Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

നേഴ്‌സിനെ ആശുപത്രിയിൽ കൊണ്ടാക്കിയും വിളിച്ചു കൊണ്ടു വന്നും ചേച്ചിയുടെ ഭർത്താവ് അടുപ്പം കൂടി; കുടുംബ കലഹമായിട്ടും ബന്ധം ഉപേക്ഷിച്ചില്ല; ചേച്ചിയുടെ ഭർത്താവുമായുള്ള അടുപ്പം വിട്ട് മറ്റൊരു സുഹൃത്തുമായി അടുത്തത് പ്രകോപനമായി; ഹരികൃഷ്ണയുടെ ജീവനെടുത്തത് രതീഷിന്റെ പ്രതികാര ചതി

നേഴ്‌സിനെ ആശുപത്രിയിൽ കൊണ്ടാക്കിയും വിളിച്ചു കൊണ്ടു വന്നും ചേച്ചിയുടെ ഭർത്താവ് അടുപ്പം കൂടി; കുടുംബ കലഹമായിട്ടും ബന്ധം ഉപേക്ഷിച്ചില്ല; ചേച്ചിയുടെ ഭർത്താവുമായുള്ള അടുപ്പം വിട്ട് മറ്റൊരു സുഹൃത്തുമായി അടുത്തത് പ്രകോപനമായി; ഹരികൃഷ്ണയുടെ ജീവനെടുത്തത് രതീഷിന്റെ പ്രതികാര ചതി

ആർ പീയൂഷ്

ആലപ്പുഴ: ഭാര്യയുടെ സഹോദരിയുടെ സ്നേഹ ബന്ധത്തെ ചൊല്ലിയുണ്ടായ തർക്കമാണ് ചേർത്തലയിൽ യുവതി കൊല്ലപ്പെടാൻ കാരണമെന്ന് വിവരം.

ചേർത്തല കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ (25)യെയാണ് ഇന്ന് രാവിലെ സഹോദരീ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സഹോദരീ ഭർത്താവ് കടക്കരപ്പള്ളി പുത്തൻകാട്ടിൽ രതീഷുമായി വാക്കു തർക്കമുണ്ടായതായി പറയുന്നു. ഇതിന് പിന്നാലെയാണ് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്.

രതീഷും യുവതിയുമായി ഏറെ നാളായി ചില ബന്ധങ്ങളുണ്ടായിരുന്നു. ഈ ബന്ധത്തെ ചൊല്ലി ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. പിന്നീട് ഇത് ഒത്തു തീർപ്പാക്കുകയും ചെയ്തു. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധം തുടർന്നു കൊണ്ടേയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ താൽക്കാലിക നഴ്സായ ഹരികൃഷ്ണയെ ജോലിക്ക് കൊണ്ടു പോകുകയും തിരിച്ച് വിളിച്ചു കൊണ്ടു വരികയും ചെയ്തിരുന്നത് രതീഷായിരുന്നു.

ഇങ്ങനെയാണ് അടുപ്പമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഗൾഫിൽ വെൽഡിങ് തൊഴിലാളിയായിരുന്ന ഇയാൾ നാട്ടിലെത്തിയതിന് ശേഷം മടങ്ങി പോയിരുന്നില്ല. ഇതിനിടയിലാണ് ഇരുവരും തമ്മിൽ അടുപ്പമുണ്ടാത്. കഴിഞ്ഞ ദിവസം ജോലികഴിഞ്ഞ് ഹരികൃഷ്ണയെ സ്വന്തം വീട്ടിലേക്ക് വളിച്ചു കൊണ്ടു വരികയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രി നഴ്സായ ഹരികൃഷ്ണയുടെ സഹോദരിക്കു വെള്ളിയാഴ്ച രാത്രി ജോലിയുണ്ടായിരുന്നു.

കുട്ടികളെ നോക്കാനാണെന്ന് പറഞ്ഞാണ് രതീഷ്, ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തിയതെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇവിടെ വച്ച് പിന്നീട് എന്താണ് നടന്നതെന്ന് ആർക്കും അറിയില്ല. ഇതിനിടയിൽ ഹരികൃഷ്ണയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ തിരക്കിയിറങ്ങി. രതീഷിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടന്നില്ല. ഇതോടെ വിവരം പൊലീസിനെ അറിയിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ഹരികൃഷ്ണയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അവിവാഹിതയായ ഹരികൃഷ്ണയും രതീഷും തമ്മിലുള്ള ബന്ധത്തിൽ അടുത്തിടെ വിള്ളലുണ്ടാകുകയും മറ്റൊരാളുമായി സ്നേഹബന്ധത്തിലാവുകയും ചെയ്തിരുന്നു. ഇതറിഞ്ഞ രതീഷ് വലിയ പ്രശ്നമുണ്ടാക്കി. ഇതിനെ തുടർന്നുള്ള പ്രകോപനമാവാം കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിന് ശേഷം രതീഷ് ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP