സ്വർണ്ണക്കടത്തിലെ എൻഐഎ അന്വേഷണം നീങ്ങുന്നത് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റിനെ ചുറ്റപ്പറ്റി; സ്വപ്നയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തത് സിനിമാ താരങ്ങളുടെ സാമ്പത്തിക ഇടപാട് മാനേജ് ചെയ്യുന്ന അക്കൗണ്ടന്റ്; എട്ടു വർഷം എയർപോർട്ടിൽ ജോലി ചെയ്ത പൊലീസുകാരന്റെ ആഡംബര ഫ്ളാറ്റും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ; ഒരു പ്രമുഖ വാർത്താചാനലിന്റെ അക്കൗണ്ടന്റും പ്രവാസി പ്രമുഖന്റെ ഫണ്ട് ചാനലിലേക്ക് എത്തിച്ചതും ഈ ചാർട്ടേഡ് അക്കൗണ്ടന്റ് വഴി; എൻഐഎ അന്വേഷണത്തിൽ വമ്പൻ സ്രാവുകൾ വീഴുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ എൻഐഎ അന്വേഷണം മുറുകവേ പുറത്തുവരുന്നത് നിർണായ വിവരങ്ങൾ. കഴിഞ്ഞ ദിവസങ്ങളിലായി സ്വർണ്ണക്കടത്തു കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു. ഈ ഘട്ടത്തിലാണ് സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെല്ലാം നിയന്ത്രിച്ചിരുന്ന തലസ്ഥാനത്തെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റിലേക്ക് അന്വേഷണം എത്തിയത്. കള്ളക്കടത്ത് മാർഗ്ഗത്തിലൂടെയുള്ള സ്വപ്നയുടെ സമ്പാദ്യത്തെ കുറിച്ച് അടക്കം അറിവുണ്ടായിരുന്നത് ഈ വ്യക്തിയാണ് എന്ന വിവരവും പുറത്തുവരുന്നുണ്ട്.
സ്വപ്നയ്ക്ക് പുറമേ തലസ്ഥാനത്തെ പ്രമുഖ സിനിമാക്കാരുടെയും ചാർട്ടേഡ് അക്കൗണ്ടന്റ് ഇദ്ദേഹമാണ്. മലയാളത്തിലെ ഒരു പ്രമുഖ വാർത്താചാനലിന്റെ ചാർട്ടേഡ് അക്കൗണ്ടന്റും ഇദ്ദേഹമാണ്. അതുകൊണ്ട് തന്നെ കള്ളക്കടത്തിലൂടെ എത്തിയപണത്തിന്റെ റൂട്ട് അന്വേഷിക്കുമ്പോൾ ഈ വാർത്താചാനലിലേക്കും അന്വേഷണം എത്തിയേക്കും. സ്വർണ്ണക്കടത്തിൽ സംശയദൃഷ്ടിയിലുള്ളവരുമായെല്ലാം ബന്ധപ്പെട്ടു കിടക്കുന്ന വ്യക്തിയാണ് ഈ ചാർട്ടേഡ് അക്കൗണ്ടന്റ്. എൻഐഎ അന്വേഷണത്തിനായി വലവിരിച്ചിരിക്കുന്ന സാഹചര്യത്തിൽ തന്നെ ഇദ്ദേഹത്തിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും തയ്യാറാക്കിയിട്ടുണ്ട്.
ചാനലുകൾ സ്റ്റാർനൈറ്റുകൾ നടത്തുമ്പോൾ അതിന്റെ സാമ്പത്തികം കൈകാര്യം ചെയ്യുന്നതും ഇദ്ദേഹമാണ്. പല ഉന്നതരുമായി ബന്ധമുള്ള ഇദ്ദേഹത്തിന് ഒരു ചാനൽ സിംഹവുമായും അടുത്ത ആത്മബന്ധമാണ് ഉള്ളത്. സ്വർണക്കടത്തിൽ അന്വേഷണം നേരിടുന്ന പൊലീസുകാരൻ ജയഘോഷിന്റെ കൂട്ടാളിയായ അറിയപ്പെടുന്നത് വിമാനത്താവളത്തിലെ മറ്റൊരു പൊലീസുകാരനുമായും ചാർട്ടേഡ് അക്കൗണ്ടന്റിന് ബന്ധമുണ്ട്. എട്ട് കൊല്ലം തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി നോക്കിയ പൊലീസുകാരൻ അവിടുത്തെ എല്ലാം നിയന്ത്രിക്കുന്ന ശക്തിയായി മാറിയിരുന്നു. നിയമവും ചട്ടവും ലംഘിച്ചാണ് ഇദ്ദേഹം വിമാനത്താവളത്തിൽ ജോലി നോക്കിയത്. ഇദ്ദേഹത്തിന് തിരുവനന്തപുരത്ത് ആക്കുളത്ത് സ്വന്തമായി ഫ്ളാറ്റുണ്ട്. ഈ ഫ്ളാറ്റ് സമുച്ചയത്തിന്റെ ഉടമയും പ്രമുഖനായ ഈ അക്കൗണ്ടന്റ് തന്നെയാണ്. ഈ ഫ്ളറ്റ് സമുച്ചയത്തിലേക്കും എൻഐഎ അന്വേഷണം എത്തിയേക്കുമെന്ന വിവരങ്ങളുണ്ട്.
തലസ്ഥാനത്തെ പവർ ബ്രോക്കർ തന്നെയായി വിലസുന്ന ഈ അക്കൗണ്ടന്റിന് കേരളത്തിന് പുറത്തും വലിയ ബന്ധങ്ങളാണ് ഉള്ളത്. ഒരു പ്രമുഖ പ്രവാസി വ്യവസായി അടുത്തിടെ ഒരു മലയാളം വാർത്താചാനലിൽ 10 കോടിയുടെ സാമ്പത്തിക നിക്ഷേപം നടത്തിയിരുന്നു. മുസ്ലിംലീഗ് ബന്ധമുള്ള ചാനലിന് വേണ്ടി മുടക്കാനിരുന്ന പണം ഈ പ്രമുഖ ചാനലിലേക്ക് വ്യവസായി വകമാറ്റിയിന് പിന്നിലെ ബുദ്ധികേന്ദ്രവും ഇദ്ദേഹമാണ്. ഇങ്ങനെ വാർത്താചാനൽ തുടങ്ങാൻ സാമ്പത്തിക അടിത്തറ ഉണ്ടാക്കിയ വ്യക്തി തന്നെയാണ് ആ ചാനലിന്റെ സാമ്പത്തിക കാര്യവും കൈകാര്യം ചെയ്യുന്നത്.
സിനിമാ ബന്ധമുള്ള ഇദ്ദേഹത്തിന് ഫൈസൽ ഫരീദുമായും ബന്ധമുണ്ടെന്നാണ് സൂചനകൾ. കള്ളപ്പണ ഇടപാടുകൾ പൂഴ്ത്തിവെക്കാൻ ശ്രമം ഉണ്ടായിട്ടുണ്ടോ എന്നത് അടക്കം ഇതോടെ എൻഐഎ അന്വേഷണത്തിന്റെ പരിധിയിലും വരും. ഇക്കാര്യങ്ങളെ കുറിച്ച് അടക്കം വിശദമായ അന്വേഷണം ഉണ്ടായാൽ കേരളത്തിൽ വലിയ കോളിളക്കം ഉണ്ടാകുന്ന വിഷയമായി മാറുമെന്ന്ത ഉറപ്പാണ്. കഴിഞ്ഞ ദിവസങ്ങളിലായി എൻഐഎ സ്വർണ്ണക്കടത്തു കേസിലെ പ്രതികളുടെ സമ്പത്തിക ഇടപാടുകളിലാണ് എൻഐഎ അന്വേഷിക്കുന്നത്. സ്വപ്ന സുരേഷിന്റെ ബാങ്ക് അക്കൗണ്ടുകളിൽ വൻ നിക്ഷേപമുള്ളതായി എൻഐഎ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് പ്രതികളെ ചോദ്യം ചെയ്തതിൽനിന്നു കിട്ടിയ കൂടുതൽ വിവരങ്ങളുള്ളത്. വിവിധ ബാങ്കുകളിലായാണു സ്വർണവും മറ്റു നിക്ഷേപിച്ചിട്ടുള്ളത്. ഒരു തവണ സ്വർണം കടത്തി പുറത്തെത്തിക്കുമ്പോൾ 15 ലക്ഷം രൂപ വരെയാണ് സ്വപ്നക്ക് ലഭിച്ചിരിക്കുന്നത്. സ്വർണക്കടത്തു വഴിയ ലഭിക്കുന്നം പണം വെളുപ്പിക്കാനാണ് സ്വപ്ന ചർട്ടേഡ് അക്കൗണ്ടന്റിന്റെ സഹായം തേടിയതെന്നാണ് ലഭിക്കുന്ന വിവരം.
സ്വപ്നയും സംഘവും തലസ്ഥാനത്ത് അഞ്ചിലധികം വീടുകൾ വാടകയ്ക്കെടുത്തത് സ്വർണം കൈമാറുന്നതിനാണെന്ന് എൻ.ഐ.എ. കരുതുന്നു. അഞ്ചുമാസത്തിനിടെ സ്വപ്ന വാടകയ്ക്കെടുത്തത് രണ്ട് വീട് ഉൾപ്പെടെ നാല് കെട്ടിടങ്ങളായിരുന്നു. പിന്നീട് ഒരു ഫ്ളാറ്റും. സന്ദീപ് നായരുടെ ബ്യൂട്ടി പാർലറിലും വർക്ക്ഷോപ്പിലും ഉൾപ്പെടെ ഏഴിടങ്ങളിൽവച്ച് സ്വർണ കൈമാറി. സ്വർണം കടത്താൻ യു.എ.ഇ. കോൺസുലേറ്റിന്റെ വാഹനവും മറയാക്കി. സന്ദീപിനെയും സ്വപ്നയെയും എത്തിച്ചുള്ള തെളിവെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്.
സ്വപ്നയ്ക്ക് സഞ്ചരിക്കാൻ കോൺസുലേറ്റിന്റെ ഔദ്യോഗിക വാഹനം വിട്ടുനൽകിയിരുന്നു. ഈ വാഹനത്തിൽ സരിത്ത് എത്തി കത്ത് കാണിച്ച് ബാഗ് കൈക്കലാക്കും. വാടകയ്ക്കെടുത്ത വീടുകളിൽവച്ചു ബാഗ് തുറന്ന് ഉദ്യോഗസ്ഥരുടെ പേരിൽ വന്ന വസ്തുക്കൾ കോൺസുലേറ്റിലേക്കുള്ള ബാഗിലും സ്വർണം ഒളിപ്പിച്ചിരിക്കുന്ന വസ്തുക്കൾ മറ്റ് ബാഗിലേക്കും മാറ്റും. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ പേരിലാണ് സ്വർണം അടങ്ങിയ ബാഗ് അയയ്ക്കുന്നതെങ്കിലും നയതന്ത്ര സുരക്ഷ ലഭിക്കാൻ കോൺസുലേറ്റ് ജനറലിന്റെ കത്ത് ഉപയോഗിച്ചിരുന്നു. ഇത് വ്യാജമായി തയാറാക്കിയെന്നാണ് സംശയം.
സ്വർണക്കടത്തിൽ മുഖ്യകണ്ണി കെ.ടി.റമീസാണെന്നാണ് വ്യക്തമാകുന്നതെന്ന് എൻഐഎ റിപ്പോർട്ടിൽ പറയുന്നു. റമീസിനു വിദേശത്ത് ഉൾപ്പടെ വൻകള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ട്. റമീസിന്റെ നിർദ്ദേശം അനുസരിച്ചാണ് ഇപ്പോൾ കസ്റ്റഡിയിലുള്ള പ്രതികൾ നീങ്ങിയത്. ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. ലോക്ഡൗൺ മറയാക്കി കൂടുതൽ സ്വർണം കടത്താൻ റമീസ് നിർബന്ധിച്ചതായാണ് സ്വപ്നയും സരിത്തും പറയുന്നത്.
സ്വർണക്കടത്തിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് റമീസും ജലാൽ എന്നയാളുമാണ്. റമീസിനെ കേസിൽ പ്രതിചേർക്കാൻ നടപടി തുടങ്ങി. സ്വപ്നയിൽനിന്ന് മൊബൈൽ ഫോണുകളും ലാപ്ടോപ്പും പിടിച്ചെടുത്തു. ഇത് പ്രതികളുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധിച്ചു. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളും വിശകലനം ചെയ്തു. പ്രതികൾ ടെലിഗ്രാം ആപ് വഴിയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. പിടിയിലാകും മുമ്പ് സ്വപ്ന ഫോണിലെ സന്ദേശങ്ങൾ നീക്കം ചെയ്തിരുന്നു. ഇതു സിഡാക്കിന്റെ സഹായത്തോടെ വീണ്ടെടുത്തിട്ടുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു.
അതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലിചെയ്തിരുന്ന പ്രോട്ടോക്കോൾ ഓഫീസറെ റവന്യൂവകുപ്പ് തിരിച്ചുവിളിച്ചത് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഇടപെട്ടായിരുന്നു. എമിഗ്രേഷൻ ചുമതല ഐ.ബി.യുടെ നിയന്ത്രണത്തിലായശേഷവും പൊലീസിൽനിന്നുള്ള സേനാംഗങ്ങൾ വിമാനത്താവളത്തിൽ തുടർന്നിരുന്നു. ഇത്തരത്തിൽ തുടർന്ന ഒരാളായ ജയഘോഷിനെ പിന്നീട് കോൺസുലേറ്റിൽ ഗൺമാനായി നിയമിച്ചത് വിവാദമായിരുന്നു. ഗൺമാന് സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന പരിശോധനയിലാണ് എൻ.ഐ.എ.
ഈ വിവാദത്തിനിടയിലാണ് റവന്യൂവകുപ്പിൽനിന്ന് തഹസിൽദാർ തസ്തികയിലുള്ള ഒരാൾ വിമാനത്താവളത്തിൽ വർഷങ്ങളായി തുടരുന്നുവെന്നകാര്യം പുറത്തുവരുന്നത്. റവന്യൂ വകുപ്പിന്റേതായി വിമാനത്താവളത്തിനുള്ളിൽ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലെന്നും പരിശോധനയിൽ വ്യക്തമായി. ഉയർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തുമ്പോൾ അവർക്ക് അകമ്പടിപോകാനും സൗകര്യങ്ങൾ ചെയ്തുകൊടുക്കാനുമാണ് ഉദ്യോഗസ്ഥനെ അവിടെ നിയമിച്ചിരിക്കുന്നതെന്നാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്. തുടർന്നാണ് മന്ത്രി ഇടപെട്ട് തിരിച്ചുവിളിക്കാൻ നിർദ്ദേശം നൽകിയത്.
Stories you may Like
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- 1.17 കോടിയുടെ സ്വർണവുമായി യുവതി അറസ്റ്റിൽ
- സ്വർണക്കടത്ത് സംഘങ്ങൾക്ക് വിവരം ചോർത്തിയ എസ്ഐക്ക് സസ്പെൻഷൻ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്