ഇറ എന്നാൽ ഇന്ദുജയും റെനീഷും ആദർശും; ആധാർ തട്ടിപ്പിന് കൂട്ടു നിന്ന ഡയറക്ടർമാരെ അറസ്റ്റ് ചെയ്യാതെ പൊലീസ്; അണിയറയിൽ നടക്കുന്നത് പരാതിക്കാർക്ക് പണം നൽകി കേസ് ഒതുക്കാൻ; മുൻ മന്ത്രി ശിവകുമാറിന്റെ പിഎയുടെ മകളെ രക്ഷിച്ചെടുക്കാൻ ചരട് വലിക്കുന്നത് സിപിഎം ഉന്നതൻ; ക്രിയയുടെ 'കൈപ്പുണ്ണ്യത്തിന്റെ' മുഖമായി വാസു അണ്ണന്റെ മകൾ മാറിയത് കുതന്ത്രത്തിലൂടെ; ഒരേ സമയം എല്ലാ പാർട്ടികളിലും ബന്ധം സ്ഥാപിച്ചതും തുണയാകും; ഇന്ദുജാ നായരെ 'വെറുതെ വിടാൻ' പിണറായി പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വി എസ് ശിവകുമാറിന്റെ സ്റ്റാഫ് അംഗമായ വാസുദേവൻ നായരുടെ മകൾ ഇന്ദുജാ നായർക്കെതിരെ ഉയർന്ന സാമ്പിത്തക തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ഉന്നത തല നീക്കം. പരാതിക്കാർക്ക് പണം കൊടുത്ത് പ്രശ്നം ഒതുക്കി തീർക്കാനാണ് ശ്രമം. ഈ കേസിനെ വെറുമൊരു സാമ്പത്തിക തട്ടിപ്പ് കേസാക്കി മാറ്റാനാണ് ശ്രമം. കോൺഗ്രസ് നേതൃത്വത്തിലെ സ്വാധീനത്തിനൊപ്പം താനൊരു സിപിഎമ്മുകാരിയാണെന്ന് വരുത്താനാണ് ഇന്ദുജ ഫെയ്സ് ബുക്ക് പേജിലൂടെ ശ്രമിച്ചത്. താനൊരു സാമൂഹിക പ്രവർത്തകയാണെന്ന് വരുത്താൻ തന്ത്രപരമായ ഇടപെടലും നടത്തി. ക്രിയ എന്ന സാമൂഹിക സേവന ഗ്രൂപ്പിനെ തന്ത്രപരമായി അവർ ഇതിനായി ഉപയോഗിക്കുകയും ചെയ്തു. മറ്റൊരു സ്ത്രീ കൂട്ടായ്മ തൻേതാണെന്ന് വരുത്താൻ സോഷ്യൽ മീഡിയയിൽ ഇടപെടലുകളും വരുത്തി. പല പത്രങ്ങളിലും ക്രിയ എന്ന സംഘടനയുടെ കൈപ്പുണ്യം എന്ന പദ്ധതി തന്റേതാണെന്ന് വരും വിധം വാർത്തകളെത്തിച്ചാണ് സാമുഹിക പ്രവർത്തകയുടെ റോളിലേക്ക് ഇന്ദുജ മാറിയത്.
ക്രിയയയുടെ പിന്നിലെ ചാലക ശക്തി ഷാലിൻ ജോണായിരുന്നു. ഇവരെ പറ്റിച്ചാണ് കൈപ്പുണ്യത്തിന്റെ മുഖമായി ഇന്ദുജ മാറിയത്. സ്ത്രീ ശാക്തീകരണത്തിനായി കൈപ്പുണ്ണ്യം എന്ന പദ്ധതിയുണ്ടാക്കിയതും ക്രിയയും ഷാലിനുമായിരുന്നു. ഈ പ്രോജക്ടിന് സ്ഥലം തേടിയുള്ള ഫെയ്സ് ബുക്ക് പോസ്റ്റ് കണ്ടാണ് ഇന്ദുജ ഇവരെ ബന്ധപ്പെടുന്നത്. പട്ടത്തെ അഞ്ച് നിലകളിലുള്ള 10,000 സ്ക്വയർ ഫീറ്റ് കെട്ടിടം ഇറ എന്ന ഗ്രൂപ്പിനുണ്ടെന്നും ഇതിൽ സ്ഥലം നൽകാമെന്നും പറഞ്ഞു. ഈ കെട്ടിടം വാടകയ്ക്ക് എടുത്തതാണെന്നും അത് സബ് ഡീൽ ചെയ്ത് മറ്റുള്ളവർക്ക് കൊടുക്കുന്നുണ്ടെന്നും ഇന്ദുജ അവരെ അറിയിച്ചു. വാടക കുറവായതു കൊണ്ട് അവിടെ ക്രിയയും സ്ഥലം എടുത്തു. ഇതിന് വാടക കരാറും ഉണ്ടാക്കി. ഇന്ദുജയും ആദർശും റെനീഷും ചേർന്നാണ് ഇതെല്ലാം ചെയ്തതും. ഇറ ഇന്ത്യ എന്ന പേരിൽ അവരുടെ പിആർ കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചിരുന്നു. ഇതിന്റെ രണ്ടാം നിലയിലായിരുന്നു ആധാർ ഓഫീസ് പ്രവർത്തിക്കുന്നതെന്നും പറഞ്ഞു. ക്രിയയുടെ പ്രവർത്തികൾക്ക് പി ആർ സപ്പോർട്ട് ചെയ്യാമെന്നും വാഗ്ദാനം ചെയ്തു. ഷാലിൻ ജോണിന് ഇറയിൽ ജോലിയും നൽകി. ഈ സ്ഥാപനത്തിൽ ഷാലിൻ ജോൺ അടക്കം എട്ടോളം ജീവനക്കാരുണ്ട്. അവരെ എല്ലാം സമർത്ഥമായി പറ്റിക്കുകയും ചെയ്തു. ഇവർക്ക് ശമ്പളം പോലും നൽകിയിട്ടില്ല.
ഈ സ്ഥാപനത്തിൽ ജോലിയും വാഗ്ദാനം ചെയ്തു. സംശയം തോന്നാത്ത വിധമായിരുന്നു ഇടപെടൽ. ഇതിനിടെ ക്രിയയുടെ പ്രോജക്ടായ കൈപ്പുണ്യവും അവിടെ തുടങ്ങി. ഇതിനിടെ സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ കൈപ്പുണ്യത്തിനായി വാർത്തകളും പത്രങ്ങളിൽ എത്തി. ഈ വാർത്തകളിൽ ഷാലിൻ ജോണും ഇന്ദുജയും ചേർന്നാണ് ഈ ബുദ്ധിക്ക് പിന്നിലെന്ന് സമർത്ഥമായി കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. എല്ലാ ദിവസവും ഇറയിലെ പ്രധാനികളായ ഇന്ദുജയും റെനീഷും ആദർശും ചർച്ചകൾ നടത്തുകയും ചെയ്തു. എന്നാൽ കേസ് വന്നപ്പോൾ ഇന്ദുജ ഒളിവിൽ പോയി. ഇതോടെയാണ് തട്ടിപ്പ് കൈപ്പുണ്യം ഗ്രൂപ്പും അറിയുന്നത്. റെനീഷും ആദർശും ഈ ടവറിൽ ഇറാ ഇന്ത്യയെന്നൊരു സ്ഥാപനം ഇല്ലെന്നാണ് പൊലീസിനോട് പറയുന്നത്. എന്നാൽ ഇവരുടെ ബന്ധം സ്ഥാപിക്കാൻ നിരവധി തെളിവുകളുണ്ട്. ഇതൊന്നും പൊലീസ് പരിശോധിക്കുന്നില്ല. പാരാതികളെ എല്ലാം സാമ്പത്തിക പ്രശ്നമാക്കി മാറ്റാനാണ് ശ്രമം.
മ്യൂസിയം പൊലീസ് സ്റ്റേഷനിൽ കറങ്ങി നടക്കുകയാണ് ആദർശും റെനീഷും. ഇരുവരും തട്ടിപ്പിലെ പ്രധാന കണ്ണികളാണ്. എന്നാൽ പൊലീസ് ഇവരെ വെറുതെ വിടുകയാണ്. കേസുകളെല്ലാം ഒതുക്കി തീർക്കുന്നതു വരെ ഇന്ദുജ പുറത്ത് നിൽക്കുമെന്നാണ് സൂചന. ഇവരെ ഒളിവിൽ താമസിപ്പിച്ചിരിക്കുന്നതും റെനീഷും ആദർശും ചേർന്നാണെന്നും സൂചനയുണ്ട്. ആധാർ തട്ടിപ്പിലെ പരാതിക്കരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതും കാശ് കൊടുത്ത് പ്രശ്നം പറഞ്ഞു തീർക്കാനാണ്. താനൊരു കമ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞ് ഇന്ദുജ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതുകാരണം സിപിഎമ്മിലെ മുതിർന്ന നേതാവ് തന്നെ ഇവരെ രക്ഷിക്കാൻ രംഗത്തുള്ളതായാണ് സൂചന. അതിന്റെ ബലത്തിലാണ് ആദർശും റെനീഷും പുറത്ത് വിലസുന്നതും. ഉന്നത രാഷ്ട്രീയ ബന്ധമുള്ള ഇന്ദുജയെ രക്ഷിക്കാൻ തന്നെയാകും കേരളാ പൊലീസ് ശ്രമിക്കുക.കോൺഗ്രസിലും സിപിഎമ്മിലും ബിജെപിയിലും ബന്ധങ്ങളുണ്ട്. ബിജെപി നേതാക്കൾ ഇവർ നടത്തുന്ന പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു.
ഇന്ദുജയുടെ വലം കൈയാണ് ആദർശ്. ഇന്ദുജയെ രക്ഷിക്കാനം ശ്രമിക്കുന്നത് ആദർശാണ്. രാഷ്ട്രീയ വിവാദം പേടിച്ച് ഇന്ദുജയുടെ അച്ഛൻ വാസുദേവൻ നായർ പരസ്യമായി കാര്യങ്ങളിൽ ഇടെപടുന്നില്ല. വി എസ്. ശിവകുമാർ എംഎൽഎയുടെ പഴ്സനൽ സ്റ്റാഫ് അംഗം മാത്രമല്ല വാസുദേവൻ നായർ. ശിവകുമാറിന്റെ അടുത്ത ബന്ധുകൂടിയാണ്. ശിവകുമാറിനെ കുട്ടിക്കാലത്ത് കെ എസ് യുവിലേക്ക് എത്തിച്ചതും അയൽവാസി കൂടിയായ വാസുദേവൻ നായരായിരുന്നു. അങ്ങനെ തിരുവനന്തപുരം എംഎൽഎയ്ക്ക് ആത്മബന്ധമുള്ള വ്യക്തിയാണ് വാസുദേവൻ നായർ. ശിവകുമാറും വാസുദേവൻ നായരും നെയ്യാറ്റിൻകരയിലാണ് പഠിച്ച് വളർന്നതും. അങ്ങനെ ഏറെ അടുപ്പമുള്ള വ്യക്തിയുടെ മകൾക്കെതിരെ ആരോപണം ഉയരുമ്പോൾ അത് ശിവകുമാറിനും പ്രതിസന്ധിയാകുകയാണ്. അതുകൊണ്ട് തന്നെ ഇന്ദുജയെ രക്ഷിക്കാൻ കോൺഗ്രസുകാരും ഇടപെടൽ നടത്തുന്നുണ്ട്.
ആധാർ രജിസ്റ്റ്രേഷൻ ഓഫിസിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെന്നാണ് ശാസ്തമംഗലത്ത് താമസിക്കുന്ന ഇന്ദുജ വി. നായർക്കെതിരായ പരാതി. ആറോളം പേരുടെ പരാതിയാണ് പൊലീസിനു ലഭിച്ചത്. ഓരോരുത്തരിൽ നിന്നും രണ്ടു മുതൽ അഞ്ച് ലക്ഷം രൂപവരെ വാങ്ങിച്ചെന്നാണു പരാതി. 25 ഓളം േപരെ ഇത്തരത്തിൽ തട്ടിപ്പിനിരയാക്കിയെന്നു പരാതി നൽകിയവർ പറഞ്ഞു. ശിവകുമാറിന്റെ അതിവിശ്വസ്തനാണ് അച്ഛൻ എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. എന്നാൽ ഈയിടെയായി സിപിഎം പക്ഷത്തോടാണ് ഇന്ദുജ താൽപ്പര്യം കാട്ടിയിരുന്നത്. തെരഞ്ഞെടുപ്പ് ദിവസത്തിൽ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തന്റെ ഫെയ്സ് ബുക്കിൽ ഇട്ട പോസ്റ്റുകൾ സിപിഎം അനുകൂലമായിരുന്നു. ഹൃദയത്തിൽ ആവേശമായി നുരയുന്ന ചുവപ്പ്.. എന്നായിരുന്നു പോസ്റ്റ്. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നതാണ് സുരക്ഷിതമെന്ന സിപിഎം പോസ്റ്റും ഇവർ തെരഞ്ഞെടുപ്പുകാലത്ത് ഷെയർ ചെയ്തിരുന്നു. എന്നാൽ മുമ്പ് കോൺഗ്രസിനോട് ചേർന്നായിരുന്നു യാത്ര. ഭരണം മാറിയതോടെയാണ് ഇവർ സിപിഎം അനുകൂല നിലപാടുകൾ എടുത്തതെന്നാണ് സൂചന.
മാസത്തിലെ എല്ലാ രണ്ടാം ശനിക്കും വീട്ടമ്മമാർക്ക് വേണ്ടി ഇറാ ടവറിൽ സാധനങ്ങൾ വിൽക്കാൻ അവസരമൊരുക്കിയത് ക്രിയയുടെ നേതൃത്വത്തിലായിരുന്നു. ഇതിന് പിന്നിലെ ചാലക ശക്തിയായി സ്വയം പ്രഖ്യാപിച്ച് പോസ്റ്റുകളും മറ്റും ഇടുന്നതും ഇന്ദുജയുടെ പതിവായിരുന്നു. പബ്ലിക് റിലേഷനിൽ ബിരുദാനന്തര ബിരുദം ഇന്ദുജ നേടിയിട്ടുണ്ട്. ഇറാ ഇന്ത്യാ എന്ന സ്ഥാപനവും നടത്തിയിരുന്നു. ഇതിനിടെയാണ് തട്ടിപ്പ് കേസ് എത്തുന്നത്. ആധാർ സേവന കേന്ദ്രങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇത്. സംസ്ഥാനത്തൊട്ടാകെ ആരംഭിക്കുന്ന ആധാർ സേവന കേന്ദ്രങ്ങളിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. ആദ്യ മൂന്ന് മാസങ്ങളിൽ ശമ്പളമില്ലെന്നും തുടർന്നുള്ള മാസങ്ങളിൽ മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ ശമ്പളം നൽകാമെന്നുമായിരുന്നു ഉറപ്പ്. ഇതിനായി 2 ലക്ഷം മുതൽ 5 ലക്ഷംവരെ ഉദ്യോഗാത്ഥികളിൽ നിന്ന് വാങ്ങി. ഓൺലൈൻ പരീക്ഷ എഴുതിയവർക്ക് വ്യാജ നിയമന കത്തും കൈമാറി. യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റിയുടെ വ്യാജ ലെറ്റർ പാഡിലാണ് നിയമന ഉത്തരവ് നൽകിയത്. പട്ടച്ച് പ്ലാമൂട്-മരപ്പാലം റോഡിലെ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഉദ്യോഗാർത്ഥികൾ പൈസ തിരികെ ആവശ്യപ്പെട്ടതോടെ ഇന്ദുജ ഒളിവിൽ പോയി. ഓഫീസ് പൂട്ടി. പരാതിയുണ്ടെങ്കിലും മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്നു പറയാൻ ഉദ്യോഗാർത്ഥികൾ തയ്യാറായിട്ടില്ല. ഈ പഴുതുപയോഗിച്ച് കേസ് ഒഴിവാക്കി രക്ഷപ്പെടാനാണ് ഇന്ദുജയുടെ ശ്രമം.
യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റിയുടെ വ്യാജ ലെറ്റർ പാഡിലാണ് നിയമന ഉത്തരവ് നൽകിയത്. ലക്ഷം രൂപ തട്ടിയെന്നാണു പരാതി. മകളെ കാണാനില്ലെന്ന വാസുദേവൻ നായരുടെ പരാതിയിലും മ്യൂസിയം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. വാസുദേവൻ നായർ ഇപ്പോഴും വി എസ്. ശിവകുമാർ എംഎൽഎയുടെ സ്റ്റാഫിലുണ്ട്. ജലസേചന വകുപ്പിൽനിന്നു വിരമിച്ച ശേഷമാണു മന്ത്രിയുടെ പി.എയായി പ്രവർത്തിച്ചത്. ഇപ്പോൾ മുൻ പി.എ. എന്ന നിലയിലുള്ള പെൻഷനും എംഎൽഎയുടെ അഡീഷണൽ സ്റ്റാഫ് എന്ന നിലയിലുള്ള മുഴുവൻ ശമ്പളവും വാങ്ങുന്നുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്