ബി ഐ എസ് ഗുണനിലവാരം ഉപഭോക്താക്കൾക്കിടയിലെ വിശ്വാസ്യതയുടെ പര്യായം; അത് നൽകുന്നത് കോർപറേറ്റ് ബ്രാന്റുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന പരിശോധനാ കേന്ദ്രങ്ങളും; സർക്കാർ നിയന്ത്രണം അട്ടിമറിക്കുമ്പോൾ ഉയരുന്നത് സ്വർണ്ണ ഗുണനിലവാരത്തിലെ സംശയങ്ങൾ; 22 കാരറ്റിലെ 'ചതി' ചർച്ചയാകുമ്പോൾ; വേണ്ടത് കേന്ദ്ര ഇടപെടൽ
എം എ എ റഹ്മാൻ
കോഴിക്കോട്: സ്വർണത്തിന്റെ മാറ്റ് പരിശോധിക്കുന്നതിൽ നിർണായകമായ ബി ഐ എസ് മുദ്ര ചാർത്തി നൽകുന്ന സ്ഥാപനങ്ങളെല്ലാം നടത്തുന്നത് കോർപറേറ്റ് കമ്പനികൾ. രാജ്യത്തെ സ്വർണ വിപണി കൈയടക്കി വാഴുന്ന കോർപറേറ്റ് കമ്പനികളുടെ കീഴിലാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്ന 998 ബി ഐ എസ് പരിശോധനാ കേന്ദ്രങ്ങളിൽ ഏറെയും. അന്വേഷിച്ചാൽ പലതും ബിനാമി പേരുകളിൽ നടത്തുന്നവയുമാകും.
ഐ എസ് ഐ ഉൾപ്പെടെയുള്ളവയുടെ മാതൃകയിൽ സർക്കാർ നിയന്ത്രണത്തിലുള്ള കേന്ദ്രീകൃത ഗുണമേന്മ സംവിധാനം വേണമെന്നുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നാളിതുവരെ അതിന് അനുകൂലമായ യാതൊരു നടപടിയും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഭക്ഷ്യവസ്തുക്കളോ, ഔഷധങ്ങളോ പോലുള്ള മനുഷ്യൻ ഭക്ഷിക്കുന്ന വസ്തുവല്ല സ്വർണമെന്നതിനാൽ ഇവയുടെ നിലവാരത്തിൽ അപാകതകൾ ഉണ്ടായാലും അതൊന്നും വേണ്ട രീതിയിൽ വാർത്തയാവാറില്ല. ഇത്തരമൊരു വിഷയമാണ് ഈയിടെ ഇറങ്ങിയ ഒരുത്തീ എന്ന സിനിമയും ചർച്ച ചെയ്തത്. തിരുവനന്തപുരത്തെ ജ്യൂലറി ഗ്രൂപ്പിൽ നടന്ന സംഭവത്തിൽ നിന്നുള്ള പ്രചോദനമായിരുന്നു ഈ സിനിമ. ആ വാർത്ത മറുനാടൻ മാത്രമാണ് റിപ്പോർട്ട് ചെയ്തും നീതി ലഭ്യമാകുന്നതിന് പിന്നിൽ നിന്നതും. സ്വർണ്ണ മുതലാളിക്കെതിരെ കേസെടുത്ത എസ് ഐയെ സ്ഥലം മാറ്റിയുള്ള പ്രതികാരവും അന്ന് ചർച്ചയായിരുന്നു.
വൻകിട സ്വർണാഭരണ ശൃംഖലകളുടെ ഭരണതലത്തിലുള്ള സ്വാധീനമാണ് ഗുണമേന്മ ഉറപ്പാക്കുന്നത് സർക്കാരിന് കീഴിലേക്കു മാറ്റാൻ സാധിക്കാത്തതിന് കാരണമായി ഈ രംഗത്തു പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ ബി ഐ എസ് മുദ്ര സാക്ഷ്യപ്പെടുത്തി നൽകാനായി പ്രവർത്തിക്കുന്ന 97 കേന്ദ്രങ്ങളും കോർപറേറ്റ് സ്വർണ വ്യാപാര സ്ഥാപനങ്ങളുടെ കീഴിലാണ്. കേരളത്തിലെയും ഇന്ത്യയിലെ വൻ നഗരങ്ങളിലെയുമെല്ലാം സ്വർണാഭരണ വിൽപനയുടെ എഴുപതു ശതാമാനത്തോളവും ഇന്നു കേന്ദ്രീകരിച്ചിരിക്കുന്നത് കോർപറേറ്റ് കമ്പനികൾക്ക് കീഴിലാണ്. ജീവകാരുണ്യ രംഗത്തും വിവിധ സ്പോൺസറിങ് സംരംഭങ്ങളിലുമെല്ലാം ഈ കോർപറേറ്റ് കമ്പനികൾ യഥേഷ്ടം പണമിറക്കാൻ തയാറാണെന്നതും ഇവർക്കെതിരേ പൊതുജന വികാരം ഉണ്ടാവുന്നതിനെ സംരക്ഷിക്കുന്ന ഘടകമാണ്.
സ്വർണം വാങ്ങുന്ന ഏതൊരാളും വിശ്വാസ്യതയുടെ മുഖമുദ്രയായി കാണക്കാക്കുന്നതാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ്സ് (ബി ഐ എസ്). പക്ഷേ ഇത് ചാർത്തി നൽകുന്നത് സ്വകാര്യ രംഗത്തെ സ്വർണാഭരണ വ്യാപാര കുത്തകകളാവുമ്പോൾ ഇവരിൽ നിന്നു വാങ്ങുന്ന സ്വർണത്തിന്റെ ഗുണമേന്മയെ സംശയിക്കേണ്ടതായി വരും. ബിനാമി പേരിൽ പല വൻകിട സ്വർണ്ണ മുതലാളിമാരും ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. തങ്ങളുടെ സ്ഥാപനത്തിൽനിന്നു വാങ്ങുന്ന സ്വർണം തിരിച്ചെടുക്കുമ്പോഴും പണിക്കൂലി ഒഴികേ വിലയിൽ മാറ്റമില്ലെന്നു പറയുന്നതിൽ വലിയൊരു ചതിയൊളിഞ്ഞു കിടപ്പുണ്ടെന്നു ആരും ഓർക്കാറില്ല. ഡിസൈൻ ഇഷ്ടപ്പെടാതെയോ, മറ്റു വല്ല നിർമ്മാണത്തിലെ തകരാറുകളാലോ ഉപഭോക്താവ് തിരിച്ചെത്തിക്കുമ്പോഴും അവയുടെ മാറ്റ് പരിശോധിക്കപ്പെടുന്നില്ലെന്നതിനാൽ 22 ക്യാരറ്റെന്ന് നാം വിശ്വസിച്ചു വാങ്ങുന്ന ഇത്തരം സ്വർണാഭരണങ്ങളിലെല്ലാം എത്രമാത്രം പൊന്നുണ്ടെന്നത് അറിയാനാവില്ല.
മുടക്കിയ പണം യാതൊരു വാഗ്വാദങ്ങളുമില്ലാതെ തിരിച്ചു കിട്ടുന്നതിനാൽ ഉപഭോക്താവ് സന്തോഷവാനാണെന്നതാണ് ഇവരുടെ വിജയ രഹസ്യം. ഒരു കടയിൽ നിന്നു വാങ്ങിയ സ്വർണം അതേ വിലക്ക് മറ്റു വൻകിട സ്ഥാപനങ്ങളിൽ ഒന്നും സാധാരണ ഗതിയിൽ വാങ്ങാറില്ല. ആരെങ്കിലും കൊണ്ടുചെന്നാൽ ഇവിടെ വില കുറയുമെന്നും വാങ്ങിയ സ്ഥാപനത്തിൽതന്നെ കൊണ്ടുപോയി കാശാക്കി മാറ്റുന്നതാണ് സാമ്പത്തികമായി മെച്ചമെന്നും ഇവരെല്ലാം ഉപദേശിക്കും. തങ്ങളുടെ സ്വർണത്തെ അപേക്ഷിച്ച് മറ്റുള്ളവർ വിൽക്കുന്നതിൽ എത്രമാത്രം സ്വർണമുണ്ടെന്നതിലെ പരസ്പരമുള്ള സംശയമാണ് ഇത്തരമൊരു തന്ത്രപരമായ ചുവടുവെപ്പിന് പിന്നിൽ.
മിക്ക ഗ്രൂപ്പുകളും തങ്ങൾ നിർമ്മിക്കുന്ന ആഭരണങ്ങൾക്ക് സ്വന്തമായി ബി ഐ എസ് മുദ്ര ചാർത്തുന്നതിലും ചില അപാകതകളുണ്ട്. ഒരേ കമ്പനിയിൽനുന്നും വാങ്ങുന്നതോ, തങ്ങളുടെ സ്വന്തം ഫാക്ടറിയിൽ നിർമ്മിക്കുന്നതോ ആയ വളയോ, മാലയോ എന്തുതന്നെയായാലും നൂറോ, ഇരുനൂറോ എണ്ണമുണ്ടെങ്കിൽ അവയിൽ ഒന്നോ, രണ്ടോ മാത്രം പരിശോധിച്ച് എല്ലാറ്റിനും ഗുണനിലവാരം ഉറപ്പാണെന്നു പ്രഖ്യാപിക്കുകയാണ് മിക്കവരും ചെയ്യുന്നത്. ഓരോ ആഭരണവും പ്രത്യേകം പ്രത്യേകം പരിശോധിച്ച്് ഗുണമേന്മ ഉറപ്പാക്കേണ്ടതുണ്ട്. പക്ഷേ ഒന്നോ, രണ്ടോ പരിശോധിച്ചാൽ എല്ലാറ്റിലും നിമിഷങ്ങൾക്കകം ബി ഐ എസ് ഹോൾമാർക്ക് പതിക്കപ്പെടും.
ഓരോന്നിലും പരിശോധന നടത്തുകയെന്നത് സമയവും പ്രയത്നവും അതുവഴിയുണ്ടാവുന്ന സാമ്പത്തിക ചെലവുമെല്ലാം കുറക്കാനാണ് ഒരേ തരത്തിൽ നിർമ്മിക്കുന്ന അനേകം ആഭരണങ്ങളിൽ ഒരെണ്ണം മാത്രം പരിശോധിച്ച് എല്ലാറ്റിനും ബി ഐ എസ് മുദ്ര ചാർത്തുന്നതിലേക്കു നയിക്കുന്നത്. ബി ഐ എസ് മുദ്രണം ചെയ്യുന്ന പരിശോധനാ കേന്ദ്രങ്ങൾ പൊതു ഉടമസ്ഥതയിൽ ആക്കണമെന്നു ചെറുകിട ആഭരണ ശാലകളും ഈ മേഖലയിൽ ജോലിചെയ്യുന്ന നിർമ്മാണ തൊഴിലാളികളുമെല്ലാം കാലങ്ങളായി പറയുന്നതാണെങ്കിലും ഇതുവരെയും ഒരു നടപടിയും ഈ ദിശയിൽ ഉണ്ടായിട്ടില്ല. പുറത്തുനിന്നുള്ള സ്വർണപ്പണിക്കാർ ഉൾപ്പെടെയുള്ളവർ തങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്ന ആഭരണങ്ങളുമായി ചെന്നാൽ മുറിച്ചെടുത്ത് പരിശോധിക്കുന്ന രീതിയാണ് ബി ഐ എസ് കേന്ദ്രങ്ങളിൽ തുടരുന്നത്.
ഈ രീതിയിൽ പരിശോധന നടത്തുമ്പോൾ സ്വർണത്തിന്റെ അളവ് കുറയാൻ സാധ്യതയുണ്ടെന്നതിനാൽ ഈ രീതിയോട് ചെറുകിട കച്ചവടക്കാർക്കും സ്വർണാഭരണം സന്തമായി നിർമ്മിച്ച് വിൽപന നടത്തുന്നവർക്കും താൽപര്യമില്ല. ഉരച്ചുനോക്കിയോ, നിർമ്മാണ വേളയിൽ ബാക്കിയാവുന്ന സ്വർണമോ പരിശോധിച്ച് ഇത് ഉറപ്പാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നതെങ്കിലും അതും പ്രാവർത്തികമാക്കാൻ സാധിക്കുന്നതല്ല. സ്വർണാഭരണ നിർമ്മാണ വിൽപന രംഗത്ത് ഇപ്പോഴുള്ള തെറ്റായ പ്രവണതകൾ പ്രത്യേകിച്ചും ബി ഐ എസ് സംവിധാനം സർക്കാർ നിയന്ത്രണത്തിലാക്കാൻ കാലങ്ങളായി ആവശ്യപ്പെട്ടുവരികയാണെന്നു ആഭരണ നിർമ്മാണ തൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു) ജനറൽ സെക്രട്ടറി വി പി സോമസുന്ദരൻ വ്യക്തമാക്കി.
പക്ഷേ ഇക്കാര്യത്തിൽ ഇതുവരെയും കേന്ദ്ര സർക്കാരിൽനിന്ന് അനുകൂലമായ പ്രതികരണം ഇല്ലാത്തതിനാൽ സ്വർണം വാങ്ങുന്ന ഉപഭോക്താക്കൾക്ക് തങ്ങൾ നൽകുന്ന തുകക്ക് തുല്യമായ സ്വർണം ലഭിക്കുന്നുണ്ടോയെന്ന സംശയം ദൂരീകരിക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍