Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലക്ഷ്യം കേരളത്തിലെ ഹിന്ദു നേതാക്കളെ വകവരുത്തലെന്ന് തമിഴ്‌നാട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം; ഹിറ്റ് ലിസ്റ്റിലുള്ളവരെ കൊല്ലാൻ നിയോഗിച്ചത് മധുരക്കാരനായ 21കാരനെ; വിവരം കിട്ടിയത് ജയിലിലുള്ള തീവ്രവാദികളിൽ നിന്നും; ആസൂത്രകൻ രാജാ ഹുസൈൻ എന്നും റിപ്പോർട്ട്; സംസ്ഥാന അതിർത്തിയിൽ കരുതൽ ശക്തമാക്കുമ്പോൾ

ലക്ഷ്യം കേരളത്തിലെ ഹിന്ദു നേതാക്കളെ വകവരുത്തലെന്ന് തമിഴ്‌നാട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം; ഹിറ്റ് ലിസ്റ്റിലുള്ളവരെ കൊല്ലാൻ നിയോഗിച്ചത് മധുരക്കാരനായ 21കാരനെ; വിവരം കിട്ടിയത് ജയിലിലുള്ള തീവ്രവാദികളിൽ നിന്നും; ആസൂത്രകൻ രാജാ ഹുസൈൻ എന്നും റിപ്പോർട്ട്; സംസ്ഥാന അതിർത്തിയിൽ കരുതൽ ശക്തമാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തെ ചോരക്കളമാക്കാൻ തമിഴ്‌നാട്ടിൽ നിന്ന് എത്തിയ ആറംഗ സംഘത്തിന്റെ പ്രധാന ഉദ്ദേശം ഹൈന്ദവ നേതാക്കളെ വകവരുത്തൽ എന്ന് റിപ്പോർട്ട്. തമിഴ്‌നാട്ടിലെ രഹസ്യ പൊലീസാണ് കേരളാ പൊലീസിനെ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. മുധരയിലെ തീവ്രവാദ സ്വഭാവമുള്ള സംഘടനയിലെ ആറുപേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇവർ കേരളത്തിൽ ഇതുവരെ എത്തിയിട്ടില്ലെന്നാണ് ഐബിയുടെ വിലയിരുത്തൽ. എന്നാൽ ഇവരെ നിയോഗിച്ചുവെന്നത് വസ്തുതയാണെന്നും അവർ പറയുന്നു.

കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും കർണ്ണാടകയിലും വർഗ്ഗീയ അസ്വസ്ഥതകൾ ഉണ്ടാക്കുകയാണ് മധുരയിലെ സംഘടനയുടെ ലക്ഷ്യം. മധുരയിലെ നീതിപേട്ടെ സ്വദേശിയായ 21കാരനാണ് സംഘത്തിലെ പ്രധാനി. കൊടും ക്രിമിനലാണ് ഈ യുവാവ്. അത്യാധുനിക ആയുധങ്ങളിൽ അടക്കം പരീശീലനം കിട്ടിയിട്ടുണ്ട്. മധുര കേന്ദ്രമാക്കി രാജാ ഹുസൈൻ എന്നരാളുടെ നേതൃത്വത്തിൽ ഭീകര സംഘടനയുണ്ട്. ഈ സംഘടനയാണ് കേരളത്തിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ ആളുകളെ അയച്ചിരിക്കുന്നത്. ഇതിന് പിന്നിൽ അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുടെ ഇടപെടലുണ്ടെന്നാണ് വിലയിരുത്തൽ.

ചെന്നൈയിലും ബംഗ്ലുരുവിലും വച്ച് പിടിയിലായ രണ്ടു പേർ ഈ സംഘടനയിലുള്ളവരാണ്. ഇവരിൽ നിന്നാണ് കേരളത്തിലെ ആക്രമണ പദ്ധതിയുടെ വിശദാംശങ്ങൾ തമിഴ്‌നാട് പൊലീസിന് ലഭിച്ചത്. ഇക്കാര്യം വ്യക്തതയോടെ തന്നെ കേരളത്തെ അവർ അറിയിച്ചു. കേരളത്തിൽ ഭീകര പ്രവർത്തനങ്ങൾ നടത്താൻ വേണ്ടി നിയോഗിച്ച യുവാവിന്റെ ചിത്രവും കൈമാറി. ഇതോടെ അതിർത്തിയിൽ അടക്കം പൊലീസ് നിതാന്ത ജാഗ്രതയിലാണ്. ഈ യുവാവ് ഇതുവരെ കേരളത്തിൽ എത്തിയിട്ടില്ലെന്നാണ് കേന്ദ്ര ഏജൻസികളുടെ നിഗമനം.

2024ന് മുമ്പ് കേരളത്തെ കത്തിക്കാൻ വർഗ്ഗീയ ലഹളയുണ്ടാകുമെന്ന വിലയിരുത്തലിലാണ് കേരളാ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗവും. വർഗ്ഗീയ ലഹളയെ ചെറുക്കാൻ പ്ര്ത്യേക സംവിധാനങ്ങൾ ഒരുക്കാനും ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി കഴിഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ള റിപ്പോർട്ട് ഗൗരവത്തോടെ തന്നെ പൊലീസ് എടുക്കുന്നുവെന്നാണ് ഉന്നത പൊലീസ് നേതൃത്വം മറുനാടനോട് നൽകിയ സൂചന. കൊടും തീവ്രവാദികളാണ് കേരളത്തിലേക്ക് കടന്നത്. ഇതിനിടെ മൂന്നാർ പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽനിന്ന് രഹസ്യവിവരങ്ങൾ തീവ്രവാദ സംഘടനകൾക്ക് പൊലീസ് ഉദ്യോഗസ്ഥർ ചോർത്തി നൽകി എന്ന ആരോപണവും ഗൗരവത്തോടെ തന്നെ പൊലീസ് ഉന്നത നേതൃത്വം എടുത്തിട്ടുണ്ട്.

കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ടിനെത്തുടർന്നു റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും അതിർത്തി കടന്നെത്തുന്ന വാഹനങ്ങളിലും ഇന്റലിജൻസ് വിഭാഗം തെരച്ചിൽ ശക്തമാക്കി. സംസ്ഥാനത്തു സാമുദായിക സ്പർധ ആളിക്കത്തിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നതായി ആഭ്യന്തര വകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന പൊലീസ് ഉന്നതതല യോഗത്തിലും ഇക്കാര്യം വിഷയമായി. സംഘർഷം നേരിടുന്നതിനു മോക്ഡ്രില്ലുകൾ സംഘടിപ്പിക്കാനും നിർദ്ദേശമുണ്ട്. പ്രധാന സർക്കാർ ഓഫീസുകളിലെ സുരക്ഷ വർധിപ്പിച്ചു.

മൂന്നാർ സ്റ്റേഷനിലെ മൂന്നുപേർക്കെതിരേയാണ് അന്വേഷണം. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം നേരത്തേ അന്വേഷണം ആരംഭിച്ചിരുന്നു. ആറുമാസം മുമ്പ് സമാനമായ രീതിയിൽ തൊടുപുഴ സ്റ്റേഷനിൽനിന്ന് മതതീവ്രവാദ സംഘടനകൾക്ക് വിവരം ചോർത്തിനൽകിയ കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ രണ്ടുമാസം മുമ്പ് സർവീസിൽനിന്ന് പിരിച്ചുവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP