ബജറ്റ് കഴിയുമ്പോൾ മാദ്ധ്യമങ്ങൾക്ക് കൊടുക്കാനായി തയ്യാറാക്കിയ കുറിപ്പ് നേരത്തെ അബദ്ധത്തിൽ അയച്ചത് ധനമന്ത്രിയുടെ പ്രസ് സെക്രട്ടറി; ആദ്യം കോപ്പി ലഭിച്ചത് ഉമ്മൻ ചാണ്ടിയുടെ കൈയിൽ; വിഡി സതീശനുമായി മുന്‍മുഖ്യമന്ത്രി ഇക്കാര്യം ചർച്ചചെയ്യുന്നതിനിടെ രേഖ ചെന്നിത്തലയിലേക്കും എത്തി; ബജറ്റ് ചോർത്തൽ വിവാദം നിയമസഭയെ പിടിച്ചുലച്ചത് ഇങ്ങനെ
ബി രഘുരാജ്
തിരുവനന്തപുരം: ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിയമസഭയിൽവച്ച രേഖകളൊന്നും ചോർന്നിട്ടില്ല. മാദ്ധ്യമങ്ങൾക്കു നൽകുന്ന കുറിപ്പാണ് പുറത്തുവന്നത്. സംഭവിക്കാൻ പാടില്ലാത്തതാണ് ഉണ്ടായത്. എന്നാൽ ബജറ്റിന്റെ രഹസ്യാത്മകത നഷ്ടപ്പെട്ടിട്ടില്ല. ബജറ്റിനൊപ്പം വച്ച പ്രധാനരേഖകളൊന്നും പുറത്തുവന്നിട്ടില്ലെന്നും ഐസക് വിശദീകരിച്ചിരുന്നു.
തന്റെ ഓഫീസിൽ നിന്നാണ് രേഖ ചോർന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ധനമന്ത്രി ഈ കുറ്റസമ്മതം നടത്തിയത്. ഇതിന്റെ വിശദാംശങ്ങൾ മറുനാടന്‍ ലഭിച്ചു. രാവിലെ 10.26നാണ് ബജറ്റ് രേഖ ചോർന്നത്. ധനമന്ത്രിയുടെ പ്രസ് സെക്രട്ടറി മനോജ് പുതിയവിളയാണ് വിവാദത്തിലെ നായകൻ. മാദ്ധ്യമങ്ങൾക്കായി പ്രസ് സെക്രട്ടറി തയ്യാറാക്കിയ രേഖയാണ് പുറത്തുവന്നത്. മനോജ് പുതിയവിളയുടെ മെയിൽ ഐഡിയിൽ നിന്നാണ് മാദ്ധ്യമ പ്രവർത്തകർക്ക് ബജറ്റ് വിശദാംശങ്ങൾ കിട്ടിയത്.
രണ്ട് ഫയലുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒന്ന് പിഡിഎഫും മറ്റേത് വേർഡ് ഫയലും. പ്രസ് സെക്രട്ടറിയുടെ ഔദ്യോഗിക ഇമെയിലിൽ നിന്നാണ് രേഖ ചോർന്നതെന്ന് ധനമന്ത്രിയും മനസ്സിലാക്കി കഴിഞ്ഞു. പിആർഡി ഉദ്യോഗസ്ഥനായ മനോജ് പുതിയവിള തോമസ് ഐസക്കുമായുള്ള വ്യക്തിബന്ധം മൂലം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ എത്തിയതാണ്. മാദ്ധ്യമങ്ങൾ അയക്കാനായി തയ്യാറാക്കിയ കുറിപ്പ് അബദ്ധത്തിൽ പോയതാണെന്ന വിശദീകരണമാണ് ഇതു സംബന്ധിച്ച അന്വേഷണത്തിൽ മറുനാടന്‍ ലഭിച്ചത്.
ഇതേ പറ്റി സിപിഐ(എം) അന്വേഷണം തുടങ്ങിയിട്ടുണ്ട്. തെറ്റ് ചെയ്ത മനോജ് പുതിയവിളയ്ക്ക് സ്ഥാനം നഷ്ടമാകുമെന്നാണ് സൂചന. രാജി സന്നദ്ധതയുമായി തോമസ് ഐസക് രംഗത്ത് വന്നിട്ടുണ്ടെങ്കിലും അത് അംഗീകരിക്കാൻ പാർട്ടി തയ്യാറാകില്ല. പകരം തെറ്റ് ചെയ്ത് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ തോമസ് ഐസക്കിനോട് നിർദ്ദേശിക്കും. അബദ്ധത്തിൽ പറ്റിയതെന്ന വാദം സിപിഐ(എം) അംഗീകരിക്കില്ലെന്ന് മുതിർന്ന സിപിഐ(എം) നേതാവാ മറുനാടനോട് പറഞ്ഞു. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് സംഭവിച്ചത്.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളാണ് അവതരണ സമയത്ത് പുറത്തുവന്നത്. സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിച്ചവയെക്കുറിച്ച് പ്രതിപക്ഷമാണ് സഭയിലുന്നയിച്ചത്. ധനമന്ത്രിയുടെ ഓഫീസിൽനിന്നാണ് ബജറ്റ് ചോർന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. പിന്നീട് മീഡിയാ റൂമിൽ ചെന്നിത്തല സമാന്തരമായി ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു.
നിയമസഭയിൽ ചോർന്ന രേഖ ആദ്യം കിട്ടിയത് ഉമ്മൻ ചാണ്ടിക്ക്
തന്റെ ഓഫീസിൽ കിട്ടിയ രേഖയെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രശ്നം നിയമസഭയിൽ അവതരിപ്പിച്ചത്. എന്നാൽ രേഖ ആദ്യം കിട്ടിയത് നിയമസഭയിലുണ്ടായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണ്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരിൽ ആരോ നിയമസഭാ ഉദ്യോഗസ്ഥർ കൈവശം രേഖ ബജറ്റ് അവതരണ സമയത്ത് ഉമ്മൻ ചാണ്ടിക്ക് എത്തിക്കുകയായിരുന്നു.
ഇത് പരിശോധിച്ച മുൻ മുഖ്യമന്ത്രിക്ക് സംഭവത്തിന്റെ ഗൗരവം പിടികിട്ടി. രേഖയുമായി നേരെ പോയത് വിഡി സതീശന്റെ സീറ്റിലേക്കും. കുറച്ചു സമയം ഇതിലെ ഗൗരവത്തെ കുറിച്ച് ചർച്ച ചെയ്തു. ധനമന്ത്രി പറയുന്ന പലതും ഇതിലുണ്ടെന്ന് ബോധ്യമായി. ഇതിനിടെ തന്നെ പേഴ്സണൽ സ്റ്റാഫ് വഴി രേഖ ചെന്നിത്തലയ്ക്കും ലഭിച്ചിരുന്നു.
ഉമ്മൻ ചാണ്ടിയും സതീശനും തമ്മിലെ അസ്വാഭാവികമായ ചർച്ച പ്രതിപക്ഷത്തെ എംഎൽഎമാരിലും കൗതുകമുണ്ടാക്കി. പരസ്പരം നോക്കുന്ന രേഖയിൽ എന്തെന്ന് അറിയാൻ എംഎൽഎമാർ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ഇരുവർക്കും രേഖയുടെ ആധികാരികത ബോധ്യപ്പെട്ടു. ഇതോടെ വിഷയം പ്രതിപക്ഷ ബഞ്ചുകളിലാകെ ചർച്ചയായി. ഇത് രമേശ് ചെന്നിത്തലയ്ക്ക് കൈമാറാൻ ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചു. ഇതോടെയാണ് സംഭവത്തിലെ ഗൗരവം സതീശൻ ഇടപെട്ട് ചെന്നിത്തലയെ ബോധ്യപ്പെടുത്തുന്നത്.
പ്രതിപക്ഷ നിരയിൽ യുവ എംഎൽഎമാരാണ് ആദ്യം ബഹളം തുടങ്ങിയത്. ആർക്കും ഭരണപക്ഷത്ത് ഒന്നും മനസ്സിലായില്ല. ഇതിനിടെ കാര്യത്തിന്റെ ഗൗരവം രമേശ് ചെന്നിത്തലയ്ക്കും ബോധ്യപ്പെട്ടതോടെ അദ്ദേഹം സംസാരിക്കാനായി എഴുന്നേറ്റു. അപ്പോഴേക്കും ബഹളം നിർത്താനും പ്രതിപക്ഷ നേതാവ് പറയട്ടെയെന്നും സ്പീക്കറും നിർദേശിച്ചു. അങ്ങനെയാണ് ചെന്നിത്തല ബജറ്റ് ചോർന്നെന്ന വിവരം സഭയിൽ അവതരിപ്പിക്കുന്നത്.
ബജറ്റ് പോലുള്ള സുപ്രധാന നടപടികൾക്കിടെ പ്രതിപക്ഷ നേതാവിന് മാത്രമേ ഇടപെടാൻ അവസരം കിട്ടൂ. അതുകൊണ്ട് കൂടിയാണ് ഈ രേഖ കയ്യിൽ കിട്ടിയിട്ടും ഉമ്മൻ ചാണ്ടി ആദ്യം പ്രതികരിക്കാതെ വിഷയത്തിന്റെ ഗൗരവം ചെന്നിത്തലയിലേക്ക് എത്തിക്കാൻ ഏർപ്പാടുചെയ്തതെന്നാണ് വിവരം. യുവ എംഎൽഎമാരുടെ ബഹളത്തിനിടെ എണീറ്റ രമേശ് ചെന്നിത്തലയ്ക്ക് സ്പീക്കർ മൈക്ക് അനുവദിച്ചു.
അപ്പോൾ മാത്രമാണ് കാര്യം മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ബോധ്യപ്പെട്ടത്. ആദ്യം ടിവി ചാനലുകളിലെ പതിവ് എഴുതിക്കാണിക്കാലാകമെന്ന് മുഖ്യമന്ത്രി കരുതി. ഇതോടെ വ്യക്തത വരുത്താനായി ബജറ്റിൽ അവതരിപ്പിക്കാനിരുന്ന കണക്കുകൾ രമേശ് ചെന്നിത്തല വായിക്കുകയായിരുന്നു. അങ്ങനെയാണ് രേഖ ചോർന്നുവെന്ന ആരോപണം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നത്.
ആരോപണങ്ങളെ പ്രതിരോധിക്കാനാവാതെ അന്വേഷണം പ്രഖ്യാപിച്ചു. ബജറ്റ് അവതരണം വേഗത്തിൽ പൂർത്തിയാക്കിയ ധനമന്ത്രി പുറത്തിരങ്ങി കാര്യങ്ങൾ തിരിക്കിയപ്പോഴാണ് അബദ്ധം പറ്റിയത് മനോജ് പുതിയവിളയ്ക്കാണെന്ന് വ്യക്തമായത്. ഇതോടെയാണ് രാജി സന്നദ്ധത പോലും മുഖ്യമന്ത്രിയെ അറിയിച്ചത്. തെറ്റ് ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടി മതിയെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഇപ്പോൾ. സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതേ അഭിപ്രായത്തിലാണെന്നാണ് സൂചന. അതുകൊണ്ട് തന്നെ ധനമന്ത്രി രാജി സന്നദ്ധത സിപിഐ(എം) തള്ളിക്കളയുമെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍