ഇരട്ട ചങ്കന് മാസം 20 മണിക്കൂർ പറക്കാൻ ഇരട്ട എൻജിന് പവൻഹാൻസിന് കൊടുക്കേണ്ടത് 1.45 കോടി രൂപ; അവഗണിച്ചത് 25 മണിക്കൂറിന് മാസവാടക 75 ലക്ഷം രൂപയെന്ന വിഗ്സ് എവിയേഷൻ വാഗ്ദാനം; 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്റർ നൽകാമെന്ന ചിപ്സൻ ഏവിയേഷന്റെ ക്വട്ടേഷനും അവഗണിച്ചു; മാവോയിസ്റ്റുകളെ പറന്ന് ആക്രമിക്കാൻ അധിക തുക നൽകി കൊല്ലുന്നത് ഒന്നുമില്ലാത്ത ഖജനാവിനെ; പിണറായിയുടെ 'ഹെലികോപ്ടർ' മറ്റൊരു ഷേഡി ഡീലോ?
എം മനോജ് കുമാർ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പറന്നു നടക്കാൻ പവൻഹാൻസ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതിന് പിന്നിൽ നടന്നത് കള്ളക്കളി. സാധാരണ ഹെലികോപ്റ്റർ കമ്പനികൾ ഈടാക്കുന്നതിലും ഏകദേശം ഇരട്ടി തുകയ്ക്കാണ് കേരളം പൊതുമേഖലാ സ്ഥാപനമായ പവൻഹാൻസ് ഹെലികോപ്റ്റർ എടുത്തിരിക്കുന്നത്. മാസം പറത്താനുള്ള മണിക്കൂറുകളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. 75 ലക്ഷം രൂപയ്ക്ക് 25 മണിക്കൂർ പറത്താൻ മറ്റു കമ്പനികൾ തയ്യാറായിരിക്കെയാണ് 20 മണിക്കൂർ പറത്താൻ ഒന്നേമുക്കാൽ കോടി രൂപ കേരളം നൽകുന്നത്. ടെൻഡർ വിളിച്ചിട്ടുമില്ല. കരാറിന് നേതൃത്വം നൽകിയത് ഡിജിപി ലോക്നാഥ് ബഹ്റയാണ്. ചീഫ് സെക്രട്ടറി നടത്തേണ്ടിയിരുന്ന കരാർ നടപടികളാണ് പൊലീസ് നേതൃത്വം നേരിട്ട് നടത്തിയത്. ഇതുകൊണ്ട് തന്നെയാണ് കരാറിന് പിന്നിൽ അഴിമതി തന്നെ എന്ന ആരോപണം ഉയരുന്നത്. നിലവിലെ ഈ മേഖലയിലെ കരാർ നിരക്കുകൾ പ്രകാരം ഏറ്റവും കൂടിയ നിരക്കിലുള്ള കരാറിലാണ് ഹെലികോപ്റ്റർ വരുന്നത്.
സുതാര്യതയില്ലാത്ത കരാറും തീരുമാനവും എന്നാണ് ഹെലികോപ്റ്റർ ഡീൽ വിലയിരുത്തപ്പെടുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിന്നിടയിൽ ഒന്നേ മുക്കാൽ കോടിയോളം രൂപ മാസ വാടക നൽകി ഹെലികോപ്റ്റർ എടുക്കാനുള്ള തീരുമാനം വിവാദമായിരിക്കെയാണ് ഇതിനു പിന്നിലുള്ള അഴിമതിയിലേക്കും വിരൽ ചൂണ്ടൽ വരുന്നത് പവൻഹംസ് ലിമിറ്റഡിന്റെ, പത്തുപേർക്ക് സഞ്ചരിക്കാവുന്ന കോപ്റ്ററാണ് മാസവാടകയിൽ എടുക്കുന്നത്. ഇതിനു തന്നെ ഒന്നര കോടി രൂപ വാടക നൽകണം. വേറെയും കമ്പനികൾ സേവനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും കുറഞ്ഞ തുകയ്ക്ക് ഹെലികോപ്റ്റർ നൽകാമെന്നു പറഞ്ഞ ഈ കമ്പനികളെ തഴഞ്ഞാണ് പവൻ ഹംസിൽ നിന്ന് തന്നെ ഹെലികോപ്റ്റർ വരുത്തിയത്. അരുണാചൽ മുഖ്യമന്ത്രിയായിരുന്ന ദോർജി ഖണ്ഡുവിന്റെ ജീവനെടുത്തത് പവൻഹാൻസിന്റെ ഹെലികോപ്ടറാണ്. അതുകൊണ്ട് തന്നെ ഇവർ തരുന്ന ഹെലികോപ്ടറിൽ സുരക്ഷാ മാനദണ്ഡങ്ങളുണ്ടോ എന്നതും പ്രധാനമാണ്. ഇതൊന്നും നോക്കാതെയാണ് കരാറെടുക്കുന്നത്.
ഇരട്ട എൻജിനുള്ള എ.എസ്. 365 ഡൗഫിൻ എൻ-3 ആണ് വാടകയ്ക്കെടുക്കുന്നത്. മാസം ഇരുപത് മണിക്കൂർ പറക്കാൻ 1.45 കോടി രൂപ നൽകണം. 20 മണിക്കൂറിനു മുകളിലായാൽ മണിക്കൂറിന് 67,926 രൂപവെച്ച് നൽകണം. മറ്റു കമ്പനികളുടെ സർവീസുമായി ഇടപാടുമായും താരതമ്യം ചെയ്യുമ്പോൾ ഇരട്ടി തുകയ്ക്കാണ് ഹെലികോപ്റ്റർ വരുത്തിയിരിക്കുന്നത്. ഹൈദ്രബാദ് ആസ്ഥാനമാക്കിയ വിങ്സ് ഏവിയേഷൻ ഹെലികോപ്പ്റ്റർ വാടകയ്ക്ക് നൽകാൻ നേരത്തെ തന്നെ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഒരു താത്പര്യവും സർക്കാർ ഈ കാര്യങ്ങളിൽ കൈക്കൊണ്ടില്ല. ഹെലികോപ്റ്ററും എയർക്രാഫ്റ്റും എയർ ആംബുലൻസും വാടകയ്ക്ക് നൽകുന്ന കമ്പനിയാണിത്. 11 സീറ്റുകളുള്ള ഹെലികോപ്റ്റർ ആണ് ഇവർ വാടകയ്ക്ക് നൽകാൻ ഉദ്ദേശിച്ചത്. ബെൽ കമ്പനിയുടെ ഹെലികോപ്റ്റർ ആണിത്.
തീരെ താത്പര്യമില്ലാത്ത രീതിയിലാണ് വിങ്സ് ഏവിയേഷനോട് സർക്കാർ പ്രതികരിച്ചത്. മാസങ്ങൾക്ക് മുൻപ് തന്നെ ഈ കാര്യവുമായി ബന്ധപ്പെട്ടു കമ്പനി സർക്കാരിനെ സമീപിച്ചിരുന്നു. 25 മണിക്കൂറും മാസവാടക 75 ലക്ഷം രൂപയും എന്നാണ് വിഗ്സ് എവിയേഷൻ സർക്കാരിനു മുന്നിൽ പ്രൊപ്പോസൽ വെച്ചത്. ഈ തുക തന്നെ വളരെ കൂടുതൽ എന്നാണ് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചത്. ഇതേ സർക്കാർ തന്നെയാണ് 20 മണിക്കൂർ പറത്താൻ ഒന്നേ മുക്കാൽ കോടി നൽകി പവൻ ഹംസ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. വിങ്സ് ഏവിയേഷൻ ഛത്തീസ്ഗഡ് സർക്കാരിനു ഹെലികോപ്റ്റർ നൽകിയിട്ടുണ്ട്.
അത് മാസം 25 മണിക്കൂർ പറത്താൻ 75 ലക്ഷം രൂപയ്ക്കാണ് നൽകിയിരിക്കുന്നത്. ഇതേ രീതിയിൽ തന്നെയുള്ള പ്രോജക്റ്റ് ആണ് ഇവർ സംസ്ഥാന സർക്കാരിനും നൽകിയിരിക്കുന്നത്. ഛത്തീസ്ഗഡ് സർക്കാർ ഹെലികോപ്റ്റർ സ്വീകരിച്ചതിലും ഇരട്ടി തുകയ്ക്കാണ് കേരളത്തിൽ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഇവർ നൽകിയ ഹെലികോപ്റ്റർ ഛത്തീസ്ഗഡ് സർക്കാർ ഇപ്പോഴും ഉപയോഗിക്കുന്നുമുണ്ട്.
വിങ്സ് ഏവിയേഷന്റെ ഉമേഷ് കാമത്തിന്റെ പ്രതികരണം:
ഹൈദരാബാദ് ആസ്ഥാനമാക്കിയ കമ്പനിയാണിത്. ഛത്തീസ്ഗഡ് സർക്കാർ ഹെലികോപ്റ്റർ നൽകിയ കമ്പനിയാണ് ഞങ്ങളുടേത്. പല കമ്പനികൾക്കും ഞങ്ങൾ ഹെലികോപ്റ്റർ നൽകുന്നുമുണ്ട്. ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ സർക്കാരിനു പദ്ധതിയുണ്ട് എന്ന് അറിഞ്ഞാണ് ഞങ്ങൾ സർക്കാരിനു സമീപിക്കുന്നത്. മാസം 20 മണിക്കൂർ പറത്തുന്നതിനാണ് ഇവർ കരാർ എടുത്തിരിക്കുന്നത്. ഞങ്ങൾ സർക്കാരിനു മുൻപേ തന്നെ നൽകിയ പ്രോപ്പോസലിൽ 25 മണിക്കൂർ എന്നാണ് ചൂണ്ടിക്കാട്ടിയത്. ഇരുപത് മണിക്കൂർ ആണെങ്കിൽ 60 ലക്ഷത്തോളം രൂപയിലേക്ക് തുക കുറയുകയും ചെയ്യും. ഇരുപത്തിയഞ്ചു മണിക്കൂറുകൾക്ക് 78 ലക്ഷവും ടാക്സും ആണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഇപ്പോൾ സർക്കാർ എടുത്തിരിക്കുന്നത് ഞങ്ങൾ പറഞ്ഞതിലും ഇരട്ടി തുകയ്ക്ക് ആണ്. അതേസമയം കുറഞ്ഞ മണിക്കൂറുമാണ്. ഒന്നേമുക്കാൽ കോടി രൂപയ്ക്കാണ് ഹെലികോപ്റ്റർ ഇപ്പോൾ എടുത്തിരിക്കുന്നത്. 20 മണിക്കൂർ മാത്രവും. ഞങ്ങൾ അഞ്ചു മണിക്കൂർ അധികമുള്ള പ്രൊപ്പോസൽ ആണ് നൽകിയിരുന്നത്. ഞങ്ങളുടെ പ്രൊപ്പോസലിനോട് സർക്കാർ അനുകൂല രീതിയിൽ പ്രതികരിച്ചില്ല. റേറ്റ് കൂടുതൽ എന്ന രീതിലുള്ള പ്രതികരണമാണ് ഞങ്ങൾക്ക് നൽകിയത്. മറ്റു കമ്പനികളും സർക്കാരിനെ സമീപിച്ചിരുന്നു. അവരോടും അന്ന് അതേ സമീപനമാണ് പിന്തുടർന്നത് എന്നാണ് ഞങ്ങൾക്ക് മനസിലാകുന്നത്. ഇപ്പോൾ ടെൻഡർ വിളിച്ചില്ല. സർക്കാർ ഒരു കമ്പനിക്ക് നേരിട്ട് നൽകുകയാണ് ചെയ്തത്-ഉമേഷ് കാമത്ത് പറയുന്നു.
അതേ സമയം ചിപ്സൻ ഏവിയേഷനും ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ചിപ്സൻ ഏവിയേഷന്റെ കുറഞ്ഞ തുകയുടെ ക്വട്ടേഷൻ പരിഗണിച്ചില്ല എന്ന ആരോപണമാണ് ഉയരുന്നത്. 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്റർ നൽകാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഹെലികോപ്റ്റർ സർക്കാർ വാടകയ്ക്കെടുക്കുന്നത് കൂടുതൽ സേവനം വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞെന്നാണ് തെളിയുന്നത്. 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്ററുകളുടെ സേവനം 60 മണിക്കൂറാണ് ചിപ്സൻ ഏവിയേഷൻ കമ്പനി വാഗ്ദാനം ചെയ്തത്. ഈ വാഗ്ദാനവും സർക്കാർ സ്വീകരിച്ചിരുന്നില്ല. അതേസമയം തുമ്പി ഏവിയേഷനും സർക്കാരിനെ സമീപിച്ചിരുന്നതായി സൂചനയുണ്ട്. ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള സംസ്ഥാനസർക്കാരിന്റെ തീരുമാനം ആകാശക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചിട്ടുണ്ട്. തീരുമാനം ആകാശക്കൊള്ളയെന്നു ചെന്നിത്തല പറഞ്ഞപ്പോൾ നടപടി വെറും ധൂർത്താണെന്നും മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും സഞ്ചരിക്കാനുള്ള വാഹനമായി ഇത് മാറുമെന്നുമാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആക്ഷേപിച്ചത്. മൂന്നര വർഷം കൊണ്ട് പിണറായി സർക്കാർ നടത്തിയത് ആയിരം കോടി രൂപയുടെ ധൂർത്താണെന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രളയസമയത്തു മുഖ്യമന്ത്രിക്കായി ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതു വിവാദമായിരുന്നു. രക്ഷാപ്രവർത്തനങ്ങളിൽ സേനയ്ക്കു ഫലപ്രദമായി ഇടപെടാൻ ഹെലികോപ്റ്റർ വാങ്ങുകയോ സ്ഥിരമായി വാടകയ്ക്ക് എടുക്കുകയോ വേണമെന്നു ആ സമയം ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചിരുന്നു. പ്രളയവും മാവോയിസ്റ്റ് ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് ഈ രീതിയിലുള്ള ആവശ്യം ഡിജിപി ഉയർത്തിയത്. ഈ തീരുമാനപ്രകാരമാണ് ഹെലികോപ്റ്റർ വരുന്നത്. പക്ഷെ ഇൻഡസ്ട്രിയിൽ നിലവിലുള്ള ഇരട്ടി തുകയ്ക്ക് വാടകയ്ക്ക് എടുക്കാനുള്ള തീരുമാനമാണ് വിവാദത്തിന്റെ നിറം പകർന്നു ഇപ്പോൾ സർക്കാരിനു തലവേദനയായി മാറുന്നത്.
Stories you may Like
- മാസം 80 ലക്ഷം വാടകയിൽ മുഖ്യമന്ത്രിക്ക് ഹെലികോപ്ടർ എത്തുന്നു;
- നാസയുടെ ചൊവ്വാ പരിവേഷണത്തിലെ 'സൂപ്പർ താരം' പറക്കൽ മതിയാക്കുമ്പോൾ
- ആർക്കും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ സഞ്ചരിക്കാം; ഇത് സുരക്ഷാ വീഴ്ച തന്നെ
- മുഖ്യമന്ത്രിക്ക് ഇനി വേണ്ടത് സഞ്ചരിക്കുന്ന കാരവാൻ
- കുറുവാ ദ്വീപിലെ ജീവനക്കാരനെ കൊന്നത് ഈ മണ്ടൻ തീരുമാനം
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്