മലയാള മനോരമയിൽ പരസ്യം ചെയ്താൽ ഷാർജയിലെ അനിൽകുമാർ നീതിമാനാവുമോ? എയ്റോലിങ്ക്സ് കമ്പനി ഉടമയുടെ പത്രപ്പരസ്യം ബിസിനസ് പങ്കാളി മണിക്കുട്ടനെയും ഭാര്യയെയും ഷാർജയിൽ ജയിലിൽ അടച്ച ശേഷം; കരാർപ്പണി ചെയ്ത വകയിൽ മണിക്കുട്ടനെ കൊല്ലംകാരൻ അനിൽ ചതിച്ചത് 40 കോടിക്ക്
എം മനോജ് കുമാർ
തിരുവനന്തപുരം: ബിസിനസ് പങ്കാളി ചതിച്ചതിനെ തുടർന്ന് രണ്ടു വർഷമായി ദമ്പതികൾ ഷാർജയിൽ കുടുങ്ങിക്കിടക്കുന്നു. വെള്ളനാട് സ്വദേശി മണിക്കുട്ടനും ഭാര്യയുമാണ് ഷാർജയിൽ കുടുങ്ങിക്കിടക്കുന്നത്. മണിക്കുട്ടനും ഭാര്യയ്ക്കും എതിരെ ഷാർജയിലെ എയ്റോലിങ്ക്സ് കമ്പനിയുടെ സിഇഒ അനിൽകുമാർ മനോരമയിൽ അറിയിപ്പിന്റെ രൂപത്തിൽ ഇന്നു നൽകിയ പരസ്യത്തെ തുടർന്നാണ് മണിക്കുട്ടന്റെ ബന്ധുക്കൾ ചതിയുടെ കഥ മറുനാടനോട് പറഞ്ഞു രംഗത്ത് വന്നത്. എയ്റോ ലിങ്ക്സ് കമ്പനിക്ക് വേണ്ടി ജോലികൾ ഏറ്റെടുത്ത വകയിൽ നാല്പത് കോടി രൂപ മണിക്കുട്ടന് അനിൽ കുമാർ നൽകാനുണ്ട്. ജോലികൾ ഏറ്റെടുത്ത് ചെയ്യുമ്പോൾ ഗ്യാരണ്ടി ചെക്കുകൾ കോൺട്രാക്ടടിങ് കമ്പനി നൽകാറുണ്ട്. നാല്പത് കോടി ആവശ്യപ്പെട്ടപ്പോൾ ഗ്യാരണ്ടി ചെക്കുകളിൽ ഒൻപത് കോടിയോളം രൂപ എഴുതി കോടതിയിൽ പ്രസന്റ് ചെയ്യുകയാണ് അനിൽകുമാർ ചെയ്തത്. ഈ പ്രശ്നത്തിന്റെ പേരിൽ വഞ്ചനയ്ക്കും തട്ടിപ്പിനും കൊല്ലം അഞ്ചാലുംമൂട് പൊലീസ് ചാർജ് ചെയ്ത കേസിലെ പ്രതിയാണ് അനിൽകുമാർ എന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു
ഗൾഫിൽ കേസ് വാദിക്കാൻ കഴിയാത്തത് കാരണമാണ് അനിൽകുമാറിന് എതിരെ മണിക്കുട്ടന്റെ ബന്ധുക്കൾ നിയമനടപടി കേരളത്തിൽ സ്വീകരിച്ചത്. അനിൽകുമാറിനെ പ്രതിയാക്കി സെപ്റ്റംബറിൽ അഞ്ചാലുംമൂട് പൊലീസ് ചാർജ് ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. വെള്ളനാട് പഞ്ചായത്ത് ഈ കേസ് കാര്യമായി പരിഗണിച്ചിട്ടുണ്ട്. അനിൽകുമാറിന് എതിരെ വാർത്താസമ്മേളനം വിളിച്ചപ്പോൾ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയാണ് കാര്യങ്ങൾ വിശദീകരിച്ചത്. സെക്രട്ടറിയെറ്റിനു മുന്നിൽ അനിൽകുമാറിനെതിരെ സമരവും നടന്നു. പഞ്ചായത്തിന്റെ പിന്തുണയോടെ നടന്ന സമരമാണ് ഇത്. അനിൽകുമാർ നടത്തിയ തട്ടിപ്പ് അറിഞ്ഞാണ് പഞ്ചായത്ത് സമരത്തിനു വന്നത്. അനിൽകുമാറിന് എതിരെ നടപടി അവശ്യപ്പെട്ടു പഞ്ചായത്ത് ഒരു സമിതി തന്നെ രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോടും കേന്ദ്ര മന്ത്രി വി.മുരളീധരനോട് പ്രശ്നത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടു പഞ്ചായത്ത് കമ്മറ്റി കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.
എയ്റോ ലിങ്ക്സ് കേസിനെക്കുറിച്ച് ബന്ധുക്കൾ പറഞ്ഞത് ഇങ്ങനെ: ഷാർജയിലെ മാസ് അലൂമിനിയം കമ്പനിയുടെ ഉടമയാണ് മണിക്കുട്ടൻ. 2005 മുതൽ മണിക്കുട്ടൻ ഷാർജയിലുണ്ട്. എയ്റോ ലിങ്ക്സ് വർക്കുകൾ ചെയ്യുന്ന കോൺട്രാക്റ്റ് കമ്പനിയാണ് മാസ് കമ്പനി. ആറു വർഷത്തോളം നിരന്തരം ജോലികൾ ഏറ്റെടുത്ത് ചെയ്തപ്പോൾ നാല്പത് കോടിയോളം രൂപ എയ്റോ ലിങ്ക്സ് മാസ് കമ്പനിക്ക് കുടിശികയാക്കി. ഈ തുക തിരികെ നൽകിയതുമില്ല. വർക്കുകൾ ഏറ്റെടുക്കുമ്പോൾ ഗ്യാരണ്ടി ചെക്ക് മാസ് കമ്പനി നൽകിയിട്ടുണ്ട്. നാല്പത് കോടി കുടിശിക ചോദിച്ച് മാസ് കമ്പനി ഉടമയായ മണിക്കുട്ടൻ പ്രശ്നം ഉണ്ടാക്കിയപ്പോൾ ഏയ്റോ ലിങ്ക്സ് സിഇഒ മണിക്കുട്ടൻ ഒമ്പത് കോടിയോളം രൂപ കൊടുക്കാനുണ്ട് എന്ന് ഗ്യാരണ്ടി ചെക്കുകളിൽ രേഖപ്പെടുത്തി കോടതിയിൽ നൽകി. സാമ്പത്തികമായി തകർന്നതിനാൽ ഈ തുകയുടെ പത്ത് ശതമാനം കെട്ടിവെച്ച് കോടതിയിൽ കേസ് വാദിക്കാൻ കഴിയില്ല. മാസ് കമ്പനി അടച്ചു പൂട്ടുകയും ചെയ്തു. ജീവനക്കാർക്ക് ശമ്പളം നൽകാനുണ്ട്. എയ്റോ ലിങ്ക്സ് ജോലികൾ ചെയ്യാൻ മറ്റു കമ്പനികളിൽ നിന്നും കടമായി സാധനം വാങ്ങിയിട്ടുണ്ട്. അവരും മാസ് കമ്പനി ഉടമയ്ക്ക് എതിരെ കേസിന് പോയിട്ടുണ്ട്. ഇതോടെ സാമ്പത്തികമായി തകർന്ന മണിക്കുട്ടന് ബാധ്യതകൾ തീർക്കാനോ യാത്രാ നിരോധനം കാരണം നാട്ടിലെയ്ക്ക് എത്തിപ്പെടാനോ കഴിയുന്നില്ല. വാസ്തവം ഇതായിരിക്കെയാണ് മനോരമയിൽ മണിക്കുട്ടനെ തിരുവനന്തപുരം സ്വദേശി എന്ന് പറഞ്ഞു ഇയാളുമായി എയ്റോ ലിങ്ക്സിനു ബന്ധമില്ലെന്നും എയ്റോ ലിങ്ക്സ് കോൺട്രാക്റ്റ് കമ്പനി മാത്രമാണ് മണിക്കുട്ടന്റെ കമ്പനി എന്നും പറഞ്ഞു പത്രത്തിൽ അറിയിപ്പ് നൽകിയത്-ബന്ധുക്കൾ ആരോപിക്കുന്നു.
ഓരോ പ്രോജക്റ്റ് ചെയ്യുമ്പോഴും കുടിശിക വന്നു. പെയ്മെന്റ് ക്ലിയർ ചെയ്തില്ല. ഗ്യാരണ്ടി ചെക്ക് നൽകിയിരുന്നു. ഈ ചെക്ക് തിരികെ വാങ്ങിച്ചില്ല. ഏയ്റോ ലിങ്ക് കുടിശികയാക്കിയപ്പോൾ മറ്റു കമ്പനികൾക്ക് ചെക്ക് കൊടുത്തിരുന്നു. മറ്റു കടക്കാർ കേസ് കൊടുത്തു. മണിക്കുട്ടൻ അനിൽകുമാറിനെ ഓഫീസിൽ പോയി കണ്ടു. മണിയുടെ ഭാര്യയെക്കുറിച്ച് മോശമായി അനിൽകുമാർ സംസാരിച്ചു. മണിയുടെ ഭാര്യ പരാതി നൽകി. ഇതിന്റെ ഭാഗമായി കൊല്ലത്ത് ഒത്തുതീർപ്പ് ചർച്ച നടത്തി. ഇരുപത് കോടിയോളം രൂപ അനിൽ കുമാർ തിരികെ നൽകാം, മണിയുടെ ഭാര്യ നൽകിയ കേസ് പിൻവലിക്കണം എന്ന് പറഞ്ഞു. വാക്കാലുള്ള ധാരണയിൽ കേസ് പിൻവലിച്ചു. പക്ഷെ അനിൽകുമാർ കാശ് തിരികെ നൽകിയില്ല. രണ്ടു മൂന്നു ചെക്ക് ആയി പണം നൽകാം എന്നാണ് പറഞ്ഞത്. മണിയുടെ ഭാര്യ കേസ് പിൻവലിച്ചു. ഇത് അബദ്ധമായി. മണി നൽകിയിരുന്ന ഗ്യാരണ്ടി ചെക്ക് ഉപയോഗിച്ച് മണി ഒൻപത് കോടി അനിൽകുമാറിന് നൽകാനുണ്ട് എന്ന് പറഞ്ഞു കേസ് നൽകി. മണിയും ഭാര്യയും കുടുങ്ങി. ട്രാവൽ നിരോധനം വന്നു. തിരുവനന്തപുരത്ത് സമരം അപ്പോൾ വന്നതാണ്. വെള്ളനാട് പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചയായി. പഞ്ചായത്ത് പ്രസിഡന്റ് തന്നെ വന്നു സമരം ഉദ്ഘാടനം ചെയ്തു. നാല്പത് കോടി രൂപയാണ് അനിൽകുമാർ നൽകാനുണ്ട്. കാശ് നൽകാനുള്ള പ്രശ്നത്തിൽ ഒരു സ്വകാര്യ കമ്പനിയെ വെച്ച് ഓഡിറ്റ് ചെയ്തു. ഈ തുക തിരികെ നൽകാൻ സുനിലിനോട് പറഞ്ഞിരുന്നു. എന്നിട്ടും പണം നൽകിയിട്ടില്ല. ഇപ്പോൾ അവർ പരസ്യവും നല്കിയിരിക്കുന്നു ബന്ധുക്കൾ പറയുന്നു.
എയ്റോ ലിങ്ക്സിനു എതിരെ വെള്ളനാട് പഞ്ചായത്ത് തീരുമാനം
വെള്ളനാട് സ്വദേശിയായ മണിക്കുട്ടൻ ഇരുപത്തിയഞ്ചു വർഷമായി ഗൾഫിലാണ്. കൊല്ലം സ്വദേശി അനിൽപിള്ളയുടെ ഏയ്റോ ലിങ്ക്സിൽ 12 പ്രോജക്ടുകൾ പൂർത്തിയാക്കി. ഓരോ പ്രോജക്ടിനും ചെക്കുകൾ നൽകുമ്പോൾ ആ ചെക്കിൽ തുക എഴുതി ചേർത്ത് മണിക്കുട്ടനെ വഞ്ചിക്കുകയാണ് അനിൽ പിള്ള ചെയ്തത്. ഇതിന്റെ പേരിൽ മണിക്കുട്ടനെയും ഭാര്യയെയും ദുബായ് ജയിലിൽ അടച്ചു. മണിക്കുട്ടാണ് ഇരുപത് മില്യൻ നൽകാനുണ്ട് എന്നാണ് കമ്പനിയുടെ ഫിനാൻസ് കൺട്രോലർ സജാദുമായി സംസാരിച്ചതിൽ ബോധ്യമായത്. മണിക്കുട്ടൻ ദുബായിൽ ഇപ്പോൾ ഒളിവിലാണ് താമസിക്കുന്നത്. മണിക്കുട്ടൻ പ്രശ്നത്തിനു പരിഹാരം കാണാൻ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു. മുഖ്യമന്ത്രിയോടും കേന്ദ്രമന്ത്രി വി.മുരളീധരനോടും പ്രശ്ന പരിഹാരത്തിനു അഭ്യർത്ഥിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി ഒരു സ്റ്റാൻഡിങ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. തുടർ നടപടികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയെ ചുമതല ഏൽപ്പിക്കുന്നു-ഇതാണ് പഞ്ചായത്ത് തീരുമാനമായി ഇറക്കിയ കുറിപ്പിൽ പറയുന്നത്.
മണിക്കുട്ടനു എതിരെയുള്ള എയ്റോ ലിങ്ക്സിന്റെ മനോരമയിലെ പത്രപ്പരസ്യം
എയ്റോ ലിങ്ക് കോൺട്രാക്റ്റ് കമ്പനി വർഷങ്ങളായി ദുബായ് കേന്ദ്രമാക്കി 12000 അധികം തൊഴിലാളികൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനമാണ്. 2014 മുതൽ കമ്പനിയുടെ സബ് കോൺട്രാക്ടായി പ്രവർത്തിച്ച കമ്പനിയെക്കുറിച്ച് 2019 മുതൽ കമ്പനിക്ക് അറിവില്ല. ദുബായിലെ ഈ സ്ഥാപനം പൂട്ടിക്കിടക്കുകയാണ്. സ്ഥാപനം പൂട്ടാൻ കാരണം എയ്റോ ലിങ്ക് അല്ല. കമ്പനി സിഇഒ അനിൽ കുമാറിനെതിരെ ചിലയാളുകൾ കുപ്രചരണം നടത്തി തിരുവനനന്തപുരം പ്രസ് ക്ലബിൽ വാർത്തസമ്മേളനം വിളിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയെ വഞ്ചിച്ച് നാല്പത് കോടി അന്യായ ലാഭമുണ്ടാക്കി എന്നാണ് സെക്രട്ടറിയെറ്റിനു മുൻപിൽ ധർണ്ണ നടത്തി ചിലയാളുകൾ പ്രസംഗിച്ചത്. അപകീർത്തി പ്രചാരണം നടത്തിയവർക്ക് എതിരെ അൻപത കോടി രൂപ ആവശ്യപ്പെട്ടു എയ്റോ ലിങ്ക് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. അപകീർത്തിപ്പെടുത്തലിനു എതിരെ ദുബായിലും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. അപകീർത്തികരമായ പ്രസ്താവനകളും വാർത്തകളും ചമയ്ക്കുകയും സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്ത് പ്രവർത്തിക്കുന്നവർക്കും എതിരെ നിയമനടപടി സ്വീകരിക്കും എന്ന് അറിയിക്കുന്നു-പരസ്യത്തിൽ പറയുന്നു.
അനിൽകുമാറിന്റെ അഭിഭാഷകൻ ബി.എൻ.ഹസ്കർ പറയുന്നത്
ദുബായിലെ അൽമാസ് അലൂമിനിയം കമ്പനിയിലെ മണിക്കുട്ടനും എയ്റോ ലിങ്ക് കമ്പനിയിലെ അനിൽ കുമാറും തമ്മിലുള്ള ഇടപാടിലെ പ്രശ്നമാണ്. വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വാർത്താസമ്മേളനം വിളിച്ചു കൂട്ടിയിരുന്നു. അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടതാണ് എന്നാണ് എന്നോടു പറഞ്ഞത്. അവർക്ക് നാല്പത് കോടി ലഭിക്കാനുണ്ട് എന്ന് പറഞ്ഞു വാർത്താ സമ്മേളനം നടത്തുകയും സെക്രട്ടറിയെറ്റിനു മുന്നിൽ ധർണ്ണ നടത്തുകയും ചെയ്തു. ഇതിന്റെ പേരിൽ ഞങ്ങൾ മാനനഷ്ടത്തിനു എതിരെ നടപടി എടുക്കും എന്ന് പറഞ്ഞു പത്രപരസ്യം നൽകിയത്.
2014 മുതൽ സബ് കോൺട്രാക്റ്റ് ചെയ്യുന്ന കമ്പനിയാണ്. മണിക്കുട്ടൻ ജോലികൾ സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കിയില്ല. 27 കമ്പനികളുമായി കേസ് ഉണ്ട്. എയ്റോ ലിങ്ക് ഇയാളുടെ ഒരു കേസ് പണം നൽകി സെറ്റിൽ ചെയ്തിട്ടുണ്ട്. വർക്ക് തീർക്കാൻ വേണ്ടിയാണ് ഇത് ചെയ്തത്. ജോലി തീർത്തിട്ടില്ലെങ്കിൽ കേസ് നൽകാം. അതാണ് അവിടുത്തെ നിയമം. അതിനാൽ എയ്റോ ലിങ്ക് ദുബായിൽ കേസ് നൽകിയിട്ടുണ്ട്. മണിക്കുട്ടന്റെ ബന്ധുക്കൾ കേരളത്തിൽ പരാതികൾ ആയി നടക്കുകയാണ്. മണിക്കുട്ടന് ദുബായ് വിട്ടു പോകാൻ കഴിയില്ല-ഹസ്കർ പറയുന്നു.
Stories you may Like
- കടയ്ക്കാവൂർ മണിക്കുട്ടൻ കൊലക്കേസ്: രണ്ട് ദൃക്സാക്ഷികൾ കൂറുമാറി
- പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ ചരിത്രപ്രധാന പ്രതിരോധ കരാർ
- ടെക് കമ്പനി എംഡിയെയും സിഇഒയെയും മുൻ ജീവനക്കാരൻ വെട്ടിക്കൊലപ്പെടുത്തി
- ബെംഗളൂരു ഇരട്ടക്കൊലയിൽ അറസ്റ്റിലായ ജോക്കർ ഫെലിക്സിന്റെ കൂടുതൽ വിവരങ്ങൾ
- എയ്റോബ്രിഡ്ജിൽ കുടുങ്ങിയ ദുരനുഭവം പങ്കുവെച്ച് രാധികാ ആപ്തേ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്