ഗൾഫ് ഗേറ്റ് ഉടമ സക്കീർ ഹുസൈന്റെ സഹോദരനുമായി ചേർന്ന് പരസ്യ കമ്പനി തുടങ്ങി; ബിസിനസ് വിപുലീകരിക്കാൻ എടുത്ത നാല് ലക്ഷം ദിർഹത്തിന്റെ വായ്പയിൽ രണ്ടു ലക്ഷവുമായി ഷാജഹാൻ മുങ്ങിയതോടെ തിരിച്ചടവ് മുടങ്ങി; കമ്പനി ലൈസൻസിൽ നിന്ന് പേരു നീക്കിയാൽ പണം നൽകാമെന്ന വാഗ്ദാനവും പാലിക്കാത്ത വന്നതോടെ റമീസ് ചെക്കു കേസിൽ അഴിക്കുള്ളിലായി; ഗൾഫ് ബ്രദേഴ്സ് ഹെയർ ഫിക്സിങ് ഉടമയെ വിശ്വസിച്ച് വെട്ടിലായ യുവാവിന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: ഹെയർ ഫിക്സിങ് രംഗത്ത് ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ശാഖകളുള്ള സ്ഥാപനമാണ്. ഗൾഫ് ബ്രദേഴ്സ് ഹെയർ ഫിക്സിങ് ഗ്രൂപ്പ്. ഗൾഫ് ഗേറ്റെന്നാൽ മുടി മാറ്റി വയ്ക്കൽ രംഗത്തെ പ്രധാന സ്ഥാപനമാണ്. അദ്ദേഹത്തിന്റെ സഹോദരന്റെ വിശ്വസ്ത ബ്രാൻഡാണ് ബ്രദേഴ്സ് ഹെയർ ഫിക്സിങ് ഗ്രൂപ്പ്. ഈ ബ്രാൻഡിൽ വിശ്വസിച്ചാണ് ഷാജഹാനുമായി റമീസ് കോറോത്ത് ബിസിനസ് ചെയ്യാൻ ഒരുമിച്ചത്. എന്നാൽ ഇപ്പോൾ ബിസിനസ് തട്ടിപ്പിൽ പെട്ട കണ്ണൂർ സ്വദേശി റമീസ് കോറോത്തിന് പഴയതൊന്നും ഓർക്കാൻ ഇപ്പോൾ ഇഷ്ടമില്ല. എന്നിരുന്നാലും ഇനിയും ആരും ഈ ചതിയിൽ പെടരുത്. നരകതുല്യമായ തന്റെ ഈ ജീവിതം ഇനി മറ്റാർക്കും കിട്ടരുത്. ഈ ഒരാഗ്രഹത്തിന്റെ പുറത്താണ് എല്ലാം തുറന്നുപറയുന്നത്.
ഒരുമാസത്തോളം റമീസ് കോറോത്ത് ദുബായിലെ അവിർ സെൻട്രൽ ജലയിലിലും അജ്മാനിലെ ജയിലിലുമായിരുന്നു. നാട്ടിൽ തിരിച്ചെത്തിയെങ്കിലും, ഇനി ദുബായിലേക്ക് മടങ്ങിപ്പോയാൽ കാത്തിരിക്കുന്നത് അറസ്റ്റും ജയിലുമാണ്. ഇതിനെല്ലാം കാരണം മലപ്പുറം എടപ്പാൾകാരനും ഗൾഫ് ബ്രദേഴ്സ് ഉടമയുമായ സക്കീർ ഹുസൈന്റെ സഹോദരനും ആയ ഷാജഹാനാണ്. ഷാജഹാൻ ഐകപാടത്തിന്റെ തട്ടിപ്പിന് ഇരയായാണ് കണ്ണൂർ സ്വദേശി റമീസ് ജയിലഴി എണ്ണിയത്. എല്ലാ അർത്ഥത്തിലും റമീസ് ചതിക്കപ്പെടുകയായിരുന്നു.
ഷാജഹാനും റമീസും ചേർന്ന് ഐഡിയസീഡ് എന്ന പരസ്യ കമ്പനി തുടങ്ങിയത് 2015 ൽ ആണ്. തുടക്കം മുതലേ കമ്പനി നല്ല ലാഭത്തിൽ ആയിരുന്നു. അങ്ങനെ വ്യവസായ ആവശ്യത്തിനായി രണ്ടുപേരും കൂടി നാല് ലക്ഷം ദിർഹംസ് വായ്പ എടുത്തു അതിൽ രണ്ടു ലക്ഷം ദിർഹംസ് ഷാജഹാന് വ്യക്തിപരമായ ആവശ്യത്തിനായി വാങ്ങി. പിന്നീട് കമ്പനിയിൽ തിരിച്ചുനിക്ഷേപിച്ച് കൊള്ളാം എന്ന വ്യവസ്ഥയിലാണ് പണം വാങ്ങിയത്. എന്നാൽ ഈ പണം ഷാജഹാൻ തിരികെ നൽകിയില്ല. കടത്തിൽ നിന്ന് കടത്തിലേക്ക് കൂപ്പുകുത്തിയ റമീസിനെ ജയിലിലടയ്ക്കാനും ഉത്തരവാദിത്തങ്ങളിൽ നിന്ന് രക്ഷപ്പെടാനും കുതന്ത്രങ്ങളും പയറ്റി. ഇതോടെ റമീസ് കുടുങ്ങി.
വായ്പ എടുത്തതിൽ തന്റെ കയ്യിൽ ഉണ്ടായിരുന്ന രണ്ടു ലക്ഷം ദിർഹംസ് റമീസ് ബിസിനെസ്സിൽ നിക്ഷേപിച്ചു. ഷാജഹാനാകട്ടെ കിട്ടിയ രണ്ടു ലക്ഷം ദിർഹംസ് കൊണ്ട് താത്കാലികമായി മുങ്ങുകയും ചെയ്തു. പിന്നീട് മാസങ്ങൾക്കു ശേഷം ഷാജഹാനെ ദുബായിൽ നിന്നും റമീസ് തേടി കണ്ടെത്തി. എടപ്പാൾ കോലഞ്ചേരി സ്വദേശിയായ ഷാജഹാൻ ആളാകെ മാറിയിരുന്നു. തന്റെ പേര് കമ്പനി ലൈസൻസിൽ നിന്ന് നീക്കം ചെയ്താൽ വാങ്ങിച്ച പണം മടക്കിക്കൊടുക്കാമെന്നയിരുന്നു വാഗ്ദാനം. ലൈസൻസ് പുതുക്കാനുള്ള ചെലവ് താൻ വഹിക്കാമെന്നും ഷാജഹാൻ പറഞ്ഞു. ഇതുപ്രകാരം ലൈസൻസ് പുതുക്കുകയും ഷാജഹാന്റെ പേര് ലൈസൻസിൽ നിന്നും നീക്കം ചെയുകയും ചെയ്തു.
ലൈസൻസിൽ നിന്നും പേര് നീക്കം ചെയ്തതോടെ നാല് ലക്ഷത്തിന്റെ ബാങ്ക് ബാധ്യത റെമീസിന്റെ തലയിൽ ആകുകയും കമ്പനി നഷ്ടത്തിൽ ആയതുകൊണ്ട് ബാങ്ക് വായ്പ തിരിച്ചു അടയ്ക്കാൻ കഴിയാതെ വരികയും ചെയ്തു. ഇതോടെ ബാങ്ക് റമീസിനെതിരെ കേസ് ഫയൽ ചെയ്തു. അങ്ങനെ റമീസ് ഒരുമാസത്തോളം ജയിലിൽ ആയി. ഇതിനിടെ പണത്തിന് വേണ്ടി ഷാജഹാനെ നിരന്തരം ബന്ധപ്പെട്ടെങ്കിലും ഫോൺ എടുക്കുവാനോ സംസാരിക്കുവാനോ തയ്യാറായില്ല. റമീസ് ഇപ്പോൾ ദുബായിൽ നിന്നും ക്രിമിനൽ ചെക്ക് കേസിൽ ശിക്ഷ അനുഭവിച്ചു നാട്ടിൽ തിരിച്ചെത്തി.
എന്നാൽ, റെമീസിന്റെ പേരിൽ സിവിൽ കേസ് ബാങ്ക് ഫയൽ ചെയ്തതുകൊണ്ട് നാല് ലക്ഷം ദിർഹംസ് തിരിച്ചു അടയ്ക്കാതെ റമീസിനു ഇനി ദുബായിലേക്കു മടങ്ങാൻ സാധിക്കില്ല. ഇനി മടങ്ങിയാലും ദുബായ് വിമാനത്താവളത്തിൽ എത്തിയ ഉടനെ റമീസിനെ വീണ്ടും ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കും. ഷാജഹാന്റെ കുടുംബത്തിനെയും ഷാജഹാന്റെ സഹോദരൻ ഗൾഫ് ഗേറ്റ് ഉടമ സക്കീർ ഹുസ്സൈനെയും പല തവണ ബന്ധപ്പെട്ടുവെങ്കിലും അവരിൽ നിന്നും ഒരു വിധത്തിലുള്ള സഹായ -സഹകരണങ്ങളും ലഭിച്ചില്ല. നീതി കിട്ടാൻ മുട്ടാത്ത വാതിലുകളുമില്ല. എന്തായാലും മറ്റാരും ഈ ചതിയിൽ പെടാതിരിക്കുക. ആ ഒരു ആഗ്രഹത്തിലാണ് റമീസ് എല്ലാം മറുനാടനോട് തുറന്നു പറഞ്ഞത്.
ഷാജഹാനുമായി ബിസിനസ് ഇടപാട് തുടങ്ങിയപ്പോഴേ പ്രശ്നങ്ങൾ തുടങ്ങിയതാണ്. വ്യക്തിപരമായ ആവശ്യത്തിന് വായ്പ എടുത്ത പണം കൊണ്ടു പോകുമ്പോൾ ചതി മനസ്സിലായിരുന്നില്ലെന്നാണ് റമീസ് പറയുന്നത്. കടം തുടങ്ങിയപ്പോൾ തന്നെ പണം തിരിച്ചു ചോദിച്ചു. എന്നാൽ തന്നില്ല. ഇതോടെ അജ്മാനിലെ ജയിലിലായി. അവിടെ നിന്ന് പുറത്തിറങ്ങിയപ്പോൾ നാട്ടിലേക്ക് വന്നു. ഇതോടെ കമ്പനി ലൈസൻസിൽ പേരുള്ള ഷാജഹാനും പ്രശ്നത്തിലായി. പണം കൊടുക്കാനുള്ള ബാങ്കുകൾ ഷാജഹാനേയും തിരക്കി. ഇതോടെ തന്നെ കണ്ണൂരിലെ വീട്ടിലെത്തി ഷാജഹാന്റെ സഹോദരൻ കണ്ടു. പ്രശ്നമെല്ലാം തീർക്കാമെന്ന് പറഞ്ഞ് വീണ്ടും ഗൾഫിലെത്തി.
അവിടെ ചർച്ചകൾ നടന്നു. ലൈസൻസിൽ നിന്ന് പേരൊഴിവാക്കിയാൽ പണം തിരികെ നൽകാമെന്ന് പറഞ്ഞു. ഇത് ചതിയാണെന്ന് തിരിച്ചറിഞ്ഞില്ല. വിശ്വസിച്ച് ലൈസൻസിൽ നിന്ന് പേരൊഴിവാക്കി. എന്നാൽ പണം കിട്ടിയില്ല. താൻ കുടുങ്ങുകയും ചെയ്തു-റമീസ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍