'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
എം മനോജ് കുമാർ
കുമളി: ഇടുക്കിയിലെ കുമിളിയിൽ സെന്റ് തോമസ് ഫൊറോനാ പള്ളിയുമായി ബന്ധപ്പെട്ട് കോടികൾ അഴിമതി നടത്തിയതായി ആരോപണം. ആരോപണം കോടതിയിലെത്തിയപ്പോൾ കേസ് എടുത്ത് അന്വേഷിക്കാൻ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കുമളി സിഐയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
ഇരുപത് കോടിയിലേറെ രൂപ പിരിവെടുത്ത് പുതിയ പള്ളി പണിതപ്പോൾ നിർമ്മിതിക്ക് ഏഴുകോടിയിൽ താഴെ മാത്രം ചിലവു വന്നിട്ടുള്ളുവെന്നാണ് ഇടവക അംഗങ്ങൾ തന്നെ ആരോപിക്കുന്നത്. പക്ഷെ നിർമ്മിതിയുടെ തുക മുഴുവൻ ഓസ്ട്രിയൻ ബിഷപ്പും ഇടവകക്കാരും സ്പോൺസർ ചെയ്തതിനാൽ പള്ളി പണിക്ക് നേതൃത്വം നൽകിയ ഇടവക വികാരി തോമസ് വയലുങ്കലും കൂട്ടാളികളും ഇരുപതുകോടിയിലേറെ തുക അപ്പാടെ അപഹരിച്ചതായാണ് ഇടവക അംഗങ്ങളുടെ ആരോപണം.
സംഭവം വിവാദമായപ്പോൾ കുമളി സെന്റ് തോമസ് പള്ളിയിലെ ഇടവകാംഗവും പൊതുപ്രവർത്തകനുമായി ടി.ടി.തോമസ് പീരുമേട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കോടതിയിൽ ഹർജി നൽകുന്നത്. ഈ ഹർജിയിലാണ് ഇപ്പോൾ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. ഒട്ടുവളരെ ആരോപണങ്ങളാണ് തോമസ് വയലിങ്കലിനും കൂട്ടാളികൾക്കും എതിരെ നൽകിയ ഹർജിയിൽ ആരോപിക്കപ്പെടുന്നത്. കോടതി നിർദ്ദേശ പ്രകാരം പള്ളിപണിയിലെ അഴിമതിയുമായി ബന്ധപ്പെട്ടു അന്വേഷണം തുടങ്ങിയതായി കുമളി സിഐ ജയപ്രകാശ് മറുനാടൻ മലയാളിയോട് പ്രതികരിച്ചിട്ടുണ്ട്.
ഓസ്ട്രിയയിൽ ഉണ്ടായിരുന്ന അച്ചനാണ് കുമളി പള്ളിയിൽ വികാരിയായി എത്തിയത്. അതുകൊണ്ട് തന്നെയാണ് ഓസ്ട്രിയൻ ബിഷപ്പ് വഴി പള്ളിക്ക് സഹായമെത്തിക്കാൻ മാത്യു വയലിങ്കലിനു കഴിഞ്ഞത്. പക്ഷെ ഈ സഹായം മറച്ചുവച്ചാണ് കുമളിയിൽ പള്ളി പണിയാൻ പള്ളിയുടെ മൂന്നിരട്ടി തുക മാത്യു വയലിങ്കലും ടീമും അടിച്ചു മാറ്റിയത്. പത്തു വർഷം മുൻപ് തോമസ് വയലുങ്കൽ വികാരിയായി വന്നപ്പോൾ ആരംഭിച്ച പള്ളി നിർമ്മാണമാണ് വിവാദത്തിൽ കുരുങ്ങിയത്. പത്തുവർഷം മുൻപ് ആരംഭിച്ച പള്ളി നിർമ്മാണം ഇപ്പോൾ പൂർത്തിയായിരിക്കെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വികാരി സ്ഥലം മാറ്റം വാങ്ങി പോവുകയും ചെയ്തു. പക്ഷെ കണക്കുകൾ ഒന്നും അവതരിപ്പിക്കാതെ തന്നെ പോയതിനാൽ വികാരിയായിരുന്ന തോമസ് വയലുങ്കലിനെതിരെ ഇപ്പോൾ ഇടവകയിൽ രോഷം ഇരമ്പുകയാണ്.
പള്ളി പഴയതാണ് അത് പൊളിക്കുക. ഓഡിറ്റോറിയത്തിന്റെ ഒരു ഭാഗം ചാപ്പലായി വെച്ച് പുതിയ പള്ളി എന്നാണ് വികാരി അന്ന് പറഞ്ഞത്. ഇത് പറയുന്നത് പത്ത് വർഷം മുൻപാണ്. അത് പ്രകാരമാണ് പുതിയ പള്ളി പണിയാൻ തീരുമാനം വന്നത്. ആദ്യം ഓഡിറ്റോറിയം ഷോപ്പിങ് കോംപ്ലക്സ് ആയി പണിതു. ആരാധന അതിലേക്ക് മാറ്റി, അതിനു ശേഷമാണ് പള്ളി പണിയാൻ തുടങ്ങിയത്. ഇരുപത് കോടിയിലേറെ പിരിവെടുത്ത് പൂർത്തിയാക്കിയ പള്ളിക്ക് ഏഴുകോടിയിൽ താഴെ മാത്രമേ ചെലവ് വരൂ എന്ന ആരോപണം ഇടവകയിൽ കൊടുമ്പിരി കൊണ്ടിരിക്കെയാണ് പള്ളി വെഞ്ചരിപ്പ് കർമ്മം വന്നെത്തുന്നത്. പക്ഷെ വിശ്വാസികൾ കാത്തിരുന്ന പള്ളി വെഞ്ചരിപ്പ് കർമ്മം വിശ്വാസികൾക്ക് വെള്ളിടിപോലെയാണ് അനുഭവപ്പെട്ടത്. പള്ളി വെഞ്ചരിപ്പ് കർമ്മം ചെയ്തത് ഓസ്ട്രിയൻ ബിഷപ്പ്. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാത്യു അറയ്ക്കലും. മാത്യു അറയ്ക്കൽ ഈ സമയത്ത് ചെയ്ത പ്രസംഗമാണ് വിശ്വാസികൾക്ക് വെള്ളിടിയും പള്ളി പണിക്ക് നേതൃത്വം നൽകി വികാരി മാത്യു വയലിങ്കലിനു കുരിശുമായി മാറിയത്.
''കുമളി സെന്റ് തോമസ് പള്ളിക്കുള്ള മുഴുവൻ പണവും സ്പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമാണ്'' എന്നാണ് മാത്യു അറയ്ക്കൽ പറഞ്ഞത്. ഇതോടെയാണ് വിശ്വാസികൾ മേൽപ്പോട്ടു നോക്കിയത്. പള്ളി നിർമ്മാണത്തിനുള്ള മുഴുവൻ തുകയും നല്കിയതിനാലാണ് ഓസ്ട്രിയൻ ബിഷപ്പ് പള്ളി വെഞ്ചരിപ്പിനു കുമളിയിൽ എത്തിയത്. ഇതോടെയാണ് തങ്ങൾ മുടക്കിയ ഇരുപത് കോടിയും പള്ളി വികാരിയും സംഘവും മുക്കിയത് ഇടവക അംഗങ്ങൾ മനസിലാക്കുന്നത്. ഏഴുകോടി ബഡ്ജറ്റ് മതിയായില്ല എന്ന് പറഞ്ഞു ഇവർ വേറെയും പിരിവുകൾ നടത്തിയിട്ടുണ്ട്.
പീരുമേട് കോടതിയിൽ നൽകിയ ഹർജിയിലെ ആരോപണങ്ങൾ ഇങ്ങിനെ:
പള്ളി പണിക്ക് മൊത്തം എസ്റ്റിമേറ്റ് ഏഴു കോടി എന്നാണ് ആദ്യം പള്ളി വികാരി അടക്കമുള്ളവർ യോഗം വിളിച്ച് വിശദീകരിച്ചിരുന്നത്. പഴയ പള്ളി പൂർണമായി പൊളിച്ചുമാറ്റി പുതിയ പള്ളി എന്നാണ് പറഞ്ഞത്. അതിനായി ഇരുപത്തി അയ്യായിരം മുതൽ അഞ്ച് ലക്ഷം രൂപവരെയുള്ള തുകകൾ ആണ് ഇടവക അംഗങ്ങൾ നൽകിയത്. വിവിധ ഗഡുക്കൾ ആയി ഈ പണം നൽകുമ്പോൾ ഈ തുക പൊയ്ക്കൊണ്ടിരുന്നത് പള്ളി വികാരിയുടെയും ഒപ്പമുണ്ടായിരുന്ന ഷാജി ജോസഫ്, സണ്ണി മാത്യു എന്നിവരുടെ അക്കൗണ്ടിലേക്കാണ്. .
2011 മാർച്ച് മാസം നാലാം തീയതി സാന്തോം കോപ്ലക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. 2012 ഫെബ്രുവരി 16 നു കോംപ്ലക്സ് നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. മൂന്നര കോടി കൊണ്ട് നിർമ്മിച്ച ഷോപ്പിങ് കോംപ്ലക്സ് വെഞ്ചരിപ്പ് നടത്തിയത് ഓസ്ട്രിയൻ ബിഷപ്പ് അഗിഡ്സ് ആയിരുന്നു. സാന്തോം കോംപ്ലെക്സ് ഐസൻസ്റ്റാറ്റ് രൂപത ഇടുക്കി കുമളി ഇടവകയ്ക്ക് നൽകിയ സമ്മാനം എന്നാണ് ബിഷപ്പ് പറഞ്ഞത്. അന്നും വിശ്വാസികൾ അപകടം മണത്തിരുന്നു. പക്ഷെ അത് വലിയ ഒച്ചപ്പാടില്ലാതെ കടന്നുപോയി.
പള്ളി നിർമ്മാണത്തിന് പിരിച്ച പണം വെള്ളത്തിലാകുന്നു
അതുകഴിഞ്ഞു 2019 ഫെബ്രുവരി മാസം 11 ആം തീയതിയാണ് ഇടവക ദേവാലയത്തിന്റെ കൂദാശ നടന്നത്. അതിനും ഓസ്ട്രിയൻ ബിഷപ്പും അവിടെയുള്ള ഇടവകക്കാരും എത്തിയിരുന്നു. ആ ചടങ്ങിലാണ് കുമളിക്കാരെ നടുക്കുന്ന പ്രഖ്യാപനം കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാത്യു അറയ്ക്കൽ നടത്തിയത്. ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയും സെന്റ് തോമസ് പള്ളി നിർമ്മാണത്തിനു തയ്യാറായതുകൊണ്ടാണ് തോമസ് വയലുങ്കൽ ഈ സംരംഭത്തിനു ധൈര്യപൂർവം മുന്നോട്ടു വന്നത് എന്നാണ് മാത്യു അറയ്ക്കൽ പറഞ്ഞത്.
ഇതോടെയാണ് പള്ളി നിർമ്മാണത്തിന് പിരിച്ച 20 കോടിയിലേറെ തുക വെള്ളത്തിലായി എന്ന് കുമളി ഇടവകയിലെ അംഗങ്ങൾ മനസിലാക്കുന്നത്. ഇതോടെയാണ് ഇടവകയിൽ കലാപം നടക്കുന്നത്. ഓസ്ട്രിയൻ പണം വന്നുകൊണ്ടിരിക്കുമ്പോൾ അത് അദ്ദേഹം വെളിപ്പെടുത്തിയില്ല. പകരം ആളുകളിൽ നിന്നും പണം പിരിച്ചു. പണവും കണക്കുകളും തോമസ് വയലുങ്കൽ ആണ് കൈകാര്യം ചെയ്തത്.
പണം വെട്ടിപ്പിനു ലോട്ടറിയും ആയുധം; വികാരിയും കൂട്ടരും നടത്തിയ തട്ടിപ്പുകൾ ഇങ്ങിനെ
പലവിധ വെട്ടിപ്പുകൾ ആണ് ഇതോടൊപ്പം വികാരിയും സംഘവും നടത്തിയത്. ദേവാലയ നിർമ്മാണത്തിനു പണം തികയില്ല എന്ന് പറഞ്ഞു ഒരു ലോട്ടറി നടത്തി. ഒരു കോടിയോളം രൂപ ഈ വകയിൽ വേറെയും പിരിച്ചു. മാരുതി ഓട്ടോ കാറും സ്കൂട്ടറും സമ്മാനം എന്നാണ് പറഞ്ഞത്. പക്ഷെ ലോട്ടറിക്ക് പണം പിരിച്ചതല്ലാതെ സമ്മാനങ്ങൾ വിതരണം ചെയ്തില്ല. വികാരി പുതിയ കാർ വാങ്ങി. പള്ളിയുടെ പണം എടുത്താണ് കാറിന്റെ പണം അടച്ചത്. പള്ളി പണിക്ക് ലഭിച്ച തുകയിൽ നിന്ന് പത്ത് ലക്ഷം രൂപ എടുത്ത് സഹ്യാദ്രി ക്രെഡിറ്റ് സൊസൈറ്റിയിൽ ഫിക്സഡ് ആയി ഇട്ടു. ഈ തുക ഉപയോഗിച്ച് ഒരു ഹോണ്ടാ ജാസ് കാർ വാങ്ങി. വികാരിയുടെ കൂട്ടാളിയായ ഷാജി ജോസഫ് ആദ്യം ഒരു മാരുതി ഓൾട്ടോ കാർ വാങ്ങി. പിന്നീട് ഒരു ഒന്നര ഏക്കർ ഏലത്തോട്ടം കൂടി വാങ്ങി. കൽത്തൂണുകളിൽ പേര് കൊത്തിവയ്ക്കും എന്ന് പറഞ്ഞു ഒട്ടനവധി ആളുകളോട് പണം വാങ്ങി. പക്ഷെ ആരുടെ പേരും കൊത്തിവെച്ചില്ല.
വാതിലുകളിലും ജനലുകളിലും പേര് കൊത്തിവയ്ക്കാം എന്ന് പറഞ്ഞു മൂന്നു മുതൽ അഞ്ചു ലക്ഷം രൂപവരെയുള്ള തുകകൾ ഈടാക്കി. ഒന്നും ചെയ്തില്ല. കാരണം പള്ളിക്ക് പണം നൽകിയത് ഓസ്ട്രിയൻ ബിഷപ്പ് ആയത് കാരണം ആരുടേയും പേരുകൾ വന്നില്ല. ഇതും കൂടാതെ സാന്തോം കോംപ്ലക്സ് പണയപ്പെടുത്തി സഹ്യാദ്രി ക്രെഡിറ്റ് സൊസൈറ്റിയിൽ നിന്ന് അമ്പത് ലക്ഷം രൂപ വേറെയും വാങ്ങി. എല്ലാം പള്ളി നിർമ്മാണത്തിന്റെ പേരിൽ. പൊതുയോഗം വിളിച്ചു കൂട്ടി എടുക്കേണ്ട തീരുമാനമാണ് വികാരി ഒറ്റയ്ക്ക് എടുത്തത്. പള്ളിവകയുള്ള ഹയർ സെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ലഭിച്ച രണ്ടരക്കോടി രൂപയും ഇതേ തിരിമറിയിൽ പള്ളിക്ക് നഷ്ടമായി.
പണം മതിയാകില്ല എന്ന് പറഞ്ഞു വീണ്ടും പണപ്പിരിവ്
ഏഴു കോടികൊണ്ടു പള്ളി പണി തീരില്ല എന്നാണ് വികാരി പറഞ്ഞത്. അതുകൊണ്ട് മുൻപ് ടാർജറ്റ് നൽകിയിരുന്ന ആളുകളുടെ പണം വർധിപ്പിച്ചു. അഞ്ചു ലക്ഷം നൽകിയയാൾ ഏഴരലക്ഷം നല്കണം. ഒരു ലക്ഷം നൽകിയയാൾ മൂന്നു ലക്ഷം നല്കണം. ഇങ്ങിനെ നൽകാനുള്ള തുക അൻപത് ശതമാനം വെച്ച് കൂട്ടി. അങ്ങിനെയാണ് പള്ളി പണി പൂർത്തിയായത്. മിക്കതും സ്പോൺസറിങ് ആയിരുന്നു. മിക്കവർക്കും രശീതി നൽകിയതുമില്ല. ഒന്നിനും കണക്കുമില്ല. ഇടവക അംഗങ്ങൾ ഒറ്റക്കെട്ടായി ഈ അഴിമതിക്ക് എതിരെ നിന്നു. ഇതോടെയാണ് പള്ളി വികാരി തോമസ് വയലുങ്കലിനു കണക്കുകൾ ഹാജരാക്കേണ്ട അവസ്ഥ വന്നത്.
ഇതോടെ വികാരി ട്രാൻസ്ഫർ സംഘടിപ്പിച്ചിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. വിളിച്ചു കൂട്ടിയ ഇടവകയോഗത്തിൽ വെറും ചെലവ് കണക്കുകൾ മാത്രമാണ് അവതരിപ്പിക്കപ്പെട്ടത്. പക്ഷെ വരവിന്റെ കണക്ക് എവിടെ എന്ന് ചോദിച്ചപ്പോൾ തോമസ് വയലുങ്കൽ തെന്നിമാറി. അടുത്ത യോഗത്തിൽ കണക്ക് അവതരിപ്പിക്കാം എന്ന് പറഞ്ഞു പൊതുയോഗം പിരിച്ചുവിട്ടു. അതിനുശേഷം വികാരി കഴിഞ്ഞ ദിവസം സ്ഥലം മാറി പോയി. ഇതോടെയാണ് തങ്ങൾ അനുഭവിച്ച വഞ്ചനയുടെ കഥ ഇടവകക്കാർ മനസിലാക്കുന്നത്. സംഭവം വിവാദമായപ്പോൾ ഇടവക അംഗങ്ങൾ കുമളി പൊലീസിൽ പരാതി നൽകിയിരുന്നു. പക്ഷെ പരാതിയിൽ മേൽ നടപടികൾ വന്നില്ല.
Stories you may Like
- പള്ളി പണിയിൽ തർക്കം; ഇടവകക്കാരുടെ പേരിൽ വികാരിയുടെ വക 'മരണക്കുർബാന'
- നവകേരള സദസ്സ് :ഇടുക്കിയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
- മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്
- വിനോദസഞ്ചാര മേഖലയിൽ വേഗതയേറിയ മുന്നേറ്റമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
- ഫാ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പയുടെ സംസ്ക്കാരം വെള്ളിയാഴ്ച
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്