ മറ്റ് ഇൻഷ്വറൻസ് കമ്പനികളുടെ പരിരക്ഷ കിട്ടുമെന്ന് പറയുന്ന കസ്റ്റമറോട് എങ്കിൽ വാഹനം തരാനാകില്ലെന്ന നിലപാടാണ് പോപ്പുലർ എക്സിക്യുട്ടീവ് സ്വീകരിക്കുന്നത്.
ഇത്തരത്തിൽ വാഹന ഡീലർമാർ കടുംപിടിത്തം പിടിക്കുന്നത് ഇൻഷ്വറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അഥോറിറ്റിയുടെ നിബന്ധനകൾക്ക് വിരുദ്ധമാണ്. അതിനാൽ തന്നെ കസ്റ്റമർ ഇക്കാര്യം ചൂണ്ടിക്കാട്ടി ഇൻഷ്വറൻസ് എടുത്തില്ലെങ്കിൽ വാഹനം തരാനാവില്ലെന്ന കാര്യം നിങ്ങൾ എഴുതി തരണമെന്ന് ആവശ്യപ്പെടുമ്പോൾ അതിന് കഴിയില്ലെന്നും കമ്പനി തങ്ങൾക്ക് നൽകിയ നിർദ്ദേശം അതാണെന്നുമാണ് വ്യക്തമാക്കുന്നത്.
പുറത്ത് മറ്റ് ഇൻഷ്വറൻസ് കമ്പനികളിൽ നിന്ന് കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ഇൻഷ്വറൻസിന്റെ ക്വട്ടേഷൻ വാങ്ങി വരാനാണ് ഉപഭോക്താവിനോട് ആവശ്യപ്പെടുന്നത്. വാഹനം ബുക്കുചെയ്യുന്ന സമയത്ത് ഒപ്പിട്ടുവാങ്ങുന്ന ബുക്കിങ് ഫോമിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും പോപ്പുലർ നിർദ്ദേശിക്കുന്ന ഇൻഷ്വറൻസ് സ്വീകരിച്ചാലേ വാഹനം നൽകൂ എന്ന് പറയുന്നുണ്ടെന്നുമാണ് എക്സിക്യുട്ടീവ് ഉന്നയിക്കുന്ന അവകാശവാദം. എന്നാൽ ഇക്കാര്യം എഴുതിത്ത്ത്തരാൻ ആവശ്യപ്പെടുമ്പോൾ അതിന് കഴിയില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. എങ്കിൽ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി നൽകുമെന്ന് പറയുമ്പോൾ നടപടി ഭയന്ന് എങ്ങനെയെങ്കിലും കസ്റ്റമറെ സാന്ത്വനിപ്പിക്കാനാണ് ശ്രമം നടത്തുന്നത്.
അതേസമയം വാഹനം വാങ്ങാൻ പോകുമ്പോൾ വാഹനത്തിലെ സൗകര്യങ്ങളും അതിന്റെ കുറ്റങ്ങളും കുറവുകളുമാണ് ഓരോ കസ്റ്റമറും ആദ്യം നോക്കുകയെന്നും വാഹനം ഇഷ്ടപ്പെട്ടാൽ അതിന് ബുക്കിങ് നടത്തുകയാണ് ചെയ്യുകയെന്നും ഉപഭോക്താവും പറയുന്നുണ്ട്. ആ സമയത്ത് ബുക്കിങ് ഫോമിൽ ഇൻഷ്വറൻസിന്റെ കാര്യമുണ്ടെന്ന് എക്സിക്യുട്ടീവ് പറയുകയുമില്ല. ഇക്കാര്യം അറിയാതെ കമ്പനിതന്നെ ഇൻഷ്വറൻസിന് ഏർപ്പാടുചെയ്യുന്നുണ്ടെന്ന 'സന്തോഷത്തിൽ' വാഹനം ബുക്ക് ചെയ്യുന്നവർ ശരിക്കും കബളിപ്പിക്കപ്പെടുകയാണെന്ന് ഈ കസ്റ്റമറും കമ്പനി എക്സിക്യുട്ടീവും തമ്മിൽ നടക്കുന്ന ഈ സംഭാഷണത്തിൽ നിന്നുതന്നെ വ്യക്തമാകുന്നു.
യഥാർത്ഥത്തിൽ ഏത് കമ്പനിയുടെ ഇൻഷ്വറൻസ് സ്വീകരിക്കണമെന്നത് വാഹനം വാങ്ങുന്നയാളുടെ അവകാശമാണ്.
എന്നിരിക്കെ പോപ്പുലറിൽ നിന്ന് വാഹനം വാങ്ങിയാൽ അവരുടെ ഇൻഷ്വറൻസ് എടുക്കണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കസ്റ്റമർ ചോദിക്കുന്നു. പക്ഷേ, കമ്പനിയുടെ പോളിസിയാണിതെന്നും തങ്ങളുടെ ഇൻഷ്വറൻസ് സ്വീകരിക്കാത്തവർക്ക് വാഹനം വിൽക്കേണ്ടെന്നാണ് നിർദ്ദേശമെന്നും കമ്പനി എക്സിക്യുട്ടീവ് പറയുന്നു. എന്നാൽ ഇത് എഴുതി തരണമെന്ന് പറയുന്ന കസ്റ്റമറോട് അതിന് കഴിയില്ലെന്ന മറുപടിയാണ് നൽകുന്നത്. ഇത്തരത്തിൽ എഴുതി നൽകിയാൽ കമ്പനിക്കെതിരെ നടപടിയെടുക്കാൻ സാഹചര്യമുണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ നിലപാട് സ്വീകരിക്കുന്നത്.
അതേസമയം, പുതുതായി വാഹനം വാങ്ങാൻ പോകുന്നവരിൽ ഭൂരിഭാഗവും ഇൻഷ്വറൻസിന്റെ പേരിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകളെ പറ്റി അജ്ഞരാണുതാനും. ഇത് മുതലെടുത്താണ് പോപ്പുലർ വാഹന ഇൻഷ്വറൻസ് അവരുടേതുതന്നെ എടുക്കണമെന്ന് പറഞ്ഞ് കബളിപ്പിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. ഫുൾ കവറേജ് എന്നും ബമ്പർ ടു ബമ്പർ എന്നുമെല്ലാം പറഞ്ഞ് ആയിരങ്ങളാണ് ഇത്തരത്തിൽ സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾ അധികമായി ഈടാക്കുന്നതെന്ന് പരാതി വ്യാപകമാണ്.
അതേസമയം യുണൈറ്റഡ്, നാഷണൽ, ഓറിയന്റൽ തുടങ്ങി സർക്കാർ നിയന്ത്രണത്തിലുള്ള വാഹന ഇൻഷ്വറൻസ് കമ്പനികളിൽ നിന്ന് കുറഞ്ഞചെലവിൽ വാഹനങ്ങൾക്ക് പരിരക്ഷ നേടാനാകും. ഇത്തരത്തിൽ ചെലവുകുറഞ്ഞ കമ്പനികളുടെ ഇൻഷ്വറൻസ് സ്വീകരിക്കുകയെന്നത് കസ്റ്റമറുടെ അവകാശവുമാണ്. എന്നാൽ വാഹനം കിട്ടണമെങ്കിൽ തങ്ങളുടെ തന്നെ ഇൻഷ്വറൻസ് സ്വീകരിക്കണമെന്ന് പറഞ്ഞ് ഡീലർമാർ വലിയ തട്ടിപ്പിനാണ് വഴിയൊരുക്കുന്നതെന്നാണ് പരക്കെ ആക്ഷേപം ഉയരുന്നത്. വാങ്ങാൻ പോകുന്ന വണ്ടിയുടെ ചേസിസ് നമ്പർ, മോഡൽ തുടങ്ങിയ വിവരങ്ങൾ നൽകി ഏത് ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് വേണമെങ്കിലും ഉപഭോക്താവിന്റെ ഇഷ്ടപ്രകാരം വാഹനത്തിന് പരിരക്ഷ നേടാം. ഇതിനുള്ള അവസരം നിഷേധിച്ച് സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളുടെ ഇൻഷ്വറൻസിലേക്ക് കസ്റ്റമറെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പലപ്പോഴും ഇതിനെപ്പറ്റി അറിയാത്ത ഉപഭോക്താക്കൾ വ്യാപകമായി കബളിപ്പിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍