എംഎൽഎ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി ഗണേശ് കുമാർ; കോൺഗ്രസിലെത്തിക്കാൻ കരുക്കൾ നീക്കി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; രാജി വയ്ക്കാതെ കൂറുമാറിയാൽ അയോഗ്യനാക്കാൻ ബാലകൃഷ്ണപിള്ളയും; കേരളാ കോൺഗ്രസ് പിള്ള ഗ്രൂപ്പിലെ പൊട്ടിത്തെറി ഉപതെരഞ്ഞെടുപ്പിന് സാധ്യതയൊരുക്കുന്നു; അച്ഛനും മകനും പരസ്പരം മത്സരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്
ബി രഘുരാജ്
പത്തനാപുരം: ഒരിടവേളയ്ക്ക് ശേഷം കേരള കോൺഗ്രസ്ബിയിൽ അഭ്യന്തര തർക്കം രൂക്ഷമാകുന്നു. പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ളയ്ക്കു കാബിനറ്റ് പദവിയോടെ മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം ലഭിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.
ഇതോടെ തനിക്ക് മന്ത്രിസ്ഥാനം കിട്ടില്ലെന്ന് മനസ്സിലാക്കിയ പാർട്ടി എംഎൽഎ കെബി ഗണേശ് കുമാർ കലാപത്തിന് കോപ്പുകൂട്ടൂകയാണ്. മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം പിള്ളയ്ക്കു നൽകിയതിൽ കേരള കോൺഗ്രസ്ബി വൈസ് ചെയർമാനും പത്തനാപുരം എംഎൽഎയും മകനുമായ കെ.ബി. ഗണേശ് കുമാറിന് കടുത്ത എതിർപ്പുള്ളതായിട്ടാണ് സൂചന. ഇതോടെ പാർട്ടി പിളരുമെന്നാണ് റിപ്പോർട്ട്. എൽഡിഎഫിന്റെ ഭാഗമായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതെങ്കിലും കേരളകോൺഗ്രസ്ബിയുടെ മുന്നണി പ്രവേശനം ഇപ്പോഴും അടഞ്ഞ അധ്യായമാണ്. ഈ സാഹചര്യത്തിലാണ് ഗണേശ് യുഡിഎഫിലേക്ക് കൂടുമാറാൻ തയ്യാറെടുക്കുന്നത്.
എന്നാൽ ഗണേശ് കുമാർ അതിന് മുതിർന്നാൽ എംഎൽഎ സ്ഥാനം നഷ്ടമാക്കുമെന്നാണ് ബാലകൃഷ്ണ പിള്ളയുടെ നിലപാട്. കേരളാ കോൺഗ്രസ് ബിയുടെ എംഎൽഎയാണ് ഗണേശ്. പാർട്ടി തീരുമാനങ്ങൾക്ക് വിരുദ്ധമായ തീരുമാനമെടുത്താൽ വലിയ വിലകൊടുക്കേണ്ടി വരും. എംഎൽഎ സ്ഥാനത്ത് നിന്ന് തന്നെ അയോഗ്യനാക്കാനുള്ള അധികാരം പാർട്ടി ചെയർമാനായ തനിക്കുണ്ടെന്നാണ് ബാലകൃഷ്ണ പിള്ളയുടെ നിലപാട്. ഇടതു മുന്നണി വിട്ട് യുഡിഎഫിലേക്ക് ഗണേശ് പോയാൽ അയോഗ്യനാക്കുമെന്ന നിലപാടിൽ തന്നെയാണ് പിള്ള. സ്പീക്കറും സിപിഎമ്മുകാരനായതിനാൽ ഇതിന് വേഗത്തിൽ കഴിയുകയും ചെയ്യും. ഇതോടെ കേരളാ കോൺഗ്രസ് ബി പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. പാർട്ടിയുടെ ബഹുഭൂരിഭാഗത്തേയും ഒപ്പം നിർത്തി യുഡിഎഫിലേക്ക് പോയാൽ നിയമ പോരാട്ടത്തിലൂടെ ഇതിനെ മറികടക്കാനാകും. ഇതിനുള്ള ചരടുവലികൾ ഗണേശും തുടങ്ങിയിട്ടുണ്ട്.
അതിനിടെ പത്തനാപുരത്തെ എംഎൽഎ സ്ഥാനം ഗണേശ് രാജിവയ്ക്കുമെന്നും സൂചനയുണ്ട്. ഇതു ചെയ്താൽ ഗണേശിനെ അയോഗ്യനാക്കുന്നത് ഒഴിവാക്കാനാകും. അതിന് ശേഷം യുഡിഎഫ് സ്ഥാനാർത്ഥിയായി പത്തനാപുരത്ത് അവതരിക്കും. മികച്ച ജനപിന്തുണയുള്ളതിനാൽ വീണ്ടും ജയിക്കാനാകുമെന്നാണ് ഗണേശിന്റെ നിലപാട്. അങ്ങനെ വന്നാൽ പത്തനാപുരത്ത് ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കാൻ താൻ ഒരുക്കമാണെന്ന് ബാലകൃഷ്ണ പിള്ളയും നിലപാട് എടുത്തു കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആയോഗ്യതാ കാലാവധി പി്ള്ള പിന്നിട്ടു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാം. അതുകൊണ്ട് തന്നെ എംഎൽഎ സ്ഥാനം ഗണേശ് രാജിവച്ചാൽ അച്ഛനും മകനും മാറ്റുരയ്ക്കുന്ന ഉപതെരഞ്ഞെടുപ്പ് സാധ്യതയാണ് രാഷ്ട്രീയ കേരളത്തിന് മുന്നിൽ ഇപ്പോഴുള്ളത്. അതിനിടെ ഗണേശ് പുതിയ പാർട്ടിയുണ്ടാക്കാതെ കോൺഗ്രസിൽ ചേരുമെന്നും സൂചനയുണ്ട്.
ഗണേശിന്റെ മന്ത്രിസ്ഥാന സാധ്യതയാണ് പിള്ളയുടെ സ്ഥാനലബ്ദി ഇല്ലാതാക്കിയതെന്നാണ് പാർട്ടിയിലെ ഒരുവിഭാഗത്തിന്റെ വാദം. തങ്ങൾ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നു പിള്ള പറഞ്ഞതും പ്രശ്നം വഷളാക്കി. ഇതിനിടെ, മുന്നോക്ക കമ്മീഷൻ ചെയർമാൻ സ്ഥാനം കിട്ടിയിട്ടും കൊല്ലം മേഖലയിൽ പിള്ളയ്ക്കു സ്വീകരണം പോലും നൽകാത്തതിനു പിന്നിൽ ഗണേശ് വിഭാഗത്തിന്റെ എതിർപ്പാണെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇടുക്കിയിലാണ് പാർട്ടി തലത്തിൽ പിള്ളയ്ക്കു സ്വീകരണം നൽകിയത്. ഇടത് മന്ത്രിസഭയിൽ 'ഇന്നല്ലങ്കിൽ നാളെ' തനിക്കു പ്രവേശനം ലഭിച്ചേക്കുമെന്നായിരുന്നു ഗണേശിന്റെ കണക്കുകൂട്ടൽ. അതിനിടെയാണ് കാബിനറ്റ് പദവിയോടെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ബാലകൃഷ്ണപിള്ള തട്ടിയെടുത്തത്.
പിള്ളയ്ക്ക് സ്ഥാനമാനങ്ങൾ ലഭിച്ചതോടെ പാർട്ടിക്ക് അർഹതപ്പെട്ട ബോർഡ്, കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളും ഇല്ലാതായി. ഇതിൽ പ്രവർത്തകർക്കെല്ലാം വലിയ എതിർപ്പുണ്ടെന്നാണ് ഗണേശ് വിഭാഗത്തിന്റെ വാദം. എന്നും ഒരാൾ മാത്രം സ്ഥാനങ്ങൾ നേടിയെടുക്കുന്നതു ശരിയല്ല, പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന പ്രവർത്തകരെ കൂടി കണക്കിലെടുക്കണമെന്നാണ് ഗണേശിന്റെ നിലപാട്. നോട്ടീസിൽ പേര് ചേർക്കുകയും പ്രത്യേകം ക്ഷണിക്കുകയും ചെയ്തിട്ടും സർക്കാരിന്റെ ഒന്നാം വാർഷികാഘോഷച്ചടങ്ങിൽ ഗണേശ് പങ്കെടുക്കാതിരുന്നത് പ്രതിഷേധം വ്യക്തമാക്കാൻ വേണ്ടിയായിരുന്നെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാർ വ്യക്തമാക്കുന്നു. ഇന്നലെ ബാലകൃഷ്ണപിള്ള മുന്നോക്കക്ഷേമ കോർപ്പറേഷൻ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിൽ നിന്നും ഗണേശ് വിട്ടുനിന്നു.
യു.ഡി.എഫ്. വിട്ട് ഇടതുമുന്നണിയോടു ചേർന്നു നിന്നപ്പോഴും തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോഴും ഗണേശ് മന്ത്രിപദം ആഗ്രഹിച്ചിരുന്നു. ഇത് അസ്ഥാനത്താക്കുന്നതാണ് പിള്ളയുടെ സ്ഥാനം. പുതിയ സാഹചര്യത്തിൽ, യു.ഡി.എഫുമായി അടുക്കാനും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ അതിന്റെ ഭാഗമാകാനുമുള്ള നീക്കത്തിലാണു ഗണേശും കൂട്ടരും. അദ്ദേഹം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി നേരത്തേ ആശയവിനിമയം നടത്തിയിരുന്നു. മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ സ്റ്റാഫ് അംഗങ്ങൾ നേരത്തേ ഗണേശിനെതിരേ നൽകിയ മാനനഷ്ടക്കേസുകൾ പിൻവലിച്ചു. ഇബ്രാഹിംകുഞ്ഞിനെതിരേ നേരത്തേ ഉന്നയിച്ച ആരോപണങ്ങളിൽ നിന്നു ഗണേശും പിൻവലിഞ്ഞു.
പിള്ള 56 വർഷമായി പ്രസിഡന്റായി തുടരുന്ന പത്തനാപുരം എൻ.എസ്.എസ്. താലൂക്ക് യുണിയന്‍ അദ്ദേഹത്തിന്റെ പുതിയ സ്ഥാനലബ്ധിയിൽ സ്വീകരണം നൽകാനെടുത്ത തീരുമാനം ഗണേശ് പക്ഷത്തിന്റെ വിയോജിപ്പ് മൂലം തിരുത്തേണ്ടിവന്നു. തുടർന്ന് പാർട്ടിയുടെ ട്രേഡ് യൂണിയനെക്കൊണ്ട് അടിമാലിയിൽ സ്വീകരണം സംഘടിപ്പിക്കേണ്ടിയും വന്നു. ഗണേശിനെ കോൺഗ്രസിലെത്തിക്കാൻ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും താൽപ്പര്യം ഏറെയാണ്. രണ്ടുപേരും സംയുക്തമായാണ് ഇതിന് ചരട് വലിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍