റഷ്യയിൽ നിന്നും ചൈനയിൽ നിന്നും എംബിബിഎസ് കഴിഞ്ഞാൽ യോഗ്യത നേടാൻ വേണ്ടത് എഫ് എം ജി ഇ ടെസ്റ്റ്; അമ്പതു ലക്ഷത്തോളം മുടക്കി എംബിബിഎസ് നേടിയിട്ടും വഴിമുട്ടി വിദ്യാർത്ഥികളുടെ ജീവിതം; തോൽപ്പിക്കപ്പെടുകയല്ല തോൽക്കുകയാണ് ചെയ്യുന്നത് എന്ന് അക്കാദമിക വിദഗ്ദർ; ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷനെ ചൊല്ലി വിവാദം പുകയുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ എംബിബിഎസ് നേടിയവർക്കുള്ള യോഗ്യതാ പരീക്ഷയായ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (എഫ്.എം.ജി.ഇ.) അടുത്ത മാസം നടക്കാനിരിക്കെ രക്ഷിതാക്കളിൽ പലർക്കും ചങ്കിടിക്കുന്നു. കൊറോണ കാരണം നീട്ടിയ മുൻപത്തെ പരീക്ഷ കഴിഞ്ഞ ഓഗസ്റ്റിലാണ് നടന്നത്. ഇപ്പോൾ അടുത്ത മാസം വീണ്ടും പരീക്ഷ എത്തുകയാണ്. മെഡിക്കൽ കൗൺസിൽ നടത്തുന്ന ഈ തുല്യതാ പരീക്ഷ പാസായാൽ മാത്രമേ ഡോക്ടർ ആയി പ്രാക്ടീസ് നടത്താനോ എംഡിക്ക് പോകാനോ കഴിയുകയുള്ളൂ. ആറു മാസം കൂടുമ്പോൾ പരീക്ഷ നടക്കും.
അൻപത് ശതമാനം മാത്രം മാർക്ക് മതിയെങ്കിലും ഈ പാസ് മാർക്ക് കരസ്ഥമാക്കാൻ വിദ്യാർത്ഥികൾക്ക് പലർക്കും കഴിയുന്നുമില്ല. 17000 ത്തോളം കുട്ടികളാണ് ഓൾ ഇന്ത്യാ ലെവലിൽ ഓരോ തവണയും പരീക്ഷ എഴുതുന്നത്. ഇരുപത് തവണ വരെ എഴുതിയ വിദ്യാർത്ഥികളുണ്ട്. പലപ്പോഴും വിജയം ഒരു ശതമാനം മാത്രമായി ചുരുങ്ങുന്നു എന്നതാണ് പരീക്ഷയുടെ ഏറ്റവും വലിയ വെല്ലുവിളി. എഫ്.എം.ജി.ഇ ടെസ്റ്റിലെ തോൽവിയിൽ പല വിദ്യാർത്ഥികളുടെ ജീവിതവും വഴിമുട്ടുകയാണ്. നാല്പത് ലക്ഷത്തോളം രൂപ മുടക്കിയാണ് എംബിബിഎസുമായി വിദ്യാർത്ഥികൾ ഇന്ത്യയിൽ വരുന്നത്. ഇവിടെ എത്തുമ്പോൾ എഫ്.എം.ജി.ഇ എന്ന കടമ്പയിൽ തട്ടി മുക്കാൽ പങ്കു വിദ്യാർത്ഥികളും കടപുഴകുകയാണ്.
2002 മാർച്ച് മുതലാണ് ഈ ടെസ്റ്റ് മെഡിക്കൽ കൗൺസിൽ ഏർപ്പെടുത്തുന്നത്. അതിനു ശേഷമുള്ള അവസ്ഥയ്ക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ലെന്നാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും ചൂണ്ടിക്കാട്ടുന്നത്.
ഇരുപത് തവണ വരെ എഴുതിയിട്ടും വിജയം കാണാതെ വിദ്യാർത്ഥികൾ
ഇരുപത് തവണ വരെ എഴുതി പരാജയം രുചിച്ചവർ ഒരുപാടുണ്ട്. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് നടത്തുന്ന പരീക്ഷയ്ക്ക് കേരളത്തിലെ തിരുവനന്തപുരവും കൊച്ചിയിലും കോഴിക്കോടും സെന്ററുകൾ ഉണ്ട്.
എംബിബിഎസ് ലെവലിന് അതീതമായ ചോദ്യങ്ങൾ വരുന്നു. ഔട്ട് ഓഫ് സിലബസ് ആയി ചോദ്യങ്ങൾ വരുന്നു എന്നതൊക്കെയാണ് തോറ്റ വിദ്യാർത്ഥികൾ ഉയർത്തുന്ന പ്രധാന ആക്ഷേപം. അൻപത് ലക്ഷം രൂപവരെ മുടക്കിയാണ് വിദേശ സർവകലാശാലകളിൽ നിന്നും എംബിബിഎസുമായി വിദ്യാർത്ഥികൾ ഇന്ത്യയിൽ എത്തുന്നത്. പക്ഷെ തുല്യതാ പരീക്ഷ എന്ന കടമ്പയിൽ പലരും മൂക്കുകുത്തി വീഴുകയാണ്. അൻപത് ലക്ഷം രൂപവരെ ചെലവാക്കി എംബിബിഎസുമായി വരുന്ന വിദ്യാർത്ഥികളെ രക്ഷിതാക്കൾ വീണ്ടും തുല്യതാ പരീക്ഷ എന്ന കടമ്പയ്ക്ക് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർക്കുകയാണ്.
വിദ്യാർത്ഥികളെ പിഴിയാൻ ഡൽഹി ഗൗതം നഗറിലെ കേന്ദ്രങ്ങൾ
പല രക്ഷിതാക്കളും വിദ്യാർത്ഥികളെ അയക്കുന്നത് ഡൽഹിയിലെ സ്ഥാപനങ്ങളിലേക്ക് ആണ്. ഡൽഹി ഗൗതം നഗർ ആണ് ഇതിന്റെ കേന്ദ്രം. ഒരു ലക്ഷം രൂപവരെയാണ് ഫീസ്. രണ്ടു മൂന്നു മാസത്തെ കോഴ്സിനു ഹോസ്റ്റൽ ഫീസ്, ചെലവ് തുടങ്ങി ഒന്ന് രണ്ടു ലക്ഷം രൂപ വേറെയും കണ്ടെത്തണം. എന്നിട്ട് പോലും പലർക്കും ഈ കടമ്പ കടന്നു കയറാൻ കഴിയുന്നില്ല. ഇതുകൊണ്ടോക്കെയാണ് ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ ഭീതിയോടെ വീക്ഷിക്കപ്പെടുന്നത്.
തോറ്റാൽ വീണ്ടും കുട്ടികൾക്ക് ഇൻസ്റ്റിട്ട്യുട്ടിൽ ചേരേണ്ടി വരും. അപ്പോൾ വീണ്ടും ലക്ഷങ്ങൾ തന്നെ കണ്ടെത്തേണ്ടിയും വരും. രഹസ്യാത്മകയുള്ള പരീക്ഷയാണിത്. ചോദ്യപേപ്പർ, ആൻസർ കീ ഒന്നും പുറത്ത് വരില്ല. ഓൺലൈൻ എക്സാം ആയി പരീക്ഷ നടത്തുമ്പോൾ ലാപ്ടോപ്പ് അടക്കം പ്രൊവൈഡ് ചെയ്യുന്നത് പരീക്ഷ നടത്തിപ്പുകാർ തന്നെയാണ്. മുന്നൂറിലാണ് മാർക്ക്- 150 മാർക്ക് വാങ്ങിയാൽ പാസാകാം. അഞ്ച് മണിക്കൂർ പരീക്ഷയാണ് രാവിലെയും വൈകീട്ടുമായി നടക്കുന്നത്.
പക്ഷെ ജയിക്കാൻ വേണ്ട പകുതി മാർക്ക് പോലും സ്കോർ ചെയ്യാൻ കഴിയുന്നില്ല. അഞ്ച് വർഷം എംബിബിഎസ് കഴിഞ്ഞു വരുന്ന വിദ്യാർത്ഥികൾക്കുള്ള ചോദ്യങ്ങൾ ആണ് എന്നാണ് മെഡിക്കൽ കൗൺസിൽ പറയുന്നത്. പക്ഷെ വിദ്യാർത്ഥികൾക്ക് പ്രയാസകരമായ ചോദ്യങ്ങളാണ് നൽകുന്നത് എന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം.
റിസൽട്ടുകൾ വിത്ത് ഹെൽഡ് ചെയ്യുന്ന പ്രവണതയും വ്യാപകം
പരീക്ഷ കഴിഞ്ഞാൽ ചില റിസൽട്ടുകൾ വിത്ത് ഹെൽഡ് ചെയ്യുന്ന പ്രവണതയുണ്ട്. ഇവരിൽ ചിലരെ ജയിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ വരെ പല വിദ്യാർത്ഥികൾക്കും കടന്നുകൂടാൻ കഴിയുന്നില്ല. ഇതാണ് പരീക്ഷ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തലവേദനയായി മാറുന്നത്. എന്റെ മകൻ 2015 ഡിസംബറിൽ ആണ് ആദ്യം പരീക്ഷ എഴുതുന്നത്. ഇതുവരെ ടെസ്റ്റ് എന്ന കടമ്പ കടക്കാൻ അവനു കഴിഞ്ഞില്ല-ചൈനയിലെ വുഹാനിൽ നിന്ന് എംബിബിഎസ് പാസായി വന്ന ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് മറുനാടനോട് പറഞ്ഞു. ഞങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയെ സമീപിക്കും എന്നും രക്ഷിതാവ് പറയുന്നു.
വിദ്യാർത്ഥികൾ തോൽപ്പിക്കപ്പെടുകയാണ് എന്ന വാദം തള്ളി അക്കാദമിക വിദഗ്ദർ
എന്നാൽ വിദ്യാർത്ഥികൾ തോൽപ്പിക്കപ്പെടുകയാണ് എന്ന രക്ഷിതാക്കളുടെ വാദം മെഡിക്കൽ കൗൺസിലുമായി ബന്ധപ്പെട്ടവർ തള്ളിക്കളയുന്നു. തോൽപ്പിക്കപ്പെടില്ല. വിദ്യാർത്ഥികൾ തോൽക്കുകയാണ് ചെയ്യുന്നത്-കേരള മെഡിക്കൽ കൗൺസിൽ അംഗം ഡോക്ടർ കെ.വി.മുകുന്ദൻ മറുനാടനോട് പറഞ്ഞു. വിദ്യാർത്ഥികളുടെ കോച്ചിങ് നിലവാരം കുറഞ്ഞു എന്നതാണ് തോൽവി കാണിക്കുന്നത്. ഇവിടെ എൻട്രൻസ് എഴുതി പരാജയം രുചിച്ചവരാണ് വിദേശത്ത് എംബിബിഎസ് ചെയ്യാൻ പോകുന്നത്. ഇവർ പഠിക്കുന്ന സ്ഥാപനങ്ങളിലെ നിലവാരം എന്താണ് എന്ന് പറയാൻ കഴിയില്ല. ഇവർ പഠനവേളയിൽ രോഗികളെ കാണുന്നുണ്ടോ പരിശോധിക്കുന്നുണ്ടോ എന്നൊക്കെ പരിഗണിക്കെണ്ടതുണ്ട്.
വിദ്യാർത്ഥികളെ മനഃപൂർവം തോൽപ്പിക്കുന്നു എന്ന ആരോപണം തള്ളിക്കളയുകയാണ്. ഇങ്ങനെ വരുന്ന വിദ്യാർത്ഥികളെ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷനു മുൻപ് പ്രമുഖ മെഡിക്കൽ കോളേജുകളിൽ ഒരു വർഷം ട്രെയിനിംഗിന് അയക്കണം എന്നൊരു ശുപാർശ കേരള മെഡിക്കൽ കൗൺസിൽ നൽകിയിരുന്നു. പക്ഷെ ശുപാർശ പരിഗണിക്കപ്പെട്ടിട്ടില്ല. ഇങ്ങനെ മെഡിക്കൽ കോളേജുകളിലെ വിവിധ വിഭാഗങ്ങളിൽ ട്രെയിനിങ് കഴിഞ്ഞാൽ ഇവർക്ക് ഒരു പക്ഷെ എൻട്രൻസ് എക്സാം എളുപ്പമായി മാറിയേക്കും-ഡോക്ടർ മുകുന്ദൻ പറയുന്നു.
ഈ രീതിയിലുള്ള അഭിപ്രായം തന്നെയാണ് ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി കൺവീനർ ആർ. എസ് ശശികുമാറും മറുനാടനോട് പറഞ്ഞത്. ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷനിൽ മനഃപൂർവം തോൽപ്പിക്കുകയാണ് എന്ന് പറയാൻ കഴിയില്ല. അങ്ങിനെ പറഞ്ഞാൽ ആരോഗ്യമേഖലയിൽ അപകടം നമ്മൾ തന്നെ സൃഷ്ടിക്കുകയാണ് എന്ന് വരും. റഷ്യയിൽ നിന്നും ചൈനയിൽ നിന്നും ഒരു പാട് കുട്ടികൾ എംബിബിഎസ് കഴിഞ്ഞു വരുന്നുണ്ട്. അവർ പഠിക്കാൻ പോകുന്നതിനെ കുറ്റപ്പെടുത്താൻ കഴിയില്ല. നമ്മുടെ കുട്ടികൾ ആണ്. പക്ഷെ നമ്മൾ ഒരു ടെസ്റ്റ് നടത്താതെ ഇങ്ങനെ ഈ കുട്ടികളെ വിശ്വസിച്ച് ഡോക്ടർ ആക്കും? അല്ലെങ്കിൽ അതിന്റെ ദുരന്തം അനുഭവിക്കാൻ പോകുന്നത് നമ്മുടെ ആരോഗ്യ മേഖലയാകും. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് നടത്തുന്ന ടെസ്റ്റിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്താൽ അത് അപകടമാകും. ടെസ്റ്റ് ഡയല്യൂട്ടഡ് ആകാൻ പാടില്ല. മുന്നൂറു മാർക്കിന്റെ പരീക്ഷയിൽ 150 മാർക്ക് സ്കോർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അവർ എന്തിന് ഡോക്ടർമാർ ആകണം എന്ന ചോദ്യം നമുക്ക് മുൻപാകെയുണ്ട്-ശശികുമാർ പറയുന്നു.
എഫ്എംജിഇ ടെസ്റ്റ് ഇങ്ങനെ:
വിദേശത്തുള്ള മെഡിക്കൽ സ്ഥാപനത്തിൽ നിന്ന് അടിസ്ഥാന മെഡിക്കൽ യോഗ്യത നേടിയവർക്കുള്ള യോഗ്യതാ പരീക്ഷയാണിത്. ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (എഫ്.എം.ജി.ഇ നടത്തുന്നത് മെഡിക്കൽ കൗൺസിൽ നിർദ്ദേശ പ്രകാരമാണ്. പരീക്ഷ നടത്തിപ്പ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസുംയ
വിദേശത്തു നിന്ന് എം.ബി.ബി.എസ് എടുത്തവർക്ക് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെയോ ഏതെങ്കിലും സംസ്ഥാന മെഡിക്കൽ കൗൺസിലിന്റെയോ താത്കാലിക/ സ്ഥിരം രജിസ്ട്രേഷൻ നേടാൻ ഈ യോഗ്യതാ പരീക്ഷ ജയിക്കണം. അപേക്ഷകർ, ഭാരതീയരോ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ വിഭാഗക്കാരോ ആയിരിക്കണം. അപേക്ഷാർഥി കരസ്ഥമാക്കിയ വിദേശ യോഗ്യത ആ രാജ്യത്ത് മെഡിക്കൽ പ്രാക്ടീഷണറാകാൻ വേണ്ട അംഗീകൃത മെഡിക്കൽ യോഗ്യതയെന്ന് ആ രാജ്യത്തെ ഇന്ത്യൻ എംബസി ഉറപ്പാക്കണം.
യോഗ്യതാ പരീക്ഷ, എത്ര തവണ വേണമെങ്കിലും ഒരാൾക്ക് അഭിമുഖീകരിക്കാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക്, ഒരു പേപ്പർ ഉണ്ടാകും. രണ്ടു ഭാഗങ്ങളിലായി 300 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (150 വീതം). പരമാവധി മാർക്ക് 300. ഉത്തരം തെറ്റിയാലും മാർക്ക് നഷ്ടപ്പെടില്ല. മൊത്തത്തിൽ 150 (50 ശതമാനം) മാർക്ക് കിട്ടിയാൽ യോഗ്യത നേടും. കോഴിക്കോടും തിരുവനന്തപുരവും കൊച്ചിയും പരീക്ഷാകേന്ദ്രങ്ങളാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്