പിണറായിയെ ഉപദേശകരെന്തൊക്കെ ഉപദേശിച്ചെന്ന് ആർക്കും അറിയില്ല; നേരിട്ട് കിട്ടുന്ന ഉപദേശങ്ങൾ ഒന്നും രേഖപ്പെടുത്തിവച്ചിട്ടില്ല; പൊലീസിനെ നന്നാക്കുന്ന രമൺ ശ്രീവാസ്തവയ്ക്കു മാത്രം പ്രത്യേക സേവന വ്യവസ്ഥകൾ; ഉപദേശികൾക്കുള്ള ശമ്പളവും യാത്രാപ്പടിയും പൊതുഭരണവകുപ്പിനും അറിയില്ല; വിവരാവകാശ രേഖ മറുനാടൻ പുറത്തുവിടുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുഡിഎഫ് സർക്കാറിന്റെ തീവെട്ടിെക്കാള്ളയും ജനവിരുദ്ധ നിലപാടുകളിലും മടുത്താണ് കേരള ജനത എല്ലാം ശരിയാകുമെന്ന വാക്ക് വിശ്വസിച്ച് എൽഡിഎഫിനെ അധികാരത്തിലെത്തിച്ചത്. മുഖ്യമന്ത്രിയായി സാക്ഷാൽ പിണറായി വിജയൻ തന്നെ എത്തുകയും കൂടി ചെയ്തതോടെ വലിയ പ്രതീക്ഷയായി ജനത്തിന്. എന്നാൽ വിവാദങ്ങളുടെ പെരുമഴയാണു സർക്കാർ നേരിട്ടത്. അതിൽ ഭൂരിഭാഗവും മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശകരെ ചൊല്ലിയായിരുന്നു.
ഇത്രയധികം ഉപദേശകരെ നിയോഗിച്ചിട്ട് ഇവരെക്കൊണ്ട് എന്തെങ്കിലും ഗുണം മുഖ്യമന്ത്രിക്കോ സംസ്ഥാനത്തിനോ ഉണ്ടായോ എന്ന് ചോദിച്ചാൽ ഇല്ലെന്നാണ് സർക്കാറിന്റെതന്നെ വിവരാവകാശ രേഖകൾ നൽകുന്ന സൂചന. നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട ഉത്തരങ്ങളിൽ വ്യക്തത പോലും വന്നില്ല. എത്ര ഉപദേഷ്ടാക്കളെന്നതിൽ ഒരു ദിവസം തന്നെ രണ്ട് ഉത്തരം. ഉപദേഷ്ടാക്കളെ കടന്നാക്രമിക്കുന്ന ഘടകകക്ഷി നേതാക്കൾ അങ്ങനെ. വിവാദങ്ങളുടെ പെരുമഴ. ഈ സാഹചര്യത്തിലാണ് സത്യം അറിയാൻ വിവരാവകാശത്തിന്റെ വഴി തേടിയത്. അതിലാണ് സേവന വേതന വ്യവസ്ഥകളിൽ പൊതുഭരണവകുപ്പിന്റെ അറിവില്ലായ്മ വ്യക്തമായത്.
മുഖ്യമന്ത്രിയെ ഉപദേഷ്ടാക്കൾ ആറ്
ഇപ്പോൾ ആറ് ഉപദേഷ്ടാക്കളാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉള്ളത്. ആഭ്യന്തര വകുപ്പിൽ മുൻ ഡിജിപി രമൺ ശ്രീവാസ്തവ, സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപി, ശാസ്ത്ര ഉപദേഷ്ടാവ് എം ചന്ദ്രദത്തൻ, നിയമ ഉപദേഷ്ടാവ് എൻകെ ജയകുമാർ, മീഡിയ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, പ്രസ് ഉപദേഷ്ടാവ് പ്രഭാ വർമ്മ എന്നിങ്ങനെയാണ്. ആദ്യകാലത്ത് നിയമ ഉപദേഷ്ടാവായി എം കെ ദാമോദരനെ നിയമിച്ചുവെങ്കിലും പിന്നീട് ദാമോദരനെ പിൻവലിക്കുകയായിരുന്നു. ഉപദേഷ്ടാക്കളെ ചൊല്ലി നിരവധി വിമർശനങ്ങളും പരിഹാസവും സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പടെ പുറത്ത് വന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ വിവരാവകാശം സമർപ്പിക്കാൻ മറുനാടൻ തീരുമാനിച്ചത്.
സർക്കാരിൽ നിന്നും ലഭിക്കുന്ന രേഖയനുലരിച്ച് നിയമ, പ്രസ് ഉപദേഷ്ടാക്കൾ പണം വാങ്ങിയാണ് സേവനം നൽകുന്നത്. ബാക്കിയുള്ളവർ സൗജന്യമായാണ് സേവനം. സ്വയം കാര്യങ്ങൾ തീരുമാനിക്കാൻ കഴിവുള്ള വ്യക്തിയാണ് പിണറായി വിജയനെന്നിരിക്കെ എന്തിനാണ് അദ്ദേഹത്തിന് ആറ് ഉപദേശകർ. ഇത്രയേറെ ഉപദേശകരുണ്ടായിട്ടും ഇവർ നൽകിയ ഉപദേശങ്ങൾ എന്താണെന്ന് ഒരിടത്ത് രേഖപ്പെടുത്തി വെച്ചിട്ടില്ലെന്ന വിചിത്രമായ ഉത്തരമാണ് സർക്കാർ നൽകുന്നത്.
ഏതൊക്കെ വിഷയങ്ങളിലാണ് ഉപദേശം തേടിയതെന്നോ ഉപദേശം കൊണ്ട് എന്ത് ഗുണമാണ് ഉണ്ടായതെന്നോ പറയാൻ പോലും സർക്കാറിന് കഴിയുന്നില്ല.മുഖ്യമന്ത്രിക്ക് ലഭിച്ച ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാനങ്ങളിൽ സ്വാധീനം ചെലുത്തുന്നതോ അല്ലെങ്കിൽ തീരുമാനം കൈക്കൊള്ളാനോ സഹായിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് സർക്കാർ നൽകുന്ന മറുപടി ആവശ്യമെന്ന് തോന്നിയ കാര്യത്തിനാണ് ഉപദേശങ്ങൾ തേടിയതെന്നും എന്നാൽ അത് എല്ലാ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും കാരണമായില്ലെന്നുമാണ് ഉത്തരം. സ്വമേധയാ കാര്യങ്ങൾ തീരുമാനിക്കാനുള്ള ആർജവം കൈമോശം വന്നിട്ടില്ലെങ്കിൽ പിന്നെയെന്തിനാണ് ഈ ഉപദേശികൾ എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്.
ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രൊഫസറായ ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കിയത് വലിയ വിവാദങ്ങളാണ് ക്ഷണിച്ച് വരുത്തിയത്. സാമ്പത്തിക വിദഗ്തനായ ഒരു ധനകാര്യ മന്ത്രി തന്നെ മന്ത്രിസഭയിലുള്ളപ്പോൾ എന്താണ് ഇത്തരമൊരു ഉപദേശകയുടെ പ്രസക്തിയെന്ന് ചോദ്യം ഇടത് പക്ഷത്ത് പോലും ചിലർ ഉന്നയിച്ചിരുന്നു. തോമസ് ഐസക്കിനോടുള്ള പ്രശ്നങ്ങളാണ് ഈ നിയമനത്തിന് പിന്നിലെന്നും പ്രചരിച്ചിരുന്നു. കേരള ബാങ്ക് എന്ന സർക്കാറിന്റെ ആശയത്തിനോ അ്ലെങ്കിൽ മറ്റ് കാര്യങ്ങളിലോ എന്ത് ഉപദേശമാണ് ഗീതാ ഗോപിനാഥ് നൽകിയതെന്ന് വ്യക്തമാക്കാനോ രേഖ നൽകനോ പേരിന് പോലും ഒരു കടലാസ് സർക്കാർ കൈവശമില്ല.
ഉപദേഷ്ടാക്കളിൽ സർക്കാർ വാഹനം ശ്രീവാസ്തവയ്ക്കുമാത്രം
രമൺ ശ്രീവാസ്തവയ്ക്ക് ചീഫ് സെക്രട്ടറി റാങ്കിലാണ് നിയമനം നൽകിയിരിക്കുന്നത്. പൊലീസിന് നിരവധി വീഴ്ചകൾ പറ്റിയെന്ന് നിയമസഭയിൽ നിരന്തരം സമ്മതിക്കേണ്ടി വന്നപ്പോഴാണ് മുഖ്യമന്ത്രി ആഭ്യന്തര ഉപദേഷ്ടാവായി രമൺ ശ്രീവാസ്തവയെ നിയമിച്ചത്. മറ്റ് ഉപദേഷ്ടാക്കളിൽ നിന്നും വ്യത്യസ്തമായി സ്റ്റാഫിനെ നിയോഗിക്കാനുള്ള സൗകര്യവും വാഹനവുമുൾപ്പടെ നൽകിയാണ് ശ്രീവാസ്തവയ്ക്ക് നിയമനം നൽകിയത്. പൊലീസുകാരുടെ സേവനമാണ് ശ്രീവാസ്തവയ്ക്ക് നൽകിയിട്ടുള്ളത്.
ലക്ഷങ്ങളാണ് ഓരോ മാസവും സംസ്ഥാന സർക്കാറിന്റെ ഖജനാവിൽ നിന്നും ഉപദേഷ്ടാക്കൾക്കായി ചെലവഴിക്കുന്നത്. നിയമ ഉപദേഷ്ടാവിന് 1,15,200 രൂപയാണ് മാസ ശമ്പളം പ്രസ് ഉപദേഷ്ടാവായ പ്രഭാ വർമ്മയ്ക്ക് മാസം സർക്കാർ നൽകുന്നത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ്. മാധ്യമങ്ങൾ സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾ വാർത്ത നൽകുന്നില്ലെന്ന് പരാതി ഒരു വശത്ത് ഉയരുമ്പോഴാണ് പ്രസ് ഉപദേഷ്ടാവ് ലക്ഷങ്ങൾ പ്രതിഫലം പറ്റുന്നത്.
ഉപദേഷ്ടാക്കളിൽ പ്രവർത്തിക്കുന്നതു ബ്രിട്ടാസ് മാത്രം
യാത്രാപ്പടി ഇനത്തിൽ ഉപദേഷ്ടാക്കളാരും ഇതുവരെ പണമൊന്നും കൈപ്പറ്റിയിട്ടില്ലെന്നാണ് സർക്കാർ രേഖകൾ സൂചിപ്പിക്കുന്നത്. ഉപദേശികൾ നിറഞ്ഞ ഓഫീസെന്ന പരിഹാസ തുടരുകയും ഇവരെകൊണ്ട് പ്രത്യേക ഗുണമൊന്നുമില്ലെന്നും സർക്കാർ രേഖകൾ തന്നെ സൂചിപ്പിക്കുമ്പോൾ വീണ്ടും കൂടുതൽ ഉപദേശികളെക്ഷണിച്ച് കൊണ്ട് പത്ര പരസ്യം തന്നെ നൽകിയിരിക്കുകയാണ് സർക്കാർ. മുഖ്യമന്ത്രിയുടെ ഐ ടി ഉപദേശക സെല്ലിലേക്കാണ് ഇപ്പോൾ രണ്ട് വർഷത്തെ കരാറിൽ ആളെ ക്ഷണിച്ചിട്ടുള്ള ജോൺ ബ്രിട്ടാസ് മാത്രമാണ് ഏറ്റെടുത്ത പണിയിൽ മുഖ്യമന്ത്രിക്ക് ആശ്വാസമാകുന്നത്. കേരളത്തിന് പുറത്തും രാജ്യത്തിന് വെളിയിലും മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോൾ മീഡിയ ഉപദേഷ്ടാവായി ജോൺ ബ്രിട്ടാസാണ് ഒപ്പമുണ്ടാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍