റഷ്യയിൽ നിന്നും ചൈനയിൽ നിന്നും എംബിബിഎസ് കഴിഞ്ഞാൽ യോഗ്യത നേടാൻ വേണ്ടത് എഫ് എം ജി ഇ ടെസ്റ്റ്; അമ്പതു ലക്ഷത്തോളം മുടക്കി എംബിബിഎസ് നേടിയിട്ടും വഴിമുട്ടി വിദ്യാർത്ഥികളുടെ ജീവിതം; തോൽപ്പിക്കപ്പെടുകയല്ല തോൽക്കുകയാണ് ചെയ്യുന്നത് എന്ന് അക്കാദമിക വിദഗ്ദർ; ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷനെ ചൊല്ലി വിവാദം പുകയുമ്പോൾ

എം മനോജ് കുമാർ
തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ എംബിബിഎസ് നേടിയവർക്കുള്ള യോഗ്യതാ പരീക്ഷയായ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (എഫ്.എം.ജി.ഇ.) അടുത്ത മാസം നടക്കാനിരിക്കെ രക്ഷിതാക്കളിൽ പലർക്കും ചങ്കിടിക്കുന്നു. കൊറോണ കാരണം നീട്ടിയ മുൻപത്തെ പരീക്ഷ കഴിഞ്ഞ ഓഗസ്റ്റിലാണ് നടന്നത്. ഇപ്പോൾ അടുത്ത മാസം വീണ്ടും പരീക്ഷ എത്തുകയാണ്. മെഡിക്കൽ കൗൺസിൽ നടത്തുന്ന ഈ തുല്യതാ പരീക്ഷ പാസായാൽ മാത്രമേ ഡോക്ടർ ആയി പ്രാക്ടീസ് നടത്താനോ എംഡിക്ക് പോകാനോ കഴിയുകയുള്ളൂ. ആറു മാസം കൂടുമ്പോൾ പരീക്ഷ നടക്കും.
അൻപത് ശതമാനം മാത്രം മാർക്ക് മതിയെങ്കിലും ഈ പാസ് മാർക്ക് കരസ്ഥമാക്കാൻ വിദ്യാർത്ഥികൾക്ക് പലർക്കും കഴിയുന്നുമില്ല. 17000 ത്തോളം കുട്ടികളാണ് ഓൾ ഇന്ത്യാ ലെവലിൽ ഓരോ തവണയും പരീക്ഷ എഴുതുന്നത്. ഇരുപത് തവണ വരെ എഴുതിയ വിദ്യാർത്ഥികളുണ്ട്. പലപ്പോഴും വിജയം ഒരു ശതമാനം മാത്രമായി ചുരുങ്ങുന്നു എന്നതാണ് പരീക്ഷയുടെ ഏറ്റവും വലിയ വെല്ലുവിളി. എഫ്.എം.ജി.ഇ ടെസ്റ്റിലെ തോൽവിയിൽ പല വിദ്യാർത്ഥികളുടെ ജീവിതവും വഴിമുട്ടുകയാണ്. നാല്പത് ലക്ഷത്തോളം രൂപ മുടക്കിയാണ് എംബിബിഎസുമായി വിദ്യാർത്ഥികൾ ഇന്ത്യയിൽ വരുന്നത്. ഇവിടെ എത്തുമ്പോൾ എഫ്.എം.ജി.ഇ എന്ന കടമ്പയിൽ തട്ടി മുക്കാൽ പങ്കു വിദ്യാർത്ഥികളും കടപുഴകുകയാണ്.
2002 മാർച്ച് മുതലാണ് ഈ ടെസ്റ്റ് മെഡിക്കൽ കൗൺസിൽ ഏർപ്പെടുത്തുന്നത്. അതിനു ശേഷമുള്ള അവസ്ഥയ്ക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ലെന്നാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും ചൂണ്ടിക്കാട്ടുന്നത്.
ഇരുപത് തവണ വരെ എഴുതിയിട്ടും വിജയം കാണാതെ വിദ്യാർത്ഥികൾ
ഇരുപത് തവണ വരെ എഴുതി പരാജയം രുചിച്ചവർ ഒരുപാടുണ്ട്. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് നടത്തുന്ന പരീക്ഷയ്ക്ക് കേരളത്തിലെ തിരുവനന്തപുരവും കൊച്ചിയിലും കോഴിക്കോടും സെന്ററുകൾ ഉണ്ട്.
എംബിബിഎസ് ലെവലിന് അതീതമായ ചോദ്യങ്ങൾ വരുന്നു. ഔട്ട് ഓഫ് സിലബസ് ആയി ചോദ്യങ്ങൾ വരുന്നു എന്നതൊക്കെയാണ് തോറ്റ വിദ്യാർത്ഥികൾ ഉയർത്തുന്ന പ്രധാന ആക്ഷേപം. അൻപത് ലക്ഷം രൂപവരെ മുടക്കിയാണ് വിദേശ സർവകലാശാലകളിൽ നിന്നും എംബിബിഎസുമായി വിദ്യാർത്ഥികൾ ഇന്ത്യയിൽ എത്തുന്നത്. പക്ഷെ തുല്യതാ പരീക്ഷ എന്ന കടമ്പയിൽ പലരും മൂക്കുകുത്തി വീഴുകയാണ്. അൻപത് ലക്ഷം രൂപവരെ ചെലവാക്കി എംബിബിഎസുമായി വരുന്ന വിദ്യാർത്ഥികളെ രക്ഷിതാക്കൾ വീണ്ടും തുല്യതാ പരീക്ഷ എന്ന കടമ്പയ്ക്ക് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർക്കുകയാണ്.
വിദ്യാർത്ഥികളെ പിഴിയാൻ ഡൽഹി ഗൗതം നഗറിലെ കേന്ദ്രങ്ങൾ
പല രക്ഷിതാക്കളും വിദ്യാർത്ഥികളെ അയക്കുന്നത് ഡൽഹിയിലെ സ്ഥാപനങ്ങളിലേക്ക് ആണ്. ഡൽഹി ഗൗതം നഗർ ആണ് ഇതിന്റെ കേന്ദ്രം. ഒരു ലക്ഷം രൂപവരെയാണ് ഫീസ്. രണ്ടു മൂന്നു മാസത്തെ കോഴ്സിനു ഹോസ്റ്റൽ ഫീസ്, ചെലവ് തുടങ്ങി ഒന്ന് രണ്ടു ലക്ഷം രൂപ വേറെയും കണ്ടെത്തണം. എന്നിട്ട് പോലും പലർക്കും ഈ കടമ്പ കടന്നു കയറാൻ കഴിയുന്നില്ല. ഇതുകൊണ്ടോക്കെയാണ് ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ ഭീതിയോടെ വീക്ഷിക്കപ്പെടുന്നത്.
തോറ്റാൽ വീണ്ടും കുട്ടികൾക്ക് ഇൻസ്റ്റിട്ട്യുട്ടിൽ ചേരേണ്ടി വരും. അപ്പോൾ വീണ്ടും ലക്ഷങ്ങൾ തന്നെ കണ്ടെത്തേണ്ടിയും വരും. രഹസ്യാത്മകയുള്ള പരീക്ഷയാണിത്. ചോദ്യപേപ്പർ, ആൻസർ കീ ഒന്നും പുറത്ത് വരില്ല. ഓൺലൈൻ എക്സാം ആയി പരീക്ഷ നടത്തുമ്പോൾ ലാപ്ടോപ്പ് അടക്കം പ്രൊവൈഡ് ചെയ്യുന്നത് പരീക്ഷ നടത്തിപ്പുകാർ തന്നെയാണ്. മുന്നൂറിലാണ് മാർക്ക്- 150 മാർക്ക് വാങ്ങിയാൽ പാസാകാം. അഞ്ച് മണിക്കൂർ പരീക്ഷയാണ് രാവിലെയും വൈകീട്ടുമായി നടക്കുന്നത്.
പക്ഷെ ജയിക്കാൻ വേണ്ട പകുതി മാർക്ക് പോലും സ്കോർ ചെയ്യാൻ കഴിയുന്നില്ല. അഞ്ച് വർഷം എംബിബിഎസ് കഴിഞ്ഞു വരുന്ന വിദ്യാർത്ഥികൾക്കുള്ള ചോദ്യങ്ങൾ ആണ് എന്നാണ് മെഡിക്കൽ കൗൺസിൽ പറയുന്നത്. പക്ഷെ വിദ്യാർത്ഥികൾക്ക് പ്രയാസകരമായ ചോദ്യങ്ങളാണ് നൽകുന്നത് എന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം.
റിസൽട്ടുകൾ വിത്ത് ഹെൽഡ് ചെയ്യുന്ന പ്രവണതയും വ്യാപകം
പരീക്ഷ കഴിഞ്ഞാൽ ചില റിസൽട്ടുകൾ വിത്ത് ഹെൽഡ് ചെയ്യുന്ന പ്രവണതയുണ്ട്. ഇവരിൽ ചിലരെ ജയിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ വരെ പല വിദ്യാർത്ഥികൾക്കും കടന്നുകൂടാൻ കഴിയുന്നില്ല. ഇതാണ് പരീക്ഷ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തലവേദനയായി മാറുന്നത്. എന്റെ മകൻ 2015 ഡിസംബറിൽ ആണ് ആദ്യം പരീക്ഷ എഴുതുന്നത്. ഇതുവരെ ടെസ്റ്റ് എന്ന കടമ്പ കടക്കാൻ അവനു കഴിഞ്ഞില്ല-ചൈനയിലെ വുഹാനിൽ നിന്ന് എംബിബിഎസ് പാസായി വന്ന ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് മറുനാടനോട് പറഞ്ഞു. ഞങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയെ സമീപിക്കും എന്നും രക്ഷിതാവ് പറയുന്നു.
വിദ്യാർത്ഥികൾ തോൽപ്പിക്കപ്പെടുകയാണ് എന്ന വാദം തള്ളി അക്കാദമിക വിദഗ്ദർ
എന്നാൽ വിദ്യാർത്ഥികൾ തോൽപ്പിക്കപ്പെടുകയാണ് എന്ന രക്ഷിതാക്കളുടെ വാദം മെഡിക്കൽ കൗൺസിലുമായി ബന്ധപ്പെട്ടവർ തള്ളിക്കളയുന്നു. തോൽപ്പിക്കപ്പെടില്ല. വിദ്യാർത്ഥികൾ തോൽക്കുകയാണ് ചെയ്യുന്നത്-കേരള മെഡിക്കൽ കൗൺസിൽ അംഗം ഡോക്ടർ കെ.വി.മുകുന്ദൻ മറുനാടനോട് പറഞ്ഞു. വിദ്യാർത്ഥികളുടെ കോച്ചിങ് നിലവാരം കുറഞ്ഞു എന്നതാണ് തോൽവി കാണിക്കുന്നത്. ഇവിടെ എൻട്രൻസ് എഴുതി പരാജയം രുചിച്ചവരാണ് വിദേശത്ത് എംബിബിഎസ് ചെയ്യാൻ പോകുന്നത്. ഇവർ പഠിക്കുന്ന സ്ഥാപനങ്ങളിലെ നിലവാരം എന്താണ് എന്ന് പറയാൻ കഴിയില്ല. ഇവർ പഠനവേളയിൽ രോഗികളെ കാണുന്നുണ്ടോ പരിശോധിക്കുന്നുണ്ടോ എന്നൊക്കെ പരിഗണിക്കെണ്ടതുണ്ട്.
വിദ്യാർത്ഥികളെ മനഃപൂർവം തോൽപ്പിക്കുന്നു എന്ന ആരോപണം തള്ളിക്കളയുകയാണ്. ഇങ്ങനെ വരുന്ന വിദ്യാർത്ഥികളെ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷനു മുൻപ് പ്രമുഖ മെഡിക്കൽ കോളേജുകളിൽ ഒരു വർഷം ട്രെയിനിംഗിന് അയക്കണം എന്നൊരു ശുപാർശ കേരള മെഡിക്കൽ കൗൺസിൽ നൽകിയിരുന്നു. പക്ഷെ ശുപാർശ പരിഗണിക്കപ്പെട്ടിട്ടില്ല. ഇങ്ങനെ മെഡിക്കൽ കോളേജുകളിലെ വിവിധ വിഭാഗങ്ങളിൽ ട്രെയിനിങ് കഴിഞ്ഞാൽ ഇവർക്ക് ഒരു പക്ഷെ എൻട്രൻസ് എക്സാം എളുപ്പമായി മാറിയേക്കും-ഡോക്ടർ മുകുന്ദൻ പറയുന്നു.
ഈ രീതിയിലുള്ള അഭിപ്രായം തന്നെയാണ് ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി കൺവീനർ ആർ. എസ് ശശികുമാറും മറുനാടനോട് പറഞ്ഞത്. ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷനിൽ മനഃപൂർവം തോൽപ്പിക്കുകയാണ് എന്ന് പറയാൻ കഴിയില്ല. അങ്ങിനെ പറഞ്ഞാൽ ആരോഗ്യമേഖലയിൽ അപകടം നമ്മൾ തന്നെ സൃഷ്ടിക്കുകയാണ് എന്ന് വരും. റഷ്യയിൽ നിന്നും ചൈനയിൽ നിന്നും ഒരു പാട് കുട്ടികൾ എംബിബിഎസ് കഴിഞ്ഞു വരുന്നുണ്ട്. അവർ പഠിക്കാൻ പോകുന്നതിനെ കുറ്റപ്പെടുത്താൻ കഴിയില്ല. നമ്മുടെ കുട്ടികൾ ആണ്. പക്ഷെ നമ്മൾ ഒരു ടെസ്റ്റ് നടത്താതെ ഇങ്ങനെ ഈ കുട്ടികളെ വിശ്വസിച്ച് ഡോക്ടർ ആക്കും? അല്ലെങ്കിൽ അതിന്റെ ദുരന്തം അനുഭവിക്കാൻ പോകുന്നത് നമ്മുടെ ആരോഗ്യ മേഖലയാകും. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് നടത്തുന്ന ടെസ്റ്റിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്താൽ അത് അപകടമാകും. ടെസ്റ്റ് ഡയല്യൂട്ടഡ് ആകാൻ പാടില്ല. മുന്നൂറു മാർക്കിന്റെ പരീക്ഷയിൽ 150 മാർക്ക് സ്കോർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അവർ എന്തിന് ഡോക്ടർമാർ ആകണം എന്ന ചോദ്യം നമുക്ക് മുൻപാകെയുണ്ട്-ശശികുമാർ പറയുന്നു.
എഫ്എംജിഇ ടെസ്റ്റ് ഇങ്ങനെ:
വിദേശത്തുള്ള മെഡിക്കൽ സ്ഥാപനത്തിൽ നിന്ന് അടിസ്ഥാന മെഡിക്കൽ യോഗ്യത നേടിയവർക്കുള്ള യോഗ്യതാ പരീക്ഷയാണിത്. ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (എഫ്.എം.ജി.ഇ നടത്തുന്നത് മെഡിക്കൽ കൗൺസിൽ നിർദ്ദേശ പ്രകാരമാണ്. പരീക്ഷ നടത്തിപ്പ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസുംയ
വിദേശത്തു നിന്ന് എം.ബി.ബി.എസ് എടുത്തവർക്ക് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെയോ ഏതെങ്കിലും സംസ്ഥാന മെഡിക്കൽ കൗൺസിലിന്റെയോ താത്കാലിക/ സ്ഥിരം രജിസ്ട്രേഷൻ നേടാൻ ഈ യോഗ്യതാ പരീക്ഷ ജയിക്കണം. അപേക്ഷകർ, ഭാരതീയരോ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ വിഭാഗക്കാരോ ആയിരിക്കണം. അപേക്ഷാർഥി കരസ്ഥമാക്കിയ വിദേശ യോഗ്യത ആ രാജ്യത്ത് മെഡിക്കൽ പ്രാക്ടീഷണറാകാൻ വേണ്ട അംഗീകൃത മെഡിക്കൽ യോഗ്യതയെന്ന് ആ രാജ്യത്തെ ഇന്ത്യൻ എംബസി ഉറപ്പാക്കണം.
യോഗ്യതാ പരീക്ഷ, എത്ര തവണ വേണമെങ്കിലും ഒരാൾക്ക് അഭിമുഖീകരിക്കാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക്, ഒരു പേപ്പർ ഉണ്ടാകും. രണ്ടു ഭാഗങ്ങളിലായി 300 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (150 വീതം). പരമാവധി മാർക്ക് 300. ഉത്തരം തെറ്റിയാലും മാർക്ക് നഷ്ടപ്പെടില്ല. മൊത്തത്തിൽ 150 (50 ശതമാനം) മാർക്ക് കിട്ടിയാൽ യോഗ്യത നേടും. കോഴിക്കോടും തിരുവനന്തപുരവും കൊച്ചിയും പരീക്ഷാകേന്ദ്രങ്ങളാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- ലോറിയിൽ വരെ എസി എത്തി; എങ്കിലും ഉപയോഗത്തിന്റെ കാര്യം എത്രപേർക്കറിയും; വാഹനങ്ങളിൽ എസി ഉപയോഗിക്കുമ്പോൾ ചെയ്തുകൂടാത്ത കാര്യങ്ങൾ ഇങ്ങനെ
- ആന്റണി പെരുമ്പാവൂരിനോടുള്ള കലിപ്പ് തീരുന്നില്ല; റിലീസ് പട്ടികയിൽ 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ഇല്ലാത്തതിന് കാരണം ദൃശ്യത്തെ ആമസോണിന് കൊടുത്തതിലുള്ള പ്രതിഷേധം; എന്തു വന്നാലും പ്രഖ്യാപിച്ച തീയതിയിൽ റീലീസിന് ആശിർവാദും; 'വെള്ളം'വുമായി ജയസൂര്യ എത്തുമ്പോൾ മരയ്ക്കാർ വിവാദവും
- പ്രശാന്തിനെ തകർക്കാൻ സുധീരനെ ഇറക്കാൻ യുഡിഎഫിൽ സജീവ ആലോചന; ജിജി തോംസന്റെ പേര് ഉയർന്നെങ്കിലും ബ്ലാക്മെയിൽ കേസ് വിനയാകും; മത്സരിക്കാൻ ചാമക്കാലയും സന്നദ്ധൻ; പാട്ടുകാരൻ വേണുഗോപാലും സാധ്യതാ പട്ടികയിൽ; ബിജെപിയുടെ മുമ്പിൽ സുരേഷ് ഗോപിയും വിവി രാജേഷും; വട്ടിയൂർക്കാവിൽ തീരുമാനം എടുക്കാനാവാതെ യുഡിഎഫും ബിജെപിയും
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- ആരോഗ്യ പ്രശ്നങ്ങൾ കാരണം മാത്യു ടി തോമസ് മത്സരിക്കില്ല: തിരുവല്ലയിൽ ഇക്കുറി സിപിഎമ്മും കോൺഗ്രസും നേർക്കു നേർ: ആർ സനൽകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയാകും: കോൺഗ്രസിൽ ആരു മത്സരിക്കണമെന്ന് പിജെ കുര്യൻ തീരുമാനിക്കും: അനൂപ് ആന്റണി ബിജെപി സ്ഥാനാർത്ഥി
- ഇടഞ്ഞ കൊമ്പനാന തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നത് ഒന്നാം പാപ്പാൻ വിഷ്ണുവിനെ; ക്ഷേത്രത്തിൽ പൂജിക്കാനെത്തിച്ച സ്കൂട്ടർ തകർത്ത് ഓടിയ ആന നാടിനെ മുൾമുനയിൽ നിർത്തിയത് രണ്ട് മണിക്കൂറോളം
- ചൈനയുടെ ഹോംഗ്കോംഗിലെ ഇടപെടലിനെതിരെ പ്രതികരിച്ച ആസ്ട്രേലിയക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തി കമ്മ്യുണിസ്റ്റ് രാജ്യം; വുഹാൻ ലാബിലെ ശാസ്ത്രജ്ഞന്മാർ കുഴഞ്ഞു വീണിട്ടും കൊറോണയെ കുറിച്ച് മിണ്ടാതെ ചതിച്ചതിന്റെ റിപ്പോർട്ടുമായി അമേരിക്ക; ലോകത്തെ മുൾമുനയിൽ നിർത്തി നേടുന്ന ചൈനീസ് ക്രൂരത ഇങ്ങനെ
- വൈസ് പ്രസിഡണ്ട് മാത്രമല്ല അമേരിക്കൻ പ്രസിഡണ്ടും ഇന്ത്യാക്കാരൻ; ജോ ബൈഡന്റെ പൂർവ്വികൻ ബ്രിട്ടനിൽ നിന്നും ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ജോലി ചെയ്യാൻ മുംബൈയിലേക്ക് മാറിയ ആൾ; വൈസ് പ്രസിഡണ്ടിന്റെ അമ്മ തമിഴ്നാട്ടിൽ ജനിച്ചു വളർന്നെങ്കിൽ പ്രസിഡണ്ടും ഇന്ത്യൻ പാരമ്പര്യത്തിൽ; വാർത്തയാക്കി ലോക മാധ്യമങ്ങൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്