മലപ്പുറത്തെ ആഡംബര വിവാഹം കഴിഞ്ഞ് പി കെ കുഞ്ഞാലിക്കുട്ടി അബുദാബിയിൽ എത്തിയത് വ്യവസായ പ്രമുഖന്റെ ചാർട്ട് ചെയ്ത വിമാനത്തിൽ; അണികളുടെ പ്രതിഷേധം ശക്തമായപ്പോൾ മുതിർന്ന നേതാവിനോട് ദേഷ്യപ്പെട്ട് പാണക്കാട് തങ്ങളും; പരിഹരിക്കാനായി കോൺഗ്രസ് നേതാക്കളെയും ഫോണിൽ വിളിച്ചു മലപ്പുറം എംപി; അബുദാബിയിൽ പാർട്ടി പരിപാടി നടത്താനും തിരക്കിട്ട ശ്രമങ്ങൾ നടത്തി; യുഡിഎഫിലെ 'ക്രൈസിസ് മാനേജർ' രണ്ട് ദിവസത്തിനിടെ നേരിടേണ്ടി വന്നത് ഐസ്ക്രീം കേസിന് ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷ
ടി പി ഹബീബ്
കോഴിക്കോട്: മുസ്ലിം സമുദായത്തിലെ വൈകാരിക വിഷയമായ മുത്തലാഖ് വിഷയത്തിൽ പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ നിന്നും മുങ്ങി സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പോയ മലപ്പുറം എംപി പി കെ കുഞ്ഞാലിക്കുട്ടിക്ക് നേരിടേണ്ടി വന്നത് രാഷ്ട്രീയ ജീവിതത്തിലെ കടുത്ത വെല്ലുവിളി. ഇന്നലെ രാവിലെ കുഞ്ഞാലിക്കുട്ടിക്കെതിരായ പ്രതിഷേധ വാർത്ത മറുനാടൻ പുറത്തുവിട്ടതോടെ സൈബർലോകത്ത് അതിവേഗം തന്നെ വിവാദം കത്തിപ്പടരുകയായിരുന്നു. ഇതോടെ ചുരുങ്ങിയ സമയം കൊണ്ട് സംഭവം ലീഗ് നേതാക്കളെ കൈവിട്ടുപോയി. ഐസ്ക്രീം പാർലർ കേസിൽ പോലും കുഞ്ഞാലിക്കുട്ടിക്കൊപ്പമായിരുന്നു അണികളുടെ വികാരം. എന്നാൽ, മതം കൂടി കലർന്ന ഈ വിഷയത്തിൽ നിന്നും കുഞ്ഞാലിക്കുട്ടി വിട്ടു നിന്നതോടെ കഥ മാറി. അണികളുട ഭാഗത്തു നിന്നും വലിയ തോതിൽ എതിർപ്പാണ് കുഞ്ഞാലിക്കുട്ടിക്ക് നേരിടേണ്ടി വന്നത്. അത് വിശദീകരണം തേടൽ നടപടികളിലേക്ക് വരെ എത്തിയതോടെ വിവാദം കത്തിപ്പടരുകയായിരുന്നു.
മലപ്പുറത്തെ വിവാഹം കഴിഞ്ഞ ശേഷം കുഞ്ഞാലിക്കുട്ടി അധികം വൈകാതെ അബുദാബിയിലേക്കാണ് മുങ്ങിയത്. അബുദാബിയിൽ എത്തിയപ്പോഴാണ് വിവാദം കത്തിപ്പടർന്ന വിഷയം അദ്ദേഹം അറിയുന്നത്. ഇതോടെ യുഡിഎഫിലെ ക്രൈസിസ് മാനേജർ കൂടിയായ അദ്ദേഹം സ്വയം രക്ഷക്കായി പലവിധത്തിൽ വഴികൾ തേടി. എങ്ങനെ വിശദീകരിക്കുമെന്ന വഴികളാണ് അദ്ദേഹം തേടുന്നത്. എന്നും തന്റെ കൂടെ നിൽക്കുന്ന പാണക്കാട് ഹൈദറലി തങ്ങൾ പ്രശ്നത്തിൽ വിശദീകരണം ചോദിച്ചതോടെ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന ഭയപ്പാടിലാണ് അദേഹം.
പാണക്കാട് തങ്ങൾ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം ചോദിച്ച വിവരം പാർട്ടി പത്രമായ ചന്ദ്രികയിലെ പ്രധാന ലേഖകൻ വഴിയാണ് കുഞ്ഞാലിക്കുട്ടി അറിഞ്ഞത്. ഇക്കാര്യം പരസ്യമാക്കാനായിരുന്നു പാണക്കാട് തങ്ങളുടെ നിലപാട്. എന്നാൽ, വിശദീകരണം തേടി കുഞ്ഞാലിക്കുട്ടി സംസാരിച്ച ശേഷമാണ് സംഭവം വാർത്തയായത്. പാണക്കാട് തങ്ങൾ വളരെ ക്ഷോഭിതനാണെന്ന വിവരം പാർട്ടി പത്രത്തിലെ ലേഖകൻ വഴി കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. എന്നാൽ വിശദീകരണം ചോദിച്ച വാർത്ത പുറത്ത് വരാനായിട്ടില്ലെന്നും അബൂദാബിയിൽ വെച്ച് ശനിയാഴ്ച ഉച്ചക്ക് ശേഷം പത്രസമ്മേളനം വിളിച്ചിട്ടുണ്ടെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
പത്രസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും ഇക്കാര്യം പാണക്കാട് ഹൈദരലി തങ്ങളെ രേഖാപരമായി അറിയിക്കുമെന്ന് പത്രക്കാരോട് മുൻകൂട്ടി പറയാനുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം. അപ്പോൾ പാണക്കാട് തങ്ങളുടെ വിശദീകരണം ചോദിച്ചതിന്റെ ക്ഷീണം മാറ്റാൻ സാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പദ്ധതിയിട്ടു. ഞാൻ തന്നെ കാര്യങ്ങൾ തീരുമാനിക്കുകയും ഞാൻ തന്നെ പ്രശ്നങ്ങൾ തീർക്കുകയും ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കാനായിരുന്നു പദ്ധതി. ഇക്കാര്യം നന്നായി ബോധ്യപ്പെട്ട ഹൈദറലി തങ്ങൾ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം ചോദിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു.
മുത്തലാഖ് ബില്ലിൽ പങ്കെടുക്കാത്തിനെ തുടർന്ന് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം കൂടുതൽ അപഹാസ്യനാകുന്ന രീതിലാണ് വന്നത്. ബില്ല് അവതരിപ്പിക്കുന്ന ഘട്ടത്തിൽ ആദ്യം ബഹിഷ്കരിക്കാൻ തീരുമാനിച്ചുവെന്നാണ് കുഞ്ഞാലിക്കുട്ടി പത്രകുറിപ്പിൽ വിശദീകരിച്ചത്. മലപ്പുറത്തെ വ്യവസായിയുടെ വീട്ടിലിരുന്നാണോ ബഹിഷ്കരണമെന്നാണ് ലീഗ് നേതാക്കൾ ചോദിക്കുന്നത്. സാധാരണ പാർലിമെന്റിൽ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തി ഒപ്പ് വച്ചാണ് ബഹിഷ്കരിക്കാറുള്ളത്. ഇതും തെറ്റായിട്ടാണ് കുഞ്ഞാലിക്കുട്ടി പത്രകുറിപ്പിലൂടെ വിശദീകരിച്ചത്. എന്നാൽ തന്നെ ബന്ധപ്പെട്ട ലീഗ് നേതാക്കളോട് പാർലിമെന്റ് യോഗം ബഹിഷ്കരിക്കാനുള്ള നീക്കം തന്നെ അറിയിച്ചിരുന്നില്ലെന്നാണ് വളരെ രോഷത്തോടെ പാണക്കാട് തങ്ങൾ പ്രതികരിച്ചത്.
പാർട്ടി പരിപാടിക്ക് വേണ്ടിയാണ് പാർലിമെന്റ് സമ്മേളനം ഒഴിവാക്കിയതെന്ന പ്രചരണവും കുഞ്ഞാലിക്കുട്ടി നടത്തിയിരുന്നു.എന്നാൽ സംഭവം വിവാദമായ ഉടനെ കോഴിക്കോട് ചന്ദ്രിക പത്രത്തിന്റെ ഗവേണിങ് യോഗം ചേരാനുള്ള നീക്കം കുഞ്ഞാലിക്കുട്ടി നടത്തിയരുന്നു. എന്നാൽ അതിന് കെ.പി.എ.മജീദ് അടക്കമുള്ള നേതാക്കൾ വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയും അല്ലാതെയുമുള്ള അക്രമത്തിൽ തങ്ങൾ കൂടി പങ്കാളികളാകേണ്ട അവസ്ഥ വരുമെന്ന തിരിച്ചറിവാണ് ഗവേണിങ് ബോർഡ് യോഗം നടത്തേണ്ടതില്ലെന്ന തീരുമാനം എടുത്തത്.പാർട്ടി പരിപാടിയെന്നത് ചന്ദ്രികയുടെ യോഗമെന്ന നിലയിൽ അവതരിപ്പിക്കാനായിരുന്നു പദ്ധതി.
അബുദാബിയിൽ എത്തിയ ഉടനെ കെ.എം.സി.സി.യുടെ യോഗം വിളിച്ചു ചേർക്കാനും കുഞ്ഞാലിക്കുട്ടി പദ്ധതിയിട്ടിട്ടുണ്ട്. ജനുവരി 12 ദുബൈയിലെത്തുന്ന രാഹുൽഗാന്ധിയുടെ പരിപാടിയുമായി ബന്ധപ്പെട്ടുള്ള ചെറിയ ഒരു ഗ്രൂപ്പിന്റെ ആലോചന യോഗത്തിൽ പങ്കെടുക്കാനാണ് എത്തിയതെന്ന രീതിയിൽ വിശദീകരിക്കാനും കുഞ്ഞാലിക്കുട്ടിക്ക് പദ്ധതിയുണ്ട്. എന്നാൽ ഈ ആലോചന യോഗത്തിലേക്ക് കുഞ്ഞാലിക്കുട്ടിക്ക് ക്ഷണമില്ലെന്നതാണ് ഏറെ രസാവഹം. പിടിച്ചു നിൽക്കാനുള്ള അവസാനത്തെ കച്ചിതുമ്പിനാണ് കുഞ്ഞാലിക്കുട്ടി നടനടയെ ഓടുന്നത്. രാഹുൽഗാന്ധിയുടെ പരിപാടിക്കായി നേരത്തെ തന്നെ ദുബൈയിലെത്തിയ എ.ഐ.സി.സി.സെക്രട്ടറി ഹിമാൻഷു വ്യാസുമായി ബന്ധപ്പെടാനുള്ള ശ്രമവും കുഞ്ഞാലിക്കുട്ടി നടത്തിയെന്നാണ് അറിവ്. ലീഗിന്റെ പ്രതിനിധിയായി കേരളത്തിൽ നിന്നും എത്തിയതാണെന്നും പരിപാടി വിജയിപ്പിക്കാൻ ഞാനുമുണ്ടാകുമെന്നുമാണ് കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ആളുകൾ വഴി കോൺഗ്രസ് നേതാവിനെ അറിയിച്ചത്. ഇക്കാര്യം പാണക്കാട് തങ്ങളെ അറിയിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.
കല്ല്യാണം കഴിഞ്ഞ് വ്യവസായ പ്രമുഖന്റെ ചാർട്ട് ചെയ്ത വിമാനത്തിലാണ് കുഞ്ഞാലിക്കുട്ടി അബുദാബിയിലെത്തിയത്. വ്യവസായ പ്രമുഖൻ വഴി പാണക്കാട് തങ്ങളുമായി സംസാരിക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ചാനൽ ചർച്ചകളിൽ എം.സി.മായൻഹാജിയും ത്യശൂരിലെ കെ.എസ്.ഹംസയും മാത്രമായിരുന്നു കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കാൻ എത്തിയിട്ടുള്ളത്. മറ്റ് നേതാക്കളുമായി നിരവധി ചാനലുകാർ ബന്ധപ്പെട്ടെങ്കിലും ആരും പങ്കെടുക്കാൻ തയ്യാറായിട്ടില്ല. ചാനൽ ചർച്ചക്കാരുടെ ചോദ്യങ്ങൾ കേട്ടതോടെ കണ്ടം വഴി ഓടേണ്ട ഗതികേടിലായിരുന്നു നേതാക്കൾ. ഇതിലും നല്ലത് ചാനൽ ചർച്ചകളിൽ പങ്കെടുക്കാത്തതായിരുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. കുഞ്ഞാലിക്കുട്ടിയെ സ്ഥാനത്തും അസ്ഥാനത്തും പിന്തുണക്കുന്ന യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ.സൂബൈർ,സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് തുടങ്ങിയവുടെ എന്നിവരുടെ ഫേസ് ബുക്ക് പോസ്റ്റുകൾ ശൂന്യമായതും കുഞ്ഞാലിക്കുട്ടിയെ പ്രകോപിപ്പിട്ടുണ്ട്.
അബുദാബിയിലുന്ന് കൊണ്ട് ഖത്തറിലുള്ള മകന്റെ ഫോണിൽ കേരളത്തിലെ നിരവധി കോൺഗ്രസ് നേതാക്കളുമായും കുഞ്ഞാലിക്കുട്ടി ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്. പാർലിമെന്റ് യോഗം ബഹിഷ്കരിക്കാൻ വേണ്ടി തീരുമാനിച്ചിരുന്നുവെന്ന കാര്യം പാണക്കാട് തങ്ങളോട് പറയണമെന്നാണ് കോൺഗ്രസ് നേതാക്കളോട് കുഞ്ഞാലിക്കുട്ടി അഭ്യർത്ഥിച്ചത്. എന്നാൽ പല കോൺഗ്രസ് നേതാക്കളും എതിർപ്പ് പ്രകടിപ്പിച്ചതായാണ് അറിവ്.അതോട് കൂടിയാണ് താൻ രാഷ്ട്രീയപരമായി കൂടുതൽ ഒറ്റപ്പെട്ടതായി കുഞ്ഞാലിക്കുട്ടിക്ക് ഫീൽ ചെയ്ത് തുടങ്ങിയത്.
Stories you may Like
- ഏക സിവിൽ കോഡിന്റെ പേരിൽ നടക്കുന്നത് വൻ ഭീതിവ്യാപാരം!
- ഗണപതി വിവാദത്തിലും മലക്കം മറിച്ചിൽ; ഇടതുപക്ഷത്തിന്റേത് 'ഇയാഗോ രാഷ്ട്രീയം'!
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- സൈബർ തട്ടിപ്പിൽ ഒന്നര ലക്ഷം നഷ്ടപ്പെട്ട ഭാര്യയെ മുത്തലാഖ് ചൊല്ലി, ഭർത്താവ് അറസ്റ്റിൽ
- രാജ്യസഭയിൽ പറഞ്ഞത് പരിഹാസ്യ രൂപണേ! വഹാബ്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്