'നീ ഏതു ....ൽ കയറി ഒളിച്ചാലും ഞങ്ങൾ തീർക്കുമെടാ എന്നാക്രോശിച്ചുകൊണ്ട് മടിക്കുത്തിന് പിടിച്ച് ഡീസൽ ഒഴിച്ച് എന്നെ കത്തിക്കാൻ നോക്കി': ഇടുക്കി ബിജെപി കൗൺസിലർ ഗോപാലകൃഷ്ണനെ തീ കൊളുത്തികൊല്ലാൻ ബിജെപി ജില്ലാ സെക്രട്ടറിയുടെ ശ്രമം; താൻ കൗൺസിലറെ കത്തിക്കാനല്ല ആത്മഹത്യയ്ക്ക് ആണ് ശ്രമിച്ചതെന്ന് ബി.വിജയകുമാർ മറുനാടനോട്; കൗൺസിലർക്ക് പിന്തുണയുമായി തൊടുപുഴ മുൻസിപ്പാലിറ്റിയിലെ ഏഴു ബിജെപി കൗൺസിലർമാരും; പ്രതിസന്ധിയിൽ ഉഴറി ഇടുക്കി ബിജെപി നേതൃത്വം
എം മനോജ് കുമാർ
തൊടുപുഴ: തൊടുപുഴ ബിജെപി മുനിസിപ്പൽ കൗൺസിലറെ വീട്ടിൽക്കയറി തീകൊളുത്തി കൊല്ലാൻ ഇടുക്കി ബിജെപി ജില്ലാ സെക്രട്ടറി ശ്രമിച്ച സംഭവം വിവാദമാകുന്നു. സംഭവം ഇടുക്കി ബിജെപിയിൽ പുകയുകയാണ്. പാർട്ടി നേതൃത്വത്തിൽ നിന്നും നീതി ലഭിക്കാത്തതിനെ തുടർന്ന് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ് തൊടുപുഴ ആറാം വാർഡ് ബിജെപി കൗൺസിലറായ ഗോപാലകൃഷ്ണൻ. ഇടുക്കി ബിജെപി സെക്രട്ടറിയായ ബി.വിജയകുമാറിനെതിരെയാണ് കൗൺസിലർ ഗോപാലകൃഷ്ണൻ പരാതി നൽകിയിരിക്കുന്നത്. തൊടുപുഴ മുനിസിപ്പാലിറ്റിയിൽ ബിജെപിക്ക് ഏഴു കൗൺസിലർമാരുണ്ട്.
ഈ ഏഴുപേരും ഒറ്റക്കെട്ടായി പരാതി കൊടുത്ത കൗൺസിലർക്ക് പിന്നിൽ ഉറച്ചു നിൽക്കുകയാണ്. കൗൺസിലർക്ക് നീതി ലഭ്യമാക്കാൻ ബിജെപി ജില്ലാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും നീക്കം വന്നില്ലെന്ന് കൗൺസിലർമാർ കരുതുന്നുണ്ട്. നീതി ലഭ്യമായില്ലെങ്കിൽ കൗൺസിലർ സ്ഥാനം രാജിവയ്ക്കാനും കൗൺസിലർമാർക്കിടയിൽ ആലോചനയുണ്ട്. ഇത് മനസിലാക്കി ശ്രദ്ധാപൂർവമാണ് പാർട്ടിയിലെ നീക്കങ്ങൾ. എന്തായാലും സംഭവം ഒച്ചപ്പാടായതോടെ പ്രശ്നപരിഹാരത്തിനു പാർട്ടി തലത്തിൽ ഊർജ്ജിതമായ ശ്രമങ്ങൾ നടക്കുന്നുണ്ട്.
കൗൺസിലറെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ബിജെപി ജില്ലാ സെക്രട്ടറിക്ക് എതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് ഇടുക്കി ബിജെപി പ്രസിഡന്റ് കെ.എസ്.അജിയോടു മറുനാടൻ തിരക്കിയെങ്കിലും വെർച്വൽ റാലിയുടെ മീറ്റിംഗിൽ ആയതിനാൽ തത്കാലം പ്രതികരണത്തിനു കഴിയില്ലെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് പ്രതികരിച്ചത്. എന്നാൽ ഡീസൽ ഒഴിച്ച് കത്തിക്കാൻ നടന്ന ശ്രമം യഥാർത്ഥമാണെന്ന് ബിജെപി ജില്ലാ സെക്രട്ടറി മറുനാടനോട് സമ്മതിച്ചു. ഡീസലുമായി വന്നത് കൗൺസിലറെ കത്തിക്കാനല്ല സ്വയം ആത്മഹത്യ നടത്താനാണ് ചെന്നത് എന്നാണ് ആരോപണ വിധേയനായ ബിജെപി ജില്ലാ സെക്രട്ടറിയുടെ മറുനാടനോടുള്ള പ്രതികരണം. ആരോപണങ്ങളും പ്രത്യാരോപണങ്ങളും പാർട്ടിയിൽ കൊഴുക്കുമ്പോൾ വലിയൊരു പ്രതിസന്ധി തന്നെ ഇടുക്കി ബിജെപിയിൽ രൂപപ്പെടുകയാണ്. ഇടുക്കി ജില്ലയിൽ നിന്ന് നീതി കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ പരാതി പാർട്ടി സംസ്ഥാന അധ്യക്ഷന് കൈമാറാൻ പോകുന്നുവെന്നാണ് പരാതി നൽകിയ കൗൺസിലർ മറുനാടനോട് പറഞ്ഞത്,
ഗുരുതരമായ ആരോപണങ്ങളാണ് കൗൺസിലർ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ നൽകിയിരിക്കുന്ന പരാതിയിൽ കെട്ടഴിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ബിജെപി ജില്ലാ സെക്രട്ടറി ബി.വിജയകുമാറും സുഹൃത്തായ അഖിൽ ബി.നായരും രാത്രി വീട്ടിലെത്തി. ഗേറ്റിലെത്തി എന്നെ വിളിച്ചു. ഞാൻ ഇറങ്ങി വീട്ടിനു മുന്നിലെ ഗേറ്റിൽ എത്തിയപ്പോൾ എന്റെ മടിക്കുത്തിനു ബിജെപി ജില്ലാ സെക്രട്ടറി കയറിപ്പിടിച്ചു. കയ്യിലെ കുപ്പിയിലെ ഡീസൽ എന്റെ ദേഹത്തേക്ക് ഒഴിച്ചു. എന്നിട്ട് അഖിൽ ബി നായരോട് തീയിടെടാ എന്ന് വിളിച്ച് പറഞ്ഞു. അഖിൽ ലൈറ്റർ ഉപയോഗിച്ച് തീപിടിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ മരണഭയത്തോടെ വീട്ടിലേക്ക് ഓടിക്കയറി. എന്നെ കൊല്ലാൻ കിട്ടാത്ത ദേഷ്യത്തിനു ഗേറ്റിനു മുന്നിൽ വെച്ച് തെറി വിളി തുടർന്നു. നീ ഏതു ....ൽ കയറി ഒളിച്ചാലും ഞങ്ങൾ തീർക്കുമെടാ...എന്ന് തുടങ്ങുന്ന അസഭ്യവർഷം ഗേറ്റിനു മുൻപിൽ നിന്നും വിളിച്ചു പറഞ്ഞു. ഒച്ചപ്പാടും ബഹളവും കേട്ട് ആളുകൾ ഓടിക്കൂടിയപ്പോൾ അവർ സ്കൂട്ടറിൽ കയറി ഓടിച്ചുപോയി.
അന്ന് രാവിലെ ഇവർ എന്റെ പച്ചക്കറിക്കടയിൽ വന്നു ഭീഷണി മുഴക്കിയിരുന്നു. എടാ... ....ളി ... മോനേ... നീ എന്റെ അപ്പനും മറ്റുമെതിരെ പരാതി നൽകുമോ? ഞാൻ പട്ടികജാതിക്കാരനാണ്. ഇന്നു രാത്രി നിന്റെ വീട്ടിൽവന്നു പ്രശ്നം ഞാൻ തീർത്ത് തരാം എന്ന് ആക്രോശിച്ചിരുന്നു. കടയിൽ വന്ന ആളുകളുടെയും പൊതുജനങ്ങളുടെയും മുൻപിൽ നിന്നാണ് ഈ ഭീഷണി മുഴക്കിയത്. അകമ്പടിയായി അറപ്പും വെറുപ്പുമുള്ള ലൈംഗിക ചുവയുള്ള ആംഗ്യങ്ങളും കാണിച്ചിരുന്നു. ഇതിൽ തന്നെ എനിക്ക് കടുത്ത മാനഹാനിയും മനോവിഷമവും ഉണ്ടായിരുന്നു. ഇതിനു ശേഷമാണ് ഇതേ ദിവസം രാത്രി എന്നെ കൊല്ലാനായി വീട്ടിലെത്തിയത്. വിജയകുമാറിന്റെ പിതാവും സഹോദരനും എന്റെ അയൽക്കാരാണ്. ഇവരുടെ വീട്ടിലെ അഴുക്കു വെള്ളം റോഡിലേക്കാണ് ഒഴുക്കി വിടുന്നത്. ഇതിൽ നാട്ടുകാരുടെ പരാതി എന്റെ കൂടി ഒപ്പ് സഹിതം ഞാൻ മുൻസിപ്പാലിറ്റിയിൽ നൽകിയിരുന്നു. സംഭവം മുൻസിപ്പാലിറ്റിക്ക് ബോധ്യപ്പെട്ടതുമാണ്.
എന്നെ വധിക്കാൻ കഴിയാത്തതുകൊണ്ട് പിറ്റേന്ന് എട്ടു മണിക്ക് കടയിലെത്തി എടാ... ളീ...ഇന്നലെ നീ രക്ഷപ്പെട്ടു.. നിന്നെ ഞാൻ തീർക്കും എന്ന അസഭ്യവർഷം നടത്തി. ഇതെനിക്ക് മാനഹാനിയും വേദനയുമുണ്ടാക്കി. പാർട്ടി ജില്ലാ സെക്രട്ടറിയും പാർട്ടി പ്രവർത്തകനും വധിക്കാൻ ശ്രമിച്ചതിനാൽ പരാതിയുമായി ഞാൻ ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിലെത്തി. അപ്പോൾ അവിടെയുണ്ടായിരുന്ന ബിജെപി ജില്ലാ സെക്രട്ടറി വിജയകുമാറും സഹോദരനും ഓഫീസിലുണ്ടായിരുന്നു. ഇവർ രണ്ടുപേരും കൂടി ബിജെപി ജില്ലാ കമ്മറ്റി ഓഫീസിൽ നിന്നും എനിക്ക് നേരെ തെറി വിളി നടത്തി. ഞാൻ പട്ടികജാതിക്കാരനാണ്.. എനിക്ക് എതിരെ പരാതി പറഞ്ഞാൽ നിന്നെ ജാത്യധിക്ഷേപം നടത്തിയതിനു കേസിൽപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി. ബിജെപി ജില്ലാ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ പ്രശ്നപരിഹാരത്തിനു ശ്രമിച്ചെങ്കിലും അതും നടന്നില്ല. എന്ത് വന്നാലും എന്നെ തീർക്കുമെന്ന ഭീഷണിയാണ് വിജയകുമാർ മുഴക്കുന്നത്. ഞാൻ കടുത്ത മരണ ഭയത്തിലാണ്. മാനഹാനി വേറെയും. ശക്തമായ നടപടികൾ വരണം-പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പരാതിയിൽ പറഞ്ഞതെല്ലാം സത്യമാണെന്ന് കൗൺസിലർ ഗോപാലകൃഷ്ണൻ പറഞ്ഞു. എന്നെ കൊല്ലാൻ തന്നെയാണ് വന്നത്. രണ്ടു കുപ്പി ഡീസൽ കയ്യിലുണ്ടായിരുന്നു. പ്രാണഭയംകൊണ്ട് വീടിനകത്തെക്ക് ഓടിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. പക്ഷെ എനിക്ക് ജീവന് ഭീഷണിയുണ്ട്. പാർട്ടി തലത്തിൽ നടപടിയില്ല. അതിനാൽ പൊലീസിൽ പരാതി നൽകി. പരാതി സംസ്ഥാന പ്രസിഡന്റിനും കൈമാറും. നീതിയില്ലെങ്കിൽ കൗൺസിലർമാർ രാജി വയ്ക്കുന്നത് കൂടി ആലോചിക്കും. പാർട്ടി ജില്ലാ സെക്രട്ടറിയെ മാറ്റി നിർത്താം എന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. അത് പൂർണമായി എനിക്ക് വിശ്വാസമില്ല. എന്തായാലും കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്ന് നോക്കട്ടെ-ഗോപാലകൃഷ്ണൻ മറുനാടനോട് പറഞ്ഞു.
ആരോപണങ്ങൾ ബിജെപി ജില്ലാ സെക്രട്ടറി വിജയകുമാർ മറുനാടനോട് നിഷേധിച്ചു. എന്നോടു ചോദിക്കാതെയാണ് വീട്ടിലെ വെള്ളം ഞങ്ങൾ പുറത്തേക്ക് തുറന്നു വിടുന്നു എന്ന പരാതി മുൻസിപ്പാലിറ്റിക്ക് പരാതി നൽകിയത്. ഞാൻ ബിജെപിയുടെ ചാർജ് ഉള്ള ആളാണ്. ഗോപാലകൃഷ്ണൻ കൗൺസിലറും. എന്നോടു ചോദിക്കാതെയാണ് പരാതി നൽകിയത്. വെള്ളം ഒഴുകിപോകുന്ന ഓടയുണ്ട്. അത് കൗൺസിലർ തന്നെയാണ് അടച്ചത്. വീട്ടിൽ ഞങ്ങൾ വെള്ളം പോകാനായി കുഴി കുത്തിയിട്ടുണ്ട്. വെള്ളം ആ കുഴിയിലേക്കാണ് പോകുന്നത്. മഴവെള്ളം ഫോട്ടോ എടുത്താണ് പരാതി നൽകിയത്. പാർട്ടി തലത്തിൽ ഇത് പരിഹരിക്കേണ്ട ഉത്തരവാദിത്തം കൗൺസിലർക്കുണ്ട്. ഏഴു വർഷം മുൻപ് ഇതേ കൗൺസിലറുമായുള്ള പ്രശ്നം കൊണ്ട് എന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ സംഭവമുണ്ട്. ഇതാദ്യത്തെ സംഭവമല്ലാ എന്ന് പറയാനാണ് പഴയ പരാതി കൂടി പറഞ്ഞത്. എല്ലാം ഈ കൗൺസിലർ കാരണമാണ്. എനിക്കും അമ്മയ്ക്കും എതിരെ വളരെ വൃത്തികെട്ട ഭാഷ കൗൺസിലർ ഉപയോഗിച്ചു. എന്നെ ജാതി പറഞ്ഞു ആക്ഷേപിച്ചു. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തൂണ് പണിയാൻ 50000 കൊടുത്തപ്പോൾ ആ ...ടെ മകനല്ലേ അവനു എത്ര വേണമെങ്കിലും പണം നൽകാം എന്ന് പറഞ്ഞു. എഴുതുമ്പോൾ എല്ലാം എഴുതണം. ഇത്രയും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നെ പാർട്ടിയുടെ ഉത്തരവാദിത്തത്തിൽ നിന്നും മാറ്റി നിർത്തിയിട്ടില്ല. പക്ഷെ അസുഖം കാരണം മൂന്നു മാസം പാർട്ടിയിൽ നിന്നും ലീവിലാണ്-വിജയകുമാർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്