കോവിഡിൽ ക്വാർട്ടർ ഫൈനൽ പോലും ജയിച്ചിട്ടില്ലാത്ത സംസ്ഥാനത്തെ കാത്ത് സെമിയും ഫൈനലുമുണ്ട്; പ്രവാസികളെ തിരികെ എത്തിക്കണം എന്ന ആവശ്യം വെറും പൊളിറ്റിക്കൽ സ്റ്റണ്ടായിരുന്നു; മോദി അത് സമ്മതിക്കാത്തതു കൊണ്ട് കേരളം രക്ഷപെട്ടു; ഇപ്പോൾ മുന്നിലുള്ളത് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം എന്ന അവസ്ഥ; കൊറോണ കാര്യത്തിൽ ഇന്ത്യ എടുത്തത് പോസിറ്റീവ് സമീപനം ആയതിനാൽ നല്ല ഇമേജ് ലഭിച്ചു; ലോകമേധാവിത്തത്തിലേക്ക് നടന്നു കയറാൻ ഇന്ത്യയ്ക്ക് അവസരം ആയേക്കാം; മറുനാടനോട് മനസ് തുറന്നു ടി.പി.ശ്രീനിവാസൻ

എം മനോജ് കുമാർ
തിരുവനന്തപുരം: ഇന്ത്യാക്കാരെ തിരികെ എത്തിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ സമീപനം ശരിയായില്ലെന്നാണ് കേരളം നിരന്തരം ആരോപിച്ചത്. പ്രത്യേക വിമാനങ്ങളും കപ്പലുകളും അയച്ച് വിദേശ ഇന്ത്യക്കാരെ തിരികെ എത്തിക്കണം എന്ന് നിരന്തരം ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പ്രവാസി ലോകം കഴിയുന്നത് കടുത്ത ആശങ്കയിലാണ്. വിദേശ രാജ്യങ്ങളിൽ താത്കാലിക, ഹ്രസ്വകാല വിസകളുമായി പോയിട്ടുള്ളവരെ തിരികെയെത്തിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഈ പ്രശ്നം കേരള ഹൈക്കോടതിയിൽ എത്തിയപ്പോൾ ശക്തമായ സമീപനവുമായി കേന്ദ്രം രംഗത്തെത്തി. ലോകമാകെ കൊറോണ പടരുമ്പോൾ യു.എ.ഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്കെത്തിക്കുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. രാജ്യം വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. എവിടെയാണോ പ്രവാസികൾ നിലവിലുള്ളത് അവിടെ തന്നെ തുടരുന്നതാണ് രോഗവ്യാപന സാധ്യത കുറയാൻ നല്ലതെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. ഈ നിലപാടിനെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം നിരന്തരം എതിർത്തിരുന്നു. എന്നാൽ ഈ നിലപാടിന് നേർ വിപരീതമായ സമീപനം സ്വീകരിക്കുകയാണ് പ്രമുഖ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ.
കൊറോണ വ്യാപനം തടയുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നയമാണ് കേരളത്തെ രക്ഷിച്ചതെന്നും ടി.പി.ശ്രീനിവാസൻ മറുനാടനോട് പറഞ്ഞു. കൊറോണ വ്യാപനം കേരളത്തിൽ തടയുന്ന കാര്യത്തിൽ കേരളത്തിനെ സഹായിച്ചത് കേന്ദ്രം സ്വീകരിച്ച ശക്തമായ നടപടികളാണ്. പ്രവാസികളെ ധൃതിപിടിച്ച് തിരിച്ചെത്തിക്കേണ്ട എന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. കേന്ദ്രത്തിന്റെ ഈ നിലപാടാണ് കേരളത്തെ സഹായിച്ചത്. കേന്ദ്രത്തോട് ഈ കാര്യത്തിൽ കേരളം കടപ്പെട്ടിരിക്കുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞു. കേരളത്തിൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെതുമെല്ലാം നിലപാട് പ്രവാസികളെ ഉടനടി കേരളത്തിൽ തിരികെ എത്തിക്കണം എന്നായിരുന്നു. ശശി തരൂർ വരെ പറഞ്ഞത് പ്രവാസികളെ ഉടനടി കേരളത്തിൽ തിരികെ എത്തിക്കണം എന്നായിരുന്നു. ഇതെല്ലാം വെറും പൊളിറ്റിക്കൽ സ്റ്റണ്ടായിരുന്നു. പക്ഷെ മോദി അത് സമ്മതിച്ചില്ല. ഈ ആവശ്യം മോദി പ്രതിരോധിച്ചു. അതുകൊണ്ടാണ് കേരളം രക്ഷപ്പെട്ടു നിൽക്കുന്നത്.
ശശി തരൂർ പറഞ്ഞപോലെ ആറു ലക്ഷം പേർ കേരളത്തിൽ എത്തിയിരുന്നെങ്കിൽ എന്തായിരുന്നു അവസ്ഥ. ഫ്ളൈറ്റിനു പണം വാങ്ങിച്ചതും അതുകൊണ്ടാണ്. 1990-ലേ കുവൈറ്റ് കുടിയൊഴിപ്പിക്കൽ ദൗത്യത്തിൽ ഞാൻ പങ്കാളിയായിരുന്നു. അന്ന് ഒരാളോടും പണം വാങ്ങിച്ചില്ല. ഒരു ലക്ഷത്തിഎഴുപതിനായിരം പേരെ 488 ഫ്ളൈറ്റുകളിലായാണ് എല്ലാവരെയും തിരികെ ഇന്ത്യയിൽ എത്തിച്ചത്. പക്ഷെ അന്ന് കൊറോണപോലുള്ള രോഗങ്ങൾ ഉണ്ടായിരുന്നില്ല. എല്ലാവരെയും ഇന്ത്യയിൽ എത്തിക്കുക എന്നൊരു ദൗത്യം മാത്രമേയുണ്ടായിരുന്നുള്ളൂ. പ്രവാസികൾ കൂട്ടത്തോടെ വന്നിരുന്നെങ്കിൽ കേരളം മുങ്ങിയേനെ. മോദിയോട് ഈ കാര്യത്തിൽ കേരളം കടപ്പെട്ടിരിക്കുന്നു. പൊളിറ്റിക്കൽ റീസൺസ് ഉള്ളതിനാലാണ് കേരളം പ്രവാസികളെ തിരിച്ചെത്തിക്കണമെന്നു ആവശ്യപ്പെട്ടത്. മോദിക്ക് ഈ കാര്യം അറിയാമായിരുന്നു. ഇന്ത്യയിലെ സ്ഥിതി മോശമാകും എന്നതിനാലാണ് പ്രവാസികളെ തിരികെ എത്തിക്കുന്നതിന് തിടുക്കം കൂട്ടാതിരുന്നത്.
പ്രവാസികളെ തിരികെ എത്തിക്കുന്നതിൽ എംബസി ഫണ്ടുകൾ ഉപയോഗിക്കാമായിരുന്നു. എല്ലാ എംബസികളിലും കോടിക്കണക്കിന് രൂപയുടെ ഫണ്ടുണ്ട്. അത് പ്രവാസികൾ നൽകിയ പണം തന്നെയാണ്. എന്തെങ്കിലും ആവശ്യത്തിനു രാജ്യത്തിനു തിരികെ എത്തിക്കണമെങ്കിൽ അവരിൽ നിന്ന് തന്നെ ഈടാക്കുന്ന പണമാണിത്. ആ ഫണ്ട് ഉപയോഗിക്കേണ്ടതില്ല എന്ന തീരുമാനത്തിനു പിന്നിൽ കൊറോണ വ്യാപനം തടയുക എന്നത് തന്നെയായിരുന്നു. പണം നൽകാൻ കഴിയുന്നവർ പണം നൽകി എത്തട്ടെ. ബാക്കിയുള്ളവരുടെ കാര്യം പിന്നീട് ആലോചിക്കാം എന്ന തീരുമാനമാണ് വന്നത്. ഇപ്പോഴും പ്രവാസികൾ തിരികെ എത്താൻ തിരക്ക് കൂട്ടാതിരിക്കുകയാണ് നല്ലത്. കേന്ദ്ര സർക്കാർ നിലപാടാണ് രാജ്യത്തെ തുണച്ചത്. എല്ലാ ഫ്ളൈറ്റുകൾ വഴിയും പ്രവാസികൾ എത്തിയാൽ സ്ഥിതി നിയന്ത്രണാതീതമാകും.
കേരളമൊക്കെ കൊറോണ കാര്യത്തിൽ സേഫ് ആണെന്ന ചിന്തയിലാണ്. പക്ഷെ ഇപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം എന്നതാണ് കേരളത്തിന്റെ അവസ്ഥ. കേരളം ക്വാർട്ടർ ഫൈനൽ പോലും ജയിച്ചിട്ടില്ല. ഇനി സെമിഫൈനലും ഫൈനലും കാത്തിരിക്കുന്നുണ്ട്. മിക്ക രാജ്യങ്ങളും കൊറോണ കാര്യത്തിൽ കേരളത്തെ പുകഴ്ത്തി പറയുന്നുണ്ട്. നമ്മൾ ചെയ്തത് എല്ലാം ഭദ്രവുമാണ്. സംശയലേശമന്യേ പറയാവുന്ന കാര്യമാണിത്. ഇരുപത് രാജ്യങ്ങളിലെ മുപ്പത്തിയേഴ് പത്രങ്ങൾ ശ്രദ്ധിച്ചപ്പോൾ എല്ലാത്തിനും കേരളത്തെ പുകഴ്ത്തി എഴുതിയിട്ടുണ്ട്. ഇതുപോലെ ഒരു സംസ്ഥാനമില്ല എന്ന് വരെ എഴുതിയിട്ടുണ്ട്. പക്ഷെ ഒരു പൊട്ടിത്തെറി വന്നാൽ ഇവരൊക്കെ തന്നെ സെക്കൻഡുകൾക്കൊണ്ട് തള്ളിപ്പറയും. ഇത് നമ്മൾ കണക്കിലെടുക്കേണ്ടതുണ്ട്.
ഉത്തേജക പാക്കേജ് സാധാരണക്കാരന് ഗുണം ലഭിക്കുന്ന പാക്കേജ്. ദീർഘകാല ഗുണത്തിന്റെ അടിസ്ഥാനത്തിലുള്ള പാക്കേജാണിത്. കൊറോണയുമായി ബന്ധപ്പെട്ടു ഉയർന്ന പ്രശ്നങ്ങളുടെ പേരിൽ വൻകിട കമ്പനികൾ ചൈനയിൽ നിന്ന് താവളം മാറ്റുന്നുണ്ടെങ്കിൽ അത് അവരുടെ അസസ്മെന്റ് അനുസരിച്ചാകും. കൂടുതൽ ഗുണം അവർക്ക് ഇന്ത്യയിൽ നിന്ന് ലഭിക്കുന്നുണ്ടെങ്കിൽ അവർ തീർച്ചയായും വരും. ഇന്ത്യ അവർക്ക് നൽകുന്ന സൗകര്യങ്ങൾ കണക്കുകൂട്ടിയാകും ഇവരുടെ വരവ്. ദീർഘകാല അടിസ്ഥാനത്തിൽ അവർക്ക് ഗുണമുണ്ടെങ്കിലേ താവളം ഇന്ത്യയിലേക്ക് മാറ്റുകയുള്ളൂ. ആസിയാൻ രാജ്യങ്ങൾ മുഴുവൻ ചൈനയുമായി വ്യാപാരം നടത്തുന്നവരാണ്. വൻകിട കമ്പനികൾ ചൈനയിൽ നിന്ന് താവളം മാറ്റാൻ തീരുമാനിച്ചാൽ ഇന്ത്യ മാത്രമല്ല മറ്റു ആസിയാൻ രാഷ്ട്രങ്ങളും അവരുടെ വരവ് സ്വന്തം രാജ്യത്തേക്ക് ആക്കി മാറ്റാൻ ശ്രമിക്കും. ചൈനയിൽ നിന്നും ആരെങ്കിലും താവളം മാറ്റാൻ ശ്രമിച്ചാൽ ചൈന അത് തടയും. അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകാൻ ചൈന ശ്രമിക്കും.
ചൈനയുടെ മണ്ണിൽ നിന്നും കമ്പനികൾ വിട്ടുപോകാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അവർ അത് തടയും. എന്താണ് പ്രശ്നങ്ങൾ എന്ന് മനസിലാക്കി അത് പരിഹരിക്കാൻ ശ്രമിക്കും. ചൈന നിലവിൽ കമ്പനികൾക്ക് ഒരു പാട് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. കൊറോണ വൈറസ് ചൈന സൃഷ്ടിച്ചതാണെങ്കിൽ ലോക രാഷ്ട്രങ്ങളുടെ മുന്നിൽ അവരുടെ ഇമേജിന് ഇടിവ് സംഭവിക്കും. കൊറോണ വൈറസ് ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ടതല്ല എന്ന് സ്ഥാപിക്കാൻ നിരന്തര ശ്രമങ്ങൾ ചൈന നടത്തുന്നുണ്ട്. ചൈന സൃഷ്ടിച്ചതാണോ വുഹാനിൽ നിന്നും വന്നതാണോ കൊറോണ വൈറസ് എന്ന കാര്യത്തിൽ ഒരു തീർച്ചയുമില്ല. വുഹാന്റെ പുറത്ത് ഈ വൈറസ് പോയില്ല. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് മാസ്ക് പോലും വയ്ക്കാതെയാണ് വുഹാൻ സന്ദർശനം നടത്തിയത്. ചൈന സൃഷ്ടിച്ച വൈറസ് ആണെങ്കിൽ ഇതിന്റെ മരുന്നും ചൈനയുടെ കയ്യിൽ കാണും. വൈറസ് സൃഷ്ടിക്കുന്നവർ ചെയ്യുന്ന നടപടികളാണ് ഇത്. പിന്നീട് തങ്ങൾ വൈറസിന് മരുന്ന് കണ്ടുപിടിച്ചു എന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ചൈന അങ്ങനെ മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടെങ്കിൽ ഒന്ന് രണ്ട് മാസം കൂടി കഴിഞ്ഞാൽ അവർ അത് പ്രഖ്യാപിക്കും.
ലോക മേധാവിത്തത്തിനാണ് ചൈന ശ്രമിക്കുന്നത്. ഷീ ജിൻപിങ് അധികാരത്തിൽ ഇരിക്കുമ്പോൾ തന്നെ ചൈനയ്ക്ക് ലോക മേധാവിത്തം വേണമെന്നാണ് അവരുടെ ആഗ്രഹം. അതിനുള്ള നീക്കങ്ങളാണ് ചൈന നടത്തുന്നത്. ലോകമേധാവിത്തം ചൈനയുടെ സ്വപ്നമാണ്. അത് കയ്യടക്കാനാണ് വർഷങ്ങളായുള്ള ചൈനയുടെ ശ്രമം. അതിനുള്ള സ്ട്രാറ്റജിയായി ചൈന പുറത്തുവിട്ടതാണോ കൊറോണ വൈറസ് എന്ന് സംശയിക്കുന്നവരുണ്ട്. പക്ഷെ അതിനുള്ള തെളിവുകൾ ലോകത്തിനു മുന്നിലില്ല. പക്ഷെ ചൈന കൊറോണ കാലത്ത് ഹീറോ ആകാനാണ് ശ്രമിക്കുന്നത്. എല്ലാവരെയും സഹായിക്കാനാണ് ഇവരുടെ ശ്രമം. ഒരു തരത്തിൽ ചൈന കുറ്റക്കാരാണ്. അവർ കൊറോണ വ്യാപനം പുറത്ത് പറഞ്ഞില്ല. ഇതാണ് ലോകരാജ്യങ്ങൾ ചൈനയെ കുറ്റപ്പെടുത്താനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.
കൊറോണ കാലത്ത് രാഷ്ട്രീയപരമായി ഇന്ത്യ എടുത്ത നിലപാട് ബുദ്ധിപരവും ഫേവറബിളുമാണ്. ഇന്ത്യ കൊറോണ കാര്യത്തിൽ ഒരു രാജ്യത്തെയും കുറ്റം പറഞ്ഞില്ല. അമേരിക്കയേയോ ചൈനയെയോ റഷ്യയെയോ ആരെയും കുറ്റം പറഞ്ഞില്ല. പക്ഷെ ഇന്ത്യയ്ക്ക് മാസ്ക്ക് ഉണ്ടോ, വെന്റിലെറ്റർ ഉണ്ടോ, മരുന്നുകൾ ഉണ്ടോ അതെല്ലാം ലോകമാസകലം എത്തിച്ചു. 150 ഓളം രാജ്യങ്ങളിൽ ഇന്ത്യ ഇത് എത്തിച്ചു. കൊറോണ കാലത്ത് സാർക്കിനെ ഇന്ത്യ പുനരുജ്ജീവിപ്പിച്ചു. ഓൺലൈൻ മൂവ്മെന്റിൽ മോദി ഒരിക്കലും പോയില്ല. പക്ഷെ അത് മാറി. ആദ്യമായാണ് മോദി ഈ രീതിയിൽ മീറ്റിങ് വിളിച്ചു കൂട്ടുന്നത്. കൊറോണ കാര്യത്തിൽ ഇന്ത്യ എടുത്തത് പോസിറ്റീവ് സമീപനമാണ്. മൾട്ടിലാറ്ററലിസം അവസാനിക്കാൻ പോകുന്നു, യുഎൻ തകരാൻ പോകുന്നു എന്ന സമീപനം ഇന്ത്യ എടുത്തില്ല. അതിനെയൊക്കെ ശക്തമാക്കാനാണ് ശ്രമിച്ചത്. ഇന്ത്യയ്ക്ക് കൊറോണ കാലത്ത് നല്ല ഇമേജ് ലഭിച്ചു. കൊറോണയ്ക്ക് മെഡിസിനോ വാക്സിനോ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ വലിയ ലീഡർഷിപ്പ് ഇന്ത്യയ്ക്ക് ലഭിക്കും.
ഇപ്പോൾ തന്നെ ഗ്ലോബൽ ഗ്രൂപ്പിങ് വേണം എന്നൊക്കെയുള്ള ആവശ്യങ്ങൾ ഉയർന്നു കഴിഞ്ഞിട്ടുണ്ട് ലോക നേതാക്കളെ സംഘടിപ്പിക്കണം. മോദിയാകണം അതിന്റെ നേതാവ് എന്നിങ്ങനെ ഡൽഹിയിൽ നേതാക്കൾ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. പക്ഷെ ചൈനയും പാക്കിസ്ഥാനുമുണ്ട്. ഗ്ലോബൽ ലീഡർഷിപ്പ് വേണമെങ്കിൽ നമുക്ക് ശത്രുക്കൾ ഉണ്ടാകാൻ പാടില്ല. ഇന്ത്യ ഗ്ലോബൽ ലീഡർഷിപ്പിലേക്ക് വരുന്നത് ചൈനയും പാക്കിസ്ഥാനും എതിർക്കും. പക്ഷെ ഇന്ത്യയ്ക്ക് ബൈലാറ്ററൽ റിലേഷൻ ഷിപ്പ് വെച്ചുകൊണ്ട് കുറച്ച് വർഷം കഴിയുമ്പൊഴേക്കും ഇന്ത്യയ്ക്ക് അതിനുള്ള അരങ്ങ് ഒരുങ്ങിവരും. ചൈനയും യുഎസ്എയും യൂറോപ്യൻ യൂണിയനും മൂന്നു തകർന്നിരിക്കുകയാണ്. ഇന്ത്യ, ജപ്പാൻ, സൗത്തുകൊറിയ എന്നീ രാജ്യങ്ങളാണ് പിന്നെയുള്ളത്. ജപ്പാനും സൗത്തുകൊറിയയെക്കാളും ആധിപത്യം ഇന്ത്യയ്ക്കുണ്ട്. അതുകൊണ്ട് ഈ രീതിയിൽ ചിന്തിക്കാവുന്നതാണ്-ശ്രീനിവാസൻ പറയുന്നു.
Stories you may Like
- 75 വയസ്സ് പൂർത്തിയാവുന്ന പിണറായി വിജയന്റെ ജീവചരിത്രം
- ശ്രീനിവാസൻ നരസിംഹൻ കുടം തുറന്ന് 'ലാവ്ലിൻ' ഭൂതത്തെ പുറത്തുവിടുമ്പോൾ
- ദുബായിൽ തനിക്ക് ആസ്തികളില്ല
- പത്രമാരണ നിയമത്തിനെതിരായ പോരാട്ടത്തിൽ മറുനാടന് പിന്തുണയുമായി ക്രൈം നന്ദകുമാർ
- ബോൾട്ടിനേക്കാൾ 'വേഗത്തിൽ' ഓടാൻ കഴിയുന്ന ഇന്ത്യാക്കാരൻ രാജ്യത്തിന്റെ അഭിമാനമാവുമോ?
- TODAY
- LAST WEEK
- LAST MONTH
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- റിസോർട്ടിലെ ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്ത്തി ആക്രമിച്ചു; ബഹളം കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടർന്നതോടെ സംഭവ സ്ഥലത്ത് തന്നെ മരണം: ഇന്നലെ വയനാട്ടിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം മേധാവി
- റഫീഖ് ശല്യപ്പെടുത്തിയപ്പോൾ മകന്റെ അരയിലെ ബെൽറ്റ് അഴിച്ചെടുത്ത് അടിച്ചു യുവതി; ഓടിയപ്പോൾ ബഹളം കേട്ടെത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും മർദ്ദിച്ചു; യുവതിക്ക് മുന്നിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം; കാസർകോട്ടെ റഫീഖിന്റെ മരണം മർദനത്താലെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കും
- ക്രൂരമായി മർദ്ദിച്ചത് സുഹൃത്ത് കഞ്ചാവ് ഉപയോഗിക്കുന്ന വിവരം സഹോദരിയോട് പറഞ്ഞതിന്; സഹോദരി വാശി പിടിച്ചതു കൊണ്ടാണ് വിവരം പറഞ്ഞതെന്ന് മർദ്ദനമേറ്റ 17കാരൻ മറുനാടനോട്; സിനിമകളിൽ കാണുന്ന പോലെയായിരുന്നു മർദ്ദനം; കരുതികൂട്ടി കൊണ്ടുപോയി മർദ്ദിച്ചത് ഉപയോഗ ശൂന്യമായ കെട്ടിടത്തിൽ വെച്ച്
- പോൾ ദിനകരന്റെ സ്ഥാപനങ്ങളിലെ നിന്നും കണ്ടെടുത്തത് കണക്കിൽപ്പെടാത്ത 120 കോടി രൂപയും 4.5 കിലോ സ്വർണവും; ചട്ടങ്ങൾ ലംഘിച്ചും നേരിട്ടു വിദേശനിക്ഷേപം സ്വീകരിച്ചു; 12 രാജ്യങ്ങളിൽ വിവിധ കമ്പനികളും ഇരുനൂറിലേറെ ബാങ്ക് അക്കൗണ്ടുകളും; പോൾ ദിനകറിന് 5000 കോടിയുടെ സ്വത്തുണ്ടെന്ന നിഗമനത്തിൽ ആദായ നികുതി വകുപ്പ്
- യുട്യൂബ് നോക്കി കെണിയൊരുക്കി; പതിനഞ്ചാം ദിവസം പുള്ളിപ്പുലി അകപ്പെട്ടു; തൊലിയുരിച്ച് നഖവുമെടുത്തതോടെ ഇറച്ചി സൂപ്പർ ടേസ്റ്റെന്ന് വിനോദ്; അഞ്ചായി വീതം വച്ചു പാകം ചെയ്ത് ഭക്ഷണമാക്കി; കറിവച്ച് കഴിച്ചവർ ഇനി അഴിയെണ്ണും; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ വനംവകുപ്പ്
- സ്വന്തം ക്ലബ്ബുകളിൽ ഗോൾഫ് കളിച്ചും കള്ളുകുടിച്ചും പ്രസിഡണ്ടല്ലാത്ത ട്രംപ് സമയം പോക്കുന്നു; ട്രംപ് കുടുംബത്തിലെ കൂടുതൽ ദുരൂഹ കഥകൾ പുറത്തേക്ക്; ട്രംപിസ്റ്റുകളായ അമേരിക്കൻ ചാനലുകൾ അടച്ചുപൂട്ടി ബൈഡൻ
- 'വ്യക്തിപരമായ ഈ ബാധ്യത എന്നും സ്നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം പരിഹരിക്കേണ്ടതാണ്'; കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും ഒരു സാമ്പത്തിക സമാഹരണവും നടത്തരുത്'; അഭ്യർത്ഥനയുമായി കോൺഗ്രസ് നേതാവ് സി ആർ മഹേഷ്
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- ഡിമെൻഷ്യ ബാധിച്ച് ഓർമ്മ നഷ്ടപ്പെടാറായി കഴിയുന്ന 69കാരി കോടതിയെ സമീപിച്ചത് ലൈംഗിക ബന്ധം നടത്താൻ അവസരം ചോദിച്ച്; സ്ത്രീ താമസിക്കുന്ന നഴ്സിങ് ഹോമിൽ സന്നദ്ധരുണ്ടെങ്കിൽ സൗകര്യം ഒരുക്കി കൊടുക്കാൻ കോടതി ഉത്തരവ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്