ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും സഖാക്കളെ തിരുകി കയറ്റൽ! എൺപതോളം അനധികൃത നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ നീക്കം; ഇഷ്ടക്കാർക്ക് ജോലി ഉറപ്പിക്കുന്ന സർക്കാർ നീക്കം നടക്കുന്നത് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ നിയമന പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ; ഭരണം തീരാറായപ്പോൾ പാർട്ടി ബന്ധുക്കൾക്കായി കടുംവെട്ടുമായി പിണറായി സർക്കാർ
എം മനോജ് കുമാർ
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലാവധി തീരാനിരിക്കെ അനധികൃത നിയമനങ്ങൾ തകൃതിയായി നടക്കുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കോൾ കേരളയിൽ പാർട്ടി ബന്ധുക്കളായ 65 പേരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചതിന് പിറകെ കേരളാ ഭാഷാ ഇൻസ്റ്റിട്ട്യുട്ടിലും പിൻവാതിൽ നിയമനത്തിനു നീക്കം നടക്കുന്നു. സ്കോൾ കേരളയിൽ പാർട്ടി ബന്ധുക്കളായ 65 പേരെ സ്ഥിരപ്പെടുത്താനാണ് തീരുമാനിച്ചതെങ്കിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എൺപതോളം പേരെ സ്ഥിരപ്പെടുത്താനാണ് നീക്കം നടക്കുന്നത്.
പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ആയിരക്കണക്കിന് പേർ നിയമന പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് പാർട്ടി ബന്ധുക്കളെ പിൻവാതിൽ നിയമനം വഴി സർക്കാർ വകുപ്പുകളിൽ എടുക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നത്. സ്കോൾ കേരളയിലെ അനധികൃത നിയമനങ്ങളുടെ കാര്യത്തിൽ ഹൈക്കോടതിയിൽ നിന്നും സർക്കാരിനു തിരിച്ചടി നേരിട്ടുണ്ട്. നിയമനം താത്ക്കാലത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അതൊന്നും കൂസാതെയാണ് സ്കോൾ കേരള രീതിയിൽ പാർട്ടി ബന്ധുക്കളെ ഭാഷാ ഇൻസ്റ്റിട്ട്യുട്ടിൽ പിൻവാതിൽ നിയമനം നടത്താനുള്ള ധൃതിപിടിച്ച നീക്കം നടക്കുന്നത്. ചൊവാഴ്ച കൂടുന്ന മുഖ്യമന്ത്രി ഉൾപ്പെട്ട ഗവേണിങ് ബോഡിയാണ് ഇവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം എടുക്കുന്നത്. ഗവേണിങ് ബോഡി ഇത്രയും ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്ന് പറഞ്ഞു സർക്കാരിലേക്ക് കത്ത് നൽകും. അതിനു ശേഷം ഈ ജീവനക്കാരെ സർവീസിൽ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവുമിറങ്ങും. കൊറോണ കാരണം സൂം മീറ്റിങ് വിളിച്ചാണ് സ്ഥിരപ്പെടുത്തൽ നടക്കുന്നത്.
പിണറായി സർക്കാർ കയറിയ ശേഷം ഭാഷാ ഇൻസ്റ്റിട്ട്യുട്ടിൽ എടുത്ത പാർട്ടി ബന്ധുക്കളായ ജീവനക്കാരെ മുഴുവൻ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. പ്രൊഫസർ വി.കാർത്തികേയൻ നായരാണ് ഭാഷാ ഇൻസ്റ്റിട്ട്യുട്ട് ഡയരക്ടർ. ഇത് ഒരു രാഷ്ട്രീയ നിയമനമാണ്. ഡയരക്ടർ തന്നെയാണ് പാർട്ടിക്കൂറ് മൂത്ത് പാർട്ടി ബന്ധുക്കളെ സ്ഥിരപ്പെടുത്താനുള്ള ഒത്താശയുമായി കരുനീക്കം നടത്തുന്നത്. ഇദ്ദേഹം മുൻപ് വിഎച്ച്എസ് സി ഡയരക്ടറായിരുന്നു. ഇദ്ദേഹം വിരമിച്ച ശേഷമാണ് ഡയരക്ടർ ആയി നിയമനം നടത്തിയത്.
പത്ത് വർഷം മിനിമം സർവീസിൽ ജോലി ചെയ്തിരിക്കണം എന്ന ചട്ടം പോലും കാറ്റിൽപ്പറത്തിയാണ് അനധികൃത നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നത്. ഇവരെല്ലാം തന്നെ സിപിഎം പ്രവർത്തനങ്ങളിൽ സജീവമായ പ്രവർത്തകരാണ്. ഭാഷാ ഇൻസ്റ്റിട്ട്യുട്ടിൽ ജോലിക്കെടുത്ത ജീവനക്കാർക്ക് യോഗ്യതയില്ലെന്നും ഇവർ ഹാജരാക്കിയ എക്സിപീരിയൻസ് സർട്ടിഫിക്കറ്റ് വ്യാജമാണെന്നുമുള്ള ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് നിലവിലുണ്ട്. ഇതെല്ലാം സൗകര്യപൂർവ്വം മറന്നാണ് സ്ഥിരപ്പെടുത്തൽ നീക്കം നടത്തുന്നത്. സ്ഥിരപ്പെടുത്തുന്നവരിൽ പലരും ഭാഷാ ഇൻസ്റ്റിട്ട്യുട്ടിൽ വന്നു ഒപ്പിട്ടു പാർട്ടി പ്രവർത്തനത്തിനു പോകുന്ന ജീവനക്കാരാണ് എന്ന ആക്ഷേപം മുൻപു തന്നെ ഉയർന്നിട്ടുമുണ്ട്. ഇവരെ തന്നെയാണ് സർവീസിൽ സ്ഥിരപ്പെടുത്താൻ നീക്കം നടത്തുന്നത്.
ഭാഷാ ഇൻസ്റ്റിട്ട്യുട്ടിൽ ദിവസ വേതനക്കാർ 31 പേരുണ്ട്. കോൺട്രാക്റ്റ് ജീവനക്കാർ ഇരുപത് പേരുണ്ട്. ഇതു തന്നെ അൻപത്തിയൊന്നു പേരായി. നേരത്തെ തന്നെ ഇവിടെ ജോലി ചെയ്യുന്ന സ്ഥിരപ്പെടാത്ത ജീവനക്കാരുമുണ്ട്. ഒറ്റയടിക്ക് ഈ എൺപതോളം പേരെയും സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. ഈ സർക്കാർ വന്ന ശേഷം തിരുകി കയറ്റിയ സിപിഎമ്മിന്റെ സജീവ പ്രവർത്തകരെ സ്ഥിരപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ കരാർ ജീവനക്കാരുമുണ്ട് പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം തിരുകി കയറ്റിയ പാർട്ടി പ്രവർത്തകരായ താത്കാലിക ജീവനക്കാരുമുണ്ട്. ഇവരെയെല്ലാം ഒറ്റയടിക്ക് സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്.
അതേസമയം സ്കോൾ കേരളയിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐ നേതാക്കളുടെ ബന്ധുക്കളടക്കമുള്ളവരെ സ്ഥിരപ്പെടുത്താൻ നീക്കമുണ്ടെന്നാരോപിച്ച് തൊടുപുഴ സ്വദേശി എം.ബി. താജു ഉൾപ്പെടെ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഇതുവരെ ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കിൽ വിശദീകരണം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിരപ്പെടുത്തിയിട്ടില്ലെങ്കിൽ ഹർജിയിലെ തുടർനടപടികൾക്കു വിധേയമായിരിക്കും. 55 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് നീക്കമെന്ന് ഹർജിയിൽ പറയുന്നു. ഈ ഹർജി ഒക്ടോബർ 21ന് വീണ്ടും പരിഗണിക്കും.
സ്കോൾ കേരളയിൽ സ്ഥിരപ്പെടുത്താൻ പോവുന്ന 65 പേരിൽ 29 പേർ അപേക്ഷിക്കുകയോ ഇന്റർവ്യൂവിൽ പങ്കെടുക്കുകയോ ചെയ്തവരല്ല. ഒരു മാനദണ്ഡവും പാലിക്കാതെ കടന്നുവന്നവരെ സ്ഥിരപ്പെടുത്താനാണ് സർക്കാർ നീക്കം നടത്തിയത്. എല്ലാവരും പാർട്ടി ബന്ധുക്കൾ ആയതിനാലാണ് നിയമന കാര്യത്തിൽ സർക്കാർ കടുംപിടുത്തം നടത്തിയത്. ഈ നീക്കതിനാണ് ഹൈക്കോടതി മൂക്കുകയർ ഇട്ടത്. കാലവധി തീർന്ന് പടിയിറങ്ങും മുമ്പ് സ്വന്തക്കാർക്കെല്ലാം സ്ഥിര സർക്കാർ ജോലി ഉറപ്പാക്കാൻ ഉറച്ചാണ് സർക്കാർ നീങ്ങുന്നത്.
ബോർഡുകളിലും കോർപറേഷനുകളിലും സഹകരണ സ്ഥാപനങ്ങളിലും കരാർ വ്യവസ്ഥയിലും ഇടത് ഭരണസമിതികൾ നിയമിച്ചവരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നുണ്ട്. അതത് വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങൾ നടക്കുന്നത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരുന്നതിനാൽ രണ്ട് മാസത്തിനുള്ളിൽ പരമാവധി താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനാണു ശ്രമം. നിയമനം പിഎസ്സിക്കു വിടാത്ത സ്ഥാപനങ്ങളിലെ താൽക്കാലികക്കാരെയും സ്ഥിരപ്പെടുത്തുന്നുണ്ട്.
സിഡിറ്റ്, സി ആപ്റ്റ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സാക്ഷരത മിഷൻ, സ്കോൾ കേരള എന്നിവിടങ്ങളിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ശുപാർശ ബന്ധപ്പെട്ട സ്ഥാപനങ്ങൾ സർക്കാരിനു നൽകിയിട്ടുണ്ട്. സെന്റർ ഫോർ കണ്ടിന്യുയിങ് എജ്യുക്കേഷനിൽ 10 വർഷമായി ജോലി ചെയ്യുന്ന 16 ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രി ചെയർമാനായ സമിതി സർക്കാരിനോടു ശുപാർശ ചെയ്തു. തിരുവനന്തപുരം കോർപറേഷനിൽ താൽക്കാലികക്കാരായ 135 പേരെ സ്ഥിരപ്പെടുത്തണമെന്ന നിർദ്ദേശത്തിനെതിരെ പ്രതിപക്ഷം രംഗത്തുണ്ട്. വൈദ്യുതി ബോർഡിൽ താഴ്ന്ന തസ്തികകളിൽ കുടുംബശ്രീ വഴി കരാർ നിയമനം നടത്തുന്നതും ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. സപ്ലൈകോയിൽ അസിസ്റ്റന്റ് സെയിൽസ്മാന്മാരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നു. വ്യവസായ വകുപ്പിനു കീഴിൽ കോഴിക്കോട്ടെ കേരള സോപ്സ് യൂണിറ്റിൽ സഹായികളെ നേരിട്ടു നിയമിക്കാനാണു നിർദ്ദേശം
സർവശിക്ഷാ കേരളം, സ്പാർക്, സിവിൽ സപ്ലൈസ്, ബവ്കോ, കൺസ്യുമർ ഫെഡ് എന്നിവിടങ്ങളിൽ ഒട്ടേറെ കരാർ, ദിവസ വേതനക്കാരുണ്ട്. കിഫ്ബിയിൽ 125 പേരെ കരാർ വ്യവസ്ഥയിൽ നിയമിച്ചു. ടൂറിസം വകുപ്പിൽ സഹായികളെ നിയമിച്ചശേഷം മന്ത്രിമാരുടെ ഓഫിസ് വാഹനങ്ങളുടെ ഡ്രൈവർമാരാക്കുകയാണ്. കിലയിൽ ക്ലാർക്കിനെയും സ്റ്റെനോയെയും സ്ഥിരപ്പെടുത്തിയിരുന്നു. ടൈപ്പിസ്റ്റിനെ സ്ഥിരപ്പെടുത്താനുള്ള ഫയൽ മന്ത്രിയുടെ ഓഫിസിലാണ്. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിൽ സ്ഥിരപ്പെടുത്തേണ്ട ഇരുനൂറ്റിയൻപതോളം പേരുടെ പട്ടിക തിരക്കിട്ടു തയാറാക്കുകയാണ്. മുഖ്യമന്ത്രിയുടെ ഫേസ്ബുക് കൈകാര്യം ചെയ്യുന്നവരെ, സിഡിറ്റിൽ സ്ഥിരപ്പെടുത്തുന്ന മറ്റുള്ളവർക്കൊപ്പം ചേർക്കാനാണു ശ്രമം. യുവജനക്ഷേമ ബോർഡിൽ 36 പേരെയാണു സ്ഥിരപ്പെടുത്തുന്നത്. കശുവണ്ടി തൊഴിലാളി ക്ഷേമനിധിയിൽ 11 പേരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഭാഷാ ഇൻസ്റ്റിട്ട്യുട്ടിലെ അനധികൃത നിയമനങ്ങൾ കൂടി പുറത്ത് വരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്