വിദേശത്ത് നിന്നും എംബിബിഎസ് കഴിഞ്ഞു വരുമ്പോൾ ചിലരുടെ സർട്ടിഫിക്കറ്റുകളിൽ ഉള്ളത് എംഡി ബിരുദം; എംബിബിഎസിന് ഈക്വാലന്റ് ആയി എംഡി നെയിം ബോർഡിൽ വരുമ്പോൾ വരുന്നത് ആശയക്കുഴപ്പവും; ഉയരുന്നത് വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ ആടരുതെന്ന ആവശ്യവും ; ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ പ്രതിസന്ധി സങ്കീർണ്ണമെന്ന് ഉന്നത ആരോഗ്യവൃത്തങ്ങളും

എം മനോജ് കുമാർ
തിരുവനന്തപുരം: മെഡിക്കൽ കൗൺസിൽ നടത്തുന്ന എഫ്എംജിഇ ടെസ്റ്റ് കർശനമായ രീതിയിൽ തന്നെ മുന്നോട്ടു പോകണം എന്ന അഭിപ്രായത്തിൽ ഉന്നത ആരോഗ്യവിദഗ്ദർ.
ഇന്ത്യൻ സർവകലാശാലകളിൽ നിന്നും വിഭിന്നമായ രീതിയിൽ എംബിബിഎസ് ബിരുദം നൽകുന്നതിനാൽ കർശനമായ സ്ക്രീനിങ് തന്നെ വിദേശ സർവകലാശാലയിൽ നിന്ന് എംബിബിഎസ് നേടുന്നവർക്ക് ഏർപ്പെടുത്തണം എന്ന അഭിപ്രായമാണ് ശക്തമാകുന്നത്. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് നടത്തുന്ന പരീക്ഷ കർശന നിബന്ധനകളോടെ ഉള്ളതാണെങ്കിലും പരീക്ഷയിൽ തിരിമറികൾ ഉണ്ടോ എന്ന ആരോപണവും പരിശോധിക്കണം എന്ന ആവശ്യവും ആരോഗ്യ രംഗത്തെ ഉന്നതർ ഉയർത്തുന്നു. വിദേശ സർവകലാശാലകളിൽ നിന്ന് എംബിബിഎസുമായി വരുന്നവരുടെ ഭാവി തുലാസിലാകാതെ സൂക്ഷിക്കാൻ നടപടികൾ വേണം എന്നും ഉന്നത ആരോഗ്യവൃത്തങ്ങൾ ആവശ്യപ്പെടുന്നു.
കേരളത്തിൽ മെഡിക്കൽ എന്ട്രൻസ് ടെസ്റ്റ് എഴുതാത്തവരോ പരാജയമടഞ്ഞവരോ ആണ് വിദേശ സർവകലാശാലയിൽ നിന്നും എംബിബിഎസ് നേടുന്നത്. ഇവിടെ ക്വാളിഫൈ ആകാത്തവർക്കും പുറത്ത് പോയി പഠിക്കാം. ഇതാണ് പല വിദ്യാർത്ഥികളും മെഡിക്കൽ ബിരുദത്തിനു വിദേശ സർവകലാശാലയെ ആശ്രയിക്കുന്നത്. ഇവിടെ ട്യൂട്ടോറിയൽ പോലുള്ള പഠനം പോലെയാണ് വിദേശത്തുള്ള എംബിബിഎസ് പഠനം. എംബിബിഎസിന് പകരം അഞ്ച് വർഷം കഴിഞ്ഞു എംഡിയുമായാണ് ചില വിദ്യാർത്ഥികൾ വരുന്നത്. അത് എംഡിയല്ല. എംബിബിഎസിന് ഈക്വാലന്റ് ആണ്. എംഡി എന്ന് ബോർഡിൽ പ്രദർശിപ്പിക്കുന്നതിനാൽ എംഡി കഴിഞ്ഞവരെ സന്ദർശിക്കുന്ന രോഗികൾ എംഡി എന്ന രീതിയിൽ ഈ എംബിബിഎസ് കഴിഞ്ഞവരിൽ ചികിത്സ തേടും.
ഇത് പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. പ്രമേഹത്തിനും ഹൈപ്പർ ടെൻഷനും ഹാർട്ട് പ്രശ്നങ്ങൾക്കുമെല്ലാം ഇവർ ഈ ഡോക്ടർമാരുടെ കീഴിൽ ചികിത്സ തേടും. ഇത് കുഴപ്പങ്ങൾക്ക് ഇടവരുത്തും. 2000 വരെ ഇങ്ങനെയാണ് ഉക്രയിനിൽ നിന്നും ചൈനയിൽ നിന്നും വന്നവർ പ്രാക്ടീസ് ചെയ്തത്. അതിനു ശേഷമാണ് എഫ്എംജിഇ ടെസ്റ്റ് വന്നത്. എംബിബിഎസ് പരീക്ഷയ്ക്ക് ചോയ്സ് ഇല്ല. അഞ്ചു ചോദ്യം വന്നാൽ അഞ്ചിനും ഉത്തരം നൽകണം. ആരോഗ്യ പരിപാലനവും രോഗികളുടെ ജീവന്റെ പ്രശ്നവും ആയതിനാൽ ഇതിൽ വിട്ടുവീഴ്ചയില്ലെന്നാണ് ആരോഗ്യവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
വിദേശ സർവകലാശാലകളിൽ നിന്നും വിഭിന്നമായി കേരളത്തിലെയോ ചെന്നൈയിലെയോ മെഡിക്കൽ കോളേജുകളിൽ നിന്നും എംബിബിഎസ് കഴിഞ്ഞാൽ അവർ ടാലന്റഡ് സ്റ്റുഡന്റ്സ് ആകും. ഇത് രോഗികൾ വളരെ കൂടുതൽ ഉള്ള സ്ഥലങ്ങളാണ്. അപകടത്തിൽപ്പെട്ടു ഒരു രോഗി എത്തിയാൽ ആ രോഗിയെ അടിയന്തിരമായി എന്ത് ചെയ്യണം എന്ന കാര്യത്തിൽ ആ ഡോക്ടർമാർക്ക് തീരുമാനമെടുക്കാൻ കഴിയും. കാരണം ഇത്തരം കേസുകൾ വളരെ കൂടുതൽ ഈ വിദ്യാർത്ഥികൾ കണ്ടിരിക്കും.
അവർക്ക് ഇതൊരു പ്രാക്ടീസ് കൂടിയാണ്. പക്ഷെ വിദേശ സർവകലാശാലകളിൽ സ്ഥിതി വ്യത്യസ്തമാണ്. ഒന്നാമത് അവരുടെ ഭാഷ അറിയില്ല. റഷ്യയിലും ചൈനയിലും ഉക്രയിനിലുമാണ് ഈ വിദ്യാർത്ഥികൾ പോകുന്നത്. ക്ലാസിൽ ഇരുന്നോ ട്യൂട്ടോറിയൽ പോലുള്ള പഠനമോ ആണ് അവിടെ നടക്കുന്നത്. അവർ രോഗികളെ കാണുന്നതും തുലോം കുറവ്. അതുകൊണ്ടാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഒരു യൂണിഫൈഡ് പരീക്ഷ നടത്തി അതിൽ വിജയിക്കുന്നവർക്ക് മാത്രമായി ഹൗസ് സർജൻസി പരിമിതപ്പെടുത്തിയത്.
ടെസ്റ്റ് ഏർപ്പെടുത്തിയപ്പോൾ വിജയ ശതമാനം വെറും ഒരു ശതമാനമാണ്. ആയിരം പേർ എഴുതിയാൽ പത്ത് പേർ പാസാകും. ഇവർക്ക് അതിനുള്ള അറിവ് മാത്രമേയുള്ളൂ. കുട്ടികളെ കുറ്റപ്പെടുത്തുന്ന കാര്യമല്ലിത്. അവിടുത്തെ വിദ്യാഭ്യാസ രീതിയുടെ പ്രശ്നമാണ്. ടെസ്റ്റ് പാസായി വന്നാൽ തന്നെ ജനറൽ ആശുപത്രികളിലാണ് ഹൗസ് സർജൻസി. അവിടെ രോഗികളെ ചികിത്സിക്കുമ്പോൾ ഇവർ പ്രശ്നങ്ങളും നേരിടുന്നു. അക്കാദമിക ഇൻസ്റ്റിട്ട്യുട്ടുകളിൽ അല്ല ഇവരെ ട്രെയിനിംഗിനു വിടുന്നത് എന്നതും പരിഗണിക്കേണ്ട കാര്യമാണ്. റെഫർ ചെയ്യുക മാത്രമാണ് ഈ ഡോക്ടർമാർ പലപ്പോഴും ചെയ്യുന്നത്.
കേരളത്തിൽ അഞ്ഞൂറോളം കുട്ടികളാണ് എംബിബിഎസ് കഴിഞ്ഞു ഇറങ്ങുന്നത്. ഇതിൽ വലിയ ശതമാനം അമേരിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്ക് മൈഗ്രേറ്റ് ചെയ്തുപോകും. പത്ത് ശതമാനം പേർ മാത്രമാണ് ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്നത്. പക്ഷെ ഒഴിവുകൾ ധാരാളമുണ്ട്. ഈ ഒഴിവുകൾ നികത്തുന്നതിനു വിദേശത്ത് എംബിബിഎസ് കഴിഞ്ഞു വരുന്നവരെ പരിഗണിക്കുമ്പോൾ അത് കർശന നിബന്ധനകൾ അനുസരിച്ച് മാത്രമാകണം എന്നാണ് ഉന്നത മെഡിക്കൽ വൃത്തങ്ങൾ ആവശ്യപ്പെടുന്നത്. ഇവിടെ എൻട്രൻസ് എഴുതുകയും ഇവിടെ തന്നെ എംബിബിഎസ് ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് എന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ദർ പങ്കു വയ്ക്കുന്നത്.
വിദേശരാജ്യങ്ങളിൽ എംബിബിഎസ് നേടിയവർക്കുള്ള യോഗ്യതാ പരീക്ഷയായ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (എഫ്.എം.ജി.ഇ.) അടുത്ത മാസം നടക്കാനിരിക്കെ രക്ഷിതാക്കളിൽ പലർക്കും ചങ്കിടിക്കുകയാണ്. മെഡിക്കൽ കൗൺസിൽ നടത്തുന്ന ഈ തുല്യതാ പരീക്ഷ പാസായാൽ മാത്രമേ ഡോക്ടർ ആയി പ്രാക്ടീസ് നടത്താനോ എംഡിക്ക് പോകാനോ കഴിയുകയുള്ളൂ. ആറു മാസം കൂടുമ്പോൾ പരീക്ഷ നടക്കും. അൻപത് ശതമാനം മാത്രം മാർക്ക് മതിയെങ്കിലും ഈ പാസ് മാർക്ക് കരസ്ഥമാക്കാൻ വിദ്യാർത്ഥികൾക്ക് പലർക്കും കഴിയുന്നുമില്ല. 17000 ത്തോളം കുട്ടികളാണ് ഓൾ ഇന്ത്യാ ലെവലിൽ ഓരോ തവണയും പരീക്ഷ എഴുതുന്നത്. ഇരുപത് തവണ വരെ എഴുതിയിട്ടും പരാജയം നുകർന്ന വിദ്യാർത്ഥികളുണ്ട്.
പലപ്പോഴും വിജയം ഒരു ശതമാനം മാത്രമായി ചുരുങ്ങുന്നു എന്നതാണ് പരീക്ഷയുടെ ഏറ്റവും വലിയ വെല്ലുവിളി. എഫ്.എം.ജി.ഇ ടെസ്റ്റിലെ തോൽവിയിൽ പല വിദ്യാർത്ഥികളുടെ ജീവിതവും വഴിമുട്ടുകയാണ്. നാല്പത് ലക്ഷത്തോളം രൂപ മുടക്കിയാണ് എംബിബിഎസുമായി വിദ്യാർത്ഥികൾ ഇന്ത്യയിൽ വരുന്നത്. ഇവിടെ എത്തുമ്പോൾ എഫ്.എം.ജി.ഇ എന്ന കടമ്പയിൽ തട്ടി മുക്കാൽ പങ്കു വിദ്യാർത്ഥികളും കടപുഴകുകയാണ്. 2002 മാർച്ച് മുതലാണ് ഈ ടെസ്റ്റ് മെഡിക്കൽ കൗൺസിൽ ഏർപ്പെടുത്തുന്നത്. അതിനു ശേഷമുള്ള അവസ്ഥയ്ക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ലെന്നാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും ചൂണ്ടിക്കാട്ടുന്നത്. നിലവിലെ വിദ്യാർത്ഥികളുടെ അവസ്ഥ സങ്കീർണ്ണമാണ് എന്ന് തന്നെയാണ് അക്കാദമിക വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.
Stories you may Like
- ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷനെ ചൊല്ലി വിവാദം പുകയുമ്പോൾ
- റാന്നിയിൽ കൊറോണയെ കണ്ടെത്തിയ ഡോ ആനന്ദിന്റെ കഥ
- റാന്നി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ആനന്ദ് തിരിച്ചെത്തുമ്പോൾ
- തിരു.മെഡിക്കൽ കോളേജിലെ റിയൽ ഹീറോസിനെ മറന്നോ? പുതിയ വിവാദം
- കിംസ് ആശുപത്രി കാരണം ജീവിതം ദുരന്തമായി മാറിയ ആഘാതത്തിൽ ഷീബയും രണ്ടു കുട്ടികളും
- TODAY
- LAST WEEK
- LAST MONTH
- കൊച്ചിയിൽ യുവാവിനെ കഴുത്തറുത്തുകൊല്ലാൻ ശ്രമം; പത്തനംതിട്ട സ്വദേശി ഷാനവാസ് അറസ്റ്റിൽ
- മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു; അന്ത്യം ഡൽഹിയിലെ വസതിയിൽ വെച്ച്; വിട വാങ്ങിയത് മുത്തൂറ്റ് ഗ്രൂപ്പിനെ രാജ്യം മുഴുവൻ പടർന്നു പന്തലിക്കാൻ അവസരമൊരുക്കിയ കൂർമ്മബുദ്ധിശാലി; ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്തെത്തിയ ശതകോടീശ്വരൻ
- മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഫോബ്സിന്റെ പട്ടികയിൽ ഇടം പിടിച്ച അതിസമ്പന്നൻ; എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ
- അഞ്ച് മന്ത്രിമാർക്ക് സീറ്റ് നിഷേധിച്ചപ്പോൾ 20 പേർ പുതുമുഖങ്ങൾ; ലിസ്റ്റിൽ പത്ത് വനിതകളും; മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചിട്ടും മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ തൃശ്ശൂരിലെ ഒരു മണ്ഡലത്തിൽ സജീവ പരിഗണനയിൽ; ഐസക്കിനായി വാദമുയർന്നെങ്കിലും ഗൗനിക്കാതെ പിണറായി; സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക
- കോടതിയിൽ ശിവശങ്കറുമായി മുഖാമുഖം കണ്ടപ്പോൾ അദ്ദേഹം മുഖം തിരിക്കുകയും തീർത്തും അപരിചിതനെ പോലെ പെരുമാറുകയും ചെയ്തു; ഇതോടെ ഒറ്റപ്പെട്ടതു പോലെ തോന്നി; ശിവശങ്കർ ജയിലിൽ ആയതോടെ എല്ലാം പിടിവിട്ടു എന്ന് മനസ്സിലായി; അങ്ങനെ ജൂലൈയിൽ പറയാത്തത് നവംബറിൽ പറഞ്ഞു; സ്വപ്നയുടെ മൊഴിയിൽ കസ്റ്റംസിന് വിശ്വാസം ഏറെ
- 'ഭർത്താവിന് സുഖമില്ലാതെ ആശുപത്രിയിൽ കിടന്ന സമയത്ത് വരെ അഭിനയിക്കാൻ പോയിട്ടുണ്ട്'; സാഹചര്യം അറിയാവുന്നവരും കുറ്റപ്പെടുത്തി; 'ഭർത്താവ് മരിച്ച സ്ത്രീ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കുന്നതും സമൂഹമാണ്'; ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി ഇന്ദുലേഖ
- വിട്ടു കൊടുത്ത റാന്നി സിപിഎമ്മിന്റെ സിറ്റിങ് സീറ്റ്; കുറ്റ്യാടിയും ജയസാധ്യതയുള്ള ഇടതു മണ്ഡലം; തർക്കം അവശേഷിക്കുന്നത് ചങ്ങനാശ്ശേരിയുടെ കാര്യത്തിൽ മാത്രം; പാലായും കാഞ്ഞിരപ്പള്ളിയും കടുത്തുരുത്തിയും ഇടുക്കിയും അടക്കം പ്രധാന സീറ്റുകൾ തർക്കിക്കാതെ വിട്ടു കൊടുത്തു; ജോസ് കെ മാണിയോട് സിപിഎം കാട്ടിയത് ഉദാര മനോഭാവം
- ഭർത്താവിന്റെ വേർപാട് താങ്ങാനാകാതെ പിന്നാലെ ഭാര്യയും മരിച്ചു; നാടിനാകെ നടുക്കമായി ദമ്പതികളുടെ വിയോഗം
- സ്ത്രീധനമായി നൽകിയത് ഏഴ് കോടി രൂപ; എന്നിട്ടും സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും ക്രൂരമായി പീഡിപ്പിച്ചത് നിരവധി തവണ: ഭർതൃ വീടിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത ഋഷികയ്ക്ക് നീതി തേടി കൊൽക്കത്തയിൽ ഓൺലൈൻ പ്രചരണം ശക്തമാകുന്നു
- പൂമൂടലും ശത്രുസംഹാരത്തിനും ഏലസിനും ഒപ്പം മക്കളുടെ ദുബായ് ബന്ധങ്ങൾ; ചൂതാട്ടത്തിന് കുടുങ്ങിയ ഭാര്യാ സഹോദരി; ജനജാഗ്രതയെ കുഴപ്പത്തിലാക്കിയ മിനി കൂപ്പർ; ദുബായിലെ 'അറസ്റ്റ്' ഒഴിവാക്കിയ മൂത്തമകൻ പിടിച്ചത് ' ബലാത്സംഗത്തിന്റെ' പുലിവാല്; ഇനി ഭാര്യയുടെ ഊഴം; കോടിയേരിയുടെ രാഷ്ട്രീയ മടങ്ങി വരവ് പ്രതിസന്ധിയിൽ; വിനോദിനി കോടിയേരി ഐ ഫോണിൽ കുടുങ്ങുമ്പോൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്