ലേബർ റൂമിനകത്ത് ചെന്നപ്പോൾ ഓക്സിജൻ മാസ്ക്ക് വെച്ചിട്ടും മകൾ ശ്വാസത്തിനായി പെടാപ്പാട് പെടുന്നത് കണ്ടു; മകളെ രക്ഷപ്പെടുത്തണം എന്ന് പറഞ്ഞപ്പോൾ 'ഞങ്ങൾ ഇത്രയും ഡോക്ടർമാരില്ലേ എന്നു മറുപടി; മെഡിക്കൽ കോളേജിൽ പോകാമെന്ന് പറഞ്ഞിട്ടും കിംസിൽ തന്നെ പോകണം എന്ന് അവർ ശഠിച്ചു; കിംസിൽ എത്തിച്ചപ്പോൾ ആദ്യം കുഞ്ഞു പോയി, പിന്നാലെ മകളും; രണ്ട് മരണം സംഭവിച്ചപ്പോഴും ബിൽ തുക അടപ്പിക്കാതെ മാറ്റിയതുമില്ല; ക്രിഡൻസ് ആശുപത്രിയുടെ വീഴ്ചകൾ എണ്ണിപ്പറഞ്ഞു വിതുമ്പി ഗ്രീഷ്മയുടെ അച്ഛൻ
എം മനോജ് കുമാർ
തിരുവനന്തപുരം: ഗ്രീഷ്മയും ഗർഭസ്ഥ ശിശുവും മരണത്തിന്റെ വക്കിൽ തുടരുമ്പോഴും കേശവദാസപുരത്തുള്ള ക്രിഡൻസ് ആശുപത്രി അധികൃതർ പ്രാധാന്യം കൽപ്പിച്ചത് ബിൽ തുക അടപ്പിക്കാൻ. ബിൽ തുകയായ പതിനേഴായിരം രൂപയോളം അടപ്പിച്ച ശേഷമാണ് മരണത്തിന്റെ വക്കിലുള്ള അമ്മയേയും കുഞ്ഞിനേയും കിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രി അധികൃതരുടെ ക്രൂരതയിലേക്ക് വിരൽ ചൂണ്ടി മറുനാടൻ മലയാളിയോട് സംസാരിക്കുകയായിരുന്നു ഗ്രീഷ്മയുടെ അച്ഛൻ രാജു. ഒരച്ഛനും അമ്മയ്ക്കും ഈ ഗതി വരരുത്. വല്ലാത്ത ദുഃഖമാണ് ഞങ്ങളുടെ കുടുംബത്തിനു വന്നുപെട്ടത്. ആശുപത്രിയിലെ അലംഭാവവും ചികിത്സാ പിഴവുമാണ് തന്റെ മകളുടെ ജീവൻ എടുത്തത്. ആദ്യ പ്രസവം ഇതേ ആശുപത്രിയിൽ ആയിരുന്നതിനാലാണ് രണ്ടാം പ്രസവത്തിനും ഇവിടെ തന്നെ പ്രവേശിപ്പിച്ചത്. ഇപ്പോൾ തനിക്കും മകളും മകളുടെ അഞ്ച് വയസുള്ള ദക്ഷിത്തിനു അമ്മയും നഷ്ടമായി-വിതുമ്പിക്കൊണ്ട് രാജു പറഞ്ഞു.
ചികിത്സാ പിഴവിനെ തുടർന്നാണ് ഗ്രീഷ്മയും കുട്ടിയും മരിച്ചത് എന്നാണു കുടുംബം ആരോപിക്കുന്നത്. പ്രസവത്തിന്നായി കേശവദാസപുരം ക്രിഡൻസിൽ പ്രവേശിപ്പിച്ച അമ്മയും കുട്ടിയും കഴിഞ്ഞ ശനിയാഴ്ചയാണ് മരിക്കുന്നത്. ചിറയിൻകീഴ് താമരക്കുളം ആൽത്തറമൂട് വിപിന്റെ ഭാര്യ ഗ്രീഷ്മ (27)യ്ക്കും ഗർഭസ്ഥശിശുവിനുമാണ് ജീവൻ നഷ്ടമായത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതരപാകപ്പിഴകൾ ആണ് മരണത്തിനു കാരണമെന്നാണ് ഗ്രീഷ്മയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.
ചികിത്സയിൽ ആശുപത്രി അധികൃതർ അലംഭാവം കാട്ടി. സ്ഥിതി ഗുരുതരമായിട്ടുകൂടി അവശ്യം വേണ്ട ചികിത്സകൾ നൽകിയില്ല. എസ് എ ടി ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടിട്ടും മാറ്റിയത് കിംസിലേക്ക്. ആശുപത്രിയിലെ ചികിത്സാ പിഴവും അനാസ്ഥയും കാരണമാണ് അമ്മയും കുട്ടിയും മരിച്ചത്-ബന്ധുക്കൾ ആരോപിക്കുന്നു. മരണത്തെ തുടർന്ന് ക്രിഡൻസ് ആശുപത്രിക്ക് എതിരെ മെഡിക്കൽ കോളേജ് പൊലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്. . കഴിഞ്ഞ ബുധനാഴ്ചയാണ് ഗ്രീഷ്മയെ ബന്ധുക്കൾ പ്രസവത്തിനു ക്രിഡൻസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശനിയാഴ്ചയാണ് ഗ്രീഷ്മയുടെ നില വഷളാകുന്നത്. കുഞ്ഞിന്റെയും അമ്മയുടെ നില ഗുരുതരമായതിനെ തുടർന്ന് കിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിയുടെയും അമ്മയുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ശനിയാഴ്ച രക്തസമ്മർദ്ടം കുറയുകയും നില മോശമാവുകയും ചെയ്തതിനെ തുടർന്നാണ് ഗ്രീഷ്മയെ കിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. കിംസിൽ പരിശോധന നടത്തിയപ്പോൾ കുഞ്ഞു മരിച്ചതായി കണ്ടെത്തി. അമ്മയെ രക്ഷിക്കാൻ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും കുഞ്ഞിനു പിന്നാലെ അമ്മയും മരിക്കുകയായിരുന്നു. കുഞ്ഞു മരിച്ചു എന്ന മനസിലാക്കിയപ്പോൾ അവർ ഉടൻ തന്നെ ശസ്ത്രക്രിയ നടത്തേണ്ടതായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ശസ്ത്രക്രിയ നടത്തിയില്ല. ഗ്രീഷ്മയുടെ ഭർത്താവ് വിദേശത്താണ്. വിദേശത്തുള്ള ഭർത്താവ് ഫോണിൽ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു ഗ്രീഷ്മയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനു തയ്യാറാകാതെ ആശുപത്രി അധികൃതർ കിംസിലേക്കാണ് മാറ്റിയത്. ബന്ധുക്കളുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത മെഡിക്കൽ കോളെജ് പൊലീസ് കേസിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഗ്രീഷ്മയുടെ മരണത്തെക്കുറിച്ച് അച്ഛൻ രാജുവിന്റെ പ്രതികരണം:
മൂന്നിന് വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ മകൾക്ക് ചെറുതായി വേദനയുണ്ട് എന്ന് പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിൽ പോകാം എന്ന് തീരുമാനിച്ചു. ഡോക്ടറെ വിളിച്ചപ്പോഴും ക്രിഡൻസിൽ കൊണ്ട് ചെല്ലാനാണ് പറഞ്ഞത്. എന്നോടു കുളിച്ച് വരാനാണ് മകൾ പറഞ്ഞത്. കുളി ഒക്കെ പിന്നീട്. ആദ്യം ആശുപത്രിയിൽ എത്താം എന്നാണ് ഞാൻ മറുപടി നൽകിയത്. അപ്പോൾ തന്നെ കാർ എടുത്ത് ഞങ്ങൾ ആശുപത്രിയിൽ എത്തി. നേരെ ലേബർ റൂമിലേക്കാണ് പ്രവേശിപ്പിച്ചത്. മൂന്നിന് രാത്രി ചൊവാഴ്ചയാണ് മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ ലേബർ റൂമിലേക്ക് മാറ്റി. ഇന്ന് ഒരു ദിവസം ലേബർ റൂമിൽ കിടക്കട്ടെ എന്ന് പറഞ്ഞു. ഞങ്ങൾ റൂം എടുത്തു. പിറ്റേന്ന് സ്കാനിങ് അടക്കമുള്ള ടെസ്റ്റുകൾ പൂർത്തിയാക്കി. പ്രസവം നടക്കാൻ സാധ്യതയുണ്ട്. അതിനാൽ രണ്ടു ദിവസം ആശുപത്രിയിൽ കിടക്കട്ടെ ഇന്ന് പറഞ്ഞു. അതിനാൽ ഞങ്ങൾ ആശുപത്രിയിൽ തന്നെ തങ്ങി. ശനിയാഴ്ച പെയിനിനുള്ള ഇഞ്ചക്ഷൻ നൽകി പ്രസവം നടത്താം എന്ന് ആശുപത്രിയിൽ നിന്നും പറഞ്ഞു. അതിനായി ശനിയാഴ്ച രാവിലെ അഞ്ചു മണിക്ക് ലേബർ റൂമിലേക്ക് കൊണ്ടുപോയി. പത്തുമണിയായപ്പോൾ മകൾക്ക് കട്ടൻ ചായ വേണം എന്ന് പറഞ്ഞു. ഞാൻ കട്ടൻ ചായയുമായി പോയി. പെയിൻ വന്നു പോകുന്നു എന്ന് പറഞ്ഞു. പിന്നെ പറഞ്ഞു ഗ്രീഷ്മയുടെ ആൾ ഉടൻ ലേബർ റൂമിൽ എത്തണം എന്ന് പറഞ്ഞു.
ലേബർ റൂമിൽ ചെന്നപ്പോൾ അപസ്മാരം മുൻപ് വന്നിട്ടുണ്ടോ എന്നാണ് ചോദിച്ചത്. ഇല്ലെന്നു ഞാൻ മറുപടി നൽകി. ഞാൻ അകത്ത് കയറി. മോൾ ശ്വാസത്തിനായി പെടാപ്പാട് പെടുന്നത് കണ്ടു. ഓക്സിജൻ മാസ്കും വെച്ചിട്ടുണ്ട്. സ്ഥിതി മോശമാണ് എന്ന് എനിക്ക് മനസിലായി. എന്റെ മകളെ എനിക്ക് രക്ഷപ്പെടുത്തണം എന്ന് പറഞ്ഞു. 'ഞങ്ങൾ ഇത്രയും ഡോക്ടർമാരില്ലേ എന്ന് പറഞ്ഞു. പക്ഷെ എന്തോ എനിക്ക് വിശ്വാസം വന്നില്ല. അവളെ അപ്പോൾ തുടച്ച് വൃത്തിയാക്കുകയായിരുന്നു. എന്നെ ഉടൻ അവർ വെളിയിലാക്കി. അര മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും മകളുടെ അവസ്ഥ അറിയാൻ മുറിയിൽ കയറി. അവർ എന്നെ പുറത്താക്കി. കിംസിലേക്ക് മാറ്റം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, അങ്ങിനെയെങ്കിൽ എസ്എടി മതിയെന്ന് പറഞ്ഞു. എല്ലാ ഏർപ്പാടുകളും ചെയ്തു കഴിഞ്ഞു. അതിനാൽ കിംസിൽ തന്നെ പോകണം എന്ന് അവർ ശഠിച്ചു. ലേബർ റൂമിൽ എല്ലാ അറെഞ്ച്മെന്റും ചെയ്തും എന്ന് അവർ പറഞ്ഞു. ഉടൻ ഡെലിവറി കഴിഞ്ഞു കുട്ടിയെ സുരക്ഷിതമാക്കാം എന്ന് പറഞ്ഞു. അതോടെയാണ് കിംസിലേക്ക് മാറ്റിയത്. കിംസിൽ എത്തിച്ച ശേഷം അവർ എന്തോക്കെയോ ചെയ്തു. അതിനുശേഷം എന്റെ മകളുടെ മകൾ പോയി എന്ന് പറഞ്ഞു. അതിനുശേഷം മകളും പോയി എന്ന് പറഞ്ഞു. ഇതാണ് സംഭവം-പൊട്ടിക്കരച്ചിലിന്നിടയിൽ രാജു പറയുന്നു.
കുട്ടിയുടെ കാര്യം എനിക്ക് അറിയില്ല. മകൾക്ക് കിംസിൽ എത്തുമ്പോൾ അനക്കമുണ്ടായിരുന്നു. ക്രിഡൻസിൽ വെച്ചു തന്നെ ഗർഭസ്ഥ ശിശു മരിച്ചു കാണും. ഇവിടുന്നു തന്നെ സിസേറിയൻ വഴി അവർ കുട്ടിയെ എടുക്കേണ്ടതായിരുന്നു. എങ്കിൽ അമ്മ ജീവിച്ചിരുന്നേനെ. ഇപ്പോൾ എനിക്ക് മകൾ നഷ്ടമായി. പൊടിക്കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും മകളെയെങ്കിലും രക്ഷിക്കണമായിരുന്നു. ഇപ്പോൾ മകളും പൊടിക്കുഞ്ഞും പോയി. അഞ്ചു വയസുള്ള ദക്ഷിത്തിനു അമ്മയും നഷ്ടമായി-രാജു പറയുന്നു.
ആശുപത്രി അധികൃതരുടെ വിശദീകരണം:
വളരെ ലൈവ് ആയ സ്റ്റേജിലാണ് ഗ്രീഷ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്. എസ്എടിയിലേക്ക് മാറ്റണം എന്ന ഒരാവശ്യം അവർ ഉന്നയിച്ചതായി അറിയില്ല. ആ സമയത്തുള്ള മെഡിക്കൽ സ്റ്റേജ് നോക്കിയാണ് ഏത് ആശുപത്രി എന്ന് ഡോക്ടർമാർ തീരുമാനിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ആകണം കിംസിലേക്ക് മാറ്റിയത്. എന്തായാലും ഇവിടെ നിന്ന് അവരും ഗർഭസ്ഥശിശുവും മരിച്ചിട്ടില്ല എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. ഇനി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരട്ടെ. അതല്ലേ ആധികാരിക രേഖയായി മാറുന്നത്. അതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കാര്യങ്ങൾ അനുസരിച്ച് നിങ്ങൾ റിപ്പോർട്ട് ചെയ്യൂ-ക്രിഡൻസ് ആശുപത്രി അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്