യുഎഇയിലെ 50000 കോടിയുടെ തട്ടിപ്പ് കേസിൽ പ്രതിയായ ബി.ആർ.ഷെട്ടി ഇന്ത്യയിൽ; എൻഐഎ അന്വേഷിക്കുന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതി യുഎഇയിലും; ഇരു രാജ്യങ്ങളും തമ്മിലുള്ളത് കുറ്റവാളികളെ കൈമാറാനുള്ള കരാറും; ഫൈസൽ ഫരീദിനെ ഇന്ത്യയിലെത്തിക്കാൻ യുഎഇ ഉപാധി വെച്ചോ? ഫരീദിനെ എത്തിക്കാൻ ഷെട്ടിയെ കൈമാറേണ്ടതുണ്ടോ? അറസ്റ്റ് നടന്നു ഒരു മാസമായിട്ടും ഫരീദിനെ എത്തിക്കാത്തതിന് പിന്നിലെന്ത്? എൻഐഎയുടെ നീക്കം വഴിമുട്ടുന്നുവോ?
എം മനോജ് കുമാർ
തിരുവനന്തപുരം: യുഎഇ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഫൈസൽ ഫരീദിനെ ഇന്ത്യയിൽ എത്തിക്കാനുള്ള എൻഐഎയുടെ നീക്കം വഴിമുട്ടുന്നതായി സൂചന. യുഎഇ മുന്നോട്ടു വെച്ച ഉപാധിയിൽ വഴിമുട്ടിയാണ് ഫരീദിന്റെ ഇന്ത്യയിലേക്കുള്ള വരവ് വൈകുന്നതെന്നാണ് അറിയാൻ കഴിയുന്നത്. ഫരീദിനെ കൈമാറും മുൻപ് ബി.ആർ.ഷെട്ടിയെ കൈമാറണമെന്ന ആവശ്യമാണ് യുഎഇ ഉന്നയിച്ചത്. യുഎഇ യിൽ നിന്നും 50000 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യയിലേക്ക് മുങ്ങിയതാണ് ബി.ആർ.ഷെട്ടി. നയതന്ത്ര തലത്തിൽ ഈ കാര്യത്തിൽ ചർച്ചകൾ ആവശ്യമായതിനാൽ ഫരീദിന്റെ വരവ് വൈകുകയാണ്. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയും യുഎഇയും തമ്മിൽ 1999 ൽ തന്നെ കരാർ ഒപ്പ് വെച്ചിട്ടുണ്ട്. കുറ്റവാളികളെ നാടുകടത്താൻ ഇന്ത്യ അഭ്യർത്ഥിച്ചാൽ യുഎഇ വേഗത്തിൽ നടപടിയെടുക്കാറുണ്ട്. എന്നിട്ടും ഫരീദിന്റെ വരവ് വൈകുകയാണ്. ഇതിനു പിന്നിൽ ഷെട്ടി പ്രശ്നമാണ് യുഎഇ ഉയർത്തുന്നത് എന്നാണ് സൂചനകൾ ലഭിക്കുന്നത്.
അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വർണം കടത്ത് കേസിൽ മൂന്നാം പ്രതിയാണ് ഫൈസൽ ഫരീദ്. കഴിഞ്ഞ മാസം അറസ്റ്റിൽ ആയപ്പോൾ യുഎഇയിൽ നിന്നും താമസം വിനാ പ്രതിയെ എത്തിക്കും എന്നാണ് കരുതിയിരുന്നത്. എന്നാൽ ഒരു മാസമായിട്ടും ഫരീദിനെ എത്തിക്കാൻ ആഭ്യന്തര-വിദേശ കാര്യമന്ത്രാലയത്തിന്റെ യോജിച്ചുള്ള നീക്കത്തിന് കഴിഞ്ഞിട്ടില്ല. ഇതിനു പിന്നിൽ ഷെട്ടിയെ യുഎഇയിൽ എത്തിക്കണം എന്ന ആവശ്യമാണ് മുഴങ്ങുന്നത് എന്നാണ് അറിയുന്നത്. സ്വർണ്ണക്കടത്ത് കേസ് വന്നപ്പോൾ ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം ഫൈസലിന് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തുകയും ഇന്റർപോൾ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് അറസ്റ്റ് ചെയ്തത്.
ദുബായ് റാഷിദിയയിൽ ആഡംബര ജിംനേഷ്യം, കാറുകളുടെ വർക് ഷോപ് എന്നിവയുടെ ഉടമയാണ് ഫൈസൽ. സ്വർണ്ണക്കടത്ത് കേസ് അന്വേഷണം എൻഐഎ മുന്നോട്ടു നീക്കുമ്പോൾ ഫൈസൽ ഇപ്പോഴും ദുബായിൽ തന്നെ തുടരുകയാണ്. യുഎഇയിൽ 50000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ ഇന്ത്യൻ വ്യവസായി ബി.ആർ.ഷെട്ടി ഇന്ത്യയിലാണ് ഉള്ളത്. യുഎഇയിൽ നിന്നുള്ള അറസ്റ്റ് ഭയന്നാണ് ഷെട്ടി ഇന്ത്യയിൽ അഭയം തേടിയത്. ഷെട്ടിക്ക് എതിരെ നിയമനടപടികൾ തുടരണമെങ്കിൽ യുഎഇയ്ക്ക് ഷെട്ടിയെ വിട്ടുകിട്ടെണ്ടതുണ്ട്. അതിനു ഇന്ത്യയിൽ നിന്നുള്ള അനുവാദം ആവശ്യമുണ്ട്. . ഈ ആവശ്യം മുന്നിൽ നിൽക്കെയാണ് യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണ്ണക്കടത്ത് വെളിയിൽ വരുകയും സ്വർണം അയച്ചതിൽ ഫരീദിനുള്ള ബന്ധം വെളിയിൽവന്നത്. എൻഐഎ സംഘം കഴിഞ്ഞയാഴ്ചയാണ് ഫരീദിനെ ചോദ്യം ചെയ്തത്. അന്വേഷണം മുന്നോട്ടു നീക്കാൻ ഫരീദിനെ എൻഐഎ കസ്റ്റഡിയിൽ ആവശ്യമുണ്ട്. ഫരീദിനെ വിട്ടുകൊടുക്കണമെങ്കിൽ ഷെട്ടിയെ വിട്ടു നൽകണം എന്ന ആവശ്യമാണ് യുഎഇ ഉയർത്തുന്നത്.
ഇന്ത്യയും യുഎഇയും തമ്മിൽ ഊഷ്മളമായ സൗഹൃദമാണ് നിലനിൽക്കുന്നത്. യുഎഇ കോൺസുലേറ്റ് വഴി കേരളത്തിലേക്ക് ഫരീദ് സ്വർണം അയച്ചത് കോൺസുലേറ്റിന്റെ ചുമതലയുണ്ടായിരുന്ന ഷാർഷ് ദ് അഫയ്ര് റാഷിദ് ഖമീസ് അലി മുസാഖിരി അൽ ഷെമെയ്ലിയുടെ വിലാസത്തിലാണ്. അതുകൊണ്ട് തന്നെ കേസിൽ ഷെമെയ്ലിയെ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ട്. നയതന്ത്ര ബാഗിൽ സ്വർണം കടത്തിയാൽ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ സൃഷ്ടിക്കും. എന്നാൽ സ്വർണം വന്ന വിലാസത്തിന്റെ ഉടമയായ കോൺസുലേറ്റിന്റെ ചുമതലയുണ്ടായിരുന്ന ഷെമെയ്ലി ഇന്ത്യയുടെ അനുമതിയോടെ തന്നെ യുഎഇയിലേക്ക് മടങ്ങി.
ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിന്റെ തെളിവ് തന്നെയാണ്. എന്നിട്ടും ഫരീദിനെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ ഇന്ത്യയ്ക്ക് കഴിയാത്തത് ഒട്ടുവളരെ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ഷെട്ടി പ്രശ്നമാണ് ഫരീദിന്റെ വരവിൽ കെട്ടുപിണയുന്നത് . ചെറിയ കേസ് അല്ല ഷെട്ടിക്ക് എതിരെ യുഎഇയിലുള്ളത്. 50000 കോടിയുടെ തട്ടിപ്പ് കേസ് ആണ്. 1974 ൽ അബുദാബിയിൽ സ്ഥാപിച്ചതാണ് എൻഎംസി കമ്പനി. യുഎഇ ആരോഗ്യമേഖലയിലെ പ്രമുഖ കമ്പനിയാണിത് ലണ്ടൻ ഓഹരി വിപണിയിൽ വൻ കുതിപ്പ് നടത്തിയ കമ്പനി ആണിത്. തട്ടിപ്പ് വെളിയിൽ വന്നതോടെ എൻഎംസി തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ് ചെയ്തത്. നിയമനടപടികൾ തുടരുകയും ചെയ്യുന്നുണ്ട്.
എൻഎംസിയിൽ കണ്ണുവെച്ച അമേരിക്കയിലെ മഡി വാട്ടേഴ്സ് സ്ഥാപകൻ കർസൻ ബ്ലോക്ക് കമ്പനി മൂല്യം ഉയർത്തിക്കാണിക്കാൻ എൻഎംസി വഴിവിട്ട മാർഗങ്ങൾ സ്വീകരിക്കുന്നു എന്ന് ആരോപിച്ചതാണു പ്രശ്നങ്ങളുടെ തുടക്കം. എൻഎംസി ഓഹരികൾ കൈവശമുള്ള കമ്പനിയാണ് മഡി വാട്ടേഴ്സ്. ഇതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. ഇതോടെയാണ് 50000 കോടി രൂപയുടെ തട്ടിപ്പ് വെളിയിൽ വന്നത്. എന്നാൽ തന്നെ ചതിച്ചതാണ് എന്ന ആരോപണവുമായും ഷെട്ടിയും രംഗത്തുണ്ട് വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാക്കുകയും ചെക്കുകൾ നൽകുകയും ചെയ്തത് പഴയതും പുതിയതുമായ ഒരു ചെറിയ ഗ്രൂപ്പ് എക്സിക്യൂട്ടീവുകളാണെന്നാണ് ഷെട്ടിയുടെ വാദം.
തന്റെ പേരിൽ ഉണ്ടാക്കിയ ബാങ്ക് അക്കൗണ്ടുകളും വ്യാജഇടപാടുകളും ഒരിക്കലും തന്റെ അനുമതിയോ സമ്മതമോ ഇല്ലാതെയാണ്. വ്യാജ വായ്പകൾ, വ്യക്തിഗത ഗ്യാരന്റികൾ, ചെക്കുകൾ, ബാങ്ക് ഇടപാടുകൾ എല്ലാം തന്റെ കള്ള ഒപ്പിട്ടായിരുന്നു. ഇതിന് താൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. തന്റെ അറിവോ സമ്മതമോ അനുമതിയോ ഇല്ലാതെയാണ് ക്രമക്കേടുകൾ. തട്ടിപ്പ് മറച്ചുവയ്ക്കാൻ തന്റെ പേരിൽ ഉണ്ടാക്കിയ കമ്പനികളും അറിവോ സമ്മതമോ ഇല്ലാതെ. തന്റെ ചില സ്വന്തം സ്വകാര്യ കമ്പനികളുടെ പ്രവർത്തനം സംബന്ധിച്ചും, തന്റെ തന്നെ മാനേജ്മെന്റ് ടീമിലെ അംഗങ്ങളുടെ നിക്ഷേപത്തെ കുറിച്ചും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ധനകാര്യ സ്റ്റേറ്റ്മെന്റുകൾ നൽകി. പബ്ലിക് കമ്പനികളുടെ യഥാർഥ ധനകാര്യ സ്ഥിതി മറച്ചുവയ്ക്കാൻ വേണ്ടി തന്റെ സ്വകാര്യ കമ്പനികളും പേഴ്സണൽ ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ച് ചെലവിലെ അഴിമതി ഇതെല്ലാമാണ് സംഭവിച്ചത്.- ഷെട്ടി പറയുന്നു. പക്ഷെ യുഎഇ ഇതൊന്നും മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഷെട്ടിയെ അവർക്ക് അന്വേഷണം മുന്നോട്ടു നീക്കാൻ ആവശ്യമുണ്ട്.
യുഎഇയ്ക്ക് ഷെട്ടി വേണമെങ്കിൽ ഇതേ രീതിയിൽ ഇന്ത്യയ്ക്ക് ഫൈസൽ ഫരീദിനെയും ആവശ്യമുണ്ട്. യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണ്ണക്കടത്ത് കേസിൽ മുഖ്യ പങ്കാണ് ഫരീദിനു ഉള്ളത്. അറ്റാഷെയുടെ പേരിൽ സ്വർണം അയച്ചത് ഫരീദാണ്. അതുകൊണ്ട് തന്നെ ഫരീദിനെ അന്വേഷണത്തിൽ ആവശ്യമുണ്ട്. സ്വർണ്ണക്കടത്ത് രാജ്യദ്രോഹക്കുറ്റമായി കണ്ടാണ് എൻഐഎ അന്വേഷണം മുന്നോട്ടു നീക്കുന്നത്. സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷ് . കൂട്ട് പ്രതികളായ സന്ദീപ് നായർ, പി.എസ്. സരിത്ത് എന്നിവരുടെയും പേരിൽ എൻഐഎ ചുമത്തിയത് യുഎപിഎ വകുപ്പുകളാണ്. കേസിലെ മറ്റൊരു പ്രധാന പ്രതിയായ കെ.ടി.റമീസും ചൂണ്ടിക്കാണിച്ചത് സ്വർണം കടത്തിലെ ഫരീദിന്റെ പങ്കാണ്. അതുകൊണ്ട് തന്നെ ഫരീദിനെ എൻഐഎയ്ക്ക് ആവശ്യമുണ്ട്. ഇപ്പോൾ എൻഐഎ ചോദ്യം ചെയ്ത് വന്നെങ്കിലും ഇതുവരെ ഫരീദിനെ ഇന്ത്യയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്