കൃഷി ചെയ്യാനെടുത്തത് ഒന്നരയേക്കർ പണയപ്പെടുത്തി അഞ്ച് ലക്ഷം രൂപ; കാർഷിക ലോണിൽ തിരിച്ചടവ് മുടങ്ങിയപ്പോൾ കോടതി പറഞ്ഞത് 10 ലക്ഷം അടയ്ക്കാൻ; ദൈവദൂതനായെത്തി ഏഴ് ലക്ഷത്തിന് കോപ്ലിമെന്റാക്കാമെന്ന് മാനേജർ; എല്ലാം വിശ്വസിച്ച് കോവളത്തെ ലോഡ്ജ് പണയം വച്ച് പണം അടച്ച തുക ആവിയായി; പന്ത്രണ്ട് ലക്ഷം കൈക്കലാക്കാൻ വളഞ്ഞ വഴിയിലെ തന്ത്രമൊരുക്കൽ ചന്ദ്രന്റെ പ്രതിരോധത്തിൽ പൊളിഞ്ഞു; ഫെഡറൽ ബാങ്കിന്റെ കാട്ടക്കട ശാഖ കർഷകനോട് കാട്ടിയ ക്രൂരതയുടെ കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: കാർഷിക ലോൺ എടുത്ത് പ്രതിസന്ധിയിലായ കർഷകനെ ഊരാക്കുടുക്കിലാക്കാൻ ശ്രമിച്ച ബാങ്ക് അധികൃതർക്ക് ലഭിച്ചത് എട്ടിന്റെ പണി. കുരുങ്ങിയ കുരുക്കിൽ നിന്ന് ഊരാനും പ്രതിസന്ധി പരിഹരിക്കാനും കഴിയാതെ വലയുകയാണ് ഇപ്പോൾ ബാങ്ക് അധികൃതർ. കേരളത്തിലെ മികച്ച ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്കാണ് കാർഷിക ലോൺ എടുത്ത് തിരിച്ചടവ് മുടങ്ങിയ കർഷകനെ അഞ്ചു ലക്ഷം രൂപ വാങ്ങി കുരുക്കാൻ ശ്രമിച്ച് പണി വാങ്ങിയത്. ബാങ്ക് അധികൃതരുടെ ചെയ്തികൾ കാരണമുള്ള പ്രശ്നങ്ങളെ തുടർന്ന് ഇന്നലെ രാത്രി വൈകിയാണ് കാട്ടാക്കട ഫെഡറൽ ബാങ്ക് അടയ്ക്കാനും സാധിച്ചത്.
കാട്ടാക്കട സ്വദേശിയായ ചന്ദ്രൻ 2007-ൽ എടുത്ത കാർഷിക ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് പണം ഈടാക്കാൻ ബാങ്ക് കാണിച്ച അതിസാമർഥ്യമാണ് കാട്ടാക്കട ഫെഡറൽ ബാങ്കിന് കുരുക്കായത്. 2007 ലാണ് ചന്ദ്രൻ കാട്ടാക്കട ഫെഡറൽ ബാങ്കിൽ നിന്ന് നാലരലക്ഷം രൂപ വായ്പ എടുക്കുന്നത്. കാർഷിക ലോൺ ആയാണ് ഒന്നരയേക്കർ സ്ഥലം പണയപ്പെടുത്തി ചന്ദ്രൻ വായ്പയെടുത്തത്. പ്രതിസന്ധിയിലായതിനെ തുടർന്ന് ലോണിന്റെ തിരിച്ചടവ് മുടങ്ങി. തുടർന്ന് പണം ഈടാക്കാനായി ചന്ദ്രനെതിരെ ഫെഡറൽ ബാങ്ക് കേസ് നൽകി. കേസിൽ വിജയം ഫെഡറൽ ബാങ്കിനായിരുന്നു. ആറര ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ആയിരുന്നു വിധി. അറരലക്ഷം രൂപയും പലിശയും ചേർത്ത് 10 ലക്ഷം രൂപ അടയ്ക്കാൻ ആയിരുന്നു വിധി വന്നത്. 2017-ൽ ഫെഡറൽ ബാങ്ക് പെറ്റിഷൻ .ഫയൽ ചെയ്തു. പത്ത് ലക്ഷം രൂപ ചന്ദ്രനിൽ നിന്ന് ഈടാക്കാനാണ് കേസ് ഫയൽ ചെയ്തത്.
വസ്തു വിൽക്കുന്നതിന്റെ ഭാഗമായി കോടതി നോട്ടീസും ബാങ്ക് വസ്തുവിൽ പതിച്ചു. പരിഭ്രാന്തനായി ഓടി നടന്ന ചന്ദ്രന്റെ മുന്നിലേക്ക് ദൈവദൂതന്റെ റോളിൽ ഫെഡറൽ ബാങ്ക് മാനേജർ മുന്നിൽ വന്നു. ആറു ലക്ഷം രൂപ ബാങ്കിൽ അടച്ചാൽ നമുക്ക് വൺ ടൈം സെറ്റിൽമെന്റ് നടത്താം എന്ന് പറഞ്ഞു. രണ്ടു ലക്ഷം രൂപ എടുക്കാനില്ലാത്ത ചന്ദ്രനോടാണ് ബാങ്ക് മാനേജർ ആറു ലക്ഷം രൂപ അടയ്ക്കാൻ പറഞ്ഞത്. ചന്ദ്രനു കാര്യങ്ങൾ മനസിലായില്ല. 10 ലക്ഷം കോടതി അടയ്ക്കാൻ പറഞ്ഞ കേസ്, വിധി വന്ന കേസ് എങ്ങിനെ ആറു ലക്ഷം രൂപയ്ക്ക് സെറ്റിൽ ചെയ്യാൻ കഴിയും. പക്ഷെ ബാങ്ക് മാനേജരുടെ നിർബന്ധം കൂടിവന്നപ്പോൾ കാശ് ചന്ദ്രൻ തിരിച്ചടയ്ക്കാൻ തീരുമാനിച്ചു. കാരണം ലോൺ ഒഴിവായാൽ ഒന്നര ഏക്കർ കണ്ണായ സ്ഥലത്തെ ജപ്തിയും ലേലവും ഒഴിവാക്കാം. അതിനു ചന്ദ്രൻ കണ്ട ഉപായം കോവളത്ത് ഉള്ള ലോഡ്ജ് പണയപ്പെടുത്തുകയായിരുന്നു. അങ്ങിനെ ലോഡ്ജ് പണയപ്പെടുത്തിയ അഞ്ചു ലക്ഷം രൂപയാണ് ചന്ദ്രൻ ബാങ്കിൽ അടച്ചത്. ചന്ദ്രൻ അടയ്ക്കുകയായിരുന്നില്ല. ബാങ്ക് മാനേജർ തന്നെ സ്ലിപ്പ് എഴുതി പണം നേരിട്ട് അടയ്ക്കുകയായിരുന്നു. എട്ടാം തീയതിയാണ് പണം അടച്ചത്. തൽക്കാലത്തേക്ക് ലേലം ഒഴിവാക്കാൻ തീരുമാനിച്ച ആശ്വാസത്തിൽ ചന്ദ്രൻ മടങ്ങുകയും ചെയ്തു.
രണ്ടു ദിവസത്തിനുള്ളിൽ കേസ് കോടതിയിൽ വന്നു. കോടതിയിൽ പക്ഷെ ഈ തുക അടച്ച കാര്യം ബാങ്ക് പരാമർശിച്ചതേയില്ല. ചന്ദ്രൻ ബാങ്കിൽ എത്തി സ്റ്റേറ്റ്മെന്റ് ചോദിച്ചു. പക്ഷെ കേസിൽ ഉള്ള അകൗണ്ട് ആയതിനാൽ സ്റ്റേറ്റ്മെന്റ് ഫെഡറൽ ബാങ്ക് നൽകിയതേയില്ല. അടച്ച പണം എവിടെ എന്ന് ചോദിച്ചപ്പോൾ ബാങ്ക് പറഞ്ഞു. ആ പണം അകൗണ്ടിൽ വരില്ല. ആ പണം ബാങ്ക് സേഫ് കസ്റ്റഡിയിലേക്ക് മാറ്റുകയാണ് ചെയ്തത്. ബാക്കി എത്ര അടയ്ക്കണം എന്ന് ചോദിച്ചപ്പോൾ ബാങ്ക് പറഞ്ഞത് കേട്ട് ചന്ദ്രൻ ഞെട്ടി. ഇനി അടയ്ക്കാനുള്ളത് ഏഴു ലക്ഷം രൂപ. കോടതി അടയ്ക്കാൻ പറഞ്ഞ തുക മുഴുവൻ തുക പത്ത് ലക്ഷം രൂപയാണ്. ബാങ്ക് പറയുന്നത് കോടതിക്കും മുകളിൽ നിന്ന് 12 ലക്ഷം രൂപ. കാർഷിക ലോൺ ആയിരുന്നു ഇത് എന്നതുകൂടി ഓർക്കേണ്ടതുണ്ട്. ബാങ്ക് വഞ്ചിക്കുകയാണ് എന്ന് മനസിലായതോടെ നിയമവിദഗ്ദനായ സിജു രാജന്റെയും ജനപക്ഷം നേതാവായ പാലപ്പൂർ സുരേഷിന്റെയും സഹായം കൂടി ചന്ദ്രൻ തേടി. ഉച്ച കഴിഞ്ഞു സിജു രാജനും ചന്ദ്രനും സുരേഷും അടക്കമുള്ളവർ ബാങ്കിൽ ചെന്നു. സെറ്റിൽമെന്റ് ആണെങ്കിൽ കോടതി കേസ് നിർത്തിവയ്ക്കണം. അഞ്ചു ലക്ഷം രൂപ ബാങ്കിന്റെ കയ്യിലുണ്ട്. അതിന്റെ രസീതുമുണ്ട്. 10 ലക്ഷം രൂപയ്ക്ക് ആണെങ്കിൽ മാത്രമേ കോടതിയിൽ പോകാൻ കഴിയൂ. കേസ് 10 ലക്ഷത്തിന്റേത് ആണ്. ഇപ്പോൾ ഉന്നയിച്ച ആവശ്യപ്രകാരം ബാങ്കിന് നിയമപരമായി കേസിനു പോകാൻ കഴിയില്ല. ഇത് വിശദമാക്കിയപ്പോൾ ബാങ്ക് പറഞ്ഞു.
അന്നത്തെ മാനേജർ ലീവിലാണ്. ബാങ്കിന്റെ തൊടുന്യായങ്ങൾ ഇവർ തള്ളിക്കളഞ്ഞു. അടുത്ത ബാങ്കിന്റെ മാനേജർ, അല്ലെങ്കിൽ ബാങ്കിന്റെ ഉന്നതർ വന്നേ തീരൂ എന്ന് ചന്ദ്രനും ഒപ്പമുള്ളവരും ശഠിച്ചു. കാരണം മാനേജർ സ്വന്തം കൈപ്പടയിൽ രസീതാക്കിയ പണം ആണിത്. അതുകൊണ്ടു ഉത്തരവാദിത്തം ബാങ്കിന്റേതാണ്. ഇങ്ങിനെ ഒരു രസീത് വാങ്ങിക്കാൻ ബാങ്കിന് അധികാരമുണ്ടോ എന്ന് കൂടി ഇവർ ആരാഞ്ഞു, കാരണം കേസിലുള്ള ഒരു അകൗണ്ട് ആണിത്. ആ അകൗണ്ടിൽ എങ്ങിനെ ബാങ്ക് പണം വാങ്ങും. അപ്പോൾ ബാങ്ക് പറഞ്ഞു. ഞങ്ങൾ തുക മാറ്റിവയ്ക്കുകയാണ് ചെയ്തത്. ഇതും ചോദ്യം ചെയ്തതോടെ ബാങ്ക് കുഴഞ്ഞു.
കോടതി പറഞ്ഞ തുകയിൽ നിന്നും കൂടുതൽ വാങ്ങാൻ ബാങ്കിന് എങ്ങിനെ കഴിയും എന്ന് ചോദിച്ചപ്പോഴും ബാങ്കിന് ഉത്തരം മുട്ടി. നിങ്ങൾക്ക് 12 ലക്ഷം രൂപ വേണം. കോടതി പറഞ്ഞത് 10 ലക്ഷം. കാർഷിക വായ്പയാണ്. ഇങ്ങിനെ അടിയന്തരമായി ജപ്തി നടപടി സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന നിയമം അനുസരിച്ചും റിസർവ് ബാങ്ക് നിയമമനുസരിച്ചും ബാങ്കിന് കഴിയില്ല. ബാങ്ക് ചട്ടങ്ങൾ മുഴുവൻ ലംഘിച്ചിരിക്കുന്നു. എന്തുകൊണ്ട് അഞ്ചു ലക്ഷം രൂപ വാങ്ങി എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനും ബാങ്ക് അധികൃതർക്ക് മറുപടി വന്നില്ല.
അവസാനം ബാങ്ക് അധികൃതർ പൊലീസിനെ വിളിച്ചു വരുത്തി. സംഭവത്തിൽ പ്രതികൾ ബാങ്ക് ആണെന്നും കാട്ടാക്കട പൊലീസിന് ബോധ്യമായി. ഒടുവിൽ രാത്രി ഏഴായപ്പോൾ ശാഖ അടയ്ക്കാൻ കഴിയില്ലെന്ന് മനസിലായപ്പോൾ ബാങ്ക് അധികൃതർ എല്ലാവരും എത്തി. അവർ പരസ്പരം ചർച്ചയിൽ മുഴുകി. എത്ര രൂപ സെറ്റിൽമെന്റിനു അടയ്ക്കാൻ കഴിയും എന്ന് ബാങ്ക് ആരാഞ്ഞു. ഏഴു ലക്ഷം രൂപ മാക്സിമം എന്ന് മറുപടി പറഞ്ഞു.
അതിനു ബാങ്ക് പറഞ്ഞത്, നിങ്ങൾ അപേക്ഷ നൽകിയാൽ പരിഹരിക്കാം എന്നാണ് പറഞ്ഞത്. അപേക്ഷയിൽ ഉള്ള കുടുക്ക് മനസിലായ ചന്ദ്രനും കൂട്ടരും അതിനു വഴങ്ങിയില്ല.അപേക്ഷ നൽകിയാൽ മുൻപ് നൽകിയ അഞ്ചു ലക്ഷം രൂപ ഈ അപേക്ഷയുടെ പേരിൽ എന്ന് വരും. അതിനാൽ ഈ നിർദ്ദേശം പരാതിക്കാർ തള്ളിക്കളഞ്ഞു. ഒടുവിൽ ബാങ്ക് പറഞ്ഞു. അടച്ച അഞ്ചു ലക്ഷം രൂപ തിരികെ നൽകാം. പക്ഷെ അതിനു ചന്ദ്രൻ തയ്യറായതുമില്ല. അഞ്ചു ലക്ഷം രൂപ വാങ്ങിയത് പിഴവാണെന്നു ബാങ്കിലെ ഉന്നതർക്ക് മനസിലായി. അതുകൊണ്ട് തന്നെ ഇപ്പോൾ വഞ്ചനാക്കേസ് നൽകാതിരിക്കാൻ ബാങ്ക് അധികൃതർ ചന്ദ്രന് പിറകെയാണ്.
ചന്ദ്രനാണെങ്കിൽ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതിക്കും റിസർവ് ബാങ്കിനും പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. ഫെഡറൽ ബാങ്ക് അധികൃതർ ആണെങ്കിൽ അഞ്ചു ലക്ഷം അകൗണ്ടിൽ അടയ്ക്കാൻ വാങ്ങി സേഫ് കസ്റ്റഡിയിൽ വെച്ച സംഭവം എങ്ങിനെ പരിഹരിക്കാം സാധിക്കും എന്നോർത്ത് തലപുകയുകയുമാണ്. ഇതു സംബന്ധിച്ച് ബാങ്കിന്റെ പ്രതികരണം മറുനാടൻ തേടിയെങ്കിലും ലഭ്യമായില്ല. പ്രതികരിക്കാൻ കാട്ടക്കട ബ്രാഞ്ചിലെ ആരും തയ്യാറായില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്