മാനസികമായി തളർന്ന അവസ്ഥയിലായതിനാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ താൽപ്പര്യമില്ലെന്ന് ഫോണെടുത്ത സഹായി; കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ശേഷം എൻഐഎയും പടിഞ്ഞാറെകോട്ടയിലെ സിഎക്കാരനെ നിരീക്ഷിക്കുന്നുവെന്ന് സൂചന; സ്വപ്നയുടെ ചാർട്ടേഡ് അക്കൗണ്ടന്റിന്റേത് ദക്ഷിണേന്ത്യയിൽ ഉടനീളം വേരുകളുള്ള അക്കൗണ്ടിങ് സ്ഥാപനം; സ്വർണ്ണ കടത്ത് കേസിലെ പ്രതിയുമായി ലോക്കർ പങ്കിട്ട സിഎക്കാരൻ അയൽവാസികളോട് പോലും മിണ്ടാത്ത തമിഴ് ബ്രാഹ്മണൻ
ആർ പീയൂഷ്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായി ലോക്കർ പങ്കിട്ട തിരുവനന്തപുരത്തെ ചാർട്ടേട് അക്കൗണ്ടന്റ് ചില്ലറക്കാരനല്ല. കേരള, തമിഴ്നാട്, കർണ്ണാടക ജില്ലകളിലായി ഏഴോളം ഓഫീസുകളുള്ള വലിയ ചാർട്ടേട് അക്കൗണ്ടന്റ് കമ്പനിയുടെ പാർട്ട്ണേഴ്സിൽ ഒരാളാണ്. സ്വപ്നയുടെ ചാർട്ടേട് അക്കൗണ്ടന്റായ ഇദ്ധേഹം തമിഴ് ബ്രാഹ്മണനാണ്. കസ്റ്റംസ് സ്വപ്നയുടെ പണമിപാട് സംബന്ധിച്ചുള്ള വിവരങ്ങൾ അറിയുവാനായി ചോദ്യം ചെയ്തതോടെയാണ് ലോക്കർ പങ്കിട്ട വിവരവും പുറത്ത് വന്നത്. മണിക്കൂറുകളോളം ചോദ്യം ചെയ്തത ശേഷമാണ് കസ്റ്റംസ് സിഎക്കാരനെ വിട്ടയച്ചത്.
ഹൗസിങ് ബോർഡ് ജങ്ഷനിലെ ഓഫീസിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എൻ.ഐ.എ സംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നത്. അനധികൃതമായി സ്വപ്ന കൈകാര്യം ചെയ്ത പണമിടപാട് സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ചാർട്ടേട് അക്കൗണ്ടിന് അറിയാമെന്ന് കസ്റ്റംസ് ചോദ്യം ചെയ്യലിൽ മനസ്സിലായിരുന്നു. ഈ വിവരങ്ങൾ കസ്റ്റംസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിട്ടുമുണ്ട്. ഇതിനെ തുടർന്നാണ് ചോദ്യം ചെയ്യാനായി എൻ.ഐ.എ ഒരുങ്ങുന്നതെന്നാണ് വിവരം. ഇതോടെ സ്വപ്ന പണമിടപാട് നടത്തിയ മുഴുവൻ പേരുടെയും വിശദവിവരങ്ങൾ പുറത്തു വരുമെന്നാണ് കരുതുന്നത്. കസ്റ്റംസ് പരിശോധനയിൽ പല തിരിമറികളും കണ്ടെത്തിയിട്ടുണ്ട്.
കസ്റ്റംസ് ചോദ്യം ചെയ്തതിന്റെ ക്ഷീണം ഇതുവരെ മാറായിട്ടില്ല പടിഞ്ഞാറെക്കോട്ടയിലെ ഈ സിഎക്കാരന്. ഇയാളുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സഹായിയാണ് അറ്റൻഡ് ചെയ്തത്. ആരാണ് എന്ന് പറയാതെ ഫോൺ കൈമാറാൻ സാധ്യമല്ല എന്ന് പറഞ്ഞതോടെ പേരു പറഞ്ഞു. എന്നാൽ ഈ പേരിലുള്ള ആളെ അറിയില്ലെന്നു പറഞ്ഞു. ഒടുവിൽ മറുനാടൻ മലയാളിയിൽ നിന്നാണ് എന്ന് പറഞ്ഞതോടെ മാധ്യമങ്ങളോട് സംസാരിക്കാൻ ഇപ്പോൾ സാധ്യമല്ല എന്ന് അറിയിച്ചു. മാനസികമായി ഏറെ തളർന്നിരിക്കുകയാണെന്നും അതിനാൽ പിന്നെ എപ്പോഴെങ്കിലും വിളിക്കാനും പറഞ്ഞു. ഇതോടെ ഇദ്ധേഹം ആകെ പേടിച്ച മട്ടാണ്. അപരിചിതമായ നമ്പറിൽ നിന്നും കോൾ വന്നാൽ എടുക്കാത്ത അവസ്ഥയിലേക്ക് മാറിയിട്ടുണ്ട് ഇപ്പോൾ.
പതിനൊന്നോളം പങ്കാളികളുള്ള ചാർട്ടേട് അക്കൗണ്ടന്റ് കമ്പനിയുടെ ഹെഡ് ഓഫീസ് ചെന്നൈയാണ്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും തമിഴ് നാട്ടിൽ ചെന്നൈ, മധുരൈ, കോയമ്പത്തൂർ, കൂണൂർ എന്നിവിടങ്ങളിലും കർണ്ണാടകയിൽ ബംഗളൂരുവിലുമാണ് ഓഫീസുകൾ. വൻകിട കമ്പനികളുടെയും എൻ.ആർഐക്കാരുടെയും അക്കൗണ്ട്സ് മാത്രമാണ് ഇവർ കൈകാര്യം ചെയ്യുന്നത്. പ്രമുഖരാ ചാർട്ടേട് അക്കൗണ്ടന്റുമാർ ഉൾപ്പെടെ 200 ൽ അധികം ജീവനക്കാരാണ് ഈ കമ്പനിയിൽ പ്രവർത്തിക്കുന്നത്. ഇവരുടെ ഇടപാടുകാർക്ക് എല്ലാം ഓൺലൈനായി ചെയ്യാനുള്ള സംവിധാനങ്ങളും ചെയ്തു കൊടുത്തിട്ടുണ്ട്. വെബ്സൈറ്റിൽ തന്നെ പ്രത്യേകം ലോഗിൻ ചെയ്യാനും വിവരങ്ങൾ ചേർക്കാനുമുള്ള സൗകര്യങ്ങൾ ഉണ്ട്. എല്ലാതരത്തിലും ഒരു സൂപ്പർ സ്പെഷ്യാലിറ്റി സർവ്വീസാണ് ഇടപാടുകാർക്ക് നൽകുന്നത്. വമ്പൻ ഫീസാണ് ഇവർ ഈടാക്കുന്നതും. ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ പോലും വലിയ പിടിപാടാണ് ഇവർക്കുള്ളത്. എന്തായാലും സ്വർണ്ണക്കടത്ത് കേസിൽ ഏറെ പുലിവാലു പിടിച്ചിരിക്കുകയാണ് ചാർട്ടേട് അക്കൗണ്ടന്റായ തമിഴ് ബ്രാഹ്മണൻ.
സ്വർണ്ണ കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തത് തിരുവനന്തപുരത്തെ പടിഞ്ഞാറെകോട്ടയിൽ സ്ഥാപനം നടത്തുന്ന ചാർട്ടേഡ് അക്കൗണ്ടന്റാണെന്ന് ഇന്ന് രാവിലെ മറുനാടൻ മലയാളിാണ് റിപ്പോർട്ട് ചെയ്തത്. സിനിമാക്കാരുമായി ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടന്റിനേയും എൻഐഎയേയും കസ്റ്റംസും ഈ കേസിൽ സംശയിക്കുന്നുണ്ടെങ്കിലും കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യം ചെയ്തത് സ്വപ്നാ സുരേഷിനൊപ്പം ബാങ്ക് ലോക്കർ എടുത്ത സിഎക്കാരനെയാണ്. സ്വപ്നാ സുരേഷും ശിവശങ്കറും തമ്മിലെ സാമ്പത്തിക ഇടപാടുകളിലെ സംശയ ദൂരീകരണത്തിനായിരുന്നു ചോദ്യം ചെയ്യൽ. ഏറെ ദുരൂഹമായ പലതും കസ്റ്റംസിന് ചോദ്യം ചെയ്യലിൽ കിട്ടിയിട്ടുണ്ട്.
ചോദ്യം ചെയ്ത ചാർട്ടേഡ് അക്കൗണ്ടന്റിനെ കുറിച്ചുള്ള വിവരങ്ങൾ ആതീവ രഹസ്യമായാണ് കസ്റ്റംസ് സൂക്ഷിച്ചിരിക്കുന്നത്. മറ്റ് മാധ്യമങ്ങൾ പോലും ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വിശദാംശങ്ങൾ നൽകിയിരുന്നില്ല. ഇതോടെ നിരവധി അഭ്യൂഹങ്ങൾ ഉയരുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് കസ്റ്റംസ് ചോദ്യം ചെയ്ത ചാർട്ടേഡ് അക്കൗണ്ടന്റിനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെതിരെ പോലും കർശനമായ നിലപാട് എടുത്ത കസ്റ്റംസ് ഈ ചാർട്ടേഡ് അക്കൗണ്ടന്റിനെ അതിരഹസ്യമായി ചോദ്യം ചെയ്യുകയായിരുന്നു. ആരും ആറിയാതെ നടന്ന ചോദ്യം ചെയ്യലിൽ ശിവശങ്കറിനെ വെട്ടിലാക്കുന്ന മൊഴിയും ഈ ചാർട്ടേഡ് അക്കൗണ്ടന്റ് നൽകി.
ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി അതിനിർണ്ണായകമാണ്. സ്വപ്ന സുരേഷിനൊപ്പം ബാങ്കിൽ ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ടാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകി. സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടന്റും ചേർന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കിൽ ലോക്കർ തുറന്നത്. ഈ ലോക്കറിൽ നിന്നാണ് സ്വർണ്ണവും പണവും എൻഐഎ കണ്ടെത്തിയത്. ഒരു കോടി രൂപയും ഒരു കിലോ സ്വർണവുമാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള ബാങ്കിന്റെ ലോക്കറിൽ നിന്ന് എൻഐഎ കണ്ടെത്തിയത്. ബാങ്ക് ലോക്കറിൽ വച്ചത് റിയൽ എസ്റ്റേറ്റ് ഇടപടിലെ പണമെന്നാണ് സ്വപ്ന മൊഴി നൽകിയത്. യുഎഇ കോൺസുൽ ജനറൽ കൂടി പങ്കാളിയായ ഇടപാടിൽ പങ്കുവച്ചത് കോടികളാാണ്. ഇതിൽ കിട്ടിയ പണമാണ് ലോക്കറിൽ വച്ചതെന്നാണ് സ്വപ്നയുടെ മൊഴി. എല്ലാ പണ സംബന്ധമായ കാര്യങ്ങളും കിഴക്കേകോട്ടയിലെ ഈ ചാർട്ടേഡ് അക്കൗണ്ടന്റിനെ കൊണ്ട് ചെയ്യിക്കണമെന്ന് ശിവശങ്കർ നിർദ്ദേശിച്ചിരുന്നുവെന്നാണ് സൂചന. ഇതെല്ലാം കേസിൽ ശിവശങ്കറിന് കുരുക്കായി മാറും.
സ്വപ്നയുടെ മൊഴിയും വിരൽ ചൂണ്ടുന്നത് ഈ വസ്തുതയിലേക്കാണ്. ഒരുമിച്ച് ബാങ്ക് ലോക്കർ എടുക്കാൻ തനിക്കൊപ്പം നിന്ന തിരുവനന്തപുരത്തെ ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതും ശിവശങ്കറാണെന്നു സ്വപ്നയും മൊഴി നൽകി. നയതന്ത്ര പാഴ്സലിൽ നിന്ന് 30 കിലോഗ്രാം സ്വർണം പിടികൂടിയ കേസിൽ കസ്റ്റംസിനു നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. സ്വപ്നയുടെ 2 ബാങ്ക് ലോക്കറുകളിൽ നിന്നായി ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വർണാഭരണങ്ങളും എൻഐഎ പിടിച്ചെടുത്തിരുന്നു. ഇതിലൊന്നാണ് ഈ ലോക്കർ. എൻഐഎയോട് സ്വപ്ന വെളിപ്പെടുത്തിയ ഇതേ ചാർട്ടേഡ് അക്കൗണ്ടന്റിനെയാണ് കസ്റ്റംസും ചോദ്യം ചെയ്തത്.
ശിവശങ്കറിന്റെ ആദായനികുതി റിട്ടേണുകൾ തയാറാക്കുന്ന ആളെന്ന നിലയിലാണു ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതെന്നും സ്വപ്ന മൊഴിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ ചാർട്ടേഡ് അക്കൗണ്ടന്റിനേയും സംശയിക്കുന്നുണ്ട്. ദുബായിൽ ഇാൾക്കുള്ള ബന്ധങ്ങളാണ് ഇതിന് കാരണം. വിമാനത്താവളത്തിൽ സ്വർണ്ണ കടത്തുകാർക്ക് സഹായം നൽകിയെന്ന് കരുതുന്ന പൊലീസുകാരനുമായും ഈ സിഎക്കാരന് അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് സ്വർണ്ണ കടത്തിൽ കസ്റ്റംസ് ചോദ്യം ചെയ്തത് ഈ ചാർട്ടേഡ് അക്കൗണ്ടന്റിനെ ആണോ എന്ന സംശയം സജീവമായത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കെഎസ്ആർടിസിയിൽ ഗണേശിന്റെ പരിഷ്ക്കാരങ്ങൾ ഫലം കണ്ടു തുടങ്ങിയോ? ഏപ്രിൽ മാസത്തിലെ കളക്ഷനിൽ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം; വരുമാനം 8.57 കോടി രൂപയായി ഉയർന്നു; പ്രധാന റൂട്ടുകളിലും ദീർഘദൂര റൂട്ടുകളിലും മുൻകൂട്ടി അഡീഷണൽ സർവീസുകൾ ക്രമീകരിച്ചത് നേട്ടമായെന്ന് കെഎസ്ആർടിസി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്റെ ഘാതകൻ ലാഹോറിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു; അധോലോക കുറ്റവാളി അമീർ സർഫറാസിനെ വെടിവെച്ചു കൊന്നത് രണ്ട് പേർ ചേർന്ന്; ഇന്ത്യയുടെ ശത്രുക്കൾ വിദേശത്തു അജ്ഞാതരാൽ കൊല്ലപ്പെടുന്നത് തുടരുന്നു
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്