കാലുപിടിച്ച് പറഞ്ഞിട്ടും കേട്ടില്ല; വലിയ ചതിയാ ഞങ്ങളോട് കാട്ടിയത്; ചാരിറ്റിക്കായി സംഘടിപ്പിച്ച 'ഹൃദയപൂർവം ദോഹ മെഗാ ഷോ'യിൽ ഉറപ്പായും വരുമെന്ന് പറഞ്ഞപ്പോൾ പോസ്റ്റർ അടിച്ചും ബിസിനസ് ക്ലാസ് ടിക്കറ്റെടുത്തും ഞങ്ങൾ കാത്തിരുന്നു; എല്ലാം റെഡിയായപ്പോൾ പോയി പണി നോക്കാനെന്ന് ഷെയിൻ നിഗം; പരിപാടി ഓർഗനൈസ് ചെയ്ത ഞങ്ങളെ തട്ടിപ്പുകാരാക്കി ഇൻസ്റ്റയിൽ താരം പോസ്റ്റുമിട്ടു; ഷെയ്നെ വച്ച് ഷോ നടത്താൻ പണിയെടുത്ത ദോഹയിലെ മലയാളി സംഘടന ഇൻകാസ് പറയുന്നു കൊടുംചതിയുടെ കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്കാണ് പുതുമുഖ നടൻ ഷെയ്ൻ നിഗത്തിന്റെ പോക്ക്. അനുഗ്രഹീത കലാകാരനായ അബിയുടെ പേര് മോശമാക്കുന്ന നടപടികളാണ് ഈ അടുത്ത കാലത്തായി അബിയുടെ മകനായ പുതുമുഖ നടനിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. വെയിലിന്റെ നിർമ്മാതാവ് ജോബിയെ വെള്ളം കുടിപ്പിച്ച നടനാണ് ഷെയ്ൻ നിഗം. നിർമ്മാതാവ് ഭീഷണിപ്പെടുത്തിയെന്ന ഷെയ്നിന്റെ പരാതിയും ഷൂട്ടിങ്ങുമായി സഹകരിക്കുന്നില്ലെന്ന നിർമ്മാതാവ് ജോബിയുടെ പരാതിയും ഒരുമിച്ച് വന്നപ്പോൾ നിർമ്മാതാതാക്കളുടെ സംഘടനയും താര സംഘടനയായ അമ്മയും ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇത് കഴിഞ്ഞു വീണ്ടും ഇപ്പോൾ വെയിൽ സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വീണ്ടും തലപൊക്കിയിരിക്കുകയാണ്.
സെറ്റിൽ വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ അഭിനയിക്കാൻ പ്രകൃതി അനുവദിക്കുന്നില്ല എന്ന് ഷെയിൻ പറഞ്ഞതായി സംവിധായകനാണ് പരാതിയുമായി വന്നത്. ഇതോടെ ഷെയിൻ നിഗമിനെ സിനിമകളിൽ സഹകരിപ്പിക്കേണ്ടെന്ന് നിർമ്മാതാക്കളുടെ സംഘടന തീരുമാനം എടുത്തിട്ടുമുണ്ട്. ഈ ആരോപണം നിലനിൽക്കുമ്പോൾ തന്നെയാണ് വീണ്ടും ഷെയിനെതിരെ പരാതി ഉയരുന്നത്. മലയാള സിനിമയിൽ വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവായി തുടരുന്ന ഷെയ്ൻ നിഗം ദോഹ മലയാളി അസോസിയേഷൻ ഭാരവാഹികളെയും വെള്ളം കുടിപ്പിച്ച വിവരമാണ് പുറത്ത് വരുന്നത്. ദോഹ മലയാളി അസോസിയേഷനായ ഇൻകാസാണ് ഷെയ്ൻ നിഗം കാരണം പ്രശ്നത്തിൽപ്പെട്ടത്.
ഷെയ്ൻ നിഗത്തെ മുഖ്യസ്ഥാനത്ത് നിർത്തി ഇവർ പദ്ധതിയിട്ട മെഗാ ഷോയാണ് താരത്തിന്റെ പിൻവാങ്ങൽ കാരണം പൂർണ്ണ പ്രതിസന്ധിയിൽ അകപ്പെട്ടത്. കവളപ്പാറ പോലുള്ള ദുരന്തങ്ങളിൽ അകപ്പെടുന്നവർക്ക് വീട് വെച്ച് നൽകാൻ ദോഹ മലയാളികൾ ആസൂത്രണം ചെയ്ത ഷോയാണ് ഹൃദയപൂർവം ദോഹ. ഈ മാസം പതിനഞ്ചാം തീയതി ദോഹയിൽ നടത്തിയ മെഗാ ഷോയാണ് ഷെയിൻ നിഗത്തിന്റെ വഞ്ചന കാരണം പ്രതിസന്ധിയിലായത്. വരാമെന്ന് ഉറപ്പ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഷെയിൻ നിഗത്തെ കേന്ദ്രമാക്കി നടത്തിയ മെഗാ ഷോ പ്ലാൻ ചെയ്തപ്പോൾ വഞ്ചനാപരമായ നിലപാട് സ്വീകരിച്ച് അവസാന നിമിഷം ഷെയിൻ ഒഴിഞ്ഞുമാറുകയും വലിയ പ്രശ്നങ്ങൾ കാരണം ഭാരവാഹികൾക്ക് വന്നു പെടുകയും ചെയ്തു.
കാശൊന്നും വേണ്ട ചാരിറ്റി ഷോ ആയതിനാൽ ഞാൻ വരാം എന്ന് ഉറപ്പ് നൽകിയ ശേഷം ഷെയിൻ മുങ്ങുകയാണ് ചെയ്തത്. ഷെയിൻ പങ്കെടുക്കുന്ന മെഗാ ഷോ എന്ന് പറഞ്ഞു പോസ്റ്റർ ഇറക്കുകയും ഷെയിന് വേണ്ട ഫ്ളൈറ്റ് ടിക്കറ്റ് വരെ ശരിയാക്കുകയും ചെയ്ത ശേഷമാണ് ഷെയ്ൻ മുങ്ങിയത്. ഇതൊന്നും അറിയാതെ ഷോയ്ക്ക് വേണ്ടുന്ന ഒരുക്കങ്ങൾ ഇവർ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അവസാനം നിമിഷം ഷെയിൻ മുങ്ങി. ഇതോടെ ഷെയിനിനെ വെച്ച് ഷോ നടത്താൻ തീരുമാനിച്ച ഇൻകാസ് വെട്ടിലാവുകയും ചെയ്തു.
മെഗാ ഷോയിൽ ഷെയിന് ഒപ്പം എത്താമെന്ന് ഉറപ്പ് പറഞ്ഞിരുന്ന ഖുശ്ബു മകളുടെ അസുഖം കാരണം എത്തില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു. അതിനാൽ ഖുശ്ബുവിന്റെ അഭാവം സംഘാടകർക്ക് പ്രശ്നമായില്ല. എന്നാൽ വരാമെന്ന് പറഞ്ഞു അവസാന നിമിഷം ഒരു കാരണവും ചൂണ്ടിക്കാട്ടാതെ വഞ്ചിച്ച് മുങ്ങിയതാണ് ഇൻകാസിന് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. തുടർന്ന് കൈലാസ്, നഗ്മ അടക്കമുള്ള താരങ്ങളെ വച്ചാണ് ഇവർ മേഗാ ഷാ പൂർത്തീകരിച്ചത്. അഞ്ച് വീടെങ്കിലും വെച്ച് നൽകാൻ പദ്ധതിയിട്ടു തുടങ്ങിയ മെഗാഷോ താരത്തിന്റെ പിന്മാറ്റം ഉണ്ടായെങ്കിലും വിജയകരമായി തന്നെ നടത്തി എന്നാണു ഇൻകാ ഭാരവാഹികൾ മറുനാടനോട് പറഞ്ഞത്. അഞ്ച് വീടിനു പകരം പത്ത് വീടെങ്കിലും വെച്ച് നൽകാനുള്ള ഫണ്ട് സമാഹരിക്കാൻ കഴിഞ്ഞു.
ഷെയ്ൻ ചെയ്തത് വലിയ ചതി തന്നെയാണ്. ചാരിറ്റിയുമായി ബന്ധപ്പെട്ടു സൗജന്യമായി വരാമെന്ന് പറഞ്ഞു ഞങ്ങളെ പുലിവാല് പിടിപ്പിച്ചു. ബിസിനസ് ക്ലാസ് ടിക്കറ്റുകൾ ഞങ്ങളെക്കൊണ്ട് എടുപ്പിച്ചു. അതിനുശേഷം പരിപാടിയുടെ അവസാന നിമിഷം വരാതെ കാലുവാരി. പോസ്റ്ററും ഒരുക്കങ്ങളും വാർത്താ സമ്മേളനങ്ങളും അടക്കം നടത്തി എല്ലാ ഒരുക്കങ്ങളും നടത്തിയ ഞങ്ങളെ ജീവിതത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിൽ അകപ്പെടുത്തി. ഏറ്റവും ഒടുവിൽ ഞങ്ങൾ ഷെയ്നെ വെച്ച് രൂപകൽപ്പന ചെയ്ത ഹൃദയപൂർവ്വം ദോഹ പരിപാടിയുടെ പോസ്റ്റർ എടുത്ത് ഇൻസ്റ്റാഗ്രാമിൽ സ്റ്റാറ്റസ് ആക്കി അതിനു കീഴെ ഈ പരിപാടിക്ക് ഞാൻ എത്തില്ലെന്നും ഇത് ആദ്യമേ തന്നെ ഭാരവാഹികളെ അറിയിച്ചിരുന്നതായും കുറിപ്പ് എഴുതി ചേർത്തു. എന്നിട്ട് ദോഹയിലെ മലയാളികൾക്ക് മുന്നിൽ ഞങ്ങളെ തട്ടിപ്പുകാരാക്കി മാറ്റി ഇൻകാസ് സംഘാടക സമിതി ചെയർമാൻ ആഷിഖ് അഹമ്മദ് മറുനാടനോട് പറഞ്ഞു.
ഷെയ്ൻ മുങ്ങിയതോടെ ഭാരവാഹികൾക്ക് മറ്റു താരങ്ങളെ അവസാന നിമിഷം തപ്പിപ്പിടിക്കേണ്ടി വന്നു. ഷെയ്ൻ പങ്കെടുക്കും എന്ന് ഉറപ്പുള്ളതിനാൽ ഇതുമായി ബന്ധപ്പെട്ടു വാർത്താസമ്മേളനം വിളിക്കുകയും ഒരുക്കങ്ങൾ നടത്തുകയും ഷെയിൻ വരുമെന്ന് ചൂണ്ടിക്കാട്ടി മറ്റുള്ള താരങ്ങളെയും വിളിക്കുകയും ചെയ്തിരുന്നു. ചാരിറ്റി പ്രശ്നമായതിനാൽ താൻ പ്രതിഫലം പറ്റാതെ വരാം എന്ന് പറഞ്ഞതിനാൽ ഒരു കരാർ ഷെയിനുമായി ഉണ്ടാക്കിയില്ല. അതിനാൽ മുങ്ങാൻ ഷെയിനിന് എളുപ്പമാകുകയും ചെയ്തു.
ഷെയ്ൻ നിഗത്തിന്റെ ചതിയെക്കുറിച്ച് ഇൻകാസ് പ്രതികരിച്ചത് ഇങ്ങനെ:
സിനിമാ താരങ്ങളെ പങ്കെടുപ്പിച്ചുള്ള കൾച്ചറൽ ഷോയാണ് ഇൻകാസ് ദോഹയിൽ പ്ലാൻ ചെയ്തത്. ഹൃദയപൂർവം ദോഹ എന്ന കൾച്ചറൽ ഷോയാണ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. കവളപ്പാറ അടക്കമുള്ള പ്രകൃതി ദുരന്തങ്ങളിൽ വീട് നഷ്ടമായവർക്ക് വീട് വെച്ച് നൽകാനുള്ള പദ്ധതിയുമായാണ് ദോഹയിൽ മെഗാ ഷോ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. നവംബർ ഒന്നിന് സംഘടിപ്പിച്ച പരിപാടി പിന്നീട് നവംബർ 15ലേക്ക് മാറ്റുകയായിരുന്നു. കൾച്ചറൽ ഷോ സംഘടിപ്പിക്കാൻ തീരുമാനിച്ചപ്പോൾ നാട്ടിലുള്ള സുഹൃത്താണ് ഇൻകായുടെ ഭാരവാഹികളോട് നമുക്ക് ഷെയിൻ നിഗത്തെ പങ്കെടുപ്പിക്കാമെന്ന് പറഞ്ഞത്. ഇത് പ്രകാരം ഷെയിൻ നിഗവുമായി ബന്ധപ്പെടുകയായിരുന്നു. ചാരിറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ നടത്തുന്ന പരിപാടിയായതിനാൽ ഉറപ്പായും പങ്കെടുക്കാം എന്നാണ് ഷെയിൻ ഉറപ്പ് നൽകിയത്. ഖുശ്ബുവും പരിപാടിയിൽ എത്താം എന്ന് ഉറപ്പ് നൽകി. ഇതോടെ ഖുശ്ബു ഷെയിൻ-നിഗം എന്ന പേരിൽ ഇവർ പോസ്റ്റർ ഇറക്കി. പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു.
ഈ ഘട്ടത്തിലാണ് നിർമ്മാതാവ് ജോബിയുമായി ഷെയിൻ നിഗം പ്രശ്നങ്ങൾ തുടങ്ങുന്നത്. ജോബി ജോർജ് നിർമ്മിക്കുന്ന വെയിൽ എന്ന ചിത്രത്തിലെ നായകനായിരുന്നു ഷെയിൻ. മറ്റൊരു ചിത്രത്തിനായി ഷെയിൻ തലമുടിയിൽ വരുത്തിയ മാറ്റത്തെത്തുടർന്നു നിർമ്മാതാവ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഷെയിനിന്റെ പരാതി. ഇതോടെ പരസ്യമായുള്ള ഏറ്റുമുട്ടലും ഷെയിൻ നിഗവും ജോബിയും തമ്മിൽ നടന്നു. ഇതോടെ ഷെയിനെ ഫോണിൽ ലഭിക്കാതായി. ഫോണിൽ ബന്ധപ്പെട്ടപ്പോൾ പ്രതികരണങ്ങളും ലഭ്യമായില്ല. ഇതോടെ പ്രശ്നത്തിലായി. ഷെയിൻ വരുന്ന കാര്യം അനിശ്ചിതത്വത്തിൽ ആകുകയും ചെയ്തു. ഇതൊന്നു ശാന്തമായപ്പോൾ പാസ്പോർട്ട് കോപ്പി ഷെയിൻ കൈമാറി. ഇതോടെ ഷെയിന് വരുന്ന കാര്യത്തിൽ ഒരുക്കങ്ങൾ നടത്തുകയും ചെയ്തു. പരിപാടിക്ക് സ്പോൺസർമാരും വന്നു. ഈ ഘട്ടത്തിലാണ് താരം കാലുമാറിയത്.
പാസ്പോർട്ട് കോപ്പി നൽകിയ താരം പരിപാടിയുമായി ബന്ധപ്പെട്ട വീഡിയോ നൽകിയില്ല. ജോബിയുമായുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ വീഡിയോ തരാൻ കഴിയില്ലാ എന്നാണ് താരം മറുപടി നൽകിയത്. പതിനാറിന് ഷൂട്ടിങ് ഉള്ളതിനാൽ 15 നു വരാൻ കഴിയില്ല എന്നാണ് മറുപടി നൽകിയത്. അന്ന് തന്നെ ഫ്ളൈറ്റ് ടിക്കറ്റ് തരാം എന്ന് ഞങ്ങൾ മറുപടിയും നൽകി. പോസ്റ്റർ അടിച്ചതും ഫ്ളൈറ്റ് ടിക്കറ്റ് എടുത്തതും വാർത്താസമ്മേളനം വിളിച്ചതും ചൂണ്ടിക്കാട്ടി. പതിനാറിന് രാവിലെ ഖത്തറിൽ നിന്നും പുറപ്പെടുന്ന ഖത്തർ എയർവെയ്സ് ഫ്ളൈറ്റിനു ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് വിടാം എന്ന് വരെ താരത്തോട് പറഞ്ഞിരുന്നു. അപ്പോൾ നോക്കട്ടെ എന്നായിരുന്നു മറുപടി. നിർമ്മാതാവ് ജോബിയുമായി ബന്ധപ്പെട്ടവരോടും മലയാളി അസോസിയേഷൻ ഭാരവാഹികൾ കാര്യങ്ങൾ തിരക്കി. വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാ എന്ന മറുപടിയാണ് നൽകിയത്.
പതിനഞ്ചിന് രാവിലെ എത്തിയാൽ അന്ന് തന്നെ തിരിക്കും വിധം ബിസിനസ് ക്ലാസ് ടിക്കറ്റ് ഇവർ ജോബിക്ക് എടുത്ത് അയച്ച് കൊടുത്തു. അപ്പോൾ പതിനാലിന് വന്നിട്ട് പതിനഞ്ചിന് തിരികെ പോകും വിധം ഏർപ്പാട് ചെയ്യണം എന്ന് താരം മറുപടി നൽകും. വീണ്ടും ഇവർ പതിനാലിന് രാത്രി ടിക്കറ്റും പതിനഞ്ചിന് പുലർച്ചെയുള്ള ഫ്ളൈറ്റ് ടിക്കറ്റും താരത്തിനു അയച്ചു നൽകി. ടിക്കറ്റ് അയച്ചു കൊടുത്തപ്പോൾ താരം വീണ്ടും നിലപാട് മാറ്റി. വരാൻ കഴിയില്ല എന്ന നിലപാട് തന്നെയാക്കി. പിതാവിന്റെ പെങ്ങൾ സീരിയസായി ആശുപത്രിയിൽ എന്നായിരുന്നു പിന്നീടുള്ള പ്രതികരണം. അടുപ്പമുള്ളവർ വഴി വീണ്ടും താരവുമായി ബന്ധപ്പെട്ടു. അപ്പോഴൊന്നും താരം വഴങ്ങിയില്ല. പിതാവിന്റെ ഡെത്ത് ആനിവേഴ്സറി ആയതിനാൽ വരാൻ കഴിയില്ല എന്നായിരുന്നു പിന്നീടുള്ള പ്രതികരണം. ഇങ്ങിനെ ഒട്ടുവളരെ കാരണങ്ങൾ നിരത്തി താരം വരാതിരുന്നു. പിന്നെ സംശയം തോന്നി. പണത്തിന്റെ പ്രശ്നമാണോ എന്ന്. അതിനാൽ കാശും തരാം എന്ന് താരത്തിന്റെ അടുത്ത് ഉറപ്പ് നൽകി. എന്നിട്ടും ഷെയ്ൻ വഴങ്ങിയില്ല. എന്തുകൊണ്ട് വരുന്നില്ല എന്നും പറഞ്ഞില്ല. പകരം വെറുതെ കാരണങ്ങൾ ഓരോന്ന് വെറുതെ നിരത്തിക്കൊണ്ടിരുന്നു.
ഒടുവിൽ താരത്തിന്റെ അമ്മയുമായും ബന്ധപ്പെട്ടു. പിതാവ് അബിയുടെ ഡെത്ത് ആനിവേഴ്സറി എന്ന് പറഞ്ഞപ്പോൾ ആ തീയതിയും കലണ്ടറിൽ തിരഞ്ഞു. എന്തെങ്കിലും സത്യമുണ്ടോ എന്ന് തിരക്കാനാണ് കലണ്ടർ തിരഞ്ഞത്. അറബിക് കലണ്ടർ അനുസരിച്ചാണെങ്കിൽ നവംബർ എട്ടിനാണ് വരുന്നത്. സാധാരണ കലണ്ടർ ആണെങ്കിൽ അത് നവംബർ 30 നുമാണ്. ഇതൊന്നും കാരണങ്ങൾ അല്ലാ എന്ന് മനസിലായി. അവസാനം ഇവരുമായി വ്യക്തിബന്ധമുള്ള ഒരാളെ ഇവർ ഷെയിനിന്റെ വീട്ടിലേക്ക് അയച്ചു. ഉമ്മയുമായി ഇയാൾ നേരിട്ടെത്തി സംസാരിച്ചു. എന്നാൽ ജോബിയുടെ വെയിലിന്റെ ഷൂട്ടിങ് ഉള്ളതിനാൽ വരാൻ കഴിയില്ലെന്ന് ഇവർ അറിയിക്കുകയാണ് ഉണ്ടായത്.
വരാൻ വീണ്ടും വീണ്ടും അഭ്യർത്ഥിച്ചെങ്കിലും എന്നിട്ടും വഴങ്ങിയില്ല. വലിയ ചതിയാണ് ഞങ്ങളോട് ചെയ്തത്. ഇതു മാത്രമല്ല. ഷെയ്ൻ വെച്ചുള്ള ഞങ്ങളുടെ പരിപാടിയുടെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ അത് സ്റ്റാറ്റസ് ആക്കി മാറ്റി. ഇൻസ്റ്റാഗ്രാമിലാണ് പോസ്റ്റ് ഇട്ടത്. ഹൃദയപൂർവം ദോഹ പരിപാടിക്ക് ഞാൻ എത്തുമെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇതിൽ ഞാൻ വരില്ല. പണ്ടേ പറഞ്ഞതാണ് ഞാൻ ഈ പരിപാടിക്ക് വരില്ലെന്ന്. പോസ്റ്റിനു കീഴെ ഷെയ്ൻ കുറിക്കുകയും ചെയ്തു. ഇത് ഷെയിനെ ക്ഷണിച്ച ഇൻകാസിന് ക്ഷീണവുമായി. ഭാരവാഹികൾ വെറുതെ പറഞ്ഞതാണ് എന്ന സംശയം ഷെയ്ൻ നടത്തിയ പോസ്റ്റിങ് ഓടെ ശക്തി പ്രാപിക്കുകയും ചെയ്തു. പക്ഷെ ആ ഘട്ടത്തിൽ പരിപാടി നടത്താൻ സർവ ശക്തിയും സമാഹരിച്ച് ഞങ്ങൾ ശ്രമിച്ചു. അങ്ങിനെ പരിപാടി വിജയകരമായി നടത്തി-ഇൻകാസ് ഭാരവാഹികൾ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്