കവർച്ച നടത്തിയത് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാറിൽ; ആർ സി ബുക്കിലെ ഉടമയെ കണ്ടെത്തിയത് ഫാസ്റ്റ് ടാഗ് പരിശോധനയിൽ; മോഹൻലാൽ ചിത്രത്തിന്റെ സംവിധായകന്റെ കാറെന്ന തിരിച്ചറിവ് അന്വേഷകരെ ഞെട്ടിച്ചു; മലയാളി സിനിമാക്കാരൻ നൽകിയത് നിർണ്ണായക വിവരങ്ങൾ; 'കോടാലി'യെ പൊക്കാൻ രണ്ടും കൽപ്പിച്ച് മാണ്ഡ്യാ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നമ്പർപ്ലേറ്റില്ലാത്ത കാറിൽ കവർച്ചയ്ക്കെത്തുമ്പോൾ ഇങ്ങനെ ഒരു ട്വിസ്റ്റ് മോഷണസംഘം സ്വപനത്തിൽ പോലും ചിന്തിച്ചുകാണില്ല.നമ്പർ പ്ലേറ്റില്ലാത്ത കാറ് തെരഞ്ഞെടുത്തത് തന്നെ എളുപ്പത്തിൽ രക്ഷപ്പെടാമെന്ന ചിന്തയിൽ നിന്നുമായിരുന്നു.ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഫാസ്റ്റ്ടാഗ് കഥയിലെ നിർണ്ണായക തെളിവാകുന്നത്.ഫാസ്റ്റ് ടാഗിൽ നിന്നാണ് കാറിന്റെ ഉടമയായ മോഹൻലാൽ ചിത്രത്തിന്റെ സംവിധായകനിലേക്ക് അന്വേഷണ സംഘമെത്തുന്നത്.സംവിധായകനെ ചോദ്യം ചെയ്തപ്പോഴാകട്ടെ അന്വേഷണസംഘത്തിന് ലഭിച്ചത് നിർണ്ണായക വിവരങ്ങളും.
അങ്ങിനെയാണ് കോടാലി ശ്രീധരനിലേക്കും സംഘത്തിലേക്കും അന്വേഷണം നീളുന്നത്.എന്ത് തന്നെ സംഭവിച്ചാലും കോടാലി ശ്രീധരനെ പൂട്ടാനുറച്ച് തന്നെയാണ് അന്വേഷണസംഘത്തിന്റെ മുന്നോട്ട്പോക്ക്.കർണാടകയിലെ മാണ്ഡ്യയിൽ നടന്ന കവർച്ചയ്ക്ക് പിന്നിൽ കൊച്ചിയിലെ സംഘമാണെന്ന് ബംഗളുരു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കവർച്ചയിൽ കോടാലി ശ്രീധരന്റെ പങ്കും വെളിച്ചത്തു വരുന്നത്.
മാണ്ഡ്യയിൽ വച്ച് പ്രമുഖ താഷ്ട്രീയ നേതാവിന്റെ സ്വന്തക്കാരിൽ നിന്ന് കൊച്ചി സംഘം ആസൂത്രിതമായി പണം തട്ടിയെടുത്തുവെന്നാണ് കേസ്. കാറിലെത്തിയ കൊച്ചിയിലെ സംഘം കവർച്ച നടത്തുകയായിരുന്നുവെന്നാണ് ബാംഗ്ലൂർ പൊലീസിന്റെ കണ്ടെത്തൽ . അതിനിടെ മലയാളത്തിലെ പ്രമുഖ സംവിധായകനെയും ബാംഗ്ലൂർ പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രമുഖനായ സംവിധായകൻ ഉപയോഗിച്ചിരുന്ന കാറിലായിരുന്നു കൊച്ചി സംഘം കവർച്ചയ്ക്കെത്തിയത്. ഇതിനെത്തുടർന്ന് സംവിധായകനെ നാലു ദിവസത്തോളം ചോദ്യം ചെയ്തെങ്കിലും കേസെടുത്തില്ല.
കവർച്ചയ്ക്ക് ഉപയോഗിച്ച ആഡംബര കാർ രണ്ട് വർഷം മുൻപ് തിരിച്ചടവ് മുടങ്ങിയതോടെ ധനകാര്യ സ്ഥാപനം കാർ എടുത്തുകൊണ്ട് പോകുകയായിരുന്നുവെന്നും സംവിധായകൻ മൊഴി നൽകി. കാർ കൈമമാറിയതാണെന്നും രേഖകളിൽ സംവിധായകന്റെ പേര് മാറ്റാത്തത്ത് ബോധപൂർവ്വമല്ലെന്നുമുള്ള പൊലീസിന്റെ കണ്ടെത്തലാണ് സംവിധായകനെ വിട്ടത്. ഇതും ഗൗരവമേറിയ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ബാങ്ക് മാഫിയ ലോണടച്ചില്ലെങ്കിൽ ഗുണ്ടകളെ ഉപയോഗിച്ച് കാർ തട്ടിക്കൊണ്ടു പോയെന്ന സംശയമാണ് ഉയരുന്നത്.
കൊച്ചിയിലെ കവർച്ചാ സംഘങ്ങളുടെ പേരിൽ നേരത്തെയും സമാന കേസുകൾ ഉണ്ട്. ഈ സംഘങ്ങളുടെ തലവനാണ് കോടാലി ശ്രീധരൻ എന്നു വിളിപ്പേരുള്ള ശ്രീധരൻ. കുറച്ചു നാൾ മുൻപ് ബംഗളുരുവിലെ ഹൈവേയിൽ നടന്ന കവർച്ചാ കേസിൽ കോടാലി ശ്രീധരനുൾപ്പെട്ട പത്തംഗ സംഘമാണെന്ന് കർണാടക പൊലീസ് കണ്ടെത്തിയിരുന്നു. മാർച്ച് 11 നായിരുന്നു ഈ കവർച്ച നടന്നത്. ബംഗളുരു നഗര പരിധിക്ക് പുറത്തായി നൈസ് റോഡിൽ മാദനായക ഹള്ളിയിലാണ് കവർച്ച നടന്നത്. ഹുബ്ബള്ളിയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്ന് നിന്ന് പണവുമായി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന ധനകാര്യ സ്ഥാപനത്തിന്റെ കാറാണ് കവർച്ച ചെയ്തത്. ധനകാര്യ സ്ഥാപനത്തിന്റെ കാറിലേക്ക് കോടാലി ശ്രീധരനും സംഘവും കാർ കൊണ്ട് ഇടിക്കുകയായിരുന്നു. അതിനു ശേഷം അവരെ ആക്രമിച്ചാണ് പണം ആ സംഘം കൈക്കലാക്കിയത്.
ഒരു കോടിയലധികം രൂപയാണ് കവർച്ചനടത്തിയത്. അഞ്ച് ജീവനക്കാരുണ്ടായിട്ടുപോലും ഈ സംഘത്തിനെ എതിർക്കാൻ കഴിഞ്ഞിരുന്നില്ല. ഈ കേസിൽ ശ്രീധരന്റെ സംഘത്തിലെ പലരേയും കർണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ശ്രീധരനെ പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ടോൾ പ്ളാസകളിൽ നിന്നും ശേഖരിച്ച പ്രതികളുടെ കാറിന്റെ ദൃശ്യങ്ങളിൽ നിന്നുമാണ് ഈ കേസിൽ പൊലീസ് കോടാലി ശ്രീധരനിലേക്കെത്തിയത്. അറസ്റ്റിലായവരിൽ പത്തു പേർ മലയാളികളായിരുന്നു. അറസ്റ്റിലായവരിൽ ഏറെയും എറണാകുളം തൃശ്ശൂർ സ്വദേശികളായിരുന്നു.
സമാനമായ രീതിയിലാണ് മാണ്ഡ്യ കവർച്ചയും നടത്തിയിരിക്കുന്നത്. കൊച്ചി സംഘത്തിന്റെ ഇടപെടൽ പൊലീസ് കണ്ടെത്തിയതോടെ ശ്രീധരന്റെ പങ്കും ഇതിൽ വ്യക്തമായിട്ടുണ്ട്്. സംഘാംഗങ്ങളിൽ പലരും ഹൈവേ കവർച്ചാ കേസിൽ അറസ്റ്റിലായെങ്കിലും ശ്രീധരനെ പിടികൂടാൻ കർണാടക പൊലീസിന് കഴിഞ്ഞിരുന്നില്ല. നിലവിലെ അന്വേഷണങ്ങൾ വീണ്ടും ശ്രീധരനിലേക്ക് തന്നെയാണ് വിരൾ ചൂണ്ടുന്നത്. ബംഗളുരുവിന്റെ ഹൈവേകളിലെ കവർച്ച തുടർക്കഥയാകുന്നത് കർണാട പൊലീസിനും തലവേദനയാണ്.
കുഴൽപ്പണമാഫിയയെ സംബന്ധിച്ചിടത്തോളം കടുവയെപ്പിടിച്ച കിടുവയാണ് കോടാലി ശ്രീധരൻ. നിയമവിരുദ്ധമാർഗങ്ങളിലൂടെ കുഴൽപണമിടപാടു നടത്തിവരുന്ന വൻ മാഫിയകളെ തട്ടിച്ചു പണവുമായി കടക്കുന്ന കോടാലി അവരുടെ വർഗശത്രുവാണ്. തൃശ്ശൂരിലെ മലയോരഗ്രാമമായ കോടലിയിലെ ഐഎൻടിയുസി ചുമട്ടുതൊഴിലാളിയായിരുന്നു ശ്രീധരൻ. കുഴൽപ്പണ തട്ടിപ്പിൽ വിദഗ്ധനായ ഇയാൾക്ക് അന്തർസംസ്ഥാന ബന്ധങ്ങളും ധാരാളമായുണ്ട്. കുറച്ചു കാലമായി കേരളത്തിന് പുറത്താണ് കോടാലി ശ്രീധരന്റെ പ്രവർത്തന മണ്ഡലം.
നിറയെ കൂട്ടാളികളുമായി അഞ്ചോ ആറോ വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. മുന്തിയ ഹോട്ടലുകളിൽ കയറി ആർഭാടജീവിതം നയിച്ചിരുന്ന ശ്രീധരൻ വലിയ വിലയുള്ള വസ്ത്രങ്ങളും ഷൂവുമെല്ലാമാണ് ഉപയോഗിച്ചിരുന്നത്.
കർണാടകയിൽ കോടികൾ തട്ടിയ ഹൈവേ കവർച്ചയ്ക്ക് പിന്നിൽ കൊച്ചി സംഘം. സംഭവുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ സംവിധായകനെ കർണാടക മാണ്ഡ്യ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേരളത്തിലെത്തി ചോദ്യം ചെയ്തു. നാലുദിവസം ചോദ്യം ചെയ്യൽ നീണ്ടു.
മോഹൻലാലിനെ നായകനാക്കി സിനിമയെടുത്ത സംവിധായകനെയാണ് ചോദ്യം ചെയ്തത്. പിന്നീട് മോഷണത്തിൽ നിരപരാധിത്വം തെളിഞ്ഞു. മംഗളം പത്രത്തിൽ എസ് നാരായണനാണ് കവർച്ചയ്ക്ക് പിന്നിൽ കൊച്ചി സംഘമെന്ന വാർത്ത പുറത്തു വിട്ടത്. ഇതിന് പിന്നാലെ മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് സംവിധായകൻ ആരെന്ന് വ്യക്തമായത്. സംവിധായകനെതിരെ കേസെടുത്തിട്ടുമില്ല.
ഹൈവേയിൽ കവർച്ചയ്ക്കെത്തിയ സംഘം ഉപയോഗിച്ചത് സംവിധായകന്റെ പേരിലുള്ള കാറായിരുന്നു. രണ്ടു വർഷം മുമ്പ് കാർ കൈമാറിയാതാണെന്നും രേഖകളിൽ പേര് മാറ്റാത്തത് ബോധപൂർവമല്ലെന്നുമുള്ള സംവിധായകന്റെ വാദത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഇദ്ദേഹത്തെ വിട്ടയച്ചു. ഇത് വസ്തുതാപരമായി ശരിയുമാണ്.
സംവിധായകന്റെ പേരിലെ ആഡംബക്കാറാണ് മോഷണത്തിന് ഉപയോഗിച്ചത്. ഈ കാറിൽ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ധനകാര്യ സ്ഥാപനം കാർ എടുത്തുകൊണ്ടു പോവുകയായിരുന്നു. ഈ കാറാണ് മോഷണ സംഘം ഉപയോഗിച്ചത്. കർണ്ണാടക പൊലീസിന്റെ പരിശോധനയിൽ സംവിധായകന്റെ വാദങ്ങൾ ശരിയെന്ന് തെളിഞ്ഞു. ഇതോടെയാണ് അറസ്റ്റ് ഒഴിവായത്.
കർണാടകയിലെ മാണ്ഡ്യയിൽ വച്ചാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സ്വന്തക്കാരിൽനിന്ന് കൊച്ചി സംഘം ആസൂത്രിതമായി പണം തട്ടിയെടുത്തത്. ദിവസങ്ങൾക്ക് മുമ്പാണ് പട്ടാപ്പകൽ മൈസൂർ-ബംഗളൂരു ഹൈവേയിൽ വച്ച് കവർച്ച നടന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകൻ ഉപയോഗിച്ചിരുന്ന കാറിലാണ് കവർച്ച സംഘം എത്തിയതെന്നു വിവരം ലഭിച്ചതോടെ സംഭവത്തിന്റെ ഗൗരവം ഏറി.
മാണ്ഡ്യ ഭാഗത്ത് തുടർച്ചയായി ഹൈവേ കവർച്ച പതിവായതോടെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. നമ്പർ പ്ലേറ്റില്ലാത്ത കാറിൽ ആയുധങ്ങളുമായി എത്തിയ സംഘത്തെക്കുറിച്ച് പാലക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കവർച്ചക്കേസിൽ സംവിധായകന്റെ കാറിനെ കുറിച്ചുള്ള സൂചന കിട്ടിയത്.
- TODAY
- LAST WEEK
- LAST MONTH
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- മനോരമയെ കൊലപ്പെടുത്തിയ ശേഷം തമ്പാനൂരിൽ എത്തി ട്രെയിനിൽ കയറിയ ദൃശ്യങ്ങൾ ലഭിച്ചതോടെ ആദം അലിയെ തേടി പൊലീസ് അലേർട്ട് ഇതര സംസ്ഥാനങ്ങളിലേക്ക് പാഞ്ഞു; ചെന്നൈയിൽ വെച്ച് കയ്യോടെ പൊക്കി പൊലീസ്; തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതക കേസിലെ പ്രതിയെ പൊലീസ് ചെന്നൈയിലെത്തി നാട്ടിലേക്ക് കൊണ്ടു പോരും
- 'ഇപ്പോഴും ഉള്ളിൽ ഭയം വരുന്നുണ്ടല്ലേ...ഉറപ്പാ കേട്ടോ..വീഴത്തില്ല..പ്രസാദേ': വാഹനാപകടത്തിൽ കിടപ്പിലായ പ്രസാദിനെ സുഖപ്പെടുത്തി 'സജിത്ത് പാസ്റ്ററുടെ അദ്ഭുതം': പാസ്റ്ററുടെ ആലക്കോടൻ സൗഖ്യ കഥ മറുനാടൻ പൊളിക്കുന്നു
- ആദം അലി പബ്ജി ഗെയിമിന് അടിമ; കളിയിൽ തോറ്റാൽ കൂട്ടുകാരോടും വഴക്കിട്ടിരുന്ന പ്രകൃതക്കാരൻ; പബ്ജിയിൽ തോറ്റതിനെ തുടർന്ന് മുൻപ് ഫോൺ എറിഞ്ഞു പൊട്ടിച്ചതായി കൂട്ടുകാരരുടെ സാക്ഷ്യം; മനോരമയെ അടുക്കളയിൽ വച്ചു കൊലപ്പെടുത്തി മൃതശരീരം വലിച്ചിഴച്ചു കിണറ്റിൽ തള്ളിയതും ഒറ്റയ്ക്ക്; അരുംകൊല ചെയ്യാൻ മനസ്സിനെ പാകമാക്കിയത് 'ഓൺലൈൻ ബാറ്റിൽഗ്രൗണ്ടോ?
- മിന്നൽ മുരളിക്ക് ശേഷം കേരളത്തിൽ മിന്നൽ മന്ത്രി! വീണ ജോർജ് തുടർന്നാൽ ആരോഗ്യവകുപ്പ് തകരുമെന്ന് ഐ എം എ; വീണയ്ക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിക്കാനൊരുങ്ങി ഒരുകൂട്ടം ഡോക്ടർമാർ; മാത്യു ടി തോമസ് എംഎൽഎയുടെ പരാതിയിലാണ് തിരുവല്ലയിലെ പരിശോധനയെന്ന് മന്ത്രിയും; ആരോഗ്യമന്ത്രിക്കെതിരെ ഡോക്ടർമാരുടെ പടയൊരുക്കം
- ജനാഭിമുഖ കുർബാന എന്നതു കുറച്ചു വൈദികരുടെ മാത്രം ആവശ്യമെന്ന പ്രചരണത്തിന് മറുപടി നൽകാൻ സാധിച്ചു; വിശ്വാസ സംരക്ഷണറാലിയിൽ പതിനായിരങ്ങൾ അണിനിരന്നതോടെ ആവേശത്തിൽ വൈദികർ; വത്തിക്കാനെ വെല്ലുവിളിച്ച പ്രകടനത്തിന് പിന്നാലെയുള്ള നടപടികൾ നിർണായകം
- കരച്ചിലും ചിരിയും ഒപ്പം പ്രകടിപ്പിക്കുന്ന രൂപം മരണത്തിന്റെ പ്രതീകം! എന്തറിഞ്ഞു കൊണ്ടാണ് നിങ്ങൾ ഇമോജികൾ ഉപയോഗിക്കുന്നത് ? തെറ്റിയാൽ ബന്ധങ്ങൾ തന്നെ ഇല്ലാതാവാം; പ്രധാന ഇമോജികളും അവയുടെ അർത്ഥവും അറിയാം
- 'വീണയ്ക്ക് ക്യാപ്റ്റൻ കൃഷ്ണൻ നായർ വഴി സീറ്റ് ഏർപ്പാടാക്കി; പരീക്ഷയില്ലാതെ അമൃതാനന്ദമയിയുടെ കോളജിൽ അഡ്മിഷൻ കിട്ടി; ഇത് കൂത്തുപറമ്പ് രക്തസാക്ഷികളോടുള്ള വഞ്ചന'; കടന്നുപോയത് പിണറായിക്ക് രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയ മനുഷ്യൻ
- നേതാജിയുടെ കൊച്ചുമകളുടെ മകളെ വീട്ടുതടങ്കലിലാക്കി യു.പി പൊലീസ്; രാജശ്രീ ചൗധരിയെ കസ്റ്റഡിയിലെടുത്തത് കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് പോകും വഴി ട്രെയിനിൽ നിന്നു വിളിച്ചിറക്കി
- തൊണ്ടിമുതലായി ഫുട്പാത്തിൽ വിറ്റഴിക്കുന്ന വില കുറഞ്ഞ രണ്ടു ജട്ടികൾ ഹാജരാക്കി വഞ്ചിയൂർ പൊലീസ്; പ്രതിയുടേതല്ലെന്ന് കെമിക്കൽ എക്സാമിനർ; എസ്ഐയുടേതാണോ എന്ന് കോടതിയുടെ വാക്കാൽ പരിഹാസം; പോക്സോ കേസിൽ പ്രതിക്ക് മോചനം
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- മാൾ ഓഫ് ട്രാവൻകൂർ ഭീകര നഷ്ടത്തിൽ; ഹൈമാർട്ട് ഹൈപ്പർമാർക്കറ്റും ഇഹം ഡിജിറ്റലും അടച്ചുപൂട്ടി; ബിഗ്ബസാർ പൂട്ടി; പാറ്റൂരിലെ സെൻട്രൽമാളിൽ സിനിമ മാത്രം; തലസ്ഥാനത്തെ മാളുകളുടെ കഥ കഴിയുന്നു; വിമാനത്താവളത്തിന് അടുത്ത മലബാർ മാളിൽ അദാനിക്കും കണ്ണ്; മാൾ വ്യവസായം പ്രതിസന്ധിയിലോ?
- കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഗായിക മഞ്ജരി; കുടുംബാംഗങ്ങൾക്കൊപ്പം ചുവട് വെച്ച് താരം: വീഡിയോ വൈറൽ
- കാണാതായത് 9 വർഷം മുമ്പ്; താമസിച്ചിരുന്നത് സ്വന്തം വീടിന് 500 മീറ്റർ അകലെ; വീട്ടുകാരും നാട്ടുകാരും പൊലീസും നാടിളക്കി തിരഞ്ഞിട്ടും കണ്ടെത്താതിരുന്ന പെൺകുട്ടിയെ തേടിപിടിച്ചത് ഗൂഗിൾ ചിത്രം വഴി; മുംബൈ അന്ധേരിയിലെ ഗേൾ നം: 166 മിസിങ് കേസിന്റെ അവിശ്വസനീയ കഥ
- മലയാളി യുവാവിന് ജർമൻ കമ്പനിയിൽ മൂന്നുകോടി വാർഷിക ശമ്പളം; പ്ലേസ്മെന്റ് ചരിത്രത്തിൽ ആദ്യമെന്ന് സർവകലാശാല
- എട്ടാം ക്ലാസിൽ പഠിപ്പിന് വഴി മുട്ടിയപ്പോൾ കടയിൽ ജോലിക്ക് പോയി; ഐഎഎസ് പരീക്ഷ തുടർച്ചയായി മൂന്നു വട്ടം തോറ്റപ്പോൾ നിരാശനായി; പിന്നെ ശത്രുക്കളോട് ചോദിച്ചപ്പോഴാണ് വില്ലനെ മനസ്സിലായത്; ആലപ്പുഴ കളക്ടർ കൃഷ്ണ തേജയുടെ ജീവിതകഥ
- എടാ വിജയാ.... എന്താടാ ദാസാ..... വെല്ലുവിളികൾ അതിജീവിച്ച് മലയാളിയുടെ മനസ്സറിഞ്ഞ സിനിമാക്കാരൻ; പേരു വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ഒരു കൈ സഹായവുമായി ആനയിക്കാൻ എത്തിയത് മണിയൻ പിള്ള; വേദിയിൽ കയറിയ ഓൾറൗണ്ടറെ കാത്തിരുന്നത് ലാലിന്റെ പൊന്നുമ്മ; വിജയനും ദാസനും വീണ്ടും ഒരുമിച്ചു; കൈയടിച്ച് സത്യൻ അന്തിക്കാടും; ശ്രീനിവാസൻ തിരിച്ചെത്തുമ്പോൾ
- സവാഹിരിയുടെ ജീവനെടുത്തത് 1000 മൈൽ വേഗത്തിൽ ആകാശത്തു നിന്നും നിശബ്ദ്മായി പറന്നെത്തി തലയറത്തു മടങ്ങിയ നിഞ്ച മിസൈൽ; കൊലയാളി മിസൈൽ പറന്നുയർന്നത് പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന്; 20 കൊല്ലത്തെ അമേരിക്കൻ നീക്കം വിജയിച്ചത് ആറുമാസത്തെ തുടർ പരിശ്രമത്തിനൊടുവിൽ; എല്ലാം നേരിട്ടു കണ്ട് ബൈഡൻ; കൊടും ഭീകരനെ വകവരുത്തിയത് ഇങ്ങനെ
- അതിസുരക്ഷാ മേഖലയിലെ ബാൽക്കണിയിൽ ഉലാത്തുമ്പോൾ കിറുകൃത്യമായി ഡ്രോൺ ആക്രമണം; പാക്കിസ്ഥാനിലെ നിന്നും ജീവൽ ഭയത്തിൽ കാബൂളിലെത്തിയതും വെറുതെയായി; ലാദന്റെ പിൻഗാമിക്ക് സുരക്ഷിത താവളമൊരുക്കിയ താലിബാനെ ഞെട്ടിച്ച് പാക്കിസ്ഥാൻ; സവാഹിരിയെ കൊന്നു തള്ളാനുള്ള അന്തിമാനുമതി നൽകിയത് ബൈഡൻ; അമേരിക്ക വീണ്ടും ചിരിക്കുമ്പോൾ
- അയാളെ കൊണ്ട് പൊറുതിമുട്ടി പോയി; ജീവിതത്തിൽ ഒരു കീടം പോലെയാണ് അയാൾ; 30 നമ്പറുകൾ വരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്; കേസുകൊടുക്കാതിരുന്നതിനും കാരണം ഉണ്ട്; തന്നെ നിരന്തരം ശല്യം ചെയ്യുന്ന സന്തോഷ് വർക്കിക്ക് എതിരെ നടി നിത്യ മേനോൻ
- 'ഞാൻ ദിലീപ്, നടൻ..മാഡം സുഖമല്ലേ..ഫ്രീ ആകുമ്പോൾ ഒന്നുവിളിക്കൂ; ഇതെന്റെ യൂട്യൂബ് ചാനൽ ആണ്, സമയം കിട്ടുമ്പോൾ കണ്ട് നോക്കൂ; ഞാൻ ഒറ്റക്ക്, ആരുടെയും സഹായമില്ലാതെ ചെയ്യുന്നതാണ്; ഇറ്റ് വാസ് നൈസ് ടോക്കിങ് ടു യു; സംസാരിക്കാൻ പറ്റിയപ്പോ എനിക്കും വലിയ സന്തോഷമായി മാഡം': ആർ.ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സാപ് ചാറ്റുകൾ പുറത്ത്
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- 'എന്റെ പൊന്നു മക്കളെ നിങ്ങളെ ഞാൻ മറന്നു.. എന്റെ ഭാഗത്ത് തെറ്റുണ്ടായി. ആ തെറ്റിന് ഞാൻ എന്നെ സ്വയം ശിക്ഷിക്കുന്നു; മരണത്തിന് ഉത്തരവാദി പ്രജീവാണ്.. ഞാൻ മരിച്ചാലും നിനക്ക് ശിക്ഷ കിട്ടില്ലെങ്കിലും ഞാൻ നിന്നെ ശിക്ഷിക്കും; ശരണ്യയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ; ആത്മഹത്യക്ക് തൊട്ടുമുമ്പ് പ്രജീവിനെ ഫോണിലും വിളിച്ചു
- ഒമ്പതാം വയസ്സു മുതൽ പുരുഷന്മാരുമായി ബന്ധപ്പെടുന്ന പെൺകുട്ടിയാണവൾ; എന്ത് കണ്ടിട്ടാണ് ആ പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ വാദിക്കുന്നത്? കുട്ടിയുടെ അമ്മ മോശം സ്ത്രീയാണെന്നും പരിഹാസം; ഈ ക്രൂരതയെ ചോദ്യം ചെയ്തപ്പോൾ നക്സലുകളാക്കി കേസെടുത്തു; ശ്രീലേഖയ്ക്കെതിരെ വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് വിജയമ്മ; 1996ലെ കേസ് വീണ്ടും ചർച്ചകളിൽ
- എകെജി സെന്ററിലെ സിസിടിവിയിൽ പതിഞ്ഞ ആ അജ്ഞാതനെ തേടി പുലർച്ചെ എത്തിയത് സഖാവിന്റെ സെക്കന്റുകൾ നീളുന്ന ഫോൺ കോൾ! ബൈക്കിലെത്തിയ രണ്ടാമന്റെ പങ്ക് വ്യക്തമായിട്ടും അറസ്റ്റില്ല; ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രാദേശിക നേതാവിന്റെ സൗഹൃദം സമ്മർദ്ദമായി; ബോംബെറിഞ്ഞയാൾ സിപിഎമ്മുകാരനോ? നിർണ്ണായക ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിടുന്നു
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്