ആശുപത്രികൾ 30 മീറ്ററിന് അപ്പുറം ഉയരാൻ പാടില്ല; തിരുവനന്തപുരത്തെ കിംസ് ഹോസ്പിറ്റലിന്റെ മെയിൻ ബ്ലോക്കിന് 35.5 മീറ്ററും സൗത്ത് ബ്ലോക്കിന് 30.8 മീറ്ററും ഉയരം; ചിറ്റൂരിലെ കരുണയിലും കണ്ണാടിയിലെ പാലനയിലും രക്ഷാ സംവിധാനങ്ങൾ ഒന്നുമില്ല; കെട്ടിടങ്ങൾക്കുള്ള അംഗീകാരം റദ്ദാക്കണമെന്ന് ശുപാർശ; ടോമിൻ തച്ചങ്കരിയുടെ നീക്കം പ്രതിസന്ധിയിലാക്കുന്നത് മൂന്ന് വമ്പൻ ആശുപത്രി ഗ്രൂപ്പുകളെ; രക്ഷിക്കാൻ കള്ളക്കളികളും സജീവം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ആശുപത്രിയായ കിംസ് പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായ കെട്ടിടത്തിലെന്ന് ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെ റിപ്പോർട്ട്. കിംസ് ഉൾപ്പെടെ മൂന്ന് ആശുപത്രികളിൽ മതിയായ രക്ഷാ സംവിധാനമില്ലെന്നാണ് കണ്ടെത്തൽ. അനുവദനീയമായതിൽ അധികം ഉയരും തിരുവനന്തപുരത്തെ കിംസ് ആശുപത്രിക്കുണ്ടെന്നാണ് കണ്ടെത്തൽ. അടിയന്തര നടപടികൾ ഈ ആശുപത്രിക്കെതിരെ എടുക്കണമെന്നാണ് ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ് ഡിജിപിയായ ടോമിൻ തച്ചങ്കരിയുടെ ആവശ്യം. ഇക്കാര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ അടിയന്തര നടപടിയെടുത്താൽ ആശുപത്രിയുടെ പ്രവർത്തനം നിർത്തേണ്ടി വരും. പാലക്കാട്ടെ കണ്ണാടിയിലെ കരുണാ ആശുപത്രിയും കണ്ണാടിയിലെ പാലന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലന ആശുപത്രിയും ക്രമക്കേട് കാട്ടിയെന്നാണ് കണ്ടെത്തൽ.
തിരുവനന്തപുരത്ത് ആരും തൊടാൻ മടിക്കുന്ന ഗ്രൂപ്പാണ് കിംസ് ആശുപത്രി. റോഡിന് കുറികെ രണ്ട് ബിൽഡിംഗുകളെ ബന്ധിക്കാൻ പാലം കെട്ടിയത് ഉൾപ്പെടെ പല ആരോപണങ്ങൾ ഉയർന്നു. ദക്ഷിണ വ്യാമ കാമണ്ടിന് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് ഈ പാലമെന്നും വാദമുയർന്നു. ഇതിനൊപ്പം പല ആരോപണങ്ങളും ആശുപത്രിക്കെതിരെ ഉയർന്നു. ഇതെല്ലാം വെറും പരാതികളിൽ ഒതുങ്ങി. അത്തരമൊരു ആശുപത്രിക്കെതിരെയാണ് ടോമിൻ തച്ചങ്കരി നടപടിക്കൊരുങ്ങുന്നത്. കെട്ടിടത്തിന്റെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാണ് ആവശ്യം. കെട്ടിട നിയമത്തിന് വിരുദ്ധമായി നിർമ്മിച്ചതു കൊണ്ടാണിത്. അതിനിടെ കിംസിനെ രക്ഷിക്കാൻ തിരുവനന്തപുരം കോർപ്പറേഷനിലെ ഉന്നതർ ചരടുവലികൾ തുടങ്ങിയതായും സൂചനയുണ്ട്.
തിരുവനന്തപുരം ആനയറ കിംസ് ആശുപത്രിയുടെ മെയിൻ ബ്ലോക്കിന്റെ ഉയരം 35.5 മീറ്റർ ആണെന്നും സൗത്ത് ബ്ലാക്കിന്റെ ഉയരം 30.8 മീറ്റർ ആണെന്നും കണ്ടെത്തിയതാണ് നിർണ്ണായകമായത്. ഇത് നിലവിലുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഇത് അനുവദിനീയമല്ലാത്തതിനാൽ കെട്ടിടത്തിന് പെർമിറ്റ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ടോമിൻ തച്ചങ്കരിയുടെ ആവശ്യം. കെട്ടിത്തിന്റെ ഒക്കുപ്പിൻസി ക്യാൻസൽ ചെയ്ത് നിയമപ്രകാരമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് തിരുവനന്തപുരം കോർപ്പറേഷനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയേയും അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫയർഫോഴ്സ് ഡിവിഷണൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി ടോമിൻ തച്ചങ്കരി ശുപാർശ നൽകിയത്.
കലാനുസൃതമായ മാറ്റങ്ങൾ അനുസരിച്ച് ആശുപത്രി തുടങ്ങിയ ഇൻസ്റ്റിറ്റിയൂഷണൽ, അസംബ്ലി വിഭാഗത്തിൽപ്പെട്ട കെട്ടിടങ്ങളുടെ ഉയരം വർദ്ധിപ്പിച്ച് ഉത്തരവാകേണ്ടതിന്റെ ആവശ്യകതയാണ് ഇതിനൊപ്പം തച്ചങ്കരി ചൂണ്ടിക്കാണിക്കുന്നത്. മറ്റ് സംസ്ഥാനങ്ങൾ കെട്ടിടങ്ങളുടെ ഉയരം കൂട്ടിയിട്ടുണ്ട്. കെഎംബിആർ പരിഷ്കരിക്കുമ്പോൾ ഇതും പരിഗണിക്കണമെന്നും നിർദ്ദേശിക്കുന്നു. ഈ സാഹചര്യത്തിൽ ചട്ടത്തിൽ മാറ്റം വരുത്തി കിംസിന് വേണ്ടി മുൻകാല പ്രാബല്യം നൽകാനും നീക്കമുണ്ട്. കേരളാ മുനിസിപ്പിലിറ്റി ബിൽഡിങ് റൂൾസും കേരളാ പഞ്ചായത്ത് ബിൽഡിങ് റൂളുമാണ് കെട്ടിടങ്ങളുടെ ഉയരവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. നാഷണൽ ബിൽഡിങ് റൂളിന്റെ പാർട്ട് 4 പ്രകാരമായിരിക്കണം അഗ്നിശമനാ സുരക്ഷാ അനുമതിയെന്നാണ് ഇവിടെ പറയുന്നത്.
നാഷണൽ ബിൽഡിങ് റൂൾ പ്രകാരം വിവിധ ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് വിവിധ ഉയരമാണ് നിശ്ചയിച്ചിരിക്കുന്നത്. ഗാർഹിക-വ്യവാസ കെട്ടിടങ്ങൾക്ക് മാത്രമേ 30 മീറ്ററിന് മുകളിൽ അനുവദിക്കുന്നുള്ളൂ. ആശുപത്രികളും മാളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം 30 മീറ്ററിൽ താഴെ ഉയരമുള്ള കെട്ടിടങ്ങളേ പണിയാവൂവെന്നാണ് ചട്ടം. എന്നാൽ സംസ്ഥാന പരിസ്ഥിതി ആഘാത പഠനം നടത്തുന്ന അഥോറിറ്റിയായ എസ് ഇ ഐ എഎയും ഇത് പരിഗണിക്കുന്നില്ല. അതുകൊണ്ട് ഈ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അഥോറിറ്റിയോടും ഡിജിപി ടോമിൻ തച്ചങ്കരി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും ക്രമക്കേട് നടക്കാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ. ടോമിൻ തച്ചങ്കരിയുടെ നോട്ടീസിൽ തിരുവനന്തപുരം കോർപ്പറേഷനാണ് നടപടി എടുക്കേണ്ടത്.
എന്നാൽ കിംസ് ആശുപത്രിക്ക് കോടതിയിൽ നിന്ന് സ്റ്റേ ഉണ്ടാക്കിയെടുക്കാനുള്ള അവസരം ഒരുക്കാൻ ശ്രമം തുടങ്ങിയതായി സൂചനയുണ്ട്. ഒക്കുപ്പൻസി റദ്ദാക്കിയാൽ കെട്ടിടം നിയമവിരുദ്ധമാകും. നിയമവിരുദ്ധ കെട്ടിടത്തിൽ ഒരു സ്ഥാപനത്തിനും പ്രവർത്തിക്കാനുമാകില്ല. ഈ സാഹചര്യത്തിൽ എല്ലാ അനുമതിയും വാങ്ങിയാണ് കെട്ടിടം നിർമ്മിച്ചതെന്ന് കോടതിയിൽ വാദിച്ച് സ്റ്റേ നേടാനാണ് കിംസിന്റെ നീക്കമെന്നാണ് സൂചന. തച്ചങ്കരിയുടെ അപ്രതീക്ഷിത നീക്കം ആശുപത്രിയെ ഞെട്ടിച്ചിട്ടുണ്ട്.
ചിറ്റൂർ കരുണ ആശുപത്രിയിലും പാളിച്ചകൾ കണ്ടെത്തി. അഗ്നി സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് 15 ദിവസത്തെ നോട്ടീസ് നൽകി 60 ദിവസം കഴിഞ്ഞിട്ടും ക്രമീകരണങ്ങൾ ഒരുക്കിയില്ല. ഈ കെട്ടിടത്തിനും ഫയർ എൻഒസിയില്ല. കൂടാതെ എമർജൻസി എസ്കേപ്പ് റൂട്ട്, എക്സിറ്റ്, സ്റ്റെയർ, ലൈറ്റിങ് എന്നിവയും ഏർപ്പെടുത്തിയതായി കണ്ടെത്തിയില്ല. ഇതെല്ലാം രക്ഷാപ്രവർത്തനത്തിന് തടസ്സമാണ്. അതുകൊണ്ട് ഒക്കുപ്പൻസി ക്യാൻസൽ ചെയ്യണമെ്നാണ് പെരുമാട്ടി ഗ്രാമപഞ്ചായത്തിനോട് ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
പാലക്കാട്ടെ കണ്ണാടിയിലെ പാലന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലന ആശുപത്രിയിലും സമാനമായ പ്രശ്നങ്ങളാണ് കണ്ടെത്തിയത്. ഇതിന്റെ ഒക്കുപ്പൻസി റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍