കേന്ദ്രമന്ത്രിസ്ഥാനം തെറിച്ചെങ്കിലും അൽഫോൻസ് കണ്ണന്താനത്തിന് മന്ത്രിമന്ദിരം ഒഴിയാൻ മടി; രാജ്യസഭാംഗം എന്ന നിലയിൽ അനുവദിച്ച പുതിയ ഫ്ളാറ്റ് പോരെന്ന് വാശി പിടിച്ചതോടെ വലഞ്ഞത് ഉദ്യോഗസ്ഥർ; കേന്ദ്ര സഹമന്ത്രിയായിരിക്കവേ ഐടി വകുപ്പിലെ ഫണ്ടുപയോഗിച്ച് ഔദ്യോഗിക ബംഗ്ലാവിൽ അധികമായി വെച്ച എസികളും ആഡംബര സൗകര്യങ്ങളും ഉപേക്ഷിക്കാൻ വയ്യെന്ന് മുന്മന്ത്രി; കണ്ണന്താനത്തിന്റെ പിടിവാശി പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ച് ഉദ്യോഗസ്ഥരും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രണ്ടാം മോദി മന്ത്രിസഭയിൽ വി മുരളീധരന് കേന്ദ്രസഹമന്ത്രി സ്ഥാനം ലഭിച്ചപ്പോൾ ഉള്ള സ്ഥാനം നഷ്ടമായ വ്യക്തിയായിരുന്നു അൽഫോൻസ് കണ്ണന്താനം. അൽഫോൻസിന് കേന്ദ്ര ടൂറിസം സഹമന്ത്രിസ്ഥാനം തെറിച്ചതോടെ അതിലെ അനിഷ്ടം തുറന്നു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ ക്രിസ്ത്യൻ പെന്തക്കോസ്ത് സഭകൾക്ക് വിദേശഫണ്ട് ലഭ്യമാക്കാൻ വേണ്ടി ആഭ്യന്തര വകുപ്പു മന്ത്രിക്ക് നിരന്തരം കത്തെഴുതിയതാണ് അൽഫോൻിന്റെ മന്ത്രിസ്ഥാനം തെറിക്കാൻ ഇടയാക്കിയതെന്നാണ് ആരോപണവും ഉയർന്നിരുന്നു. എന്തായാലും മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം ഉദ്യോഗസ്ഥർക്കൊരു തലവേദന ആയി മാറിയിരിക്കയാണ് ഈ മലയാളി മുൻ കേന്ദ്രമന്ത്രി. മറ്റൊന്നുമല്ല, കേന്ദ്രസഹമന്ത്രി എന്ന നിലയിൽ അനുഭവിച്ചു വന്നിരുന്ന സൗകര്യങ്ങൾ ഒരു സുപ്രഭാതത്തിൽ ഇല്ലാതാകുന്നതിന്റെ ഈർഷ്യയിലാണ് അദ്ദേഹം.
മുന്മന്ത്രി കൂടിയായ അൽഫോൻസ് കണ്ണന്താനം കുടുംബ സമേതം താമസിച്ചു വന്ന കേന്ദ്രസഹമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയാൻ വിസമ്മതിച്ചു എന്നതാണ് ഉദ്യോഗസ്ഥർക്ക് തലവേദന ആകുന്നത്. മന്ത്രിസ്ഥാനം പോയതോടെ രാജസ്ഥാനിൽ നിന്നുള്ള എംപി മാത്രമാണ് ഇപ്പോൾ അൽഫോൻസ് കണ്ണന്താനം. ഇതോടെ അദ്ദേഹത്തോടെ വസതി ഒഴിയണമെന്നം രാജ്യസഭാംഗം എന്ന നിലയിലുള്ള ഫ്ളാറ്റ് അനുവദിക്കാമെന്നുമാണ് അറിയിച്ചത്. എന്നാൽ, പുതിയ ഫ്ളാറ്റ് പോരെന്നും അതുകൊണ്ട് തൽക്കാലം ബംഗ്ലാവം ഒഴിയാൻ തയ്യാറല്ലെന്നും കണ്ണന്താനം ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് വിവരം. ഇതോടെ വെട്ടിലായത് ഉദ്യോഗസ്ഥരാണ്.
കേന്ദ്രസഹമന്ത്രി ആയതോടെയാണ് അൽഫോൻസ് കണ്ണന്താനം ഡൽഹിയിലെ സർക്കാർ ബംഗ്ലാവിലേക്ക് താമസം മാറിയത്. ഭാര്യ ഷീലാ കണ്ണന്താനത്തിനുമൊപ്പമായിരുന്നു മന്ത്രി ഇവിടെ താമസിച്ചിരുന്നത്. ഇതോടെ മന്ത്രിമന്ദിരത്തിൽ വേണ്ടത്ര സൗകര്യം പോരെന്ന് പറഞ്ഞ് അധിക സൗകര്യവും അൽഫോൻസ് ഒരുക്കിയിരുന്നു. തുടക്കത്തിൽ ടൂറിസത്തിന് പുറമേ ഇലക്ട്രോണിക്സ് &ഐ ടി വകുപ്പും മന്ത്രിക്കുണ്ടായിരുന്നു. എന്നാൽ, പിന്നീട് മന്ത്രിസഭാ വികസനം വന്ന 14 മെയ് 2018 ൽ ഈ വകുപ്പ് കണ്ണന്താനത്തിൽ നിന്നെടുത്ത് മാറ്റുകയും ചെയ്തു. പിന്നീടങ്ങോട്ട് ടൂറിസം മന്ത്രിയെന്ന ചുമതല മാത്രമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
അതിനിടെ ഐടി മന്ത്രിയായിരിക്കവേ ആ വകുപ്പിൽ നിന്നും മന്ത്രിവസതിയിലേക്ക് എടുത്ത ലക്ഷക്കണക്കിന് രൂപ വിലവരുന്ന സാധനസാമഗ്രികളും ഇതുവരെയും മടക്കി നൽകിയിട്ടില്ലെന്ന ആക്ഷേപവും ഉദ്യോഗസ്ഥർ കണ്ണന്താനത്തിനെതിരെ ഉയർത്തുന്നുണ്ട്. അക്കാലത്ത് സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് കാണിച്ച് ബംഗ്ലാവിൽ അധികമായി എസി സംഘടിപ്പിക്കുകയും ഇന്റീരിയർ മികച്ചതാക്കുകയും ചെയ്തിരുന്നു. ഇതിനായി ഉപയോഗിച്ചതാകട്ടെ ഐ ടി വകുപ്പിലെ ഫണ്ടുമായിരുന്നു. അക്കാലത്ത് വീട്ടിലെ വളർത്ത് മൃഗങ്ങൾക്ക് പോലും എസി സൗകര്യം കണ്ണന്താനവും ഭാര്യയും ഒരുക്കിയെന്ന ആക്ഷേപം പോലും ഉയർന്നിരുന്നു. പിന്നീട് ഐടി വകുപ്പിന്റെ ചുമതല ഒഴിഞ്ഞതോടെ വകുപ്പിലെ പണം ഉപയോഗിച്ചു വാങ്ങിയ സാധനങ്ങൽ തിരികെ വേണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതൊക്കെ കണ്ണന്താനത്തിന്റെയും ഭാര്യയുടെ നിസ്സഹകരണം മൂലം നടന്നിരുന്നില്ല.
പൊതുതിരഞ്ഞെടുപ്പിൽ എറണാകുളത്ത് മത്സരിച്ച അൽഫോൻസ് കണ്ണന്താനം പരാജയപ്പെട്ടിരുന്നു. ഇതോടെ കേന്ദ്രമന്ത്രി പദവിയും നഷ്ടമായി. തുർന്നാണ് ജൂനിയർ എംപിമാർക്കുള്ള ഫ്ളാറ്റിലേക്ക് കണ്ണന്താനം മാറണമെന്നാണ് സർക്കാർ തീരുമാനം. ഇക്കാര്യം ഉദ്യോഗസ്ഥരും മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ എസിയും മറ്റും മാറ്റാനെത്തിയ ഐ ടി വകുപ്പിന്റെ ജീവനക്കാരെ ശകാരിച്ചു മടക്കിയെന്ന ആക്ഷേപവും ഉയർന്നിരുന്നു. കണ്ണന്താനം മന്ത്രിമന്ദിരം ഒഴിയാത്തത് ഭവന-നഗരവികസന മന്ത്രി ഹർദീപ് സിങ്ങ് പുരിക്കും തലവേദനയായി. മുൻ ബിജെപി മന്ത്രിയുടെ ഈ പിടിവാശി പ്രധാനമന്ത്രിയുടെ ഓഫീസിനെയും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. അനധികൃതമായി വസതികൾ കൈവശം വെക്കുന്നവർക്കെതിരെ മോദി സർക്കാർ ശക്തമായ നിലപാടാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. മുന്മന്ത്രിമാരും മുതിർന്ന എംപിമാരിലും ചിലർ സർക്കാർ വസതികളിലാണ് ഇപ്പോഴും താമസം. ഇത്തരക്കാരോട് വസതികൾ ഒഴിയാൻ ആവശ്യപ്പെടുമെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.
മന്ത്രിമാർ്ക്ക് വസതികൾ അനുവദിക്കുന്ന കമ്മിറ്റിയിൽ അമിത് ഷായാണ് ചെയർമാൻ. കമ്മിറ്റിയിൽ നിതിൻ ഗഡ്ഗരി, നിർമ്മല സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവർ അംഗങ്ങൾ. അതേസമയം കണ്ണന്താനവും കുടുംബവും രാജ്യസഭാ എംപിമാർക്കുള്ള ഫ്ളാറ്റിലേക്ക് മാറാൻ തയ്യാറായേക്കുമെന്നും സൂചനയുണ്ട്. പെട്ടന്ന് മാറാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചതാണ് കണ്ണന്താനത്തിന്റെ അനിഷ്ടത്തിന് ഇടയാക്കിയതെന്നുമാണ് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. ദ്വീർഘകാലമായി ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കണ്ണന്താനം ഡൽഹിയിലെ ചേരികൾ ഒഴിപ്പിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായിരുന്നു. അങ്ങനെയുള്ള കണ്ണന്താനത്തെ കേന്ദ്രം കുടിയൊഴിപ്പിക്കുമോ എന്ന ചോദ്യവും ഇന്ദ്രപ്രസ്ഥത്തിനെ അന്തപുരങ്ങളിൽ നിന്നും അടക്കം പറച്ചിലുകളായി പുറത്തുവരുന്നുണ്ട്.
നേരത്തെ അൽഫോൻസ് കണ്ണന്താനത്തെ ഒന്നാം മോദി മന്ത്രിസഭയിൽ അംഗമാക്കിയത് ക്രൈസ്തവ വിഭാഗങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. രണ്ട് വർഷം മന്ത്രിയായിരുന്നിട്ടും ഇക്കാര്യത്തിൽ കണ്ണന്താനത്തിന് കാര്യമായൊന്നു ചെയ്യാൻ സാധിക്കാതെ വന്നതോടെ അദ്ദേഹത്തെ മാറ്റി വി മുരളീധരന് അവസരം ഒരുക്കുകയാിരുന്നു. വിദേശഫണ്ട് സ്വീകരിക്കുന്ന വിവിധ ക്രൈസ്തവ സംഘടനകൾ കാട്ടിയ ക്രമക്കേടിനെ വെള്ളപൂശാൻ കണ്ണന്താനം ശ്രമിച്ചതുമാണ് ഇക്കുറി മന്ത്രിസ്ഥാനം ലഭിക്കാതെ പോയതിന് കാരണമെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.
കേന്ദ്രടൂറിസം സഹമന്ത്രിയായിരുന്ന കണ്ണന്താനം സംസ്ഥാനത്തിനോ പത്തനംതിട്ട, കോട്ടയം പാർലമെന്റ് മണ്ഡലങ്ങൾക്കോ വേണ്ടി ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല സ്വദേശി ദർശൻ പ്രകാരമുള്ള ധനസഹായം ന്യൂനപക്ഷ ആരാധനാലയങ്ങൾക്ക് വാരിക്കോരി കൊടുക്കുകയും ചെയ്തു. കൃത്യസമയത്ത് കണക്കുകൾ നൽകാതെയിരിക്കുകയും സ്വീകരിക്കുന്നിൽ സുതാര്യത ഇല്ലാതെയിരിക്കുകയും ചെയ്യുന്ന വിവിധ മതസംഘടനകളുടെ വിദേശഫണ്ട് കേന്ദ്ര സർക്കാർ മരവിപ്പിച്ചിരുന്നു. കൂടുതലും ക്രൈസ്തവ സ്ഥാപനങ്ങളുടെ ഫണ്ട് ആണ് മരവിപ്പിച്ചിരുന്നത്. ഇത് വിട്ടു കിട്ടാൻ വേണ്ടി അൽഫോൻസ് കണ്ണന്താനം വിവിധ മതസംഘടനകൾക്കും സ്ഥാപനങ്ങൾക്കും വേണ്ടി നൽകിയ ശിപാർശ കത്തും പുറത്തുവരികയുണ്ടായി. എന്തായാലും ഇതെല്ലാം അൽഫോൻസ് കണ്ണന്താനത്തിന് മന്ത്രിസ്ഥാനം തെറിക്കാൻ കാരണമായി. കേരളത്തിലെ പാർട്ടിക്കുള്ളിൽ വേണ്ടത്ര വേരുകൾ ഇല്ലാതെ പോയതും അൽഫോൻസിന് തിരിച്ചടിയായിരുന്നു. ഇപ്പോഴത്തെ ബംഗ്ലാവ് വിവാദം മോദിയുടെ അനിഷ്ടത്തിന് കാരണമാകുമോ എന്നാണ് ഇനി അറിയേണ്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്