ദുബായ് കോടതി ഉത്തരവിട്ടത് ചതികാട്ടിയ വിതരണക്കാരൻ ഫിറോസ് മന്നയിൽ നിന്ന് തട്ടിപ്പ് തുക തിരിച്ചു പിടിക്കാൻ; എത്തിസലാത്തിന്റെ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ 050 ടെലികോം പീഡിപ്പിക്കുന്നത് പാവം മലയാളി ജീവനക്കാരനേയും; 20 ലക്ഷം ലോൺ എടുപ്പിച്ചും പാസ്പോർട്ട് പിടിച്ചുവച്ചും തിരുവനന്തപുരത്തുകാരന് ഒരുക്കുന്നത് കരുതൽ തടങ്കൽ; ഗീത് കുമാറിനെ നാട്ടിലെത്തിക്കാൻ ഭരണകൂട വാതിലുകൾ മുട്ടി കരഞ്ഞ് മടുത്ത് ഭാര്യ: അറബിയുടെ ക്രൂരമർദ്ദനേറ്റ് തളർന്ന പ്രവാസിയുടെ കദന കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: മരുതംകുഴി സ്വദേശി ഗീത്കുമാർ ദുബായിൽ ജോലി ചെയ്യുന്ന കമ്പനിയുടെ കരുതൽ തടങ്കലിൽ. ദുബായിലെ പ്രശസ്തമായ എത്തിസലാത്തിന്റെ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ 050 ടെലികോം ആണ് ഗീത് കുമാറിനെ കരുതൽ തടങ്കലിൽ വെച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിലെറെയായി കമ്പനിയുടെ സെയിൽസ് എക്സിക്യൂട്ടീവ് ആയ ഗീത്കുമാർ കരുതൽ തടങ്കലിൽ തുടരുകയാണ്. ഗീത്കുമാറിന് സംഭവിച്ചെന്നു കമ്പനി അവകാശപ്പെടുന്ന പിഴവിന്റെ പേരിൽ കണ്ണ് നനയ്ക്കുന്ന ക്രൂരതകളാണ് 050 ടെലികോം കമ്പനി ഗീത് കുമാറിന്റെ മേൽ പ്രയോഗിക്കുന്നത്. കമ്പനി ഗീത്കുമാറിന്റെ മേൽ തുടരുന്ന നടപടികൾ തുടർന്നാൽ ഇനി വരുന്ന പന്ത്രണ്ടു വർഷം ഗീത് കുമാറിന് പട്ടിണി നേരിടേണ്ടി വരുകയും സ്വന്തം നാടായ തിരുവനന്തപുരത്ത് കാൽ കുത്താൻ കഴിയാത്ത അവസ്ഥ വന്നു ചേരുകയും ചെയ്യും.
050 ടെലികോം കമ്പനി ഗീത് കുമാറിന്റെ പാസ്പോർട്ട് പിടിച്ചു വയ്ക്കുകയും നിർബന്ധപൂർവ്വം 20 ലക്ഷം രൂപ ലോൺ എടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. സെയിൽസിനിടയിൽ വിതരണക്കാരൻ ചതിച്ചതിനാൽ ഗീത് കുമാറിന്റെ മേൽ കമ്പനി ചുമത്തിയിരിക്കുന്നത് 60 ലക്ഷം രൂപയുടെ ബാധ്യതയാണ്. ഈ ബാധ്യത നികത്തേണ്ടത് ഗീത് കുമാർ അല്ല ഗീത് കുമാറിനെ ചതിച്ച വിതരണക്കാരൻ ഫിറോസ് മന്നയിലാണ് എന്നുള്ളതിന് ദുബായ് കോടതിയുടെ വിധിയുണ്ടെങ്കിലും ഇതൊന്നും കാര്യമാക്കാതെയാണ് 050 ടെലികോം കമ്പനി ഗീത് കുമാറിനെ കണ്ണീരു കുടിപ്പിക്കുന്നത്. സാമ്പത്തിക ബാധ്യത വീട്ടേണ്ടത് ഗീത് അല്ല ഫിറോസ് ആണ് എന്നുള്ളതിന് വിധി മുന്നിൽ നിൽക്കെ പാസ്പോർട്ട് പിടിച്ചു വയ്ക്കുകയും തുക ഗീതിന്റെ കയ്യിൽ നിന്നും ഈടാക്കുകയുമാണ് കമ്പനി ചെയ്യുന്നത്. സാമ്പത്തിക ബാധ്യതയുടെ പേരിൽ കടുത്ത മാനസിക പ്രയാസങ്ങൾ കമ്പനിയിൽ നിന്ന് നേരിടേണ്ടി വരുകയും ഇതിനിടയിൽ അറബിയുടെ മർദ്ദനം ഏറ്റുവാങ്ങേണ്ടി വരുകയും ചെയ്തിട്ടുണ്ട്.
നിലവിലെ കമ്പനിയുടെ ബാധ്യത തീരാൻ 20 ലക്ഷം രൂപ വീതം മൂന്നു തവണ ലോൺ എടുക്കേണ്ടി വരും. ഗീതിന്റെ നിലവിലെ സാലറി അനുസരിച്ച് ഈ കുടിശിക തീരാൻ 12 വർഷമെങ്കിലും എടുക്കും. നിലവിൽ കമ്പനി ഒരു ലോൺ മാത്രമാണ് എടുത്തത്. ഇനിയും 20 ലക്ഷത്തിന്റെ രണ്ടു ലോൺ വീതം എടുപ്പിക്കാനാണ് 050 ടെലികോം കമ്പനിയുടെ പരിപാടി. ഈ ലോൺ കുടിശിക തീർന്നാൽ മാത്രമേ പിടിച്ചുവെച്ച പാസ്പോർട്ട് കമ്പനി ഗീതിനു തിരികെ നൽകുകയുള്ളൂ. 2500 ദിർഹമായ ശമ്പളത്തിൽ നിന്ന് ഇപ്പോഴുള്ള 20 ലക്ഷം രൂപയുടെ ലോൺ അടയ്ക്കാൻ ബാങ്ക് തിരികെ പിടിക്കുന്നത് 2300 ദിർഹമാണ്. വെറും 200 ദിർഹത്തിലാണ് ദുബായിലെ ഗീതിന്റെ ജീവിതം കഴിഞ്ഞ ഒരു വർഷമായി കഴിഞ്ഞു പോകുന്നത്.
ഗീതിന്റെ ശമ്പളം കുറവായതിനാൽ ശമ്പള തുക പെരുപ്പിച്ച് കാട്ടിയാണ് കമ്പനി ബാങ്കിൽ നിന്നും ലോൺ ഗീതിന്റെ പേരിൽ എടുപ്പിച്ചത്. അതിനായി 2500 ദിർഹം ശമ്പളമുള്ള ഗീതിന്റെ ശമ്പളം 7500 ദിർഹമാക്കി പെരുപ്പിച്ച് കാട്ടിയാണ് ഈ തുക ലോൺ സമ്പാദിച്ചത്. എടിഎം കാർഡ് തിരികെ വാങ്ങി മുഴുവൻ തുകയും കമ്പനി അക്കൗണ്ടിൽ നിന്ന് തിരികെ തുക പിടിക്കുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങൾ കാരണം ദുബായിൽ ജീവിക്കാനും അതേസമയം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയും നേരിടുകയാണ്. ടെലികോം കമ്പനിക്ക് തുക തിരികെ നൽകേണ്ട ഫിറോസ് മന്നയിൽ ഒരു ചെക്ക് കേസിൽ അകപ്പെട്ടത് ഗീതിനു കൂടുതൽ കുരുക്കാവുകയും ചെയ്തിരിക്കുകയാണ്.
ഗീതിന്റെ ശമ്പളം ആശ്രയിക്കുന്ന നാട്ടിലുള്ള ഭാര്യയ്ക്കും കുടുംബത്തിനും കഴിഞ്ഞ ഒരു വർഷമായി ചെലവിനുള്ള തുക പോലും അയക്കാൻ ഈ പ്രവാസിക്ക് കഴിയുന്നുമില്ല. മലയാളിയായ വിദേശകാര്യസഹമന്ത്രി വി.മുരളീധരന് നേരിട്ട് ഗീതിന്റെ ഭാര്യ പ്രീത പരാതി നൽകി ഒരു മാസത്തിലേറെയായെങ്കിലും ഇതുവരെ ഒരു നടപടിയും വന്നിട്ടില്ല. മുഖ്യമന്ത്രിക്ക് പരാതി നൽകി. ഡിജിപിക്ക് പരാതി നൽകി. നോർക്കയ്ക്ക് പരാതി നൽകി. പ്രവാസികാര്യാ മന്ത്രാലയത്തിനു പരാതി നൽകി. ഗീത് കുമാറിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി പരാതിയുമായി ഇനി എവിടെയും പോകാൻ ഇടമില്ലെന്നാണ് ഭാര്യ പ്രീത മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. നോർക്കയിൽ പരാതി നൽകിയപ്പോൾ എംബസി വഴി വിളിപ്പിച്ച് സംസാരിച്ചു. ലേബർ കോടതിയിൽ പരാതി നൽകാൻ എംബസി പറഞ്ഞു. അവർ കമ്പനിയുടെ ഫിനാൻസ് മാനേജറെ വിളിപ്പിച്ചു. ശമ്പളം കയ്യിൽ നൽകാം എന്നൊക്കെ ഫിനാൻസ് മാനേജർ എംബസി മുൻപാകെ പറഞ്ഞു. പക്ഷെ കമ്പനിയിൽ എത്തിയപ്പോൾ അവർ പരാതി ഒന്നുമില്ലാ എന്ന് പറഞ്ഞു എഴുതി വാങ്ങി. ശമ്പളം കയ്യിൽ തരില്ലാ എന്ന് പറഞ്ഞു ഇനി അടുത്ത ലോൺ എടുപ്പിക്കാൻ പോകുകയാണ് എന്ന് പറഞ്ഞു. അതിനുള്ള രേഖകൾ ശരിയാക്കി വാങ്ങുകയും ചെയ്തു.
ഗീത് കുമാർ ചെയ്യുന്ന എത്തിസലാത്തിന്റെ മൊബൈൽ ഡിസ്ട്രിബ്യൂഷൻ ജോലിക്കിടയിൽ വിതരണക്കാരനായ മലപ്പുറം സ്വദേശി ഫിറോസ് മന്നയിൽ വരുത്തിയ കുടിശികയുടെ പേരിലാണ് ദുബായിൽ ഇപ്പോൾ ഗീത് കുമാർ തീ തിന്നുന്നത്. ഗീത് കുമാറിൽ നിന്നും പതിവായി മൊബൈൽ സിമ്മുകളും റീ ചാർജ് കാർഡുകളും സ്വീകരിക്കുന്ന വിതരണക്കാരനിൽ ഒരാളായിരുന്നു ഫിറോസ് മന്നയിലും. രണ്ടു ഷോപ്പുകൾ ഫിറോസ് മനയിലിനു ദുബായിലുണ്ടായിരുന്നു. റീ ചാർജും സിമ്മും സെയിൽ ചെയ്ത വകയിൽ രണ്ടേകാൽ കോടി രൂപയോളം ഫിറോസ് മന്നയിൽ കുടിശിക വരുത്തി. ഇതിൽ ഒരു കോടി അറുപത്തിയഞ്ചു ലക്ഷം രൂപ ഫിറോസ് തിരിച്ചടച്ചു. ഇപ്പോഴും കമ്പനിയുടെ കണക്കിൽ 60 ലക്ഷം രൂപ കുടിശികയുണ്ട്. ഈ കുടിശിക ബലമായി ഗീത്കുമാറിൽ നിന്നും ഈടാക്കാനാണ് കമ്പനിയുടെ നീക്കം. ഇരുപത് ലക്ഷം രൂപയുടെ ലോൺ നിലവിലുണ്ട്. അടുത്ത 20 ലക്ഷം രൂപയുടെ ലോൺ എടുപ്പിക്കാൻ കടലാസുകൾ കമ്പനി ശരിയാക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങിനെയാണെങ്കിൽ അടുത്ത നാല് വർഷവും ഗീത്കുമാറിന് നാട്ടിലെത്താൻ കഴിയില്ല.
നാല് വർഷമായി ദുബായിൽ തുടരുന്ന ആളാണ് ഗീത് കുമാർ. മൂന്നു വർഷമായി 050 ടെലികോം കമ്പനിയുടെ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയാണ് ഇദ്ദേഹം. ബൾക്ക് പർച്ചേസ് എന്ന രീതിയിലാണ് മൊബൈൽ സിമ്മുകളും റീ ചാർജ് കാർഡുകളും സെയിൽ ചെയ്യുന്നത്. ഇതിന്നിടയിൽ ഫിറോസിന്റെ ഭാഗത്ത് നിന്ന് ചതി പറ്റിയതാണ് ഗീതിനു വിനയായത്. ഗീതും ഫിറോസും ഒത്തു കളിച്ചതായി കമ്പനിയുടെ ഉടമയായ അറബിക്ക് തോന്നിയതിനാലാണ് ഗീതിനു മർദ്ദനം ഏൽക്കേണ്ടി വന്നത്. പാസ്പോർട്ട് പിടിച്ചു വെച്ചത് കാരണം കമ്പനി പറയുന്നത് പോലെ ഇപ്പോൾ ജോലിയിൽ തുടരാനും പട്ടിണി കിടക്കേണ്ട അവസ്ഥ നേരിടേണ്ടി വരുകയും ചെയ്തിരിക്കുകയാണ്. സുഹൃത്തുകൾ സാമ്പത്തികമായി സഹായിക്കുന്നത് കാരണമാണ് ഇപ്പോൾ ഭക്ഷണം കഴിക്കാൻ പോലും ഗീതിനു കഴിയുന്നത്.
പോരാട്ടം തുടരുന്ന ഗീതിന്റെ ഭാര്യ പ്രീതയുടെ മറുനാടനോടുള്ള പ്രതികരണം ഇങ്ങിനെ:
എന്റെ ഭർത്താവ് ദുബായിലെ 050 ടെലികോം കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയാണ്. ഇപ്പോൾ അദ്ദേഹം ചതിയിൽ കുടുങ്ങിയിരിക്കുന്നു. ആ ചതിയുടെ ആഴം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്. ദുബായ് കോടതി വിധിയുണ്ട്. സാമ്പത്തിക ബാധ്യത വരുത്തിയത് ഫിറോസ് ആയതിനാൽ തുക ഫിറോസിൽ നിന്നും തിരികെ പിടിക്കണമെന്ന്. അത് ചെയ്യാതെ ഭർത്താവ് ജോലി ചെയ്യുന്ന ടെലികോം കമ്പനി അദ്ദേഹത്തെ ബന്ദിയാക്കി വേറൊരാൾ നൽകാനുള്ള തുക അദ്ദേഹത്തിൽ നിന്നും പിടിക്കുകയാണ്. അങ്ങിനെയാണെങ്കിൽ വർഷങ്ങൾ നീളുന്ന പട്ടിണിയും നാട്ടിൽ എത്താൻ കഴിയാത്ത അവസ്ഥയും അദ്ദേഹത്തിനു നേരിടേണ്ടി വരും. സിം കാർഡുകളും റീ ചാർജ് കൂപ്പനുകളും ബൾക്ക് ആയി നൽകിയപ്പോൾ അദ്ദേഹത്തിനു തുക കുടിശിക വന്നു. ഈ കുടിശിക മലപ്പുറം സ്വദേശി ഫിറോസ് മന്നയിൽ വരുത്തിയതാണ്. അല്ലാതെ അദ്ദേഹം വരുത്തിയതല്ല.
60 ലക്ഷത്തോളം രൂപയാണ് കുടിശിക വന്നത്. കമ്പനി ഇടപെട്ടു കേസ് നൽകി. അപ്പോൾ വിധി വന്നത് കമ്പനിക്ക് അനുകൂലമായി. അപ്പോൾ പിന്നെ ഭർത്താവിന്റെ കയ്യിൽ നിന്ന് കുടിശിക ഈടാക്കാൻ കാരണമേന്താണ്? നമ്മുടെ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും കാര്യമാത്ര പ്രസക്തമായ ഒരിടപെടലും വന്നിട്ടില്ല. പരാതി നൽകേണ്ട എല്ലായിടത്തും ഞാൻ പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നൽകി. ഡിജിപിക്ക് നൽകി. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരനും നൽകി. മുരളീധരന് പരാതി നൽകിയിട്ട് ഒരു മാസം കഴിഞ്ഞു. നോക്കാം എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. ആ പരാതിയിൽ ഒരു നടപടിയും വന്നില്ല. നോർക്കയ്ക്ക് പരാതി നൽകി. നോർക്കയ്ക്ക് നൽകിയ പരാതിയിൽ ചെറിയ ഇളക്കം വെച്ചു എന്ന് മാത്രം. നോർക്ക എംബസി വഴി വിളിപ്പിച്ച് സംസാരിച്ചു. ലേബർ കോടതിയിൽ പരാതി നൽകാൻ പറഞ്ഞു. ഫിനാൻസ് മാനേജറെ വിളിപ്പിച്ചു. ശമ്പളം കയ്യിൽ നൽകാം എന്നൊക്കെ ഫിനാൻസ് മാനേജർ പറഞ്ഞു.
പക്ഷെ പരാതി ഒന്നും ഇല്ലാ എന്ന് പറഞ്ഞു എഴുതി വാങ്ങി. പിറ്റേന്ന് സാലറി കയ്യിൽ തരില്ലാ എന്നും പറഞ്ഞു, ഇനി അടുത്ത ലോൺ എടുപ്പിക്കാൻ പോകുകയാണ് എന്ന് പറഞ്ഞു. അതിൽ കവിഞ്ഞു ഒരു നടപടിയും വന്നില്ല. ശക്തമായ ഇടപെടൽ ആണ് ആവശ്യം. ഈ ഇടപെടൽ ആരു നടത്തും എന്നാണ് എനിക്കറിയാത്തത്. എന്റെ ഭർത്താവിനു എന്ന് ദുബായിൽ നിന്നും മോചനമാകും എന്നും എനിക്ക് അറിയില്ല. ഞങ്ങൾക്ക് ഒപ്പം ഞങ്ങളുടെ കുടുംബമുണ്ട്. മാതാപിതാക്കളുമുണ്ട്. ഞാൻ ജോലിക്ക് പോകുന്ന രീതിയിൽ ഉള്ള ചെറിയ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞു പോരുന്നത്. ഞങ്ങളുടെ കുടുംബം പൂർണ പ്രതിസന്ധിയിലാണ്. എവിടെ നിന്ന് കനിവിന്റെ കൈത്തിരി നീളുമെന്ന് എനിക്ക് അറിയില്ല-പ്രീത പറയുന്നു.
കഴിഞ്ഞ എൻഡിഎ സർക്കാരിൽ സുഷമ സ്വരാജ് കേന്ദ്ര വിദേശകാര്യമന്ത്രിയായ സമയത്ത് ഇതായിരുന്നില്ല അവസ്ഥ. ഒരു ട്വിറ്റർ സന്ദേശം വഴി കാര്യങ്ങൾ അറിയിച്ചാൽ പ്രവാസികൾക്കുള്ള ഏതു കുരുക്കും നൊടിയിടയിൽ മാറി പോവുമായിരുന്നു. എത്രയോ പ്രശ്നങ്ങൾ വെറും ട്വിറ്റർ സന്ദേശങ്ങൾ വഴി പരിഹൃതമാവുകയും ചെയ്തിട്ടുണ്ട്. പ്രവാസികളുടെ അമ്മ എന്നാണ് സുഷമ സ്വരാജ് പിന്നെ വിശേഷിക്കപ്പെട്ടത്. സുഷമ സ്വരാജ് ജീവിച്ചിരുന്നെങ്കിൽ കേന്ദ്രവിദേശ കാര്യാ മന്ത്രി സ്ഥാനം സുഷമാ സ്വരാജിനു തന്നെ ലഭിച്ചേനെ. സുഷമാ സ്വരാജിന്റെ അഭാവത്തിലാണ് ഈ സ്ഥാനത്തേക്ക് മുൻ വിദേശകാര്യാ സെക്രട്ടറി എസ്. ജയശങ്കർ അവരോധിതനായത്. ജയശങ്കറിന് തൊട്ടു താഴെ കേന്ദ്ര വിദേശകാര്യാ സഹമന്ത്രിയായി മലയാളിയായ വി.മുരളീധരനുണ്ട്.
സംസ്ഥാന സർക്കാറിന് ചെയ്യാവുന്നതിൽ അധികം കാര്യം ചെയ്യാൻ വി.മുരളീധരന് കഴിയുകയും ചെയ്യും. ഗീതിന്റെ ഭാര്യ പ്രീത മുരളീധരന് നേരിട്ട് പരാതി നൽകിയിട്ട് ഇപ്പോൾ ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഈ പരാതിയിൽ ഇതുവരെ ഒരു നടപടിയും വന്നിട്ടുമില്ല.ഗീത് ഇപ്പോൾ പെട്ടിരിക്കുന്ന അവസ്ഥ സുഷമ സ്വരാജിന്റെ അഭാവമാണ് വെളിവാക്കുന്നത്. ഇപ്പോൾ കനിവിന്റെ ഒരു കൈത്തിരി എവിടെ നിന്നെങ്കിലും തെളിഞ്ഞെക്കും എന്ന അവസ്ഥയിൽ പ്രീതയും കുടുംബവും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്