Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഹൻലാലിന് പിന്നാലെ സ്വയം സന്നദ്ധയായി മഞ്ജു വാര്യരും; സൂപ്പർസ്റ്റാറും ലേഡി സൂപ്പർസ്റ്റാറും വാഗ്ദാനവുമായെത്തുമ്പോൾ പ്രതീക്ഷയിലേക്ക് ഫെഫ്കയും; 5000 ഓളം ദിവസ വേതനക്കാരായ സിനിമാ പ്രവർത്തകർക്ക് ആദ്യ ഗഡു സഹായം വിഷുവിന് കൈമാറാൻ തീരീമാനിച്ച് സാങ്കേതിക പ്രവർത്തകരുടെ സംഘടന; ഷൂട്ടിങ് വാഹനങ്ങൾ കൊറോണ പ്രതിരോധത്തിന് വിട്ടു നൽകുമെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ മറുനാടനോട്; പാവങ്ങളുടെ കണ്ണീരൊപ്പാൻ നക്ഷത്രങ്ങൾ മണ്ണിൽ ഇറങ്ങുമ്പോൾ

മോഹൻലാലിന് പിന്നാലെ സ്വയം സന്നദ്ധയായി മഞ്ജു വാര്യരും; സൂപ്പർസ്റ്റാറും ലേഡി സൂപ്പർസ്റ്റാറും വാഗ്ദാനവുമായെത്തുമ്പോൾ പ്രതീക്ഷയിലേക്ക് ഫെഫ്കയും; 5000 ഓളം ദിവസ വേതനക്കാരായ സിനിമാ പ്രവർത്തകർക്ക് ആദ്യ ഗഡു സഹായം വിഷുവിന് കൈമാറാൻ തീരീമാനിച്ച് സാങ്കേതിക പ്രവർത്തകരുടെ സംഘടന; ഷൂട്ടിങ് വാഹനങ്ങൾ കൊറോണ പ്രതിരോധത്തിന് വിട്ടു നൽകുമെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ മറുനാടനോട്; പാവങ്ങളുടെ കണ്ണീരൊപ്പാൻ നക്ഷത്രങ്ങൾ മണ്ണിൽ ഇറങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇനി അഞ്ച് മാസം ഷൂട്ടിംഗുകൾ ഒന്നും നടക്കില്ലെന്ന വിലയിരുത്തലിലേക്ക് മലയാള സിനിമാ ലോകും. അതുകൊണ്ട് തന്നെ സിനിമാക്കാരായ ദിവസ വേതനക്കാരെ സഹായിക്കാൻ വ്യക്തമായ പദ്ധതി തയ്യാറാക്കുകയാണ് ഫെഫ്ക. ഏപ്രിൽ 14ന് ആദ്യ ഘട്ട സഹായം ദിവസ വേതനക്കാരായ അണിയറ പ്രവർത്തകരെ തേടിയെത്തും. മെയ്‌ അവസാനം രണ്ടാം ഘട്ട സഹായവും. വലിയ പ്രതിസന്ധിയിലേക്ക് വ്യവസായം നീങ്ങുന്നുവെന്ന് തന്നെയാണ് ഫെഫ്കയുടെ വിലയിരുത്തൽ. ഫെഫ്ക ഡ്രൈവേഴ്‌സ് യൂണിയന്റെ നിയന്ത്രണത്തിൽ 400ഓളം വാഹനങ്ങളുണ്ട്. ഇത് കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് വിട്ടു നൽകും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ ഫെഫ്ക അറിയിച്ചിട്ടുണ്ട്.

മോഹൻലാൽ 10 ലക്ഷം രൂപ സഹായനിധിയിലേക്ക് നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഫെഫ്‌കെ മോഹൻലാൽ അറിയിച്ചതാണ് ഈ സഹായ വാഗ്ദാനം. ഇതിന് ശേഷം മഞ്ജു വാര്യരും ഫെഫ്കയ്ക്ക് പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. തന്നെക്കൊണ്ടാകുന്ന വലിയ തുക തന്നെ ദിവസ വേതനക്കാരെ സഹായിക്കാൻ നൽകുമെന്നാണ് മഞ്ജു അറിയിച്ചിട്ടുള്ളത്. മോഹൻലാലിന്റെ സഹായ വാഗ്ദാനം വാർത്തയായി ദിവസമൊന്നായിട്ടും മറ്റൊരു താരവും വാഗ്ദാനങ്ങൾ നൽകിയിട്ടില്ലെന്നതും ഫെഫ്കയെ ഞെട്ടിപ്പിക്കുന്നുണ്ട്. വലിയ പ്രതിസന്ധിയിലാണ് സിനിമാ ലോകം. കൂടെ നിൽക്കുന്ന പാവങ്ങളെ സഹായിച്ചില്ലെങ്കിൽ അവർ ആത്മഹത്യയിലേക്ക് പോലും വീഴുമെന്ന ആശങ്ക ഫെഫ്ക നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെ ഭയാശങ്കകൾ വേണ്ടെന്നും തങ്ങൾ ഒപ്പമുണ്ടെന്നും അവരെ അറിയിക്കാനാണ് തീരുമാനം.

ഫെഫ്ക ജനറൽ ബോഡി ഇന്ന് വാട്‌സാപ്പ് ലൈവിലൂടെ കൂടിയിരുന്നു. ഇതിലാണ് പക്കേജിൽ വിശദ ചർച്ച നടന്നത്. 5000ഓളം ദിവസ വേതനക്കാർ മലയാള സിനിമയിലുണ്ട്. ഇവരുടെ വിശദാംശങ്ങൾ ഏപ്രിൽ ആദ്യത്തോടെ തയ്യാറാക്കും. ഒരോരുത്തരുടേയും സാമ്പത്തിക സ്ഥിതി, വീട്ടിലെ അംങ്ങളുടെ എണ്ണം, അവരുടെ സാമൂഹിക ആരോഗ്യ അവസ്ഥകൾ എന്നിവയെല്ലാം ശേഖരിക്കും. ഇതെല്ലാം പരിശോധിച്ചാകും ഒരോരുത്തർക്കും നൽകേണ്ട സഹായത്തിന്റെ തോത് നിശ്ചിക്കുക. ചെറിയ ചിത്രങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സാങ്കേതിക പ്രവർത്തകർക്കും ഇതിന്റെ സഹായം ഉറപ്പാക്കും. വിഷുവിന് ആദ്യ ഗഡു നൽകുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ മുമ്പോട്ട് കൊണ്ടു പോകുന്നത്.

മോഹൻലാലും മഞ്ജു വാര്യരും മാത്രമാണ് സഹായം നേരിട്ട് വാഗ്ദാനം ചെയ്തത്. ഇരുവരും അങ്ങോട്ട് ചോദിക്കാതെയാണ് മുമ്പോട്ട് വന്നത്. ഇതിൽ മോഹൻലാൽ ഇത്തരമൊരു ആശയം ചർച്ചയാകും മുമ്പ് തന്നെ 10 ലക്ഷം നൽകാമെന്ന് പറഞ്ഞു. ഇനിയും സിനിമാക്കാർ സഹായവുമായെത്തു. ഫെഫ്കയിലെ സാമ്പത്തിക കരുത്തുള്ള അംഗങ്ങളിൽ നിന്നും താരങ്ങളിൽ നിന്നും വേണ്ടത്ര തുക കണ്ടെത്താനാകും ശ്രമിക്കുക. സഹായിക്കാനെത്തുന്ന സുമനസ്സുകളിൽ നിന്നും സഹായം സ്വീകരിക്കുന്നതും ഫെഫ്കയുടെ പരിഗണനയിലുണ്ട്. ഇതിനൊപ്പമാണ് കോവിഡ് പ്രതിരോധത്തിൽ സഹകരിക്കാൻ ഫെഫകയിലെ ഡ്രൈവേഴ്‌സ് യൂണിയൻ മുന്നിട്ടിറങ്ങുന്നതും. മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ മറുനാടനോട് പറഞ്ഞു.

കൊറോണ ഭീതിക്കിടിയെലും സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനായ ഫെഫ്കയുടെ ജനറൽ കൗൺസിൽ യോഗം ചേർന്നത് കരുതലോടെയാണ് ഫെഫ്കയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന 19 യൂണിയനുകളിൽ നിന്നുള്ള 57 പേരാണ് ജനറൽ കൗൺസിലിൽ പങ്കെടുത്തത്. ഈ യോഗം ഒത്തൂചേരലായിരുന്നില്ല. മറിച്ച് വാട്സാപ്പിന്റെ സാധ്യതകൾ ഉപയോഗിച്ച് ലൈവായിട്ടായിരുന്നു ജനറൽ കൗൺസിൽ. വലിയ പ്രതിസന്ധിയെയാണ് സിനിമാ ലോകം നേരിടാൻ പോകുന്നത്. വിഷുവിനും സിനിമകൾ ഇറങ്ങില്ലെന്ന് ഉറപ്പായി.

400 കോടിയുടെ നഷ്ടമാണ് സിനിമാ വ്യവസായത്തിന് ഉണ്ടാകാൻ പോകുന്നത്. ഇതിലെ പിന്നണിയിൽ ഉള്ളവരിൽ ബഹുഭൂരിഭാഗവും ദിവസ വേതനക്കാരാണ്. സിനിമയുണ്ടെങ്കിൽ കൂലി കിട്ടുന്നവർ. എല്ലാ സിനിമയും ചിത്രീകരണം മുടങ്ങി. ഇനി എന്ന് തുടങ്ങാനാകുമെന്ന് ആർക്കും ഉറപ്പില്ല. എങ്ങനെ പോയാലും അടുത്ത 45 ദിവസം ഷൂട്ടിങ് തുടങ്ങാൻ സാധ്യതയില്ല. ഇതോടെ പാവപ്പെട്ട സിനിമാ തൊഴിലാളികളെല്ലാം പട്ടിണിയിൽ ആയി. ഈ സാഹചര്യത്തിലാണ് ഇവരെ സഹായിക്കാൻ സാങ്കേതിക പ്രവർത്തക സംഘടനയായ ഫെഫ്ക യോഗം ചേർന്നത്.

മോഹൻലാൽ അടക്കമുള്ളവർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടുതൽ പേർ സഹായിക്കും എന്നാണ് പ്രതീക്ഷ. രാജ്യമാകെ കോവിഡ് ഭീതിയിലാണ്. സർക്കാരുകൾക്ക് പോലും സഹായം നൽകുന്നതിന് പരമിതിയുണ്ട്. ഇത് മനസ്സിലാക്കിയാണ് ഫെഫ്കയുടെ ഇടപെടൽ. സിനിമയിലെ ദിവസവേതനക്കാരായ തൊഴിലാളികളെ സഹായിക്കാനായി ഫെഫ്ക താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇവരെ സഹായിക്കാൻ ആദ്യം എത്തിയത് മോഹൻലാൽ ആണെന്ന് ചലച്ചിത്ര സംഘടന ഫെഫ്ക അറിയിച്ചു.'ഫെഫ്കയുടെ നേതൃത്വത്തിൽ ഇതിനായി വാട്‌സാപ് ഗ്രൂപ്പും തുടങ്ങി.

എന്നാൽ അതിനു മുമ്പുതന്നെ, അവരെ സഹായിക്കാൻ എന്തുചെയ്യാനാകുമെന്നു നടൻ മോഹൻലാൽ ചോദിച്ചിരുന്നു. ഫെഫ്കയുടെ പദ്ധതിയെപ്പറ്റി അറിയിച്ചപ്പോൾ അദ്ദേഹം ഒരു വലിയ തുക വാഗ്ദാനം ചെയ്തു.'' ''തെലുങ്ക് സൂപ്പർതാരം അല്ലു അർജുനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഫിസിൽ നിന്ന് ഇതു സംബന്ധിച്ച് വിളിച്ചു ചോദിച്ചിരുന്നു. മലയാള സിനിമ ഒരു വലിയ കുടുംബം പോലെയാണ്, വലിയ കൂട്ടായ്മ. ഇനിയും കൂടുതൽ പേർ തൊഴിലാളികളെ സഹായിക്കാൻ മുന്നോട്ടു വരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ'' എന്ന് ഫെഫ്ക വൃത്തങ്ങൾ പറഞ്ഞു.

താൻ പണം സംഭാവനയായി നൽകാം എന്ന് മോഹൻലാൽ ഫെഫ്ക ഭാരവാഹികളെ അറിയിക്കുകയായിരുന്നു. പത്ത് ലക്ഷം രൂപയാണ് മോഹൻലാൽ ഫെഫ്കയ്ക്ക് സംഭാവന നൽകുക. മോഹൻലാലിൽ നിന്നും ഫെഫ്ക പണം സ്വീകരിച്ചിട്ടില്ല. ഇന്ന് ചേരുന്ന ഫെഫ്കയുടെ അടിയന്തര ജനറൽ കൗൺസിലിന്റെ വെർച്യൽ യോഗത്തിന് ശേഷം പണം സ്വീകരിക്കുന്നതിൽ ഉൾപ്പെടെ വ്യക്തമായ തീരുമാനങ്ങൾ ഉണ്ടാകും. മോഹൻലാലിന്റെ മരക്കാർ അടക്കമുള്ള സിനിമകൾ പ്രതിസന്ധിയിലാണ്.

500 കോടിക്ക് മുകളിലാണ് കൊവിഡ് കാരണം മലയാള സിനിമയ്ക്ക് നഷ്ടം പ്രതീക്ഷിക്കുന്നത്. അയ്യായിരത്തിലധികം വരുന്ന ദിവസ വേതനക്കാർക്കാണ് മാസത്തോളം തൊഴിലില്ലാതാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP