റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് അർധ ബോധാവസ്ഥയിലായ സൈനികനെ, ആനുകൂല്യങ്ങൾ അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ ഉപേക്ഷിച്ചുവെന്ന് മാതാവിന്റെ പരാതി. സൈനിക അധികാര കേന്ദ്രങ്ങളിൽ അടക്കം തെളിവ് സഹിതം പരാതി നൽകിയിട്ടും യാതൊരു നടപടിയുമില്ല. പാലിയേറ്റീവ് കെയർ സെന്റററിൽ നിന്ന് മോചിപ്പിച്ചെടുത്ത മകനെയും ചേർത്തു പിടിച്ച് ആ അമ്മ വിലപിക്കുന്നു. കാലഭേദങ്ങളൊന്നുമറിയാതെ അമ്മയുടെ മാറിൽ ചേർന്നു കിടക്കുകയാണ് ആ മകൻ, ഒരു പിഞ്ചു കുഞ്ഞ് എന്ന വണ്ണം.
റാന്നി ഇടമൺ പത്മവിലാസം വീട്ടിൽ ഓമനയമ്മയാണ് മകനും സൈന്യത്തിൽ നായികുമായിരുന്ന മകൻ പിജെ രാജേഷ് കുമാറിന് നീതി കിട്ടാൻ വേണ്ടി അധികാര കേന്ദ്രങ്ങൾ കയറിയിറങ്ങി നടക്കുന്നത്. 2012 ൽ നാട്ടിൽ വച്ചുണ്ടായ അപകടത്തിൽ രാജേഷിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിടത്ത് നിന്നാണ് സംഭവങ്ങളുടെ തുടക്കം. നാട്ടിലെ ആശുപത്രിയും കൊച്ചിയിലെയും ബംഗളൂരുവിലെയും നേവൽ ആശുപത്രികളിലുമായിട്ട് നടത്തിയ ചികിൽസയുടെ ഫലമായി ജീവിതത്തിലേക്ക് മടങ്ങിയ രാജേഷ് തിരികെ ജോലിയിൽ പ്രവേശിച്ചു.
2012 നവംബർ 20 ന് റാന്നി തോമ്പിക്കണ്ടം മാമ്പൊഴിൽ ലീനാ ജോയിയെ രാജേഷ് വിവാഹം കഴിച്ചു. പ്രണയ വിവാഹമായിരുന്നു ഇത്. തുടർന്ന് ഭാര്യയുമായി ജോലി സ്ഥലമായ ബംഗളൂരുവിലേക്ക് രാജേഷ് മടങ്ങി. അപകടത്തിന്റെ അസ്കിതകളിൽ നിന്ന് പൂർണമായും മോചിതനാകാത്ത രാജേഷ് ആ സമയത്തും മരുന്നു കഴിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ലീന ഗർഭിണിയായി. ആ സമയത്ത് അവരെ പരിചരിക്കാൻ വേണ്ടി താനും ഒപ്പം പോയിരുന്നുവെന്ന് ഓമനയമ്മ പറയുന്നു. കുഞ്ഞിന് അഞ്ച് മാസം പ്രായമാകുന്നതു വരെ ഓമനയമ്മ അവിടെ തുടർന്നു. അതിന് ശേഷം ലീന നിർബന്ധിച്ച് നാട്ടിലേക്ക് മടക്കി അയച്ചു. ഈ സമയത്ത് രാജേഷിന്റെ ശാരീരികാവസ്ഥ വഷളായി തുടങ്ങി. കുഞ്ഞിന് ഒരു വയസായപ്പോഴേക്കും രാജേഷിന്റെ കാഴ്ച ശക്തി മങ്ങി. ഓർമക്കുറവും അനുഭവപ്പെട്ട് തുടങ്ങി. ശരിയായ ചികിൽസ കിട്ടാതിരുന്നത് നില കൂടുതൽ വഷളാക്കി.
രാജേഷിന്റെ മാതൃയൂണിറ്റായ 14 എൻജിനീയർ റെജിമെന്റ് 2014 ൽ ആസാമിൽ നിന്ന് സെക്കന്തരാബാദിലേക്ക് വന്നു.അപ്പോൾ രാജേഷിനെ ബംഗളൂരുവിൽ നിന്ന് സെക്കന്തരാബാദിലേക്ക് സ്ഥലം മാറ്റി. അവിടെ ഒരു വർഷം സർവീസിൽ തുടർന്നപ്പോഴേക്കും ആരോഗ്യ നില തീർത്തും വഷളായി. അങ്ങനെ 2016 ൽ മകനെയും ഭാര്യയെയും കൂട്ടി രാജേഷ് ഭാര്യ വീട്ടിലെത്തി. ഏപ്രിലിൽ അവധി തീർന്ന് മടങ്ങിയ രാജേഷിനൊപ്പം ഭാര്യയും ഭാര്യാ സഹോദരനും പോയിരുന്നു. രാജേഷിനെ അയാളുടെ ക്വാർട്ടേഴ്സിന്റെ വരാന്തയിൽ ഉപേക്ഷിച്ച്, കിട്ടാവുന്നതെല്ലാം നുള്ളപ്പെറുക്കി ഭാര്യയും സഹോദരനും റോഡ് മാർഗം കേരളത്തിലേക്ക് മടങ്ങി.
സമീപ ക്വാർട്ടേഴ്സുകളിൽ ഉള്ളവർ രാജേഷിന്റെ യൂണിറ്റിൽ വിവരം അറിയിച്ചു. അവിടെ നിന്ന് ലീനയെ ബന്ധപ്പെട്ടെങ്കിലും വരാൻ കഴിയില്ലെന്നാണ് പറഞ്ഞതെന്ന് ഓമനയമ്മയുടെ പരാതിയിലുണ്ട്. തുടർന്ന് റെജിമെന്റിൽ നിന്ന് അറിയിച്ചത് അനുസരിച്ച് ഓമനയമ്മയും രാജേഷിന്റെ സഹോദരിയും അവിടെ എത്തി. ഇവർ ചെല്ലുന്നുവെന്ന വിവരം കിട്ടിയ ലീനയും ഓടിപ്പാഞ്ഞ് അവിടെ വന്നു. തുടർന്ന് കമാൻഡിങ് ഓഫീസറെ കണ്ട ലീന രാജേഷിന് ബംഗളൂരുവിലേക്ക് മാറ്റം വേണമെന്ന് അപേക്ഷിച്ചു. അവിടേക്ക് മാറ്റം കിട്ടിയ രാജേഷിനെ എയർഫോഴ്സ് കമാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസ തുടങ്ങി. ഈ സമയത്ത് തമിഴ്നാട്ടുകാരനായ ദീപക് എന്ന പട്ടാളക്കാരൻ തന്റെ പിതാവിന്റെ ചികിൽസയുമായി ബന്ധപ്പെട്ട് അവിടെയുണ്ടായിരുന്നു. ദീപകുമായി ലീന പ്രണയത്തിലായി.
ഈ സമയത്ത് രാജേഷിനെ പരിചരിച്ചിരുന്നത് അയാളുടെ യൂണിറ്റിൽ നിന്ന് തന്നെയുള്ള മറ്റൊരു സൈനികനായിരുന്നു. ലീന ആശുപത്രിയിലേക്ക് തിരിഞ്ഞു നോക്കാറില്ലായിരുന്നുവെന്നും അവൾ ദീപകുമൊത്ത് ആശുപത്രിക്ക് വെളിയിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നുവെന്നും ഓമനയമ്മയുടെ പരാതിയിൽ പറയുന്നു. രാജേഷിന്റെ ബോധം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അങ്ങനെ രാജേഷിന് നിർബന്ധിത പെൻഷൻ നൽകാൻ തീരുമാനമായി. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ദീപകും ലീനയുമാണെന്ന് ഓമനയമ്മ ആരോപിക്കുന്നു.
രാജേഷ് വിരമിച്ചപ്പോൾ ലീനയ്ക്കൊപ്പം ദീപകും പോന്നു. രാജേഷിന്റെ കാര്യങ്ങൾ നോക്കാൻ ആർമിയിൽ നിന്ന് അയച്ചതാണ് ദീപകിനെ എന്നാണ് ലീന എല്ലാവരോടും പറഞ്ഞിരുന്നത്. കുറച്ചു ദിവസം കഴിഞ്ഞ് രാജേഷുമായി ലീന സ്വന്തം വീട്ടിലേക്ക് മടങ്ങി. അപ്പോഴും ദീപക് അനുഗമിച്ചു. നാട്ടിലെത്തിയ ലീന രാജേഷിന്റെ പണം ഉപയോഗിച്ച് ഒരു കാർ വാങ്ങിയെന്നും അത് രജിസ്റ്റർ ചെയ്തത് ദീപകിന്റെ പേരിലായിരുന്നുവെന്നും ഓമനയമ്മ ആരോപിക്കുന്നു. രാജേഷിന് ലഭിച്ച ഇൻഷുറൻസ് തുകയും പെൻഷൻ ആനുകൂല്യങ്ങളും ഉപയോഗിച്ച് ലീന പുതിയ വീട് നിർമ്മിച്ചു. രാജേഷിന്റെ തുടർ ചികിൽസയ്ക്ക് ഒരു പൈസയും ചെലവഴിച്ചില്ല. ശേഷിച്ച പണം ലീന തുടർ പഠനത്തിനും അവരുടെ വീട്ടുകാരെ സഹായിക്കാനുമായി ചെലവഴിച്ചുവെന്നും പറയുന്നു.
ഒരു ദിവസം താനും ബന്ധുക്കളും കൂടി കാണാൻ ചെല്ലുമ്പോൾ രാജേഷിന് ബോധമുണ്ടായിരുന്നില്ല. ശരീരമാസകലം ചതവും കാണപ്പെട്ടു. രാജേഷിനെ ദീപക്, ലീന, ലീനയുടെ പിതാവ്,സഹോദരൻ എന്നിവർ ചേർന്ന് കഠിനമായി ഉപദ്രവിച്ചിരുന്നുവെന്ന് മനസിലായി. തങ്ങളെ കണ്ട ഉടനെ ദീപകും ലീനയും ചേർന്ന് രാജേഷിനെ പ്രദേശത്തുള്ള ഒരു ആശുപത്രിയിൽ കൊണ്ടു പോയി. എന്നാൽ അവിടെ അഡ്മിറ്റ് ചെയ്യാൻ തയാറായില്ല.
രാജേഷിനെ കൊലപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്ന് ഞങ്ങൾക്ക് മനസിലായെന്ന് ഓമനയമ്മ പറയുന്നു. ഞങ്ങൾ പിന്നാലെ ചെല്ലുമെന്ന് മനസിലായപ്പോൾ രാജേഷിനെ അവർ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് രാജേഷിനെ ഞങ്ങളുടെ വീട്ടിൽ കൊണ്ടാക്കി ദീപകും ലീനയും സ്ഥലം വിട്ടു. ആ അവസരം മുതലെടുത്ത് രാജേഷിനെ കൊച്ചി അമൃത ആശുപത്രിയിൽ കാണിച്ചു. നില മെച്ചപ്പെട്ടുവെന്ന് മനസിലാക്കിയ ലീനയും സഹോദരനും കൂടി വീട്ടിൽ വന്ന് രാജേഷിനെ ബലമായി കൂട്ടിക്കൊണ്ടു പോയി. തുടർന്ന് പന്തളം ഇടപ്പോണിലുള്ള ജോസ്കോ പാലിയേറ്റീവ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. അവിടെയും വേണ്ട പരിചരണമില്ലെന്ന് കണ്ട് അധികാര കേന്ദ്രങ്ങളിൽ പരാതി നൽകി രാജേഷിനെ മാതാവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോന്നു.
ഇതിന് ശേഷം രാജേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്താതെ തന്നെ കഴിഞ്ഞ വർഷം ജനുവരി ദീപകിനെ ലീന വിവാഹം കഴിച്ചു. ലീന രാജേഷ് എന്ന പേര് ലീന ദീപക് എന്നാക്കി മാറ്റുകയും ചെയ്തു. രണ്ടാം വിവാഹത്തിന് മുന്നോടിയായി രാജേഷുമായുള്ള വിവാഹ ബന്ധം ഒഴിയാൻ താൻ തയാറാണെന്ന് ലീന അറിയിച്ചിരുന്നുവെന്ന് ഓമനയമ്മ പറഞ്ഞു. രാജേഷിന്റെ ഇതുവരെയുള്ള ആനുകൂല്യങ്ങൾ താൻ കൈപ്പറ്റിയിട്ടുണ്ടെന്നും ഇനി മുതലുള്ളത് തനിക്ക് വേണ്ടെന്നും ലീന ഓമനയമ്മയോട് പറഞ്ഞിരുന്നു. ഇതെല്ലാം ലീന എഴുതി നൽകിയിരുന്നുവെന്നും പറയുന്നു.
എന്നാൽ, പിന്നീട് ലീന അഭിപ്രായം മാറ്റി. വിവാഹ ബന്ധം വേർപെടുത്താൻ തയാറായില്ല. ആദ്യ വിവാഹം മറച്ചു വച്ചു കൊണ്ട് ദീപകിന്റെ ഭാര്യയാവുകയും ആ വിവരം മിലിട്ടിറി റെക്കോഡ്സിലേക്ക് നൽകുകയും ചെയ്തിട്ടുണ്ട്. സത്യത്തിൽ ഇന്ത്യൻ സൈന്യത്തെ വഞ്ചിക്കുകയാണ് ലീന ചെയ്തിരിക്കുന്നത് എന്ന് ഓമനയമ്മ പറഞ്ഞു. ലീന ആർക്കൊപ്പം വേണമെങ്കിലും പൊക്കോട്ടെ തന്റെ മകന്റെ ജീവനാണ് വലുതെന്ന് ഈ അമ്മ പറയുന്നു. ഇന്ത്യൻ പ്രധാനമന്ത്രി മുതൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് വരെ ഇക്കാര്യം ചൂണ്ടിക്കാട്ടി ഓമനയമ്മ പരാതി നൽകിയിട്ടും ഇതു വരെ ആശാവഹമായ ഒരു പുരോഗതിയുമില്ല.
Stories you may Like
- സാന്ത്വന പരിചരണത്തിൽ മാതൃകയായി 'ഞാനുമുണ്ട് പരിചരണത്തിന്';
- ഈ വർഷം കേരളം സമ്പൂർണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറും: മന്ത്രി വീണ ജോർജ്ജ്
- ട്രെയിനിന്റെ അടിയിൽ നിന്നും അഞ്ചു വയസ്സുകാരി രക്ഷപ്പെട്ടത് അത്ഭുതകരമായി
- വെള്ളക്കരം അടയ്ക്കാനുള്ള ഉപയോക്താവിനെ വെള്ളം കുടിപ്പിച്ച് വാട്ടർ അഥോറിറ്റി
- ഭർത്താവിനെ കൊലപ്പെടുത്തി വഴിയിൽ ഉപേക്ഷിച്ചു, ഭാര്യയും കാമുകനും അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വൻ ഇടിവ്; പാപ്പരാകുമെന്ന് മുന്നിൽക്കണ്ട് യു കെയിലെ 15 യൂണിവേഴ്സിറ്റികൾ കോഴ്സുകളും സ്റ്റാഫിനെയും വെട്ടിക്കുറക്കുന്നു
- കോൺഗ്രസ് തട്ടകങ്ങളിൽ ചൂടേറിയ പ്രചാരണവുമായി എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥ്; വാഗ്ദാനം മോദി ഗ്യാരന്റി
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്