ഞങ്ങളെ ചൊറിഞ്ഞാൽ പ്രധാനമന്ത്രി അന്തരിച്ച വാർത്തയും മുക്കും; ടോയ്ലറ്റിൽ ഒളിക്യാമറ വച്ച് വാർത്ത സൃഷ്ടിക്കുന്ന ചാനലുകളും പത്രങ്ങളും 18 ലക്ഷം ജനങ്ങളെ ബാധിക്കുന്ന നിർണ്ണായക കോടതി വിധി മുക്കിയത് ഇങ്ങനെ
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ മാഫിയ ആരെന്ന ചോദ്യത്തിന് പത്രപ്രവർത്തകരും പത്രമുതലാളിമാരും എന്നല്ലാതെ മറ്റൊരു ഉത്തരവും വിവരമുള്ളവർ നൽകില്ല. ഏതൊരു ഇന്ത്യൻ പൗരനും ഭരണഘടന ഉറപ്പ് നൽകുന്ന സാധാരണ മൗലികാവകാശങ്ങൾ മാത്രമേ പത്രക്കാർക്കും ഉള്ളൂ എന്നിരിക്കേ സാധാരണ നിയമങ്ങൾ ഒന്നും തങ്ങൾക്ക് ബാധകമല്ല എന്നു കരുതുന്ന മാദ്ധ്യമ ഭീകരത ജനിക്കുന്നത് ഈ അഹന്തയിൽ നിന്നാണ്.
പത്രക്കാരുമായി ലോഹ്യത്തിൽ അല്ലെങ്കിൽ ഏത് ഉന്നതനേയും അവർ എഴുതി നാറ്റിക്കും. ഉപജാപങ്ങൾക്ക് ഒപ്പം നിന്നാൽ ഏത് ഭോഷനേയും ആദർശ ധീരനും ത്യാഗിയുമാക്കും. ഏത് പ്രാഞ്ചിയേട്ടനേയും മഹാന്മാരുടെ ഗണത്തിലേക്ക് ഉയർത്തും. ഇതിനുള്ള ഏറ്റവും പുതിയ ഉദാഹരണത്തിന് ബലിയാടായത് ബഹുമാനപ്പെട്ട ഹൈക്കോടതി തന്നെ. കേരളീയ ജീവിതത്തെ നിർണ്ണായകമായി സ്വാധീനിക്കുന്ന ഒരു ഉത്തരവ് എല്ലാ പത്രങ്ങളും ചാനലുകളും ഒരുമിച്ച് മുക്കിയത് ഹർജിക്കാരനോടുള്ള കൊതിക്കെറുവ് കൊണ്ട് തന്നെ.
രാജ്യത്ത് നിലവിലുള്ള നിയമം ലംഘിച്ച് കെഎസ്ആർടിസിയുടെ ചരമഗീതം പാടാൻ ഉതകുന്ന ഒരു ഓർഡിനൻസിനെതിരെ സമർപ്പിച്ച ഹർജിയിൽ കോടതി എടുത്ത നിലപാടാണ് പത്രക്കാരുടെ പിണക്കം മൂലം പുറം ലോകം അറിയാതെ പോയത്. ഫ്ളെക്സ് നിരോധനവും പൊതുസ്ഥലത്തെ യോഗം ചേരലും നോട്ട നിയമവും അടക്കം രാജ്യത്തെ അതിനിർണ്ണായകമായ പല കോടതി വിധികൾക്കും കാരണക്കാരായ പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ച നിർണ്ണായകമായ ഉത്തരവാണ് ചാനലുകളും പത്രങ്ങളും ഒരുപോലെ മുക്കിയത്.
നിയമം ലംഘിച്ച് പത്ത് രൂപ വീതം സെസ് ഏർപ്പെടുത്തിയാൽ കെഎസ്ആർടിസി ഇല്ലാതാകുമെന്ന് കാര്യകാരണ സഹിതം ഹർജിക്കാർ വാദിച്ചപ്പോൾ ഈ കേസ് അതിപ്രധാനമാണെന്നും പത്ത് ദിവസത്തിനകം മറുപടി നൽകണമെന്നും ആവശ്യപ്പെട്ട് കോടതി സർക്കാരിന് നോട്ടീസ് അയക്കാൻ ഉത്തരവ് ഇടുകയായിരുന്നു. എന്നാൽ ജസ്റ്റിസ് കെടി ശങ്കരനും പിഡി രാജനും ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ ഈ ഉത്തരവിനെക്കുറിച്ച് വാർത്തയും പൊതുജനം അറിയേണ്ട എന്നു കേരളത്തിലെ മാദ്ധ്യമങ്ങളുടെ ഹൈക്കോടതി റിപ്പോർട്ടർമാർ ഒരുമിച്ച്
തീരുമാനിക്കുകയായിരുന്നു.
ഈ തീരുമാനത്തിന് പിന്നിലെ കാരണം ഇതേ സംഘടന നൽകിയ മറ്റൊരു പൊതുതാത്പര്യ ഹർജിയുടെ പേരിൽ പത്രങ്ങൾക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നൽകിയ ഉത്തരവായിരുന്നു. കോടതിയിൽ ജഡ്ജിമാർ പറയുന്ന തമാശകളും നിരീക്ഷണങ്ങളും കോടതി വിധി എന്നു തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിധം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ കോടതി റിപ്പോർട്ടിങ്ങിൽ നിയന്ത്രണം ഏർപ്പെടുത്തണം എന്ന പരാതിയാണ് ഇവരെ ക്ഷോഭിപ്പിച്ചത്. ഇങ്ങനെ ഒരു പരാതിയെത്തുടർന്നാണ് മറുനാടൻ മലയാളി അടക്കം ഇരുപതോളം മാദ്ധ്യമങ്ങൾക്ക് ഹൈക്കോടതി കഴിഞ്ഞ ദിനം നോട്ടീസ് അയച്ചിരുന്നു.
ഡിസംബർ മൂന്നിന് കോടതിയിൽ അഫിഡവിറ്റ് സമർപ്പിക്കാൻ ആണ് കോടതി ഉത്തരവ്. പത്രക്കാർക്ക് നോട്ടീസ് അയക്കാൻ കാരണക്കാരായ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷന്റെ ഒരു വാർത്ത പോലും ഇനി പുറം ലോകം അറിയില്ല എന്ന് അന്ന് തന്നെ നടത്തിയ ഭീഷണിയുടെ ഭാഗമാണ് നിർണ്ണായകമായ ഈ കോടതി വിധി മുങ്ങിപ്പോയത്. ഹർജിക്കാരനായ ഡിജോ കാപ്പന്റേയും അഭിഭാഷകനായ ജോൺസൺ മനയനാനിയുടെയും പേരുകൾ ഇനി പത്രങ്ങളിൽ പരാമർശിക്കാൻ പാടില്ല എന്ന ഉത്തരവാണ് മാദ്ധ്യമങ്ങൾ ഇറക്കിയിരിക്കുന്നത്.
കെഎസ്ആർടിസിയിലെ ധൂർത്തും അഴിമതിയും മൂലം ഉണ്ടായ നഷ്ടം പരിഹരിക്കാൻ പാവപ്പെട്ട ജനങ്ങളുടെ മേലെ അധികാരഭാരം അടിച്ചേൽപ്പിക്കുന്ന നിയമവിരുദ്ധമായ തീരുമാനത്തെ ചോദ്യം ചെയ്തതാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. നിലവിലുള്ള നിയമത്തിന്റെ ലംഘനവും പാവങ്ങളെ അനാവശ്യമായി ചൂഷണം ചെയ്യൽ, കെഎസ്ആർടിസിയെ അടച്ച് പൂട്ടിക്കുന്ന വിധത്തിൽ കാര്യങ്ങൾ വഷളാക്കൽ തുടങ്ങിയ കാര്യങ്ങൾ രേഖകൾ സഹിതം സമർത്ഥിച്ചാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ഹർജിക്കാരന്റെ എല്ലാ വാദങ്ങളും നീതിയുക്തമെന്ന് പറഞ്ഞ് കോടതി അടിയന്തിരമായി സർക്കാരിന് നോട്ടീസ് അയക്കുകയായിരുന്നു. സർക്കാരിന് തൃപ്തികരമായ മറുപടി നൽകാൻ സാധിച്ചില്ലെങ്കിൽ ഈ ഓർഡിനൻസ് പോലും കോടതി റദ്ദ് ചെയ്തെന്ന് വരാം. എന്നാൽ ആ വാർത്ത പുറം ലോകം അറിയേണ്ട എന്ന വിചിത്രമായ തീരുമാനമാണ് മാദ്ധ്യമങ്ങൾ ഒരുമിച്ചെടുത്തത്.
21897 പ്രൈവറ്റ് ബസുകളാണ് കേരളത്തിലുള്ളത്. കെഎസ്ആർടിസിക്ക് 6132 ബസുകളും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ബസ് സർവ്വീസിലെ കുത്തകയും കെഎസ് ആർടിസിക്ക്. അതായത് ടൗൺ സർവ്വീസുകളല്ലാതെ ഈ ജില്ലയിലെ ദീർഘ ദൂര സർവ്വീസൊന്നും പ്രൈവറ്റ് ബസുകൾ നടത്തുന്നില്ല. ആലപ്പുഴയ്ക്കപ്പുറമുള്ള ജില്ലകളിൽ സെസ് ഏർപ്പെടുത്തുന്നത് കെഎസ്ആർടിസിയെ തകർക്കും. കാരണം യാത്രക്കാർ സെസും നൽകി ഈ മേഖലയിൽ കെഎസ്ആർടിസിയെ ആശ്രയിക്കില്ല. അവർക്ക് സ്വകാര്യ ബസിൽ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം.
തിരുവനന്തപുരത്തും ആലപ്പുഴയിലും കൊല്ലത്തുമുള്ള കുത്തകയുമായി ബന്ധപ്പെട്ട് നിയമപ്രശ്നവും ഉണ്ട്. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട യാത്രാ സൗകര്യമൊരുക്കാനാണ് ഈ ആനുകൂല്യം കെഎസ്ആർടിസിക്ക് നൽകിയത്. ഈ നിയമപ്രകാരം യാത്രക്കൂലി കൂട്ടാം. പക്ഷേ മറ്റ് അനാവശ്യ ബാധ്യതകൾ അടിച്ചേൽപ്പിക്കരുതെന്ന് വ്യവസ്ഥയുമുണ്ട്. അതുകൊണ്ട് തന്നെ സെസ് ഏർപ്പെടുത്തുന്നത് പ്രത്യക്ഷത്തിൽ നിയമലംഘനവുമാകും. ഇതിനെ ആരെങ്കിലും ചോദ്യം ചെയ്താൽ കെ എസ് ആർ ടി സിയുടെ കുത്തക വാദം പൊളിയുമെന്നാണ് വാദം.
ഇതിലൂടെ സ്വകാര്യ മേഖലയ്ക്ക് ഇവിടേയും നുഴഞ്ഞുകയറാനാകും.
ഇതിനൊപ്പം കെഎസ്ആർടിസിയുടെ നഷ്ടക്കണക്കിന് കാരണവും ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിൽ 133731 പൊതു സംരഭത്തിലെ ബസുകൾ ഉണ്ട്. ഇതിലേക്ക് 7,11,825 തൊഴിലാളികളും. എന്നാൽ കേരളത്തിൽ 6132 ബസുകൾക്ക് മാത്രം 35, 000 ജീവനക്കാർ. ഒരു കിലോമീറ്റർ ഓടാൻ ബസ് ഒന്നിന് കേരളത്തിൽ ഇതുകൊണ്ട് തന്നെ ചെലവ് 45.27 രൂപയാണ്. കർണ്ണാടകത്തിൽ ഇത് കിലോമീറ്റിന് 25.58ഉം 26 രൂപയുമാണ്. ശമ്പളച്ചെലവിൽ കർണ്ണാടകം കിലോമീറ്റർ ഒന്നിന് 9.20 രൂപമാത്രമാണ് ചെലവാക്കുന്നത്. തമിഴ്നാട് 11.24 രൂപയും. എന്നാൽ കേരളത്തിൽ ഒരു കിലോമീറ്റർ ബസ് ഓടിക്കാനായി കെഎസ്ആർടിസി 22.08 രൂപ ചെലവാക്കുന്നു.
ഷിഫ്റ്റ് സമ്പ്രദായത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്ന് വ്യക്തമായിട്ടുമുണ്ട്. ഇതിലൂടെ 380 കോടി രൂപ ലാഭിക്കാമെന്ന് സർക്കാരിന്റെ പഠന റിപ്പോർട്ടുമുണ്ട്. എന്നാൽ ഷിഫ്റ്റ് ശാസ്ത്രീയമാക്കാൻ തൊഴിലാളി യൂണിയനുകൾ സമ്മതിക്കുന്നില്ല. ഈ സാഹചര്യത്തിൽ സെസ് ഏർപ്പെടുത്തുന്നത് ശരിയല്ല. മാത്രവുമല്ല കെഎസ്ആർടിസിയെ സെസ് എന്നത് രക്ഷിക്കില്ലെന്നു വാദിച്ചു. ഇതെല്ലാം അംഗീകരിച്ചാണ് കോടതി ഉത്തരവ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍