ദയാനന്ദ വൈദ്യശാലയിലെ ഡ്രൈവറും ജീവനക്കാരിയും തമ്മിൽ പ്രണയം തുടങ്ങിയത് ഓഫീസ് യാത്രകൾക്കിടെ; ജീവിതം തുടങ്ങിയപ്പോൾ സുധീഷിനേയും സുജയേയും മാനസികമായി തകർത്തു; ആ കുടുംബത്തെ അമ്മാവന്മാരുടെ പ്രതികാരം ചിന്നഭിന്നമാക്കി; ഗ്രീഷ്മയുടെ ക്രൂരതയിൽ നിർമ്മൽകുമാറിന്റെ മകളുടെ വിവാഹവും പ്രതിസന്ധിയിൽ; ശ്രീനിലയത്തിലെ 'ശ്രീകുട്ടി' എല്ലാ കുറ്റവും ഏറ്റെടുക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സുധീഷും സുജയും-ഗ്രീഷ്മയുടെ അമ്മയുടെ സഹോദരിയുടെ മകനും മരുമകളും. നായർ കുടുംബാഗമായ സൂധീഷും സാംബവ സമുദായത്തിൽപ്പെട്ട സുജയും വിവാഹം കഴിച്ചത് ദീർഘകാല പ്രണയത്തിനൊടുവിലാണ്. ഈ രണ്ടു പേരും ഇന്നില്ല. ഇവരുടെ ഒരു കുട്ടിയും മരിച്ചു. രണ്ടു പേർ ഇപ്പോൾ അമ്മയുടെ വീട്ടുകാർക്കൊപ്പം കഴിയുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാഹചര്യങ്ങൾ സുധീഷിന്റേയും സുജയുടേയും മൂത്തമകനെ ചെറുപ്രായത്തിൽ തന്നെ തൊഴിലെടുത്ത് ജീവിക്കാൻ പ്രേരിപ്പിച്ചു. അപ്പോഴും അച്ഛന്റെ കുടുംബത്തിൽ നിന്ന് അവർക്ക് സഹായമൊന്നും കിട്ടുന്നില്ല. അതാണ് താഴ്ന്ന ജാതിയിൽ പെട്ടവരെ കല്യാണം കഴിക്കുന്നവരോട് ഗ്രീഷ്മയുടെ അമ്മ വീട്ടുകാർ കാട്ടുന്ന ക്രൂരത.
രണ്ട് അമ്മാവന്മാർ. കുടുംബത്തെ കാരണവരുടെ റോളിൽ നിന്ന് നയിക്കുന്നത് മൂത്ത അമ്മാവനാണ്. മൂത്ത അമ്മാവന്റെ അറിവും സമ്മതവുമില്ലാതെ ഇളയ അമ്മാവൻ ഒന്നും ചെയ്യില്ല. ഈ കുടുംബം ഒറ്റക്കെട്ടാണ്. രണ്ട് അമ്മാവന്മാരേയും ചോദ്യം ചെയ്താൽ സത്യം പുറത്തു വരും. എന്നാൽ ഗ്രീഷ്മയുടെ അമ്മാവനായ നിർമ്മൽ കുമാറിനേയും അമ്മ സിന്ധുവിനേയും തെളിവ് നശിപ്പിക്കാനുള്ള കുറ്റം ചുമത്തി മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സുധീഷിന് വിഷം കഴിച്ച് മരിക്കാനിടയായ സംഭവത്തിലേക്ക് അന്വേഷണം കടന്നാൽ കുടുംബത്തിന്റെ ക്രൂരത മൊത്തമായി പുറത്തു വരും. നിർമ്മൽ കുമാറിന്റെ ഭാര്യയും ജീവിച്ചിരിക്കില്ല. ഒരു മകളാണുള്ളത്. ഈ മകൾക്കും വിവാഹം ഏതാണ്ട് ഉറപ്പിച്ചതാണ്. ഗ്രീഷ്മയുടെ ക്രൂരത ആ പെൺകുട്ടിയുടെ ജീവിതം വഴിമുട്ടിക്കാനാണ് സാധ്യത. ശ്രീനിലയത്തിലെ ശ്രീകുട്ടിയായിരുന്നു ഗ്രീഷ്മ. ഈ ശ്രീകുട്ടിയുടെ ബുദ്ധിയാണ് ഷാരോണിന്റെ ജീവനെടുത്തത്. ഇതോടെയാണ് കുടുംബത്തിലെ മറ്റ് കഥകളും പുറംലോകം ചർച്ച ചെയ്യുന്നത്.
ഷാരോണിനെ കൊല്ലാൻ വിഷം വാങ്ങി നൽകിയത് ഗ്രീഷ്മയുടെ അമ്മാവനാണെന്ന ആരോപണം സജീവമാണ്. ഗ്രീഷ്മയുടെ അമ്മയുടെ പങ്കും സജീവ ചർച്ചയിലുണ്ട്. അതിനിടെയാണ് കുടുംബത്തിലെ മറ്റൊരു ആത്മഹത്യയും സംശയ നിഴലിലേക്ക് എത്തുന്നത്. ഗ്രീഷ്മയുടെ അമ്മയ്ക്ക് മൂന്ന് സഹോജദരങ്ങളാണുള്ളത്. ഒരു സഹോദരിയും രണ്ടു സഹോദരന്മാരും. ഇതിൽ രണ്ടാമത്തെ സഹോദരൻ വാങ്ങിയ വിഷമാണ് ഷാരോണിന് കൊടുത്തതെന്ന് ഗ്രീഷ്മയും സമ്മതിക്കുന്നു. അമ്മയും സഹോദരനും പൊലീസിനോട് ഭാഗീക കുറ്റസമ്മതവും നടത്തി. തെളിവ് നശീകരണത്തിൽ മാത്രമാണ് അവർ കുറ്റം സമ്മതിക്കുന്നത്. ഇതും ഗ്രീഷ്മയുടെ ബുദ്ധിയാണ്. താൻ എല്ലാം ഏറ്റെടുക്കുമെന്നും ആരും ഒന്നും പറയരുതെന്നും പറഞ്ഞാണ് പൊലീസ് സ്റ്റേഷനിലേക്ക് ഗ്രീഷ്മ പോയത്. ഇത് കുടുംബത്തെ രക്ഷിച്ചെടുക്കാനുള്ള ശ്രീകുട്ടിയുടെ ബുദ്ധിയായിരുന്നു.
ദുരഭിമാനം തലയ്ക്ക് പിടിച്ചവരാണ് ഗ്രീഷ്മയുടെ കുടുംബം. കാരണവരെ പോലെ എല്ലാം നിയന്ത്രിക്കുന്നത് ഗ്രീഷ്മയുടെ അമ്മയുടെ ആദ്യ സഹോദരനാണ്. ഈ സഹോദരന്റെ ക്രൂരതയാണ് മറുനാടന്‍ ലഭിക്കുന്ന സൂചനകൾ. ഗ്രീഷ്മയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തത്. ഇതിന് പിന്നിൽ അമ്മാവൻ നൽകിയ മാനസിക സമ്മർദ്ദമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഞെട്ടിക്കുന്ന ദുരഭിമാന കഥയാണ് മറുനാടന്‍ അന്വേഷണത്തിൽ നിന്നും ഈ കേസിലും കിട്ടുന്നത്. ഗ്രീഷ്മയും നാടാരായ ഷാരോണിനെ പ്രണയിക്കുന്നത് ഈ വീട്ടുകാർക്ക് പിടിച്ചിരിക്കാൻ ഇടയില്ലെന്ന് ഈ സംഭവത്തിൽ നിന്നു തന്നെ വ്യക്തമാകും. കൂടുംബ ഗൂഢാലോചനയാണ് ഷാരോണിനെ കൊന്നതെന്ന സംശയം സജീവമാക്കുന്നതാണ് ഗ്രീഷ്മയുടെ സഹോദര സ്ഥാനീയന്റെ ദുരൂഹ മരണം.
നിർമ്മൽ കുമാർ, ഗ്രീഷ്മയുടെ വീട്ടിലാണ് താമസം. ഏഴു വർഷം മുമ്പാണ് നിർമൽ കുമാറിന്റെ ഭാര്യ മരിച്ചത്. അന്ന് മുതൽ നിർമൽ കുമാറിന്റെ മകൾ ഗ്രീഷ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഗ്രീഷ്മയുടെ അച്ഛൻ ദൂരെയാണ് ജോലി ചെയ്തിരുന്നത്. രണ്ടു മാസത്തിൽ ഒരിക്കൽ മാത്രമാണ് ജോലി സ്ഥലത്തു നിന്ന് വീട്ടിലെത്തിയിരുന്നത്. അതുകൊണ്ടു കൂടിയാണ് ഗ്രീഷ്മയുടെ വീട്ടിലേക്ക് മകളും നിർമ്മൽ കുമാറും താമസം മാറ്റിയത്. എല്ലാം തീരുമാനിച്ചത് മൂത്ത അമ്മാവനും. ശ്രീനിലയമെന്ന വീട്ടിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചതും നടത്തിയതും അമ്മാവൻ നിർമ്മൽ കുമാറാണ്. ഷാരോൺ ആ വീട്ടിൽ എത്തി കഷായം കുടിക്കുമ്പോഴും അമ്മാവൻ വീട്ടിൽ ഒളിച്ചിരുന്നുവെന്നാണ് സംശയം. എന്നാൽ പൊലീസ് അതിലേക്ക് കാര്യങ്ങൾ കൊണ്ടു പോകുന്നില്ല. നിർ്മൽ കുമാറിന്റെ മകളുടെ വിവാഹവും ഉടൻ നടക്കേണ്ടതാണ്. അതും പ്രതിസന്ധിയിലായെന്നാണ് സൂചന.
ഗ്രീഷ്മയുടെ അമ്മയുടെ സഹോദരിയുടെ മകനായ സുധീഷ് ഡ്രൈവറായിരുന്നു. പാറശ്ശാലയിലെ ദയാനന്ദ വൈദ്യശാലയിലെ ഡ്രൈവർ. ഇവിടെ ജോലിക്കാരിയായിരുന്നു സുജ. പ്രണയം തുടങ്ങിയത് ഓഫീസിലേക്കുള്ള കാർ യാത്രയ്ക്കിടെയായിരുന്നു. വീട്ടുകാരെ ഭയന്ന് ഇരുവരും നാടുവിട്ട് പോയി ദീർഘകാലം കഴിഞ്ഞാണ് മടങ്ങി എത്തിയത്. അപ്പോഴേക്കും താഴ്ന്ന ജാതിയിലെ പെൺകുട്ടിയെ വിവാഹം ചെയ്ത സുധീഷനെ മാനസികമായി തകർക്കാൻ അമ്മാവന്മാർ ശ്രമം തുടങ്ങി. ജീവിക്കാൻ അനുവദിക്കാതെ വന്നപ്പോൾ മൂന്ന് മക്കളുടെ അച്ഛനായ ആ യുവാവ് മദ്യപാനത്തിൽ അഭയം തേടി. ഒടുവിൽ വിഷം കഴിച്ചു മരണവും. ഗ്രീഷ്മയുടെ വീട്ടിന് അടുത്തുള്ള കുടുംബ വീട്ടിൽ സംസ്കാരവും നടന്നു. അതിന് ശേഷം സുധീഷിന്റെ മക്കളെ പോലും ആ കുടുംബം അംഗീകരിച്ചില്ല. അവർ കഷ്ടപ്പെട്ട് ജീവിതം മുമ്പോട്ട് കൊണ്ടു പോകുന്നു.
സുധീഷിന്റേയോ സുജയുടേയോ മരണത്തിൽ അസ്വാഭാവിക ഇപ്പോഴും സുജയുടെ ബന്ധുക്കൾ ആരോപിക്കുന്നില്ല. പാറശ്ശാലയ്ക്ക് അടുത്ത് അവരുടെ കുടുംബം ഇപ്പോഴുമുണ്ട്. വിവാദങ്ങളുണ്ടാക്കാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ് സ്വസ്ഥമായി ജീവിക്കുകയാണ് അവർ. താഴ്ന്ന ജാതിയിൽ പെട്ട യുവതിയെ കല്യാണം കഴിക്കുന്നിടത്താണ് ആ യുവാവിന്റെ ഗതികേട് തുടങ്ങുന്നത്. ഈ വിവാഹത്തെ മൂത്ത അമ്മാവൻ അംഗീകരിക്കുന്നില്ല. വലിയ മാനസിക സമ്മർദ്ദം ആ യുവാവിന് സഹിക്കേണ്ടി വന്നു. കൂടുബത്തിൽ തീർത്തും ഒറ്റപ്പെട്ടു. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. അതിന് ശേഷമായിരുന്നു ആത്മഹത്യ. ഈ ആത്മഹത്യയ്ക്ക് പിന്നിലും സംശയങ്ങളുണ്ട്. അന്ന് കൃത്യമായ അന്വേഷണം നടന്നില്ല.
യുവാവ് വിഷം കഴിച്ചാണ് മരിച്ചതെന്നാണ് പറയപ്പെടുന്നത്. ഇത് യുവാവ് കുടിച്ചതാണോ മറ്റാരോങ്കിലും നൽകിയതാണോ എന്നതാണ് ഈ ഘട്ടത്തിൽ ഉയരുന്ന ചോദ്യം. ഏതാണ്ട് പത്തുകൊല്ലം മുമ്പായിരുന്നു സംഭവം. യുവാവിന്റെ ഭാര്യ മരിച്ചത് അഞ്ചു കൊല്ലം മുമ്പും. ക്യാൻസർ രോഗത്തെ തുടർന്നായിരുന്നു മരണം. ഒരു വയസ്സിൽ താഴെ പ്രായമുള്ളപ്പോഴായിരുന്നു കുട്ടിയുടെ മരണം. ജന്മനാ തന്നെ വൈകല്യങ്ങൾ കുട്ടിക്കുണ്ടായിരുന്നു. ഭാര്യയുടേയും കുട്ടിയുടേയും മരണം സ്വാഭാവികമാണെങ്കിലും യുവാവിന്റെ മരണം കൊലപാതകമാണെന്ന് കരുതുന്നവർ ആ നാട്ടിലുണ്ട്. ആ യുവാവിന്റെ ശാപമാണ് ഇപ്പോൾ ഈ കുടുംബത്തെ തുറന്നു കാട്ടുന്നതെന്ന് പറയുന്ന നാട്ടുകാർ ആ കുടുംബത്തിന്റൈ ജാതി പരമായ ദുരഭിമാനമാണ് ചർച്ചയാക്കുന്നത്.
ഇതേ കുടുംബത്തിലെ പെൺകുട്ടിയായ ഗ്രീഷ്മയെ പ്രണയിച്ച താഴ്ന്ന ജാതിക്കാരന്റെ കൊലപാതകത്തോടെ പഴയ മരണവും സംശയത്തിലാകുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍