കേരളത്തിൽ ജാതീയതയും പുരുഷാധിപത്യവും അരങ്ങുവാഴുന്നുവെന്ന് ഫെമിനിസ്റ്റുകൾ; സർക്കാർ സ്ഥാപനങ്ങളിലും, പൊതുസമൂഹത്തിലും സെൽ ഭരണം; ദളിതനെ മരുമകനായി അംഗീകരിക്കാത്ത കമ്യൂണിസ്റ്റ് നേതാവിന്റെ സവർണ ജാതിചിന്ത; അനുപമയുടെ കുഞ്ഞിന്റെ അനധികൃത ദത്തെടുക്കലിനെക്കുറിച്ച് സ്വതന്ത്ര കമ്മീഷന്റെ കണ്ടെത്തലുകൾ
വരുൺ ചന്ദ്രൻ
തിരുവനന്തപുരം: പേരൂർക്കടയിലെ അനുപമ ചന്ദ്രന്റെ കുഞ്ഞിനെ അനധികൃതമായി തട്ടിയെടുത്ത് ദത്തെടുക്കൽ ഏജൻസിക്ക് കൈമാറിയ സംഭവത്തെക്കുറിച്ച് ഫെമിനിസ്റ്റുകളും, അക്കാദമിക് വിദഗ്ധരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ രാജ്യത്തെ മറ്റ് ഏതൊരു പ്രദേശത്തെയും പോലെ ജാതീയതയുടെയും, പുരുഷാധിപത്യത്തിന്റെയും കോട്ടകളെ വെല്ലുവിളിക്കാൻ സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ധൈര്യപ്പെടുന്നില്ലെന്ന് അഞ്ചംഗ സ്വതന്ത്ര കമ്മീഷന്റെ റിപ്പോർട്ട്.
കേരളത്തിൽ നടന്ന അനധികൃത ദത്തെടുക്കൽ സംഭവത്തിൽ ജാതി, പുരുഷാധിപത്യ- രാഷ്ട്രീയ അവിശുദ്ധ കൂട്ടുക്കെട്ട് നടന്നുവെന്നാണ് ഡോ. കല്യാണി മേനോൻ, ഡോ. നിവേദിത മേനോൻ, അഡ്വ. ജെ എം രുഗ്മ, സിന്ധ്യ സ്റ്റീഫൻ, എനാക്ഷി ഗാംഗുലി എന്നിവരടങ്ങിയ കമ്മീഷന്റെ കണ്ടെത്തൽ. ഇടതുപക്ഷവുമായി പ്രത്യേകിച്ച്, സിപിഎമ്മുമായി വളരെ അടുപ്പം പുലർത്തുന്നവരാണ് കമ്മീഷൻ അംഗങ്ങൾ. ഈ വർഷം മാർച്ച് അഞ്ചിനാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
വിവാഹത്തിന് പുറത്തുള്ള ബന്ധം ഒരു പാപമായിട്ടാണ് മലയാളി സമൂഹം കണക്കാക്കുന്നത്. വിവാഹത്തിന് പുറത്തുള്ള ഗർഭധാരണം കുടുംബത്തിന് വലിയ നാണക്കേടാണ്. ഒരു സവർണ സ്ത്രീയും, ദളിത് പുരുഷനും തമ്മിലുള്ള ബന്ധം ആത്യന്തികമായ കുറ്റകൃത്യമാണെന്നും ഈ സമൂഹം വിലയിരുത്തുന്നു. ഈ വിശ്വാസ പ്രമാണങ്ങൾ സമൂഹത്തിന്റെ സംരക്ഷണത്തിന് അടിസ്ഥാനപരമായ ആവശ്യമാണെന്നും കരുതുന്നു.
ദളിത് പുരുഷനുമായുള്ള മകളുടെ വിവാഹം കമ്യൂണിസ്റ്റുകാരനായ പിതാവിന് സഹിക്കാൻ കഴിഞ്ഞില്ല. - കുടുംബത്തിന്റെ മാനത്തിന്മേലുള്ള കളങ്കം ഒഴിവാക്കാൻ അവളുടെ വയറ്റിൽ ചവിട്ടുമെന്ന് ഭീഷണിപ്പെടുത്തി. ഒരു ദളിത് മരുമകനെക്കുറിച്ചുള്ള ചിന്ത അനുപമയുടെ കുടുംബത്തിന് അസഹനീയമായിട്ടാണ് തോന്നിയത്. നിയമവിരുദ്ധ കുട്ടികളെ ഒഴിവാക്കി കുടുംബത്തിന്റെ മാനം സൂക്ഷിക്കുന്ന ശ്രേഷ്ഠ ജാതികുലപതികളുടെ നിലവാരത്തിലേക്കാണ് അനുപമയുടെ അച്ഛൻ ജയചന്ദ്രൻ മാറിയത്.
കേരളത്തിന്റെ സമസ്ത മേഖലയിലും, സർക്കാർ സ്ഥാപനങ്ങളിലും, സിപിഎമ്മിന്റെ ശക്തമായ സാന്നിധ്യവും അച്ചടക്കവുമുള്ള കേഡറുകൾ പ്രവർത്തിക്കുന്ന സെൽ സംസ്കാരം നിലനിൽക്കുന്നു. കേരളത്തിലെ വനിതാ കമ്മീഷന്റെ മുൻ ചെയർപേഴ്സണും, സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ജോസഫൈൻ നടത്തിയ ആക്രോശത്തോടുകൂടിയുള്ള പ്രസ്താവന കേരളീയ സമൂഹത്തിൽ നിലനിൽക്കുന്ന സെൽ സംസ്കാരത്തെ തുറന്നുകാണിക്കുന്നു. ഞാൻ സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സണായിരിക്കാം. പക്ഷേ, ഞാൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നാണ്. സ്ത്രീകൾക്കെതിരായ കേസുകളിൽ എന്റേതല്ലാത്ത മറ്റൊരു പാർട്ടിയും ഇതുപോലെ കർശന നടപടികൾ സ്വീകരിക്കാറില്ല. ഞങ്ങളുടെ പാർട്ടി കോടതിയും പൊലീസ് സ്റ്റേഷനുമാണ്. മറ്റൊരു കേസിൽ, ഒരു സഹപ്രവർത്തകൻ ലൈംഗികമായി ഉപദ്രവിച്ച ഒരു വനിതാ ഓഫീസർ തന്റെ പരാതി മേലുദ്യോഗസ്ഥരുടെ മുന്നിൽ നൽകുന്നതിന് പകരം പാർട്ടിയുടെ ലോക്കൽ കമ്മിറ്റിക്ക് നൽകാനാണ് ഇഷ്ടപ്പെടുന്നത്-.
അനുപമ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത എഫ്ഐആറിൽ പരാമർശിക്കപ്പെട്ട ഒരു വ്യക്തിക്കെതിരെ പോലും പാർട്ടിയോ സർക്കാരോ യാതൊരു നടപടിയും സ്വീകരിക്കാത്തത് അങ്ങേയറ്റം നിരാശാജനകമാണ്. എഫ്ഐആറിൽ പരാമർശിക്കപ്പെട്ട ജയചന്ദ്രനും, ഷിജു ഖാനും, സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിൽ ഉന്നത പദവികൾ വഹിക്കുന്നവരാണ്. അതുപോലെ തന്നെ പബ്ലിക് പ്രോസിക്യൂട്ടർ ഗീന കുമാരി ജയചന്ദ്രന്റെ അടുത്ത അനുയായി ആണ്. ഇവർക്കെതിരെ പാർട്ടി ഒരു നടപടിയും സ്വീകരിച്ചില്ല. എന്നാൽ, ഡിവൈഎഫ്ഐ അംഗമായ അജിത്തിനെ പാർട്ടി സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി അയാളുടെ പിതാവിനെ പാർട്ടി ചർച്ചകളിൽ നിന്നും ഒഴിവാക്കുകയും, പാർട്ടി സഹപ്രവർത്തകർ അയാളെ ബഹിഷ്കരിക്കുകയും, അവഗണിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി.
നിയമവിരുദ്ധമായ ദത്തെടുക്കലിനെക്കുറിച്ച് ശിശു വികസന വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തിയെങ്കിലും അതിന്റെ റിപ്പോർട്ട് പരസ്യപ്പെടുത്തിയില്ല. ദത്തെടുക്കലിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടാൽ കുഞ്ഞിന്റെ സ്വകാര്യതയെ ബാധിക്കുമെന്ന് പരിഹാസ്യമായ മറുപടിയാണ് സർക്കാർ പറഞ്ഞത്. ഡയറക്ടറുടെ അന്വേഷണത്തിൽ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയെങ്കിലും സർക്കാരിനും മുഖ്യമന്ത്രിക്കും വ്യക്തിപരമായി കൂടുതൽ നാണക്കേടുണ്ടാകാതിരിക്കാൻ റിപ്പോർട്ട് മൂടിവെച്ചിരിക്കുകയാണ്.
അനുപമയുടെ കുഞ്ഞിനെ കണ്ടെത്തി നൽകാൻ മുഖ്യമന്ത്രിയുടെ സഹായം തേടിയ സിപിഎം ദേശീയ കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി.കെ ശ്രീമതി ഈ വിഷയത്തിൽ പ്രകടിപ്പിച്ച നിസ്സഹായതയും കമ്മീഷൻ എടുത്തുപറഞ്ഞിട്ടുണ്ട്. അനുപമയുടെ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ - അത് കുടുംബപ്രശ്നമാണെന്നും അത് കുടുംബത്തിനുള്ളിൽ തന്നെ പരിഹരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞതായി ശ്രീമതി ടീച്ചർ അനുപമയോട് വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് വിരുദ്ധമായി കുടുംബ തർക്കത്തിൽ ഇടപ്പെടാൻ തന്റെ നിസ്സഹായാവസ്ഥ അവർ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കേരളത്തിലെ ഇപ്പോഴത്തെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ അനുപമയെയും ഭർത്താവിനെക്കുറിച്ചും പൊതുവേദികളിൽ അശ്ലീലവും, ലൈംഗികത നിറഞ്ഞ അഭിപ്രായങ്ങൾ പറയുകയും പ്രകടിപ്പിക്കുകയും സോഷ്യൽ മീഡിയയിൽ അജിത്തിനെ ട്രോളുകയും ചെയ്തു.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്ത് വിഷയമുണ്ടായാലും പെട്ടെന്ന് പ്രതികരിക്കുന്ന ദേശീയ വനിത- ബാലാവകാശ കമ്മീഷനുകൾ ഒരു ദളിത് ക്രിസ്ത്യൻ പുരുഷനുമായുള്ള ബന്ധത്തിൽ ജനിച്ച ഒരു അമ്മയുടെയും കുട്ടിയുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ഇടപ്പെട്ടില്ലായെന്നത് ശ്രദ്ധേയമാണ്.
ശിശുക്ഷേമ സമിതിപോലുള്ള സംസ്ഥാന ഏജൻസികളുടെ സംവിധാനത്തിലും നടത്തിപ്പിലും വന്ന ജീർണതയും, നിയമവിരുദ്ധതയുമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നത്. ദത്തെടുക്കലിനായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ശിശുക്ഷേമ സമിതിയും, ബാലാവകാശ കമ്മീഷനും ബോധപൂർവ്വവും, മനഃപൂർവ്വവും ലംഘിച്ചുവെന്ന് കമ്മീഷൻ കണ്ടെത്തി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍