യുകെയിൽ എത്തിയ മലയാളി വിദ്യാർത്ഥിനി ആത്മഹത്യയുടെ വക്കിൽ; ഉത്തരവാദി കേരള സർക്കാർ; ഇഷ്ടക്കാർ ഇടിച്ചു കയറുന്ന സർക്കാർ സംവിധാനത്തിൽ സാധാരണക്കാരിയായ ഒരു വിദ്യാർത്ഥിനിയുടെ സകല സ്വപ്നവും തകർക്കപ്പെടുമോ ? പിന്നോക്ക സമുദായക്കാർക്കുള്ള സ്കോളർഷിപ് നിക്ഷേധിക്കപ്പെട്ട ഹഫീഷ ചെയ്ത കുറ്റം കൂടുതൽ പഠിച്ചത്
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കരുതൽ വേണം, കൂടെ ജാഗ്രതയും. ചേർത്ത് പിടിക്കുകയാണ്. കഴിഞ്ഞ കുറേക്കാലമായി മലയാളികൾ കൂടെക്കൂടെ കേൾക്കുന്നതാണ് ഈ വാചകങ്ങൾ. ആര് ആരെ കരുതലോടെയും ജാഗ്രതയോടെയും ചേർത്തു പിടിക്കണമെന്ന സംശയമാണ് യുകെയിൽ പഠിക്കാൻ എത്തിയ തൃശൂർ സ്വദേശിയായ ഹഫീഷയുടെ വാക്കുകൾ കേൾക്കുമ്പോൾ തോന്നുക. സർക്കാർ ജനങ്ങളെയാണോ അതോ ജനങ്ങൾ സർക്കാരിനെയാണോ ചേർത്ത് പിടിക്കേണ്ടതും കരുതൽ എടുക്കേണ്ടതെന്നും തോന്നിപ്പോകും ഹഫീഷയുടെ വാക്കുകൾ കേൾക്കുമ്പോൾ.
കേരളത്തിൽ നിന്നും അധികമാരും പഠിക്കാത്ത സാമൂഹ്യ നീതിയുമായി ചേർന്ന് നിൽക്കുന്ന സോഷ്യൽ ആന്ത്രോപോളജിയിൽ എം എ ബിരുദാനന്തര ബിരുദം എടുക്കാൻ സസെക്സ്
യൂണിവേഴ്സിറ്റിയിൽ എത്തിയ ഹഫീഷ തനിക്കു നിഷേധിക്കപെട്ട പിന്നോക്ക വിഭാഗ സ്കോളർഷിപ്പ് നേടിയെടുക്കാൻ പ്രധാനമന്ത്രി മുതൽ ഗവർണർ വരെയും മുഖ്യമന്ത്രി മുതൽ പിന്നോക്ക വികസന വകുപ്പ് മന്ത്രി വരെയുള്ളവരെയും കാലു പിടിച്ച ശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി ജനങ്ങളുടെ മുന്നിലേക്ക് എത്തുന്നത്.
ബിനേഷിനുണ്ടായ അതേ ദുരനുഭവം, പീഡനം സർക്കാർ വിനോദമോ?
നാലു വർഷം മുൻപ് ഇതേ വിധത്തിൽ ദുരനുഭവം ഉണ്ടായ ആദിവാസി യുവാവ് ബിനേഷ് ബാലന്റെ ദുരവസ്ഥ മാധ്യമങ്ങൾ വഴി പൊതു സമൂഹത്തിൽ ചർച്ച ആയപ്പോഴാണ് നാണക്കേട് ഒഴിവാക്കാൻ കേരള സർക്കാർ തയ്യാറായത്. അന്ന് പിന്നോക്ക വിഭാഗ വകുപ്പ് മന്ത്രിയായ എ കെ ബാലൻ വിഷയത്തിൽ അവസാന നിമിഷം ഇടപെടുകയും ബിനീഷ് ബാലൻ ലണ്ടനിൽ എത്തിയ ശേഷം നേരിട്ട് വിളിച്ചു മാധ്യമങ്ങളോട് കൂടുതൽ വെളിപ്പെടുത്തൽ നടത്തരുത് എന്ന് അഭ്യർത്ഥിക്കുകയും ചെയ്തതിനെ തുടർന്നാണ് വിഷയം രമ്യമായി പരിഹരിക്കപ്പെട്ടത്.
ലണ്ടനിൽ പഠിക്കാനുള്ള അവസരം മൂന്നു വർഷം തുടർച്ചയായി കേരള സർക്കാരിന്റെ കഴിവില്ലായ്മ കൊണ്ട് മുടങ്ങിയപ്പോൾ ഗതികെട്ടാണ് ആ യുവാവ് അന്ന് മാധ്യമങ്ങൾക്കു മുന്നിൽ എത്തിയത്. താൻ ആത്മഹത്യ ചെയ്യാതിരിക്കുന്നത് പൂർവ്വികരുടെ പുണ്യം കൊണ്ടാണ് എന്നായിരുന്നു ബിനേഷ് വെളിപ്പെടുത്തിയത്.
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോൾ സ്വന്തം നിലയിൽ ജീവിതത്തിന്റെ വിജയ വഴികൾ താണ്ടുകയാണ്, ലണ്ടനിൽ എത്തിയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഒരിക്കലും സാധ്യമാകാത്ത വിജയമാണ് ഇപ്പോൾ അദ്ദേഹത്തിന് ഒപ്പമുള്ളതും. ആത്മഹത്യാ ചിന്തകളിലൂടെ കടന്നു പോയ ബിനേഷ് നേരിട്ട അതേ അനുഭവമാണ് ഇപ്പോൾ ഹഫീഷയും പങ്കിടുന്നത്. ഹഫീഷ ഇക്കാര്യം കഴിഞ്ഞ ദിവസം വകുപ്പ് ഉദ്യോഗസ്ഥനോട് ആവർത്തിക്കുമ്പോൾ ഭയന്ന് പോയ വകുപ്പ് സെക്രട്ടറി ബുദ്ധിമോശം ഒന്നും കാണിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നുണ്ട്. സർക്കാർ തീരുമാനത്തിൽ താൻ നിസ്സഹായനാണ് എന്നും അദ്ദേഹം നിലപാട് ആവർത്തിക്കുകയാണ്.
പരിഹാരമല്ല സർക്കാർ ലക്ഷ്യം, തളരില്ലെന്നു ഹഫീഷയും
മാത്രമല്ല ഹഫീഷയോടു ഒരിക്കൽ കൂടി അപേക്ഷ നൽകാൻ നിരുത്തരവാദപരമായി ഈ ഉദ്യോഗസ്ഥൻ ഉപദേശിക്കുകയും ചെയ്യുന്നു. എന്നാൽ മുൻ വർഷത്തെ സ്കോളർഷിപ്പിന് വേണ്ടി ഈ വർഷം താൻ അപേക്ഷിച്ചാൽ ആ ഒറ്റ കാരണം കൊണ്ട് വീണ്ടും തള്ളിക്കളയാമല്ലോ എന്ന ഹഫീഷയുടെ ചോദ്യത്തിന് മുന്നിൽ ഉദ്യോഗസ്ഥന് ഉത്തരം മുട്ടുന്നതും ശബ്ദ രേഖയിൽ വ്യക്തമാണ്. തനിക്കു നിഷേധിക്കപ്പെട്ട നീതി വരും വർഷങ്ങളിൽ മിടുക്കരായ ഒരു വിദ്യാർത്ഥിക്കും നഷ്ടമാകരുതെന്നാണ് ഹഫീഷയുടെ ആഗ്രഹം.
അതിനായി ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരും വരെ ഏതറ്റം വരെയും പോകുമെന്നും അർഹതപ്പെട്ട അംഗീകാരം നേടിയെടുക്കും എന്നുമാണ് ഹഫീഷ വ്യക്തമാക്കുന്നത്. എസ്എഫ്ഐ നേതൃത്വ നിരയിൽ പ്രവർത്തിച്ചു പൊലീസിന്റെ ലാത്തിയടിയേറ്റ തനിക്ക് ഈ അനുഭവം ആണെങ്കിൽ മറ്റുള്ളവരുടെ കാര്യം എന്തായിരിക്കും എന്നും ഹഫീഷ സർക്കാരിനോട് ചോദിക്കുന്നു. മാത്രമല്ല തന്റെ വിവരം അറിഞ്ഞു സഹായിക്കാൻ ഒട്ടേറെ പേർ തയ്യാറായി മുന്നോട്ടു വരുന്നുണ്ടെന്നും എന്നാൽ തനിക്ക് അത്തരം സഹായങ്ങളല്ല വേണ്ടത് മറിച്ചു അർഹതപ്പെട്ട സർക്കാർ സഹായമാണ് വേണ്ടതെന്നും ഹഫീഷ വ്യക്തമാക്കുന്നു.
സാമൂഹ്യ നീതി പഠന വിഷയമാക്കിയ താൻ ഈ അനീതി ചോദ്യം ചെയ്തില്ലെങ്കിൽ പിന്നാര് ചോദ്യം ചെയ്യും എന്ന ഈ പെൺകുട്ടിയുടെ ചോദ്യവും ന്യായമാണ്. പക്ഷെ ഹഫീഷ ഈ വിഷയം ഉന്നയിക്കും വരെ പത്തു ലക്ഷം രൂപയുടെ സ്കോളർഷിപ്പിനെ കുറിച്ച് കേരളത്തിൽ അധികമാരും അറിഞ്ഞിട്ടില്ലായിരുന്നു എന്ന സത്യം കൂടിയാണ് പുറത്തു വരുന്നത്. പഞ്ചായത്തിൽ നിന്നും ഒരു കക്കൂസ് അനുവദിച്ചാൽ നാടാകെ കൊട്ടിപ്പാടി നടക്കുന്ന കേരളത്തിലെ ഭരണ രാഷ്ട്രീയ സംവിധാനം ഇങ്ങനെ ഒരു സ്കോളർഷിപ്പിനെ കുറിച്ച് ഉന്നത വിദ്യാഭ്യാസത്തിന് അർഹതയുള്ള പതിനായിരക്കണക്കിന് പിന്നോക്ക വിഭാഗം വിദ്യാർത്ഥികൾ ഉള്ള കേരളത്തിൽ കാര്യമായ പ്രചാരണം നടത്തിയില്ല എന്നതാണ് മറ്റൊരു വിരോധോഭാസം.
ഇതോടെ ഇപ്പോൾ ഹഫീഷക്കു നിഷേധിച്ചതു വഴി അർഹതയുള്ള അനേകർക്ക് മുൻ വർഷങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ സ്കോളർഷിപ്പ് നിഷേധിക്കപ്പെട്ടിരിക്കാം എന്ന സംശയവും ബലപ്പെടുകയാണ്. അഥവാ ഈ നിഷേധം അനർഹരായ ഇഷ്ടക്കാർക്കു വേണ്ടിയും ചിലവഴിക്കപ്പെട്ടിരിക്കാം. എന്തായാലും താൻ ഈ സ്കോളർഷിപ്പിന് വേണ്ടി നടത്തിയ പരിശ്രമങ്ങളും ഉന്നത ഉദ്യോഗസ്ഥരോട് നടത്തിയ സംഭാഷണത്തിന്റെ ഡിജിറ്റൽ തെളിവുകളും വിവരാവകാശ രേഖ പ്രകാരം ലഭിച്ച ഞെട്ടിക്കുന്ന വിവരങ്ങളും ഒക്കെയായിട്ടാണ് ഈ പെൺകുട്ടി ഇപ്പോൾ പൊതു സമൂഹത്തിന്റെ മുന്നിൽ എത്തുന്നത്. ജേണലിസം ഐച്ഛികമായി എടുത്തു പഠിച്ച ഹഫീഷ യുകെയിൽ നിന്നും ഇക്കാര്യം ആദ്യമായി വെളിപ്പെടുത്തുന്നതും ബ്രിട്ടീഷ് മലയാളിയോടാണ്.
മർമ്മത്തടിക്കുന്ന ചോദ്യങ്ങൾ, ഉത്തരമില്ലാതെ ബന്ധപ്പെട്ടവർ
ജേണലിസം പഠിച്ച ഹഫീഷയെ ചോദ്യങ്ങൾ ചോദിക്കാൻ പഠിപ്പിക്കേണ്ട. ഹരിത വിഷയത്തിൽ മുസ്ലിം പെൺകുട്ടികൾക്ക് ഒപ്പം രാഷ്ട്രീയ കാരണങ്ങളാൽ നിന്ന ഡിവൈഎഫ്ഐ നേതാക്കൾ പോലും ഹഫീഷ നേരിടുന്ന നീതി നിഷേധം കണ്ടില്ലെന്നു നടിക്കുന്നു. കാരണം വ്യക്തം, ഹഫീഷക്കു നീതി കിട്ടുന്നതുകൊണ്ട് പ്രത്യേക രാഷ്ട്രീയ നേട്ടം ഒന്നുമില്ല. എന്നാൽ തരാതരം പോലെ നോട്ടിഫിക്കേഷൻ ഇറക്കി മിടുക്കരായ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന ക്രൂര വിനോദം ആരാണ് സർക്കാരിന് ഉപദേശിക്കുന്നത് എന്ന ചോദ്യത്തിന് ഫോൺ എടുക്കുന്ന ഉദ്യോഗസ്ഥർക്ക് ഉത്തരമില്ല.
കേരളത്തിലെ സ്വകാര്യ സ്വാശ്രയ കോളേജിൽ പണം നൽകി പഠിക്കുന്ന വിദ്യാർത്ഥികളോടുള്ള സമീപനമാണോ ലോകമെങ്ങും ഉള്ള വിദ്യാർത്ഥികളോട് മത്സരിച്ചു ലോകോത്തര സർവ്വകലാശകളിൽ പഠിക്കാൻ എത്തുന്ന ചെറിയ പക്ഷം വിദ്യാർത്ഥികളോട് സർക്കാർ കാട്ടേണ്ടത് എന്നും ഹഫീഷ മുനവച്ചു ചോദിക്കുമ്പോൾ മറുതലക്കൽ നിശബ്ദത മാത്രമാണ്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു ആരംഭിച്ച പിന്നോക്ക സമുദായ സ്കോളർഷിപ്പിന് ആദ്യകാലത്ത് അപേക്ഷകർ ഇല്ലാതിരുന്നതിനാൽ വ്യവസ്ഥകളിൽ ഇളവ് വരുത്തിയതാണ് ഇപ്പോൾ ഹഫീഷക്ക് അർഹതപ്പെട്ട സ്കോളർഷിപ്പ് നിഷേധിക്കപെടാൻ കാരണം എന്നാണ് ഉദ്യോഗസ്ഥവാദം. തുടക്കത്തിൽ ലോകത്തെ പ്രധാന 200 യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ അർഹത ഉള്ള വിദ്യാർത്ഥികൾക്ക് നൽകിയ സ്കോളർഷിപ്പ് പിന്നീട് വേണ്ടത്ര അപേക്ഷകർ ഇല്ലാതെ ഫണ്ട് ലാപ്സായി പോകുന്നു എന്ന കാരണത്താലാണ് സർവകലാശാലകളുടെ എണ്ണം 600 ആയി ഉയർത്തിയത്.
ഇതോടെ ലോകത്തെവിടെയും ലൊട്ടുലൊടുക്ക് കോഴ്സുകൾക്ക് പഠിക്കാൻ പോകുന്നവർക്കും അപേക്ഷിക്കാം എന്നായി. ഇത് ഹഫീഷയെ പോലെ മിടുക്കരായ വിദ്യാർത്ഥികളുടെ മികച്ച സർവകലാശാലയിലെ അവസരമാണ് ഇല്ലാതാക്കുന്നത്. ഈ സ്കോളർഷിപ്പ് ലഭിക്കും എന്ന ഒറ്റ വിശ്വാസത്തിലാണ് വെറും അയ്യായിരം രൂപ മാസം വരുമാനം ഉള്ള നിർധന കുടുംബത്തിൽ നിന്നും പഠിക്കാനായി ഹഫീഷ യുകെയിൽ എത്തിയത്. അതും ഉന്നത വിദ്യാഭ്യസ യോഗ്യതയും ബ്രിട്ടീഷ് കൗൺസിൽ ജേണലിൽ എഴുതിയ പരിചയവും ഒക്കെ മാനദണ്ഡം ആക്കിയാണ് ബ്രൈറ്റൻ യൂണിവേഴ്സിറ്റി അവസരം നൽകിയത്.
അപേക്ഷ തള്ളാൻ കാരണം കണ്ടെത്തി സർക്കാർ, പ്രതീക്ഷ ഗവർണറുടെ ഇടപെടലിൽ
എന്നാൽ കൗതുകമായി തോന്നാവുന്നത് ബ്രിട്ടീഷ് സർവകലാശാലക്കു നന്നായി എന്ന് തോന്നിയത് കേരള സർക്കാരിന് മോശമായി എന്ന കാര്യമാണ്. ഹൈദരാബാദ് സർവ്വകലാശാലയിൽ എൻട്രൻസ് എഴുതി ടോപ്പ് റാങ്കിൽ പഠിക്കാൻ കഴിഞ്ഞത് ഹഫീഷക്കുള്ള യോഗ്യതയായി യുകെ സർവ്വകലാശാല കരുതുമ്പോൾ അക്കാര്യം സ്കോളർഷിപ്പിനുള്ള അയോഗ്യത ആയി കേരള സർക്കാർ പറയുന്നു. ഒരു തവണ പോസ്റ്റ് ഗ്രാജേഷൻ പഠിക്കാൻ ഉള്ള സ്കോളർഷിപ്പാണ് ഇതെന്നും ഹഫീഷ ഇപ്പോൾ രണ്ടാമത്തെ പോസ്റ്റ് ഗ്രാജേഷൻ ആണ് നടത്തുന്നതെന്നും പറഞ്ഞാണ് സമർത്ഥയായ ഈ വിദ്യാർത്ഥിയുടെ അപേക്ഷ തള്ളാൻ കാരണമായി പറയുന്നത്.
എന്നാൽ ഈ നിരാകരണം സർക്കാർ ഏതു വിജ്ഞാപനത്തിൽ എവിടെ എഴുതി ചേർത്ത് എന്ന ഹഫീഷയുടെ ചോദ്യത്തിനും ഉത്തരമില്ല. ചുരുക്കത്തിൽ അപേക്ഷ തള്ളിക്കളയാൻ സർക്കാർ ഒരു കാരണം കണ്ടെത്തി. അത്രമാത്രമേ ഹഫീഷയുടെ വേദന നിറയുന്ന പരാതി കാണുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പരാതി അയച്ചു നിരാശയിലായ ഹഫീഷയ്ക്ക് ഇപ്പോൾ ഗവർണറുടെ തീരുമാനത്തിലാണ് പ്രതീക്ഷ. കാര്യങ്ങൾ അതിവേഗം അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മാർക്ക് ചെയ്തു ഗവർണർ സർക്കാർ സെക്രട്ടറിക്കു അയച്ചു മറുപടിക്കു കാത്തിരിക്കുകയാണ്.
ഇക്കാര്യം ഗവർണറുടെ ഓഫിസ് ഹഫീഷയെ അറിയിച്ചിട്ടുണ്ട്. ഏതായാലും രണ്ടിലൊന്ന് അറിയും വരെ പോരാടാൻ തന്നെയാണ് ഈ മുൻ വിദ്യാർത്ഥി നേതാവിന്റെ തീരുമാനം. തനിക്കു നീതി കിട്ടും എന്ന പ്രതീക്ഷയാണ് വയനാടൻ പോരാട്ട വീര്യമുള്ള പെൺകുട്ടി പങ്കുവയ്ക്കുന്നതും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്