Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ആ വീട്ടിൽ നിന്ന് ഗോകുൽ രമേശിനെ പുറത്താക്കണം! പിന്തുണ തേടി കോവളത്തെ നേതാവിനൊപ്പം രണ്ടാം ഭാര്യയുടെ സഹോദരൻ എന്ന് അവകാശപ്പെടുന്ന ആളെത്തിയത് ചെന്തിട്ട പാർട്ടി ഓഫീസിൽ; പ്രമാണവും പട്ടയവുമുള്ള മകനെ എങ്ങനെ മാറ്റുമെന്ന് ചോദിച്ച് സിപിഎം; വലിയശാല രമേശിന്റെ മരണം ചർച്ചയാക്കുന്നു

ആ വീട്ടിൽ നിന്ന് ഗോകുൽ രമേശിനെ പുറത്താക്കണം! പിന്തുണ തേടി കോവളത്തെ നേതാവിനൊപ്പം രണ്ടാം ഭാര്യയുടെ സഹോദരൻ എന്ന് അവകാശപ്പെടുന്ന ആളെത്തിയത് ചെന്തിട്ട പാർട്ടി ഓഫീസിൽ; പ്രമാണവും പട്ടയവുമുള്ള മകനെ എങ്ങനെ മാറ്റുമെന്ന് ചോദിച്ച് സിപിഎം; വലിയശാല രമേശിന്റെ മരണം ചർച്ചയാക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വലിയശാല രമേശിന്റെ വീട്ടിൽ നിന്ന് മകൻ ഗോകുൽ രമേശിനെ പുറത്താക്കാനുള്ള നീക്കത്തിന് പിന്തുണ തേടി സിപിഎമ്മിനെ സമീപിച്ച് വലിയശാല രമേശിന്റെ രണ്ടാം ഭാര്യയുടെ കുടുംബം. ചെന്തിട്ട പാർട്ടി ഓഫീസിൽ വലിയശാല രമേശിന്റെ രണ്ടാം ഭാര്യയുടെ സഹോദരൻ എന്ന് അവകാശപ്പെട്ടാണ് കഴിഞ്ഞ ദിവസം ഒരാൾ എത്തിയത്. കോവളത്തെ സിപിഎമ്മുകാരനൊപ്പമായിരുന്നു ഇയാളുടെ വരവ്. വലിയശാല രമേശിന്റെ വീട്ടിൽ തന്റെ സഹോദരിക്കാണ് അവകാശമെന്നും അതുകൊണ്ട് മകനെ ഒഴിവാക്കണമെന്നുമായിരുന്നു അഭ്യർത്ഥന. എന്നാൽ ഇത് സിപിഎം പ്രാദേശിക നേതൃത്വം പൂർണ്ണമായും തള്ളി.

വലിയശാല രമേശിനെ അടുത്തറിയുന്നവരാണ് ഈ ഭാഗത്തെ സിപിഎം നേതാക്കൾ. മേട്ടുക്കടയിലെ പാർട്ടി ജില്ലാ കമ്മറ്റി ഓഫീസിന് താഴെയാണ് വലിയശാല രമേശിന്റെ താമസം. ഈ വീടിലെ സംഭവ വികാസങ്ങളെല്ലാം അവിടെയുള്ള എല്ലാ നേതാക്കൾക്കും അറിയാം. അതുകൊണ്ട് തന്നെ കോവളത്തെ പാർട്ടിക്കാരനൊപ്പം എത്തിയ നേതാവിനെ ചെന്തിട്ട ഓഫീസിലുള്ളവർ നിരാശരാക്കി മടക്കി. എന്തുവന്നാലും വീട് തനിക്ക് അവകാശപ്പെട്ടതാണെന്ന വാദമാണ് വലിയശാലാ രമേശിന്റെ രണ്ടാം ഭാര്യയുടെ സഹോദരൻ ഉന്നയിച്ചത്. എന്നാൽ ഇത് സിപിഎം തള്ളി. വീടും വസ്തുവും ഗോകുലിന്റെ പേരിലാണ്. നികുതി അടച്ച് പട്ടയവും ഉണ്ട്. പിന്നെ എങ്ങനെ വലിയശാല രമേശിന്റെ വീടിന്റെ അവകാശം മകന് അല്ലാതാകുമെന്നതാണ് ഉയരുന്ന ചോദ്യം.

വലിയശാല രമേശിന്റെ കുടുംബത്തിന് രണ്ടു വീടാണുണ്ടായിരുന്നത്. പുന്നയ്ക്കാമുകളിലെ വീട് ഭാര്യയുടെ കുടുംബ വസ്തുവായിരുന്നു. ഈ വീട് നേരത്തെ തന്നെ മകന്റെ പേരിലായിരുന്നു. ഇതിനിടെയാണ് മേട്ടുക്കടയിലെ വീടും ഗോകുലിന്റെ പേരിലേക്ക് മാറ്റിയത്. രണ്ടാം വിവാഹ ശേഷം വലിയശാല രമേശ് അങ്ങനെ ചെയ്തത് ബോധപൂർവ്വമാണെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. സിപിഎമ്മിന്റെ പിന്തുണ തേടി വലിയശാല രമേശിന്റെ ബന്ധുവെത്തിയതെന്ന വിവരവും മറുനാടന് ലഭിക്കുന്നത്. ഏതായാലും ഗോകുൽ രമേശിനൊപ്പമാണ് ന്യായം എന്ന് തിരിച്ചറിയുകയാണ് സിപിഎമ്മും. ഈ വിഷയത്തിൽ അവർ ഇടപെടില്ല.

നടൻ രമേശ് വലിയശാലയുടെ അകാലത്തിലുള്ള വേർപാടിനു പിന്നാലെയുണ്ടായ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയുടെ മകൾ എം.എസ് ശ്രുതി രംഗത്തു വന്നിരുന്നു. കള്ളം പറയുന്നവർക്ക് അതു കൊണ്ട് എന്താണ് കിട്ടുന്നതെന്ന് ചോദിച്ച ശ്രുതി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നു പറഞ്ഞിരുന്നു. വലിയശാല രമേശിന്റെ രണ്ടാം ഭാര്യ മിനിയുടെ ആദ്യ ഭർത്താവിലെ മകളാണ് ശ്രൂതി. ഈ കുറിപ്പിൽ ഇങ്ങനെ ഒരു പരാമർശം ഉണ്ടായിരുന്നു-അച്ഛന്റെ മൃതശരീരം കൊണ്ടുവന്ന് പോലുമില്ല. അതിനു മുമ്പേ തന്നെ അച്ഛന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കൾ ചേട്ടന്റെ ഭാര്യ വീട്ടിലെ ബന്ധുക്കൾ ഓരോ വ്യാജവാർത്ത ഇറക്കുകയാണ്. ഇവർ ആരും അച്ഛന്റെ ബന്ധുക്കൾ അല്ല, അച്ഛന്റെ ബന്ധുക്കൾ കൊച്ചിയിലാണ് താമസം. അച്ഛന് ഒരു ചേട്ടനാണ് ഉള്ളത്. അവർ ഞങ്ങളെ പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ല. അപ്പോൾ നിങ്ങൾക്ക് മനസിലായി കാണും ഗോകുൽ രമേശിന്റെ ഭാര്യ വീട്ടുകാരും അച്ഛന്റെ ആദ്യ ഭാര്യയുടെ വീട്ടിലെ ബന്ധുക്കളും എന്തിനാണ് ഈ വ്യാജവാർത്ത ഉണ്ടാക്കുന്നതെന്ന്-ഇതായിരുന്നു അത്.

തൈക്കാട് ആശുപത്രിക്ക് മുമ്പിലാണ് വലിയശാല രമേശിന്റെ കുടുംബക്കാരുള്ളത്. രമേശിന്റെ അച്ഛനും അമ്മയും ഏറെ നാളു മുമ്പ് മേട്ടുകടയ്ക്ക് താഴെ വീട് വാങ്ങി. അതിൽ സഹോദരൻ മാത്രമാണ് കൊച്ചിയിലേക്ക് പോയത്. രമേശിന്റെ അച്ഛന്റെ മരണ സമയത്ത് ചേട്ടൻ വന്നിരുന്നു. അന്ന് ചില പ്രശ്നങ്ങളുണ്ടായി. അതിന് ശേഷം ചേട്ടനുമായി പൂർണ്ണ അകൽച്ചയിലാണ് രമേശ്. രമേശിന്റെ അമ്മയുടെ മരണ സമയത്തു ചേട്ടനെ അടുത്ത ബന്ധുക്കൾ പോലും കണ്ടിരുന്നില്ല. വന്നിട്ടില്ലെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. ഇത് തന്നെയാണ് വലിയശാല രമേശിന്റെ അകാല വിയോഗ സമയത്തും സംഭവിച്ചത്. അങ്ങനെ ഒരാളെയാണ് തന്റെ പോസ്റ്റിലേക്ക് രമേശിന്റെ രണ്ടാം ഭാര്യയിലെ ആദ്യ ഭർത്താവിന്റെ മകൾ വലിച്ചു കൊണ്ടു വന്നത്. രമേശിന്റെ മരണത്തിലെ ദുരൂഹത മാറ്റാൻ നിയമ നടപടികൾക്കാണ് മകന്റെ നീക്കം. ഇതിനിടെയാണ് വീട്ടിൽ നിന്ന് മാറില്ലെന്ന സൂചന നൽകി സിപിഎം നേതൃത്വത്തെ അവർ സമീപിക്കുന്നത്.

അതിനിടെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം ശ്രുതി പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന വാദം ചർച്ചയാക്കുകയാണ് ഗോകുൽ രമേശ് ഇപ്പോഴും. അച്ഛൻ അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ഇതുവരെയായിട്ടും വിശ്വാസം വന്നില്ല. അതുകൊണ്ട് ലീഗലി മൂവ് ചെയ്യാമെന്ന് കരുതി. കേസിന്റെ പോയിന്റിനെ കുറിച്ച് ഒന്നും അറിയില്ല. അച്ഛന് ഇമേഷണലി പ്രശ്‌നമുണ്ടെന്നും അറിയില്ല. അച്ഛൻ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും വിശ്വസിക്കുന്നില്ലെന്നും മകൻ ഗോകുൽ പറയുന്നു. നീതി പീഠത്തിൽ വിശ്വാസമുണ്ട്. അമ്മ നേരത്തെ മരിച്ചതാണ്. അച്ഛന് എന്തു പറ്റിയെന്ന് എനിക്കറിയണം. ഇപ്പോൾ ഒന്നിനും മറുപടി പറയാൻ ഞാൻ മെന്റലി പ്രിപ്പേർഡ് അല്ല-ഗോകുൽ പ്രതികരിച്ചിരുന്നു. തൽകാലം ഇതിൽ കൂടുതലൊന്നും പറയാൻ ഗോകുൽ തയ്യാറല്ല.

അച്ഛൻ ആത്മഹത്യയെ പിന്തുണയ്ക്കാത്ത വ്യക്തിയാണ്. പലരേയും ആ ജീവിത സാഹചര്യത്തിൽ നിന്നും രക്ഷിച്ച വ്യക്തി. അതുകൊണ്ട് തന്നെ ആത്മഹത്യ ചെയ്യില്ലെന്ന് തറപ്പിച്ചു പറയുകയാണ് ഗോകുൽ രമേശ്. ചിരിച്ച മുഖമാണ് അച്ഛനുള്ളത്. എല്ലാ പ്രതിസന്ധിയേയും പോസിറ്റീവായി നേരിടുന്ന ആൾ. അതുകൊണ്ടാണ് നിയമ നടപടിയെ കുറിച്ച് ആലോചിച്ചതെന്നും വിശദീകരിക്കുന്നു. വലിയശാല രമേശിന്റെ രണ്ടാം ഭാര്യയിലെ ആദ്യ ഭർത്താവിലെ മകൾ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങളാണ്. രമേശിന്റെ മരണം വിവാദമാക്കുന്നത് ഗോകുലിന്റെ ഭാര്യവീട്ടുകാരണെന്നും ആരോപിച്ചിരുന്നു.

ഇന്നലെ വലിയശാല രമേശിന്റെ മരണവുമായി അയൽക്കാരുടെ നിലപാടുകളും സംശയങ്ങളും മറുനാടൻ വാർത്തയാക്കിയിരുന്നു. രാത്രി എട്ടരയോടെയാണ് മേട്ടുക്കടയ്ക്ക് സമീപമുള്ള വീട്ടിൽ അസ്വാഭാവികത നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പരിഭ്രാന്തരായി വലിയശാല രമേശിന്റെ രണ്ടാം ഭാര്യയും മകളും നടക്കുന്നത് കണ്ടു. ഈ സമയം വീട്ടിനുള്ളിൽ ലൈറ്റ് പോലും ഓഫായിരുന്നു. പിന്നീട് ഒരു കാർ വീടിന് മുമ്പിലെത്തി. ഈ കാറിൽ ഡ്രൈവർക്ക് പുറമേ മറ്റൊരാളും ഉണ്ടായിരുന്നു. വീട്ടിലെ സ്ത്രീകളും ഇവരും ചേർന്ന് വലിയശാല രമേശിനെ കാറിലേക്ക് കയറ്റി. ഈ സമയം രമേശിന്റെ തല ഡോറിന് പുറത്ത് കിടന്നു. ഇത് കണ്ട് അയൽവാസി ഓടിയെത്തി. ഇവരോട് കാര്യങ്ങൾ തിരക്കി. നെഞ്ചു വേദന വന്ന് കുഴഞ്ഞു വീണ രമേശിനെ ആശുപത്രിയിൽ കൊണ്ടു പോകുന്നുവെന്നാണ് വിശദീകരിച്ചതും. ഇതൊക്കെയാണ് രമേശിന്റെ മരണത്തെ ദുരൂഹമാക്കുന്നത്.

ഇതിനൊന്നിനും വലിയശാല രമേശിന്റെ രണ്ടാം ഭാര്യയിലെ ആദ്യ ഭർത്താവിലെ മകൾ മറുപടി പറയുന്നില്ല. എന്റെ പേര് ശ്രുതി എം.എസ്. ഞാൻ വലിയശാല രമേശിന്റെ മകളാണ്. അച്ഛൻ മരിക്കുന്നതിന്റെ തലേന്നു രാത്രി ഞങ്ങൾ വളരെ സന്തോഷത്തോടെ പോയപ്പോൾ എടുത്ത വിവാഹ പാർട്ടിയുടെ ചിത്രമാണ് ഞാൻ ഷെയർ ചെയ്തിരിക്കുന്നത്. ബന്ധുക്കൾ പറയുന്നത് അച്ഛൻ മരിക്കുന്നതിന്റെ തലേന്നുതൊട്ടേ ഇവിടെ ബഹളമുണ്ടായി എന്നാണ്. വീട്ടിൽ ഇല്ലായിരുന്ന ഞങ്ങൾ എങ്ങനെയാണ് ബഹളം ഉണ്ടാക്കുന്നത്. ഒരു കോമൺ സെൻസ് ഉള്ള ആളുകൾ ആണേൽ ചിന്തിക്കൂ...ദയവായി-ഇതാണ് ശ്രൂതിയുടെ വിശദീകരണം. ഇതിനൊപ്പമാണ് അച്ഛന്റെ ചേട്ടനെ കുറിച്ചും പറയുന്നത്. ശ്രുതി കണ്ടിട്ടു പോലുമില്ലാത്ത ഇവരെ എന്തിനാണ് ഈ കുറിപ്പിലേക്ക് ബോധപൂർവ്വം കൊണ്ടു വന്നതെന്ന ചോദ്യം അയൽക്കാരേയും അത്ഭുതപ്പെടുത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP