ചോദ്യം ചെയ്യൽ അറസ്റ്റിലേക്ക് കടക്കുമെന്ന് ഭാസ്കര മൂർത്തി ഭയന്ന് വിറച്ചപ്പോൾ യൂറോപ്പിലേക്ക് മുങ്ങിയെന്ന് കരുതിയ സുദർശൻ പത്മനാഭൻ മിസോറമിൽ നിന്ന് അതിവേഗം പറന്നെത്തി; മുങ്ങിയ അദ്ധ്യാപകന്റെ തിരിച്ചുവരവിൽ നിറയുന്നത് ഐഐടിയിലെ ഒത്തുകളി രാഷ്ട്രീയം; ഇനി ക്യാമ്പസ് വിട്ടു പോകരുതെന്ന നിർദ്ദേശത്തോടെ സുദർശൻ പത്മനാഭൻ കഴിയുന്നത് പൊലീസിന്റെ വലയത്തിന് നടുക്ക്; മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയാൽ ഏത് നിമിഷവും അറസ്റ്റ്; ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യയിൽ കാരണക്കാരൻ കുടുങ്ങുമ്പോൾ
എം മനോജ് കുമാർ
ചെന്നൈ: ഐഐടി വിദ്യാർത്ഥിനിയായ ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ടു ആരോപണ വിധേയനായ സുദർശൻ പത്മനാഭനെ മിസോറാമിൽ നിന്നും വിളിച്ചു വരുത്തിയത് ഐഐടി ഡയറക്ടറുടെ ഇടപെടൽ. ഐഐടിയുടെ ഡയരക്ടർ ഭാസ്കരമൂർത്തിയുടെ ഇടപെടൽ വന്നപ്പോഴാണ് സുദർശൻ പത്മനാഭൻ മിസോറാമിൽ നിന്നും മടങ്ങിയത് എന്നാണ് സൂചന. അറസ്റ്റിന്റെ സാഹചര്യത്തിന്റെ വെളിച്ചത്തിൽ നിലവിൽ ക്യാമ്പസിൽ കരുതൽ തടങ്കലിലാണ് സുദർശൻ പത്മനാഭൻ. വലിയ സംഘം പൊലീസും ക്യാമ്പസിലുണ്ട്.
ക്യാമ്പസ് വിട്ടു പോകരുത് എന്ന് പൊലീസ് അദ്ധ്യാപകന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഏത് നിമിഷവും അറസ്റ്റ് വന്നേക്കാം എന്ന സൂചനയാണ് പൊലീസിന്റെ നീക്കങ്ങളിൽ നിന്നും ലഭിക്കുന്നത്. ഐഐടി മദ്രാസിലെ ഹ്യുമാമിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പിൽ, ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസർ ആണ് സുദർശൻ പത്മനാഭൻ. സുദർശൻ പത്മനാഭന്റെ മാനസിക പീഡനം താങ്ങാൻ കഴിയാതെയാണ് തങ്ങളുടെ മകൾ ആത്മഹത്യ ചെയ്തതെന്നാണ് ഫാത്തിമയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ഫാത്തിമയുടെ ഫോണിന്റെ വാൾ പേപ്പറിൽ തന്നെ മരണത്തിനു കാരണക്കാരൻ സുദർശൻ പത്മനാഭൻ എന്ന് രേഖപ്പെടുത്തിട്ടുണ്ട്. അത്കൊണ്ട് തന്നെ ഫാത്തിമയുടെ മരണത്തിൽ അദ്ധ്യാപകന് ഊരിപ്പോരാനുള്ള സാധ്യതകൾ വിരളവുമാണ്. അറസ്റ്റിനു പൊലീസ് കാത്തു നിൽക്കുന്നത് ഫോണിന്റെ ഫോറൻസിക് പരിശോധനകൾ പൂർത്തിയാക്കാൻ വേണ്ടിയാണ്.
വാൾ പേപ്പറിൽ തന്നെ ഫോണിലെ സാംസഗ് നോട്ടിൽ എല്ലാം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഫാത്തിമ വ്യക്തമാക്കിയിരുന്നു. ഈ പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് അറസ്റ്റുകൾ പൊലീസ് ആരംഭിച്ചേക്കും. അതെ സമയം ഫാത്തിമ എഴുതിയ ഒരു കത്ത് ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫിന്റെ കയ്യിലുണ്ട് എന്ന് സൂചനയുണ്ട്. ലെറ്ററോ ഒരു ഇമെയിലോ ആണിത്. ഇത് തന്റെ കൈവശം എത്തിക്കാൻ വേണ്ട ഏർപ്പാടുകൾ ഫാത്തിമ പൂർത്തിയാക്കിയിരുന്നു എന്നാണ് പിതാവ് മറുനാടനോട് വെളിപ്പെടുത്തിയത്.
പക്ഷെ ഫാത്തിമയുടെ മരണം കാമ്പസിനെ ഉലയ്ക്കാൻ വേണ്ടതെല്ലാം കാമ്പസ് അധികൃതർ ചെയ്യുന്നുണ്ട്. പരീക്ഷ നടത്താതെ ഒന്നാംവർഷ വിദ്യാർത്ഥികളെ അധികൃതർ വീട്ടിലേക്ക് അയച്ചപ്പോൾ മറ്റു വർഷക്കാർക്ക് പരീക്ഷയ്ക്ക് ഉള്ള തയ്യാറെടുപ്പുകൾ അധികൃതർ പൂർത്തിയാക്കുന്നുണ്ട്. മരണം കാമ്പസിനെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാനുള്ള യത്നവും ഇതിനു പിന്നിലുണ്ട്. കാമ്പസിൽ എല്ലാം സാധാരണ പോലെ നടപ്പാക്കുന്നു എന്ന് തെളിയിക്കാനുള്ള വ്യഗ്രത കാമ്പസിൽ ഇപ്പോൾ വിമർശിക്കപ്പെടുന്നുമുണ്ട്. വിദ്യാർത്ഥികളിൽ നിന്നും ഇതിലുള്ള പ്രതിഷേധവും ഉയരുന്നുണ്ട്.
അതേസമയം മുഖ്യമന്ത്രി പളനി സാമിയെ സന്ദർശിക്കാൻ എത്തിയ കുടുംബം ഇപ്പോഴും ചെന്നൈയിൽ തങ്ങുകയാണ്. എന്തെങ്കിലും തുടർ നടപടികൾ സുദർശൻ പത്മനാഭന്റെ അറസ്റ്റ് ഉൾപ്പെടെ നടക്കുമോ എന്നുള്ള കാര്യം അറിയാനാണ് കുടുംബം ഇപ്പോഴും ചെന്നൈയിൽ തങ്ങുന്നത്. അതേസമയം മുക്കുത്തിയണിഞ്ഞു നീല സാരി ധരിച്ച സ്ത്രീയെ ഇന്നലെ കുടുംബം നേരിൽക്കണ്ടു. ഏറ്റവും ഒടുവിലായി രാത്രിയിൽ ഫാത്തിമയോട് സംസാരിച്ചത് ഈ സ്ത്രീ ആയിരുന്നു. പക്ഷെ എന്താണ് ഫാത്തിമയോട് സംസാരിച്ചത് എന്ന കാര്യം ഇവർ കുടുംബത്തിനോട് വെളിപ്പെടുത്തിയിട്ടില്ല. ഇന്ന് ഈ സ്ത്രീയെ ചെന്നൈ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ചെന്നൈ അസിസ്റ്റന്റ്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ചെന്നൈ പൊലീസ് കമ്മിഷണറും ഡിജിപിയുമെല്ലാം കേസിന്റെ മേൽനോട്ടം നടത്തുന്നുമുണ്ട്. കേസിൽ ശക്തമായ നടപടികൾ ആവശ്യപ്പെട്ടു കേരളം തമിഴ്നാടിനു കത്ത് നൽകിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് കേസ് നടപടികൾ ശക്തമാക്കിയത്. അന്വേഷണം ചെന്നൈ പൊലീസ് കമ്മിഷണർക്ക് വിടുകയും ചെയ്തിരുന്നു.
ആത്മഹത്യാക്കുറിപ്പിൽ അദ്ധ്യാപകന്റെ പേരുണ്ടായിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് മദ്രാസ് ഐഐടിയുടേതെന്ന് പിതാവ് ലത്തീഫിന്റെ ആരോപണം. അദ്ധ്യാപകൻ സുദർശൻ പത്മനാഭൻ മോശക്കാരനാണെന്ന് ഫാത്തിമ പറഞ്ഞിട്ടുണ്ടെന്നും ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് എഫ് ഐ ആറിൽ ചേർത്തിട്ടില്ലെന്നും പിതാവ് ലത്തീഫ് പറഞ്ഞു. മൊബൈൽ ഫോണുകളിലെ ഡാറ്റ നശിപ്പിച്ചതായും കുടുംബം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഹ്യുമാമിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പിൽ ഒന്നാം വർഷ വിദ്യാർത്ഥിനി ആയിരുന്നു കൊല്ലം സ്വദേശിനിയായ ഫാത്തിമ ലത്തീഫ്.
കഴിഞ്ഞവർഷം സെന്റർ സംഘടിപ്പിച്ച പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കോടു കൂടിയാണ് ഫാത്തിമ ലത്തീഫ് ഐഐടി മദ്രാസിൽ പ്രവേശനം നേടിയത്. തങ്ങളുടെ മകളായ ഫാത്തിമ ലത്തീഫ് മരിച്ചതുമായി ബന്ധപ്പെട്ട് മദ്രാസ് ഐഐടിയിലെ അദ്ധ്യാപകരോ ഉദ്യോഗസ്ഥരോ തന്നെയോ ഭാര്യയെയോ വിളിച്ച് ഒരു വിവരവും അന്വേഷിച്ചിട്ടില്ലെന്ന് ഫാത്തിമയുടെ പിതാവ് ചെന്നൈയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തന്നെയോ തന്റെ ഭാര്യയെയോ ആരും വിളിച്ചിട്ടില്ല. ഒരു വിവരവും അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മരണത്തിനു മുമ്പ് അമ്മയുമായി സംസാരിക്കുമ്പോൾ എസ് പി എന്ന് ഫാത്തിമ പറഞ്ഞിട്ടുണ്ടെന്നും അത് സുദർശൻ പത്മനാഭനാണെന്ന് ഇപ്പോളാണ് മനസിലായതെന്നും ഫാത്തിമയുടെ ബന്ധുക്കളും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തന്റെ മകൾക്ക് അവളുടെ അദ്ധ്യാപകരിൽ നിന്ന് മതപരവും ജാതീയവുമായ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് പിതാവിന്റെ ആരോപണം. . തന്റെ പേരു തന്നെ അവിടെ ഒരു പ്രശ്നമായിരുന്നെന്ന് ഫാത്തിമ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. ആത്മഹത്യ ചെയ്ത ഫാത്തിമയുടെ മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ചില അദ്ധ്യാപകരും വിദ്യാർത്ഥികളും തന്നെ മാനസികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഫാത്തിമയുടെ ഫോണിൽ നിന്ന് കണ്ടെത്തിയ വിശദമായ ആത്മഹത്യാക്കുറിപ്പിൽ ഹേമചന്ദ്രൻ, ബ്രഹ്മെ എന്നിവരുടെ പേരും പരാമർശിച്ചിട്ടുണ്ട്.
19 വയസുള്ള ഫാത്തിമയെ ഐഐടിയിലെ തന്റെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു കണ്ടെത്തിയത്. ജൂലൈയിൽ അഡ്മിഷൻ എടുത്ത ഫാത്തിമയാണ് നവംബർ ഒമ്പതിന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്റേണൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിലുള്ള വിഷമമാണ് ഫാത്തിമ ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് സംശയിക്കുന്നതെന്നാണ് പൊലീസ് പ്രതികരിച്ചത്. പക്ഷെ മൊബൈൽ ഫോണിന്റെ വാൾ പേപ്പറിലെ വാക്കുകൾ വെളിയിൽ വന്നതോടെ ആത്മഹത്യ മാനസിക പീഡനം കാരണമാണെന്ന ആരോപണം ഉയരുകയായിരുന്നു. പക്ഷെ സാംസംഗ് നോട്ടിൽ എന്താണ് ഫാത്തിമ കുറിച്ചത് എന്ന് ഇപ്പോഴും വ്യക്തമല്ല. ആ ഫോറൻസിക് റിപ്പോർട്ട് ആണ് ഫാത്തിമയുടെ മരണത്തിൽ നിർണ്ണായകമായി മാറുക.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്