കേട്ടാൽ വിശ്വസിക്കില്ല ഷീലയുടെ കഥ; സർക്കാർ സർവീസിൽ ഇരുന്നത് ഒന്നരപതിറ്റാണ്ട്; കിട്ടുന്നത് പാതി ശമ്പളം; യഥാർത്ഥ ശമ്പളവും ആനുകൂല്യങ്ങളും വേറെ ആരോ കൈപ്പറ്റുന്നു? ചോദ്യം ചെയ്തപ്പോൾ മനോരോഗി എന്ന് മുദ്ര കുത്തി സസ്പെൻഷൻ
വിഷ്ണു.ജെ.ജെ.നായർ
തിരുവനന്തപുരം: കേരളത്തിലെ സാധാരണക്കാരായ മനുഷ്യർക്കൊന്നും വിശ്വസിക്കാൻ പോലുമാകാത്ത കഥയാണ് ചിറയിൻകീഴ് കരവാരം പഞ്ചായത്തിലെ ഷീലയ്ക്ക് പറയാനുള്ളത്. ഒന്നരപതിറ്റാണ്ടിലേറെക്കാലം സർക്കാർ സർവീസിലിരുന്നിട്ടും ആരൊക്കെയോ ചേർന്ന് ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയും ഇത് ചോദ്യം ചെയ്തതിന് മനോരോഗിയെന്ന് മുദ്രകുത്തി ജോലിയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത ഷീല ഇപ്പോൾ അന്നന്നുള്ള ചെലവിന് പോലും പണമില്ലാതെ കഷ്ടപ്പെടുകയാണ്.
2004 ലാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഷീലയടക്കം 8 പേർക്ക് സെക്കൻഡ് ഗ്രേഡ് അറ്റൻഡറായി ആറുമാസത്തേയ്ക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്നത്. ആദ്യനിയമനം പേരൂർക്കട ഗവ. ആശുപത്രിയിലായിരുന്നു. പിരിച്ചുവിടുന്ന കാലാവധിക്ക് മുമ്പ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം അവരുടെ സർവീസ് കാലാവധി നീട്ടിക്കൊടുക്കുകയും ഒടുവിൽ 2005 ൽ അവരെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുകയും ചെയ്തു. 2004 സെപ്റ്റംബർ 20 എന്ന തീയതി വരെയുള്ള മുൻകാല പ്രാബല്യത്തോടെയായിരുന്നു സ്ഥിരപ്പെടുത്തൽ. ഈ ഉത്തരവ് അന്നത്തെ പേരൂർക്കട ഗവ. ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. സലിമ അടക്കമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കൈമാറിയിരുന്നു. എന്നാൽ ഈ ഉത്തരവിനെ മറികടന്ന് പിൽക്കാലത്ത് 2007 നവംബർ 16 നാണ് സ്ഥിരപ്പെടുത്തിയതെന്ന് കള്ളരേഖകളുണ്ടാക്കി ഇവരുടെ ബാച്ചിലുണ്ടായിരുന്ന എല്ലാവരുടെയും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിച്ചുവെന്ന് ഷീല ആരോപിക്കുന്നു.
പേരൂർക്കട ഗവ. ആശുപത്രിക്ക് ശേഷം കിളിമാനൂർ കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സെന്റർ, തിരുവനന്തപുരം കണ്ണാശുപത്രി, ചിറയിൻകീഴ് താലൂക്ക് ആശുപത്രി, അണ്ടൂർക്കോണം കമ്യൂണിറ്റി ഹെൽത്ത് സെന്റർ, മണമ്പൂർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ തുടങ്ങിയ സ്ഥലങ്ങളിലും ഷീല ജോലി ചെയ്തിരുന്നു. എന്നാൽ ഇതുവരെയും തന്റെ എംപ്ലോയി ഡീറ്റെയ്ൽസ് ഒന്നും തനിക്ക് തന്നിട്ടില്ല എന്നാണ് ഷീല പറയുന്നത്.
രണ്ട് പ്രമോഷൻ കഴിഞ്ഞിട്ടും ശമ്പളത്തിൽ മാറ്റമുണ്ടാകാത്തതിന് കാരണം അന്വേഷിച്ചപ്പോൾ പ്രൊബേഷൻ ഡിക്ലയർ ചെയ്തിട്ടില്ല എന്നായിരുന്നു ഷീലയ്ക്ക് കിട്ടിയ മറുപടി. പ്രൊബേഷൻ ഡിക്ലയർ ചെയ്ത് സർവീസ് ബുക്കും ഓപ്പൺ ചെയ്തത് കഴിഞ്ഞിട്ടാണ് ഷീലയ്ക്ക് പ്രമോഷനുകൾ കിട്ടിയത്. ജിപിഎഫിന്റെ പേരിൽ തുക പിടിക്കുന്നുമുണ്ടായിരുന്നു, സർവീസും അപ്പോഴേയ്ക്ക് റെഗുലറൈസ് ചെയ്ത് കഴിഞ്ഞിരുന്നു. എന്നിട്ടാണ് ശമ്പളവർദ്ധനവ് ഉണ്ടാകാത്തത് പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്തതുകൊണ്ടാണെന്ന മറുപടി ഷീലയ്ക്ക് ലഭിച്ചത്.
തനിക്ക് എട്ട് വർഷത്തെ ഗ്രേഡ് തന്നിട്ടില്ല. ഇപ്പോൾ നേഴ്സിങ് അസിസ്റ്റന്റ് തസ്തികയിലുള്ള ഷീലയ്ക്ക് 50000 രൂപയോളം പേ സ്കെയിൽ ഉണ്ട്. എന്നാൽ കയ്യിൽ കിട്ടുന്നത് അടിസ്ഥാനശമ്പളം 24000 രൂപ മാത്രം. അതും മറ്റേതോ അക്കൗണ്ടിൽ നിന്നും ഇടുന്നതാണെന്ന് ഷീല ആരോപിക്കുന്നു. ട്രഷറിയിൽ നിന്നും കഴക്കൂട്ടം സബ് ട്രഷറിയിൽ നിന്നും എസ്ബിഐ അക്കൗണ്ടിൽ നിന്നുമൊക്കെയായി പല വഴികളിലൂടെയാണ് തന്റെ അക്കൗണ്ടിലേയ്ക്ക് ശമ്പളം വരുന്നതെന്നും ഷീല പറയുന്നു. ആ അക്കൗണ്ട് വിവരങ്ങൾ നൽകാൻ ബാങ്ക് അധികൃതരും തയ്യാറാകുന്നില്ല. ശമ്പളകമ്മീഷൻ അനുവദിച്ച ശമ്പളസ്കെയിലും മറ്റ് ആനൂകൂല്യങ്ങളൊന്നും ഷീലയ്ക്ക് ലഭിക്കുന്നില്ല. തന്റെ യഥാർത്ഥ ശമ്പളവും ആനുകൂല്യങ്ങളും മറ്റാരെങ്കിലും കൈപറ്റുന്നുണ്ടോ എന്നാണ് ഷീലയുടെ സംശയം. ഇത് സംബന്ധിച്ച് അധികൃതർക്ക് നൽകിയ പരാതികളിലൊന്നും നടപടികളുണ്ടായിട്ടില്ല.
ബാങ്കിൽ നിന്ന് ശമ്പള സ്റ്റേറ്റ്മെന്റ് നൽകാറില്ല, യൂണിഫോം- ചപ്പൽ അലവൻസുകൾ പൂർണമായും നൽകാറില്ല, ശമ്പളത്തിനും ലീവ് സറണ്ടറിനും പേ സ്ലിപ്പ് നൽകാറില്ല എന്നിങ്ങനെ ഇപ്പോഴും ഒരു ഡെയ്ലി വേജസിന് ലഭിക്കുന്ന പരിഗണന മാത്രമാണ് ഷീലയ്ക്കും നൽകുന്നത്. ആ ബാച്ചിലുള്ള മുഴുവൻപേർക്കും ഇത് തന്നെയാണ് അവസ്ഥ. എന്നാൽ ചോദ്യം ചെയ്താലുണ്ടാകാവുന്ന പ്രതികാരനടപടികൾ ഭയന്ന് ആരും എതിർസ്വരങ്ങൾ ഉയർത്തുന്നില്ലെന്ന് മാത്രം. അക്കൂട്ടത്തിൽ വിരമിച്ചവർക്ക് ഇപ്പോഴും പിഎഫ് പെൻഷൻ മാത്രമാണ് ലഭിക്കുന്നത്. അവരുടെ യഥാർത്ഥ പെൻഷൻ എവിടേയ്ക്ക് പോകുന്നു എന്നത് ഇന്നുമൊരു ചോദ്യചിഹ്നമാണ്.
രണ്ട്തവണ ഷീല ജിപിഎഫിൽ നിന്നും ലോണെടുത്ത് തിരിച്ചടച്ചിരുന്നു. എന്നാൽ അപ്പോൾ പോലും അതിന്റെ ക്രഡിറ്റ് സ്റ്റേറ്റ്മെന്റ് അവർക്ക് കൊടുത്തിട്ടില്ല. ഷീലയുടെ സർവ്വീസ് ബുക്കിൽ സർക്കാർ സീൽ പതിച്ചിട്ടില്ല. ഇത്രയും കാലമായിട്ടും തന്റെ സ്പാർക്ക് അക്കൗണ്ടിന്റെ വിവരങ്ങൾ തന്നിട്ടില്ല. ചോദിക്കുമ്പോൾ മോൽ ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുകയാണ്. സ്റ്റേറ്റ് എൽഐസി, ഗ്രൂപ്പ് ഇൻഷ്വറൻസ് എന്നിവയെകുറിച്ച് യാതൊരു വിവരങ്ങളുമില്ല. എസ്എൽഐ രണ്ടെണ്ണം തന്നെകൊണ്ട് എടുപ്പിച്ചു. അപകട ഇൻഷ്വറൻസ് അക്കൗണ്ട് നമ്പർ ഇതുവരെ പുറത്തുവന്നിട്ടില്ല.
തന്റെ പ്രൊഫൈൽ ബയോഡാറ്റ അറിയാനും സാധിക്കുന്നില്ലെന്ന് ഷീല പരാതിപ്പെടുന്നു. ജിപിഎഫിൽ അക്കൗണ്ട് നമ്പർ മേൽഉദ്യോഗസ്ഥർ മാറ്റി. അതിന് ശേഷമുള്ള പാസ്വേർഡോ യൂസർനെയിമോ പോലും തനിക്കറിയില്ല. വാസ്തവത്തിൽ എല്ലാ ദിവസവും പോയി ജോലി ചെയ്തിരുന്നു എന്നല്ലാതെ ഞാൻ സർവീസിലുണ്ടോ എന്നുപോലും വ്യക്തമല്ലാത്ത അവസ്ഥ. ഇത് ചൂണ്ടിക്കാട്ടി പല ഉന്നത ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വനിതാ കമ്മീഷനുമുൾപ്പെടെ പരാതി നൽകിയിട്ടും ഒന്ന് പരിശോധിക്കാൻ പോലും ആരും തയ്യാറായിട്ടില്ലെന്ന് ഷീല പറയുന്നു.
സ്പാർക്കിലെ ഐഡി എങ്കിലും നൽകണമെന്ന് വാശി പിടിച്ചതിനെ തുടർന്ന് നിർബന്ധിത അവധി എടുക്കാൻ ഷീലയ്ക്ക് മേൽ സമ്മർദ്ദം ഉണ്ടായി. 2017 മാർച്ച് 15 മുതൽ അവരെ പുറത്തുനിർത്തുകയായിരുന്നു. ജോലി ചെയ്യാനോ അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിടാനോ അനുവദിക്കാറില്ലായിരുന്നു. അറ്റന്റൻസ് ബുക്കിൽ മുഴുവൻ ചുവന്ന വരയിട്ടു. ഒടുവിൽ മണമ്പൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നു. ഒരു നടപടിക്കും രേഖാമൂലം സീലുകളുണ്ടാകാറില്ല. സസ്പെൻഷൻ കാലത്ത് ഉപജീവന ബത്ത പോലും നൽകിയില്ലെന്ന് ഷീല പരാതിപ്പെടുന്നു. കൊറോണക്കാലത്ത് ഒരുരൂപ പോലുമില്ലാതെ പട്ടിണിയിലായിരുന്നു. മെഡിക്കൽ ഓഫീസറുടെ കാല് പിടിച്ചിട്ടും ഒരു പരിഗണനയും തന്നില്ല. പിഎഫ് ലോൺ എടുത്തിരുന്നെങ്കിൽ പട്ടിണി ഇല്ലാതെ കഴിയാമായിരുന്നു. പക്ഷെ ലേബർ എംപ്ലോയിയുടെ അക്കൗണ്ട് നമ്പരാണ് ഷീലയ്ക്ക് നൽകിയിട്ടുള്ളത്. ഷീലയ്ക്ക് കൊടുത്തിരിക്കുന്ന ജിപിഎഫ് നമ്പർ നിലവിലുള്ളതാണോ എന്ന് വിവരാവകാശനിയമപ്രകാരം ചോദിച്ചിട്ട് ഇതുവരെയും മറുപടി ഇല്ല.
വനിതാകമ്മീഷനിൽ പരാതിപ്പെട്ടപ്പോൾ സസ്പെൻഷന് കാരണമായി അധികൃതർ അറിയിച്ചത് ഷീലയ്ക്ക് മനോരോഗമാണ് എന്നതായിരുന്നു. ഒരു അന്വേഷണം പോലും നടത്താതെ, പരാതിക്കാരിയുടെ മൊഴിയെടുക്കാതെ മേൽ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്മേൽ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു വനിതാകമ്മീഷൻ. ഇങ്ങനെ എല്ലാ ഭാഗത്ത് നിന്നും അവഗണനകൾ മാത്രമാകുമ്പോൾ ഷീലയ്ക്ക് ഒന്നുറപ്പാണ്. തന്നെ കബളിപ്പിക്കുന്നത് പ്രബലരാണ്. സംസ്ഥാനത്തെ സർക്കാർ സംവിധാനങ്ങളെയാകെ നിയന്ത്രിക്കാൻ കഴിയുന്നവർ, നിശബ്ദരാക്കാൻ ശക്തിയുള്ളവർ. എന്നാൽ തളർന്ന് മാറാൻ ഷീല ഒരുക്കമല്ല. നീതിക്കായി വാതിലുകൾ മുട്ടുകയാണ് ഷീല. കയ്യിൽ തന്റെ വാദങ്ങളെ സാധൂകരിക്കാനുള്ള രേഖകളുമായി അവരുടെ പോരാട്ടം തുടരുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്