ഗണേശിന്റെ കുടുംബം രക്ഷിക്കാൻ ഞാൻ സരിതയോട് കാർക്കശ്യം കാട്ടി; എത്ര പറഞ്ഞിട്ടും അയാൾ സരിതയെ ഉപേക്ഷിക്കാൻ വിസമ്മതിച്ചതോടെ മധ്യസ്ഥത പൊളിഞ്ഞു; പിള്ള പറഞ്ഞിട്ടും കേൾക്കാത്ത ഉമ്മൻ ചാണ്ടി യാമിനി പറഞ്ഞപ്പോൾ മന്ത്രിസഭയിൽ നിന്നും പുറത്താക്കി; യാമിനിയെ സെറ്റിൽ ചെയ്തത് സരിത കൊടുത്ത പണം ഉപയോഗിച്ച്: മറുനാടനോട് ഷിബു ബേബി ജോൺ മനസ്സ് തുറക്കുന്നു
ആലപ്പുഴ : പത്തനാപുരം എംഎൽഎയും മുൻ മന്ത്രിയുമായി കെബി ഗണേശ് കുമാറിനെതിരെ അതിരൂക്ഷമായ ആരോപണവുമായി ഷിബു ബേബി ജോൺ. സോളാർ കേസിലും സരിതാ എസ് നായർ വിവാദങ്ങളിലും ഗണേശ് കുമാറിനുള്ള പങ്ക് വെളിപ്പെടുത്തുകയാണ് ഷിബു. ഗണേശ് കുമാറിന്റെ കുടുംബ പ്രശ്ങ്ങൾക്കിടെ പലപ്പോഴും ഉയർന്ന് കേട്ട പേരാണ് സരിതയെന്നും ഷിബു ബേബി ജോൺ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഗണേശിന്റെ കുടുംബത്തിലുണ്ടായ പ്രശ്നങ്ങളും മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി ഇടപെട്ടതുമെല്ലാം തുറന്നു പറയുകയാണ് ഷിബു. ഈ വിഷയത്തിൽ സരിതയ്ക്ക് എതിരായ നിലപാട് എടുത്തതോടെയാണ് ഗണേശിന് താൻ ശത്രുവായതെന്ന് മറുനാടൻ അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഷിബു ബേബി ജോൺ വിശദീകരിച്ചു. ഈ പകയാണ് തന്റെ പേരും സോളാർ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ കാരണമെന്നാണ് ഷിബു വിശദീകരിക്കുന്നത്.
സ്വന്തം അച്ഛനോട് പോലും നന്ദി കാണിക്കാത്തവൻ തന്നോട് നന്ദി കാണിക്കുമെന്ന പ്രതീക്ഷിക്കുന്നത് വിഢിത്തരമാണെന്ന് ഷിബു പ്രതികരിക്കുന്നത്. ഗണേശിന് ഇത്രയധികം ശത്രുതയുണ്ടാകാൻ കാരണമെന്തെന്ന് അന്വേഷിച്ചപ്പോഴാണ് മറുനാടനോട് ഷിബൂ ഇത്തരത്തിൽ പ്രതികരിച്ചത്്. സോളാർ കമ്മീഷനിൽ മൊഴി നൽകവേയാണ് ഗണേശിനെതിരെ ഗൂഢാലോചന ആരോപണങ്ങൾ ഉന്നയിച്ചത്. മന്ത്രിയായിരിക്കെ ഗണേശുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു ഷിബു ബേബി ജോൺ. ബാലകൃഷ്ണ പിള്ള പോലും ഗണേശിനെ വഷളാക്കിയത് ഷിബുവാണെന്ന് ആരോപിച്ചിരുന്നു. എന്നാൽ ഇവർ തമ്മിൽ പിന്നീട് തെറ്റി. അതിലെ പിന്നാമ്പുറ കഥകൾ ആദ്യമായാണ് ഷിബു ബേബി ജോൺ പരസ്യമാക്കുന്നത്.
യുഡിഎഫ് ഭരണകാലത്ത് എത്രമാത്രം പ്രശ്നങ്ങൾ സരിതെയന്ന പേരുയർത്തിയെന്നതിന് തെളിവ് കൂടിയാണ് ഷിബു ബേബി ജോണിന്റെ വെളിപ്പെടുത്തലുകൾ. സരിതയെ പിന്നിൽ നിന്ന് നിയന്ത്രിക്കുന്നത് ഗണേശാണെന്ന ആരോപണവും പല ഘട്ടങ്ങളിൽ സജീവമായിരുന്നു. എന്നാൽ അതൊന്നും ആരും വ്യക്തമായി ഉന്നയിക്കാൻ തയ്യാറായിരുന്നില്ല. സോളാർ കമ്മിഷനിൽ ഗുഡാലോചന തുറന്നു പറഞ്ഞുവെന്ന് വിശദീകരിക്കുന്ന ഷിബു ബേബി ജോൺ പറഞ്ഞു വയ്ക്കുന്നത് സോളാറിൽ യുഡിഎഫിനെ പ്രതിസ്ഥാനത്ത് നിർത്തിയത് ഗണേശാണെന്ന് കൂടിയാണ്. പത്തനാപുരം എംഎൽഎ കൂടിയായ ഗണേശ് ഈ ആരോപണങ്ങളെ എങ്ങനെ പ്രതിരോധിക്കുമെന്നതാണ് നിർണ്ണായകം. സോളാർ അഴിമതിയുടെ പങ്ക് ഗണേശനാണ് പറ്റിയെന്ന ആരോപണവും ആദ്യമായി ഉയർത്തുകയാണ് മുൻ മന്ത്രി.
ഗണേശിന്റെ കുടംബ പ്രശ്നങ്ങളിൽ മധ്യസ്ഥതയുടെ റോളിൽ നിറഞ്ഞു നിന്നത് ഷിബു ബേബി ജോണാണ്. ഗാർഹിക പീഡനത്തിന് ഗണേശിനെതിരെ നൽകിയ കേസ് യാമിനി പിൻവലിച്ചതും ഈ മധ്യസ്ഥതയുടെ ഫലമാണെന്നാണ് ഏവരും വിലയിരുത്തിയിരുന്നത്. എന്നാൽ ഈ വിവാദത്തിന് ശേഷം താനും ഗണേശും അകലാൻ തുടങ്ങിയെന്ന് തുറന്ന് സമ്മതിക്കുകയാണ് ഷിബു ഇപ്പോൾ.
ഗണേശുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയങ്ങളെ കുറിച്ച് ഷിബു ബേബി ജോൺ വളരെ വിശദമായി തന്നെ മറുനാടനോട് സംസാരിച്ചു. അതിന്റെ വിശദാംശങ്ങൾ ഇങ്ങനെ:
യാമിനിയുമായുള്ള കുടുംബ ബന്ധം തകരാൻ ഇടയാക്കിയ സ്ത്രീകളുടെ പേരുകളിൽ ഏറ്റവും ഉയർന്നു കേട്ടത് സരിതയുടെതാണ്. ഒരു ആത്മ സുഹൃതത്തിന്റെ കുടുംബം തകരാതിരിക്കാൻ ചില കർശന നിലപാടുകൾ ആ സാഹചര്യത്തിൽ എടുക്കേണ്ടിവന്നു. ഗണേശിന്റെ കുടുംബ പ്രശ്നങ്ങൾ ഒതുക്കി തീർക്കാൻ പ്രവർത്തിച്ച ആളാണ് താൻ. ഇക്കാര്യത്തൽ ഒരു മീഡിയേറ്ററുടെ റോളായിരുന്നു എനിക്ക്. ബന്ധം വഷളാകാതിരിക്കാൻ സരിതക്കെതിരെ കടുത്ത നിലാപാടെടുത്താതാണ് ഗണേശിന് തന്നോട് ശത്രുതയുണ്ടാകാൻ കാരണമെന്നും കരുതുന്നു. ഏറെ ശ്രമിച്ചിട്ടും ഗണേശ് അയാളുടെ നിലപാടിൽ തന്നെ ഉറച്ചുനിന്നു. വേർപിരിയിലെന്ന നിലപാട് മാത്രമായിരുന്നു അയാളുടെത്. ആ കുടുംബ ബന്ധം വേർപ്പെടുത്താൻ കോടികൾ നൽകേണ്ടിയും വന്നു. ഇപ്പോഴും അതിന്റെ ഭാഗം നൽകിയിട്ടില്ല-ഷിബു ബേബി ജോൺ ആരോപിച്ചു.
ഒരു സുഹൃത്തിന്റെ കുടുംബ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ട തനിക്കാണ് ഈ ദുർഗതി ഉണ്ടായത്. താൻ ഇക്കാര്യത്തിൽ ഇടപ്പെടുന്നതിനു മുമ്പെ ചില പ്രശ്്നങ്ങൾ സരിതയുമായി ഉണ്ടായിരുന്നതായി അറിഞ്ഞിരുന്നു. ആ സമയത്ത് ഗണേശ് കുമാർ അക്രമിക്കപ്പെട്ടതും മുഖത്ത് പരിക്കേറ്റതും സജീവ ചർച്ചയായിരുന്നു. എന്നാൽ യാമിനിയുമായുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വ്യാഖ്യാനിക്കപ്പെട്ടത്. ഈ വിഷയത്തിൽ ഗണേശിന്റെ അച്ഛൻ ബാലകൃഷ്ണപിള്ളയും ഗണേശിന് എതിരായിരുന്നു. ഏറ്റവും ഒടുവിൽ യാമിനി ഗണേശിനെതിരെ പൊലീസിനെ സമീപിച്ചതും മുഖ്യമന്ത്രിക്ക് കത്ത് നൽകിയതും ബാലകൃഷ്ണപിള്ളയുടെ നിർദ്ദേശ പ്രകാരമായിരുന്നു. അച്ഛനും മകനും ശത്രുക്കളായതും രാഷ്ട്രീയമായി ചേരിതിരിഞ്ഞതും സരിത വിഷയത്തിലാണ്.
അച്ഛന് മകനോട് പകമൂത്ത് മന്ത്രി സ്ഥാനം വരെ തിരിച്ചെടുക്കണമെന്ന് പിള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രി സംയമനം പാലിക്കുകയായിരുന്നു. പിന്നീട് യാമിനിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി വിവരങ്ങൾ തിരിക്കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ അഴിച്ചുപണിയിൽ ഗണേശിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. പിന്നീട് അത് തിരിച്ചുപിടിക്കാൻ ആവുന്ന ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി തിരിച്ചുനൽകാൻ തയ്യാറായില്ല. കൂടുംബം നോക്കാൻ കഴിയാത്തവൻ ജനങ്ങളെ സേവിക്കേണ്ടെന്ന നിലാപാടാണ് ഉമ്മൻ ചാണ്ടി കൈക്കൊണ്ടത്. അതേസമയം മുഖ്യമന്ത്രിക്ക് ഏറ്റവും ഇഷ്ടമുള്ള യുവമന്ത്രിയായിരുന്നു ഗണേശ് കുമാറെന്നത് പ്രത്യേകം ആലോചിക്കേണ്ടതുണ്ട്.
തനിക്കെതിരെ ഗണേശ് കുമാർ പ്രവർത്തിക്കുന്നുവെന്ന് നേരത്തെ അറിയാൻ കഴിഞ്ഞിരുന്നു. പക്ഷെ പുറത്തുപറഞ്ഞിരുന്നില്ല. ഇന്നലെ സോളാർ കമ്മീഷനു മുമ്പാകെ കാര്യങ്ങൾ തുറന്നടിച്ചത് കമ്മീഷനിൽ വിശ്വാസമുള്ളതുക്കൊണ്ടാണ്. മാത്രമല്ല തനിക്കെതിരെ ആരോപണം ബിജു രാധാകൃഷ്ണൻ ഉന്നയിച്ചതും കമ്മീഷനു മുന്നിലായിരുന്നു. ഇത് സരിതയുടെ നിർദ്ദേശ പ്രകാരമാണ്. തനിക്കെതിരെ അശ്ലീല കഥകൾ പറയാൻ പ്രേരിപ്പിച്ചതും സരിതയായിരുന്നു. ഇതിനായുള്ള വേദിയൊരുങ്ങിയത് മുവാറ്റുപ്പുഴ കോടതിയിലായിരുന്നു. സോളാർ തട്ടിപ്പിൽ വിചാരണ നേരിടാൻ ബിജു എത്തിയപ്പോൾ സരിയുമായി കണ്ടിരുന്നു. അവിടെവച്ച് ഗണേശിന്റെ നിർദ്ദേശ പ്രകാരം സരിത ബിജുവിനെ ആരോപണമുന്നയിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. ഇത് തെളിയിക്കുന്നതായിരുന്നു ആക്ഷേപം ഉന്നയിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഗണേശിൽനിന്നുണ്ടായ നീക്കങ്ങൾ.
നിയമസഭയ്ക്കുള്ളിൽ വച്ച് തന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തെ ഭീഷണിപ്പെടുത്തിയിരുന്നു. 'ഇപ്പോൾ ഞെളിഞ്ഞ് നടന്നോട്ടെ, തന്റെ മന്ത്രിയെ ഞാൻ കാൽചുവട്ടിലെത്തിക്കും, രണ്ടാഴ്ചക്കുള്ളിൽ'ഇത്തരത്തിലായിരുന്നു ഭീഷണി. ഇതിനുശേഷമാണ് ബിജു രാധാകൃഷ്ണൻ തനിക്കെതിരെ കമ്മീഷനു മുമ്പിൽ ആരോപണം ഉന്നയിച്ചത്. ഇതിൽനിന്നും ഗണേശിന്റെ ഇൻവോൾമെന്റ് വ്യക്തമാണ്. അതേസമയം യാമിനിയെ സെറ്റിൽ ചെയ്യുന്നതിന് ഗണേശ് നൽകിയ കോടികൾ ഏതായിരുന്നുവെന്ന ചോദ്യം ഉയരുകയാണ്. സോളാർ തട്ടിപ്പുക്കേസിൽ സരിത സമാഹരിച്ച പണത്തിന്റെ ഏറിയ പങ്കും നടി ശാലുമേനോന് ബിജു രാധാകൃഷ്ണൻ നൽകിയെന്ന സരിത പലവട്ടം ആരോപിച്ചിരുന്നു. എന്നാൽ ബിജുവും ശാലുവും ഇത് നിഷേധിച്ചിരുന്നു. രണ്ട് കോടി രൂപ ശാലുവിന് നൽകിയിരുന്നുവെന്നാണ് സരിത പറഞ്ഞിരുന്നുത്.
എന്നാൽ പിന്നീട് ശാലുവിന് പണം നൽകിയതിന് തന്റെ പക്കൽ തെളിവില്ലെന്ന് സരിത തന്നെ ഒരിക്കൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. പിന്നെ പണം എവിടെ പോയെന്ന വ്യക്തമാക്കേണ്ട ബാധ്യത സരിതയുടെതാണ്. മുഖ്യമന്ത്രിക്കും അനുചരന്മാർക്കും നൽകിയ പണത്തിന്റെ കണക്ക് അക്കമിട്ട് സരിത പറയുമ്പോഴും കാണാതായ പണത്തിന്റെ കണക്ക് സരിതയുടെ കൈയിലില്ല. ഇതിനിടെയാണ് ഗണേശ് കുമാർ കോടികൾ നഷ്ടപ്രകാരം നൽകി കൂടുംബ ബന്ധം വേർപ്പിരിച്ചത്. അതേ സമയം കൊല്ലം കേന്ദ്രീകരിച്ച് സരിത താമസം ഉറപ്പിച്ചതും വീട് വാടകയ്ക്ക് എടുത്തതും ഗണേശിന്റെ സഹായത്താലാണെന്ന ആക്ഷേപവും ഉയരുകയാണ്ഷിബു ബേബി ജോൺ പറയുന്നു.
സോളാർ കേസിൽ സരിതയെ ജീവിതത്തിൽ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്ന് ഷിബു ബേബി ജോൺ ആരോപങ്ങൾ ഉയർന്നപ്പോൾ തന്നെ വിശദീകരിച്ചിരുന്നു. സോളാർ കേസിൽ കക്ഷി ചേരും. ബിജുവിന്റെ ആരോപണങ്ങൾക്കു പിന്നിൽ ഭരണപക്ഷത്തുള്ള ഒരാളാണെന്നും അത് ആരാണെന്ന് അറിയാനുള്ള ശ്രമത്തിലാണ് താനെന്നും ഷിബു ബേബി ജോൺ പറയുകുയും ചെയ്തു. എന്നാൽ ആരുടേയും പേരു പറയുകയും ചെയ്തില്ല. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി അടക്കം ആറു പ്രമുഖർ സരിത നായരെ ഉപയോഗിച്ചെന്നു സോളാർ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണൻ ആരോപണം ഉന്നയിച്ചിരുന്നു.
ഇതിലാണ് ഷിബുവിന്റെ പേരും ഉയർത്തിയത്. ഉമ്മൻ ചാണ്ടിയും സോളാർ വിവാദ നായിക സരിതയും തമ്മിൽ ശാരീരിക ബന്ധമുണ്ടായിരുന്നുവെന്ന് ബിജു രാധാകൃഷ്ണൻ പറഞ്ഞത്. ഷിബു ബേബി ജോൺ. എ.പി അനിൽ കുമാർ, ഹൈബി ഈഡൻ എംഎൽഎ., ആര്യാടൻ ഷൗക്കത്ത്, അനിൽകുമാറിന്റെ പി.എ. നസറുള്ള എന്നിവരും സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്നും ബിജു മൊഴി നൽകി. ഇതിന്റെ ദൃശ്യങ്ങൾ സരിത റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. ഇത് താൻ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ തനിക്ക് പോലും വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. മുഖ്യമന്ത്രി ഒഴികെയുള്ള അഞ്ച് പേരുടെ ദൃശ്യങ്ങൾ താൻ മുഖ്യമന്ത്രിയെ കാണിച്ചിട്ടുണ്ടെന്നും ബിജു രാധാകൃഷ്ൺ മൊഴി നൽകി.
കമ്മീഷൻ ആവശ്യപ്പെടുകയാണെങ്കിൽ ദൃശ്യങ്ങൾ കമ്മീഷന് മുന്നിൽ ഹാജരാക്കാമെന്നും ബിജു അറിയിച്ചു. ഇതോടെയാണ് ഷിബുവിന്റെ പേരും ആരോപണങ്ങളുടെ ഭാഗമായത്. ഇതിന് പിന്നിലെ ഗൂഢാലോചനയിൽ ഗണേശാണ് സൂത്രധാരനെന്നാണ് ഷിബു ഇപ്പോൾ ആരോപിക്കുന്നത്.
Stories you may Like
- മിണ്ടാതിരുന്നാൽ ചിലപ്പോൾ മന്ത്രിയാകും, അങ്ങനെയുള്ള സ്ഥാനമാനങ്ങൾ വേണ്ട; ഗണേശ്കുമാർ
- കൈയിലുള്ള പണം ബാങ്കിലിട്ടോ, പക്ഷേ കേരളത്തിൽ ബിസിനസ് നടത്തരുത്
- ഗണേശിന്റെ മന്ത്രിസ്ഥാനവും തുലാസിൽ
- ഗണേശ് കുമാറിനെ ഒരു കാരണവശാലും മന്ത്രിസഭയിൽ ഉൾപ്പെടുത്തരുത്
- ഗണേശ് കുമാർ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ എത്തുന്നത് സുകുമാരൻ നായരുടെ ആശിർവാദങ്ങളോടെ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്