സംസം മുതൽ കണ്ണൂരിലെ ഹോട്ടൽ ഒഥേൻസ് വരെ; ഓപ്പറേഷൻ മൂൺലൈറ്റിൽ കുടുങ്ങിയത് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള പ്രമുഖ ഹോട്ടൽ ഗ്രൂപ്പുകൾ; സംസ്ഥാന ചരക്ക്സേവന നികുതിവകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തിയത് ഗുരുതര ക്രമക്കേട്; ഹോട്ടലുകളുടെ പേര് മറുനാടൻ പുറത്തു വിടുന്നു
ആർ പീയൂഷ്
കൊച്ചി: സംസ്ഥാന ചരക്ക്, സേവന നികുതിവകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം 'ഓപ്പറേഷൻ മൂൺലൈറ്റ്' എന്നപേരിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 81.7 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇതിലൂടെ 4.08 കോടിയുടെ നികുതിനഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. നികുതി വെട്ടിപ്പ് നടത്തിയ ഹോട്ടലുകളുടെ പേരുവിവരങ്ങൾ പക്ഷേ ഇതുവരെ പുറത്ത് വന്നിരുന്നില്ല. എന്നാൽ ഈ ഹോട്ടലുകളുടെ വിവരങ്ങൾ മറുനാടൻ പുറത്ത് വിടുകയാണ്.
സംസം റെസ്റ്റൊറന്റ് തിരുവനന്തപുരം, സംസം മിനി ബഡ്ജറ്റ് നന്ദൻകോട്, സംസം ബൺ കഫേ പാളയം, സംസം ഐസ് ഫ്രൂട്ട്സ് പാളയം, സംസം ദോശാ ഹട്ട് നന്ദൻകോട്, സംസം റെസ്റ്റൊറന്റ് ഹീരാ ഇൻഫോ സിറ്റി കഴക്കൂട്ടം, സംസം റെസ്റ്റൊറന്റ് നന്ദൻകോട്, സംസം എലഗൻസ് പാളയം, കിങ്സ് റെസ്റ്റൊറന്റ് തിരുവനന്തപുരം, ലെ ചിക്ക് - ദ് ഫുഡ് ഹബ്ബ് വടക്കേവിള കൊല്ലം, ഹയാത്ത് റെസ്റ്റൊറന്റ് പള്ളിമുക്ക് കൊല്ലം, ആദിത്യാ ഹോട്ടൽ ആൻഡ് കാറ്ററിങ് സർവ്വീസ് ആലപ്പുഴ, ആദിത്യാ റെസ്റ്റൊറന്റ് നങ്ങ്യാർകുളങ്ങര ഹരിപ്പാട്, ആദിത്യാ റെസ്റ്റൊറന്റ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് ഹരിപ്പാട്, മൂപ്പൻസ് റെസ്റ്റൊറന്റ് ഏറ്റുമാനൂർ കോട്ടയം, ഫിൽ-ഫിൽ ഫാമിലി റെസ്റ്റൊറന്റ് അടൂർ പത്തനംതിട്ട, ബ്രദേഴ്സ് ഹോട്ടൽ സുതലക്കോടം തൊടുപുഴ, ഹോട്ടൽ അൽ റീം തമ്മനം എറണാകുളം, ഹോട്ടൽ അൽ റീം കത്രിക്കടവ് എറണാകുളം, ഹോട്ടൽ അൽ റീം നെടുംമ്പാശ്ശേരി, ഹോട്ടൽ അൽ റീം ഇടപ്പള്ളി, കായീസ് റെസ്റ്റൊറന്റ്(റഹ്മത്ത്) എറണാകുളം, റൗണ്ട് ദ് ഗ്ലോബൽ ഡിന്നർ തൃശൂർ, അമീർ ഫുഡ്സ് സ്പൂൺ ടവർ തൃശൂർ, വീനസ് ഹോട്ടൽ ഇരിങ്ങാലക്കുട, വീനസ് ഹോട്ടൽ വെള്ളാങ്കല്ലൂർ തൃശൂർ, അലങ്കാർ റെസ്റ്റൊറന്റ് തൃശൂർ, നളന്ദാ ഹോട്ടൽ പാലക്കാട്, ന്യൂ കാരവൻസ് ഫുഡ് കോർട്ട് കോട്ടയ്ക്കൽ, ജയാ മെയ്ഫ്ളവർ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ചാലപ്പുറം കോഴിക്കോട്, ദ് ലൈറ്റ് ഹൗസ് ഒളവണ്ണ കോഴിക്കോട്, ഹോട്ടൽ ഒഥേൻസ് കണ്ണൂർ എന്നീ ഹോട്ടലുകളാണ് വൻ നികുതി വെട്ടിപ്പ് നടത്തിയത്.
കഴിഞ്ഞ 29 ന് വൈകിട്ട് 7:30 മുതൽ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 32 ഹോട്ടലുകളിൽ നടത്തിയ ജി.എസ്.ടി വകുപ്പിന്റെ പരിശോധന 30 ന് രാവിലെ ആറ് മണിയോടെയാണ് പൂർത്തിയായത്. പരിശോധനയിൽ സ്റ്റേറ്റ് ജി.എസ്.ടി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിലെയും ഇന്റലിജൻസ് സ്ക്വാഡുകളിലെയും ഇരുന്നൂറോളം ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. ഹോട്ടലുകളും റെസ്റ്റോന്റുകളും ജിഎസ്ടി നികുതിവെട്ടിപ്പ് നടത്തുന്നു എന്ന പരാതി പല കേന്ദ്രങ്ങളിൽ നിന്നും കുറെനാളുകളായി ഉയർന്നു വരുന്നതാണ്. സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് ഇതുമായി ബന്ധപ്പെട്ട അന്വേഷണം രഹസ്യമായി നടത്തിവരികയായിരുന്നു. തുടർന്നാണ് നികുതിവെട്ടിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ നിന്നുമായി 32 സ്ഥാപനങ്ങളെ പരിശോധനയ്ക്കായി തെരഞ്ഞെടുത്തത്.
ഇത്തരം സ്ഥാപനങ്ങൾ അവരുടെ കണക്കുകളോ ബില്ലുകളോ ഒരു ദിവസത്തിൽ കൂടുതൽ സ്ഥാപനങ്ങളിൽ സൂക്ഷിക്കാറില്ല എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരമാവധി ബില്ലുകൾ സ്ഥാപനത്തിൽ നിന്നും കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെ 'ഓപ്പറേഷൻ മൂൺലൈറ്റ്' എന്ന പേരിൽ രാത്രികാല പരിശോധനയ്ക്കായി ഹോട്ടലുകളിൽ ഉദ്യോഗസ്ഥർ എത്തിയത്. ഹോട്ടലുകളിലെ ഒരു ദിവസത്തെ യഥാർത്ഥ വിറ്റുവരവിനെ അവർ റിട്ടേണിൽ കാണിക്കുന്ന ടേണോവറുമായി താരതമ്യം ചെയ്തു നികുതി വെട്ടിപ്പിന്റെ തോതും വ്യാപ്തിയും കണ്ടെത്തുക എന്ന സമീപനമാണ് വകുപ്പ് പരിശോധനയിൽ കൈകൊണ്ടത്.
യഥാർത്ഥ വിറ്റുവരവ് കുറച്ചു കാണിച്ചും, രജിസ്ട്രേഷൻ പോലുമില്ലാതെ ബിസിനസ് നടത്തിയും, റിട്ടേണുകൾ ഫയൽ ചെയ്യാതെയിരുന്നുമാണ് പല ഹോട്ടലുകളും നികുതിവെട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരം നികുതി വെട്ടിപ്പിന്റെ തെളിവുകൾ പരിശോധനയിൽ പുറത്തുവന്നിട്ടുണ്ട്. ഉപഭോക്താവിന്റെ കയ്യിൽ നിന്നും പിരിച്ച ജി.എസ്.ടി സർക്കാരിൽ അടയ്ക്കാതെ പലരും നികുതിവെട്ടിപ്പ് നടത്തിട്ടുണ്ടെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
പ്രതിവർഷം 20 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുള്ള എല്ലാ ഹോട്ടലുകളും ജി.എസ്.ടി നിയമപ്രകാരം രജിസ്ട്രേഷൻ എടുത്ത് റിട്ടേൺ ഫയൽ ചെയ്തു അഞ്ചു ശതമാനം നികുതി അടയ്ക്കാൻ നിയമപരമായി ബാധ്യതയുള്ളവരാണ്. അതായത് വർഷം 365 ദിവസം പ്രവർത്തിക്കുന്ന ഒരു ഹോട്ടലിൽ ശരാശരി ഒരു ദിവസം 5,479 രൂപയിൽ കൂടുതൽ വിറ്റുവരവ് ഉണ്ടെങ്കിൽ ഈ സ്ഥാപനം രജിസ്ട്രേഷൻ എടുത്ത് നികുതി അടയ്ക്കാൻ നിയമപരമായി നിർബന്ധിതമാണ് എന്ന് അർത്ഥം. ഇപ്രകാരം നികുതി വലയത്തിൽ ഉൾപ്പെടാതെ തെറ്റായ കണക്കുകൾ കാണിച്ച് നിയമപരമായ ബാധ്യതകൾ നിറവേറ്റാത്ത സ്ഥാപനങ്ങളുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കാനും, നികുതിവെട്ടിപ്പുകാർക്കെതിരെ കർശനമായ നിയമ നടപടികൾ കൈക്കൊള്ളാനുമണ് സംസ്ഥാന ജി.എസ്.ടി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഹോട്ടലുകളിലെ സെർച്ചും പരിശോധനകളും വരും ദിവസങ്ങളിലും തുടരും.
ജോയന്റ് കമ്മിഷണർ (ഐ.ബി.) സാജു നമ്പാടൻ, ഡെപ്യൂട്ടി കമ്മിഷണർ (ഐ.ബി.) വിൻസ്റ്റൺ, ജോൺസൺ ചാക്കോ, മധു എൻ. പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന ജി.എസ്.ടി. ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിലെയും ഇന്റലിജൻസ് സ്ക്വാഡുകളിലെയും ഇരുനൂറോളം ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍